യു.കെ.വാര്‍ത്തകള്‍

1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു

ആയിരക്കണക്കിന് മലയാളി കെയര്‍ വര്‍ക്കര്‍മാര്‍ അടക്കമുള്ള 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു. ഇവര്‍ക്ക് എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നല്‍കുന്നത് പോലെ ശമ്പളവും, ശമ്പളവര്‍ധനവും നല്‍കാനുള്ള നീക്കവുമായി ഗവണ്‍മെന്റ് മുന്നോട്ടു പോവുകയാണ്.

ഇംഗ്ലണ്ടിലെ 1.5 മില്ല്യണ്‍ കെയറര്‍മാര്‍ക്കാണ് ആരോഗ്യ ജീവനക്കാര്‍ക്ക് തുല്യമായ രീതിയില്‍ ശമ്പളം ആവിഷ്‌കരിക്കുന്നത്. പദ്ധതി പ്രകാരമുള്ള നിരക്കുകളും, നിബന്ധനകളും, വ്യവസ്ഥകളും തീരുമാനിക്കാനായി ട്രേഡ് യൂണിയനുകളും, എംപ്ലോയര്‍മാരും ഉള്‍പ്പെടുന്ന പുതിയ സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്.

പുതിയ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ നെഗോഷ്യേറ്റിംഗ് ബോഡി ഈ വര്‍ഷത്തിന്റെ അവസാനത്തോടെ നിലവില്‍ വരും. ഇതോടെ ലോക്കല്‍ അതോറിറ്റികളും, സ്വകാര്യ സ്ഥാപനങ്ങളും ജോലി നല്‍കുന്ന കെയര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് കൃത്യമായ നിരക്ക് നിശ്ചയിക്കാനുള്ള അധികാരവും ഉണ്ടാകും.

ഇംഗ്ലണ്ടില്‍ ശരാശരി കെയര്‍ വര്‍ക്കര്‍ക്ക് മണിക്കൂറിന് 12.60 പൗണ്ടാണ് വരുമാനം. പ്രതിവര്‍ഷം 24,000 മുതല്‍ 25,000 പൗണ്ട് വരെയാണ് ഇതുവഴി ലഭിക്കുന്നത്. എന്നാല്‍ മേഖലയിലെ കുറഞ്ഞ ശമ്പളം ജീവനക്കാരുടെ ക്ഷാമം സൃഷ്ടിക്കുന്നുണ്ട്. ഫലത്തില്‍ സേവനങ്ങള്‍ മോശമാകാനും ഇത് കാരണമാണ്.

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് തുല്യമായ നിലയിലേക്ക് കെയര്‍ വര്‍ക്കര്‍മാരുടെയും അവകാശങ്ങള്‍ ഉയര്‍ത്തുകയാണ് ഉദ്ദേശമെന്ന് കെയര്‍ മന്ത്രി സ്റ്റീഫന്‍ കിനോക്ക് പറഞ്ഞു. ആന്‍ഡി ബേണ്‍ഹാം 17 വര്‍ഷം മുന്‍പ് ഹെല്‍ത്ത് സെക്രട്ടറി പദത്തില്‍ ഇരിക്കുമ്പോള്‍ നിര്‍ദ്ദേശിച്ച നാഷണല്‍ കെയര്‍ സര്‍വ്വീസ് പദ്ധതികള്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നീക്കത്തെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് സ്വാഗതം ചെയ്തു. എന്നാല്‍ വിദേശ കെയര്‍ വര്‍ക്കര്‍മാരുടെ പങ്കാളികളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം തിരിച്ചടിയായി തുടരുകയാണ്.

  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  • ബ്രിട്ടനില്‍ കനത്ത മഴ; പലയിടങ്ങളിലും വെള്ളപ്പൊക്കം
  • സാല്‍മൊണല്ല ബാധ; യുകെയില്‍ 474 പേര്‍ക്ക് രോഗം, രണ്ട് മരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions