ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന പതിവ് അള്‍ട്രാസൗണ്ട് സ്കാനിംഗില്‍ വലിയ മാറ്റം കൊണ്ടുവരുന്നത് ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള 12 ആഴ്ചയും 20 ആഴ്ചയും നടക്കുന്ന പരിശോധനകള്‍ക്കു പുറമെ ഗര്‍ഭകാലത്ത് കൂടുതല്‍ സ്കാനിങ്ങുകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചാ പ്രശ്നങ്ങളും ആരോഗ്യസങ്കീര്‍ണതകളും നേരത്തേ കണ്ടെത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അടുത്തിടെ പ്രസവപരിചരണ സേവനങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ പരിഷ്കാര നിര്‍ദേശങ്ങള്‍ വന്നത്. ചില ആശുപത്രികളില്‍ മാതൃ-ശിശു സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചൂണ്ടിക്കാട്ടപ്പെട്ട സാഹചര്യത്തില്‍, ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ നിരീക്ഷണവും പരിശോധനയും ഉറപ്പാക്കേണ്ടതുണ്ടെന്ന നിലപാടാണ് ആരോഗ്യവിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്.
ഈ നിര്‍ദേശം നടപ്പായാല്‍ ഗര്‍ഭകാല സങ്കീര്‍ണതകള്‍ നേരത്തേ കണ്ടെത്താനും ചികിത്സ വേഗത്തിലാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൂടുതല്‍ സ്കാനിങ്ങുകള്‍ ഏത് ഘട്ടങ്ങളില്‍ നല്‍കണം, അത് രാജ്യവ്യാപകമായി എങ്ങനെ നടപ്പാക്കണം തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. സര്‍ക്കാര്‍ വിശദമായ ആലോചനകള്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.