യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കൂടിയ വിലയ്ക്ക് വാങ്ങിയ വീടും, ഫ്ലാറ്റും വില്‍ക്കുന്നത് വലിയ നഷ്ടത്തില്‍

യുകെയില്‍ മുന്തിയ വിലയ്ക്ക് വാങ്ങിയ വീടും, ഫ്ലാറ്റും വില്‍ക്കുന്നത് വലിയ നഷ്ടത്തില്‍. ബ്രിട്ടനിലെ പ്രോപ്പര്‍ട്ടി വിപണിയെ തകര്‍ത്തുകൊണ്ടാണ് ആയിരക്കണക്കിന് പൗണ്ട് നഷ്ടത്തില്‍ ഫ്ലാറ്റുകള്‍ വില്‍ക്കേണ്ടി വരുന്നത്. ലണ്ടനില്‍ കൂടിയ വിലയ്ക്ക് വാങ്ങിയ വീടും, ഫ്ലാറ്റും മൂല്യം കുറച്ച് വില്‍ക്കേണ്ടി വരുന്ന അവസ്ഥ രാജ്യം മുഴുവന്‍ പടരുകയാണ്.

ബര്‍മിംഗ്ഹാം, ലെസ്റ്റര്‍, ന്യൂകാസില്‍, ഷെഫീല്‍ഡ് എന്നിവിടങ്ങളിലെ വീട്ടുടമകള്‍ക്കാണ് ഏകദേശം 40,000 പൗണ്ട് വരെ നഷ്ടത്തില്‍ വില്‍പ്പന നടത്തേണ്ടി വരുന്നതെന്ന് പുതിയ ഡാറ്റ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 2026 മേയ് വരെയുള്ള ഫ്ലാറ്റ് വില്‍പ്പന സംബന്ധിച്ച കണക്കുകള്‍ ട്രാക്ക് ചെയ്താണ് പ്രോപ്പര്‍ട്ടി ഡാറ്റ പ്രതിസന്ധി പുറത്തുവിട്ടത്.

കഴിഞ്ഞ രണ്ട് ദശകത്തിനിടെ വാങ്ങാനായി പ്രോപ്പര്‍ട്ടിക്ക് നല്‍കിയ വിലയും, ഇപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ ലഭിച്ച തുകയും താരതമ്യം ചെയ്താണ് ഈ നഷ്ടക്കണക്ക് കണ്ടെത്തിയത്. ഷെഫീല്‍ഡിലെ സിറ്റി സെന്ററില്‍ കഴിഞ്ഞ 12 മാസത്തിനിടെ ഫ്ലാറ്റ് വില്‍പ്പന നടത്തിയ 62 ശതമാനം പേരും നഷ്ടത്തിലാണ് വില്‍പ്പന നടത്തിയതെന്നാണ് കണക്ക്

ബര്‍മിംഗ്ഹാം സിറ്റി സെന്ററിലും സ്ഥിതി വ്യത്യസ്തമല്ല. 61% ഉടമകളും യഥാര്‍ത്ഥത്തില്‍ ചെലവാക്കിയ തുകയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഫ്ലാറ്റ് വിറ്റഴിച്ചത്. വെസ്റ്റ് ലണ്ടനിലെ ഉക്‌സ്ബ്രിഡ്ജില്‍ 58 ശതമാനം ഫ്ലാറ്റ് ഉടമകള്‍ക്ക് പണം നഷ്ടപ്പെട്ടു.

ലെസ്റ്റര്‍ സിറ്റി സെന്ററിലും ഫ്ലാറ്റ് വില്‍പ്പന നഷ്ടത്തിലാണ് അരങ്ങേറുന്നത്. ലാന്‍ഡ് രജിസ്ട്രി കണക്ക് പ്രകാരം ദേശീയ തലത്തില്‍ ഫ്ലാറ്റുകളുടെ മൂല്യം നാല് വര്‍ഷം മുന്‍പത്തേക്കാള്‍ മൂല്യം കുറഞ്ഞതായാണ് വ്യക്തമാകുന്നത്. 2022-ല്‍ 200,000 പൗണ്ടിന് മുകളിലെത്തിയ മൂല്യം ഇപ്പോള്‍ 192,000 പൗണ്ടിലാണ്.

  • മോര്‍ട്ട്‌ഗേജ് റേറ്റ് കുറച്ച് നേഷന്‍വൈഡ്; എല്ലാ പ്രൊഡക്ടുകളിലും ഈ കുറവ് വരുത്തി
  • ചീവ്‌നിങ് സ്‌കോളര്‍ഷിപ്പ് നേട്ടവുമായി ഇന്ത്യയിലെ ആസിഡ് ആക്രമണ അതിജീവിത
  • കൊടുംക്രിമിനലുകളെ പെട്ടെന്ന് മോചിപ്പിക്കില്ല; നയം വ്യക്തമാക്കി പ്രധാനമന്ത്രി
  • എന്‍എച്ച്എസ് നിബന്ധനകള്‍: 95% സ്ത്രീകളിലെയും സ്തനാര്‍ബുദം കണ്ടുപിടിക്കാനാവുന്നില്ല
  • ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
  • അമ്മയുടെ മൃതദേഹം മൂന്ന് വര്‍ഷം ഫ്രീസറില്‍ വച്ച് 78,000 പൗണ്ട് ആനുകൂല്യങ്ങള്‍ തട്ടി; മകന് ജയില്‍ ശിക്ഷ
  • 18 വയസ് തികഞ്ഞവര്‍ക്ക് പകുതി നിരക്കില്‍ ട്രെയിന്‍ യാത്ര
  • ഈസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ 25 മില്യണ്‍ പൗണ്ടിന്റെ ചെലവുചുരുക്കല്‍
  • യുകെയിലെ പമ്പുകളില്‍ ദിവസേന 200,000 പൗണ്ടിന്റെ ഇന്ധനം മോഷ്ടിക്കപ്പെടുന്നു!
  • നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന; ആറ് മാസത്തിനിടെ പൂട്ടിയത് 1.60 ലക്ഷം ബിസിനസുകള്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions