യു.കെ.വാര്‍ത്തകള്‍

തൊഴിലില്ലാത്തവരുടെ എണ്ണമേറുന്നു; ബെനഫിറ്റുകളുമായി ജീവിക്കുന്നവര്‍ സര്‍ക്കാരിന് കടുത്ത സമ്മര്‍ദ്ദം

യുകെയില്‍ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാതിരിക്കുന്ന അവസ്ഥ രാജ്യത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. ഇപ്പോഴിതാ രാജ്യത്ത് നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം തൊഴിലില്ലായ്മ വര്‍ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ കുടുംബങ്ങള്‍ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാണെന്നും ഓാഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2025-ല്‍ രാജ്യത്തെ 53 ശതമാനം പ്രദേശങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത്. തൊഴിലെടുക്കുന്ന ഒരാള്‍ പോലും ഇല്ലാത്ത കുടുംബങ്ങളുടെ അനുപാതത്തില്‍ ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയത് സ്‌കോട്ട്ലാന്‍ഡിലെ ഇന്‍വര്‍ക്ലൈഡ് മേഖലയിലാണ്. 2024-ല്‍ ഇത്തരം കുടുംബങ്ങളുടെ വിഹിതം 26.3 ശതമാനമായിരുന്നത്, 2025-ല്‍ 28.1 ശതമാനമായി ഉയര്‍ന്നു.തെക്കന്‍ വെയില്‍സിലെ റോണ്ടാ സൈനണ്‍ ടാഫ് , മര്‍തിര്‍ ടിഡ്ഫില്‍ തുടങ്ങിയ പ്രദേശങ്ങളിലും തൊഴിലെടുക്കുന്ന ഒരാളും ഇല്ലാത്ത കുടുംബങ്ങളുടെ എണ്ണം ഉയര്‍ന്ന നിലയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കൂടുതല്‍ പേര്‍ തൊഴില്‍ ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. തൊഴിലെടുക്കുന്ന ഒരാളും ഇല്ലാത്ത കുടുംബങ്ങളില്‍ താമസിക്കുന്നവരില്‍ 39 ശതമാനം പേരും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരിക്കുശേഷം ഇന്‍കപ്പാസിറ്റി, ഡിസെബിലിറ്റി ബെനഫിറ്റുകള്‍ എന്നിവയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനൊപ്പം മാനസികാരോഗ്യ പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.ഈ പ്രതിസന്ധിയെ അവഗണിക്കാനാവില്ലെന്ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പോളിസി ഡയറക്ടര്‍ ജോ ഷലം അഭിപ്രായപ്പെട്ടു. തൊഴില്‍ മേഖലയിലേക്ക് കൂടുതല്‍ ആളുകളെ തിരിച്ചെത്തിക്കാനും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഫലപ്രദമായ പിന്തുണ ഉറപ്പാക്കാനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  • ഹീത്രൂവില്‍ നിന്നും മാഞ്ചസ്റ്ററില്‍ നിന്നുമുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ നിര്‍ത്തുന്നു
  • ബജറ്റ് ഒക്ടോബര്‍ 28ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത കുറയും
  • സ്പെയിനിലെ ഞെട്ടിക്കുന്ന അഭയാര്‍ത്ഥി പ്രവാഹം, യുകെയിലും കടുത്ത ആശങ്ക
  • 'നഴ്സ് 'പദവി ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാക്കാന്‍ യുകെ; ആരൊക്കെയാണ് ഇനി നഴ്‌സുമാര്‍?
  • 80 വയസുള്ള രോഗികളില്‍ 43 %ഉം ചികിത്സയ്ക്കായി 12 മണിക്കൂര്‍ കാത്തിരിക്കണം
  • എന്‍എംസി രജിസ്റ്ററില്‍ പേര് ചേര്‍ക്കപ്പെട്ട നഴ്സുമാരുടെ എണ്ണത്തില്‍ വലിയ കുറവ്
  • വിദ്യാഭ്യാസ വകുപ്പിനും പൊലീസ് ഡാറ്റാബേസിനും നേരെ സൈബര്‍ ആക്രമണം; 7.4 ലക്ഷം വിവരങ്ങള്‍ ചോര്‍ന്നു
  • ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് സാങ്കേതിക തകരാര്‍; ഹീത്രൂവില്‍ വന്‍ ദുരന്തം ഒഴിവായി
  • ഇംഗ്ലണ്ടിന്റെ പകുതിയും കടുത്ത വരള്‍ച്ചയില്‍; ജലക്ഷാമം രൂക്ഷം
  • ബാന്‍ഡ് 5 നഴ്‌സില്‍നിന്ന് ന്യൂറോളജി ലീഡ് നഴ്‌സിലേക്ക്; അഭിമാനമായി ഷൈനി ബേസില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions