പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ സീറ്റായ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ഉപതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നിര്‍ണായക വിജയം നേടി. മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ നേതാവായ ബെവ് ക്രെയ്ഗ് വിജയിച്ച് മുന്‍ മേയറായ ആന്‍ഡി ബേണ്‍ഹാമിന്റെ പിന്‍ഗാമിയായി. വെസ്റ്റ്മിന്‍സ്റ്ററിന് പുറത്തുള്ള ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ പദവികളിലൊന്നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ സ്ഥാനം. ലേബര്‍ 47 ശതമാനം വോട്ടുകള്‍ നേടി ഒന്നാമതെത്തി. റീഫോം യുകെ 21 ശതമാനവുമായി രണ്ടാം സ്ഥാനത്തും ഗ്രീന്‍ പാര്‍ട്ടി 12 ശതമാനവുമായി മൂന്നാം സ്ഥാനത്തുമായിരുന്നു.
50 ശതമാനത്തിലധികം വോട്ടുകള്‍ ഒരു സ്ഥാനാര്‍ഥിക്കും ലഭിക്കാതിരുന്നതിനാല്‍ സപ്ലിമെന്ററി വോട്ട് സംവിധാനപ്രകാരം രണ്ടാം മുന്‍ഗണനാ വോട്ടുകളും എണ്ണി. അതോടെ ലേബറിന്റെ വോട്ട് വിഹിതം 66.3 ശതമാനമായി ഉയര്‍ന്നപ്പോള്‍ റീഫോം യുകെയ്ക്ക് 33.7 ശതമാനമാണ് ലഭിച്ചത്.
സമൂഹത്തോട് വിഭജന രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് വിജയപ്രസംഗത്തില്‍ ബെവ് ക്രെയ്ഗ് ആഹ്വാനം ചെയ്തു.
ഈ വിജയം പുതിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മുന്‍കാലങ്ങളില്‍ പാര്‍ട്ടി വിട്ടുപോയ ഇടതുപക്ഷ-വലതുപക്ഷ വോട്ടര്‍മാരെ തിരിച്ചുപിടിക്കാന്‍ ലേബറിന് കഴിയുമെന്ന സൂചന കൂടിയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, റീഫോം യുകെയ്ക്കും നേതാവ് നൈജല്‍ ഫാരേജിനും ഇത് വലിയ തിരിച്ചടിയായാണ് കണക്കാക്കുന്നത്.