യു.കെ.വാര്‍ത്തകള്‍

പ്രധാനമന്ത്രിമാര്‍ ഏഴായി; മാറാതെ ഡൗണിംഗ് സ്ട്രീറ്റിലെ ഈ 'വേട്ടക്കാരന്‍'

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റില്‍ പ്രധാനമന്ത്രിമാര്‍ മാറിമാറി വന്നു. ജൂലൈ 20ന് അധികാരമേറ്റ ആന്‍ഡി ബേണ്‍ഹാം കൂടി എത്തിയതോടെ ഡൗണിംഗ് സ്ട്രീറ്റിലെ ഒരു അന്തേവാസി ഏഴു പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന കൗതുകവും ഉണ്ട്.

ഡൗണിംഗ് സ്ട്രീറ്റിലെ 'ചീഫ് മൗസര്‍' ലാറി എന്ന പൂച്ചയാണ് ആ വിവിഐപി. ഡേവിഡ് കാമറൂണിന്റെ കാലത്ത് 2011 ഫെബ്രുവരി 15നാണ് ലാറി ഡൗണിംഗ് സ്ട്രീറ്റിലെത്തിയത്. എലികളെ പിടിക്കുന്നതിലുള്ള മികവ് പരിഗണിച്ച് ബാറ്റര്‍സി ഡോഗ്‌സ് ആന്‍ഡ് കാറ്റ്‌സ് ഹോമില്‍നിന്നാണ് ഡൗണിംഗ് സ്ട്രീറ്റ് ജീവനക്കാര്‍ ലാറിയെ തിരഞ്ഞെടുത്തത്. പത്താം നമ്പര്‍ വസതിയില്‍ ഔദ്യോഗികമായി 'ചീഫ് മൗസര്‍' പദവി ലഭിച്ച ആദ്യ പൂച്ചയും ലാറിയാണ്.

ഡേവിഡ് കാമറൂണിന് പിന്നാലെ തെരേസ മേ, ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, റിഷി സുനക്, കീര്‍ സ്റ്റാര്‍മര്‍ എന്നിവരുടെ ഭരണകാലവും ലാറി കണ്ടു. ഇപ്പോള്‍ ആന്‍ഡിയുടെ കാലത്തും ഡൗണിംഗ് സ്ട്രീറ്റിലെ പരിചിതമുഖമായി ലാറി തുടരുകയാണ്. പ്രധാനമന്ത്രിമാരുടെ വ്യക്തിപരമായ വളര്‍ത്തുമൃഗമല്ല ലാറി; ഡൗണിംഗ് സ്ട്രീറ്റ് ജീവനക്കാരുടെ സംരക്ഷണത്തിലുള്ള 'സിവില്‍ സര്‍വന്റ്' എന്ന നിലയിലാണ് അവന്റെ താമസം.

അതിഥികളെ സ്വീകരിക്കുക, സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുക, പഴയ ഫര്‍ണിച്ചറുകള്‍ ഉറങ്ങാന്‍ അനുയോജ്യമാണോയെന്ന് പരീക്ഷിക്കുക എന്നിവയാണ് ലാറിയുടെ ഔദ്യോഗിക ചുമതലകളെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ രസകരമായ വിശദീകരണം. കെട്ടിടത്തിലെ എലിശല്യത്തിന് പരിഹാരം കണ്ടെത്താനുള്ള പദ്ധതി ഇപ്പോഴും 'തന്ത്രപരമായ ആസൂത്രണ ഘട്ടത്തിലാണെന്നും' ഔദ്യോഗിക വിവരണത്തില്‍ പറയുന്നു.

ഏഴ് പ്രധാനമന്ത്രിമാരെ വരവേല്‍ക്കുകയും ആറുപേരെ യാത്രയാക്കുകയും ചെയ്ത ലാറിക്ക് ഈ മാറ്റങ്ങള്‍ വൈകാരികമായി എങ്ങനെ അനുഭവപ്പെട്ടിരിക്കുമെന്ന ചര്‍ച്ചയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഡൗണിംഗ് സ്ട്രീറ്റില്‍ നേതാക്കള്‍ മാറിയെങ്കിലും ലാറിയുടെ താമസസ്ഥലവും പരിചരിക്കുന്ന ജീവനക്കാരും ദിനചര്യയും വലിയ തോതില്‍ മാറ്റമില്ലാതെ തുടരുന്നു. അതിനാല്‍ പത്താം നമ്പര്‍ വസതിയുടെ വാതിലിന് മുന്നില്‍ പതിവുപോലെ കാവല്‍ തുടരുകയാണ് 'ചീഫ് മൗസര്‍'.

  • വിന്റര്‍ പോലെ ഇനി സമ്മര്‍ പ്രതിസന്ധിയും: എന്‍എച്ച്എസിന് മുന്നറിയിപ്പുമായി ഹെല്‍ത്ത് സെക്രട്ടറി
  • സെന്‍ട്രല്‍ ലണ്ടനില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍
  • യുകെയില്‍ കൂടിയ വിലയ്ക്ക് വാങ്ങിയ വീടും, ഫ്ലാറ്റും വില്‍ക്കുന്നത് വലിയ നഷ്ടത്തില്‍
  • മോര്‍ട്ട്‌ഗേജ് റേറ്റ് കുറച്ച് നേഷന്‍വൈഡ്; എല്ലാ പ്രൊഡക്ടുകളിലും ഈ കുറവ് വരുത്തി
  • ചീവ്‌നിങ് സ്‌കോളര്‍ഷിപ്പ് നേട്ടവുമായി ഇന്ത്യയിലെ ആസിഡ് ആക്രമണ അതിജീവിത
  • കൊടുംക്രിമിനലുകളെ പെട്ടെന്ന് മോചിപ്പിക്കില്ല; നയം വ്യക്തമാക്കി പ്രധാനമന്ത്രി
  • എന്‍എച്ച്എസ് നിബന്ധനകള്‍: 95% സ്ത്രീകളിലെയും സ്തനാര്‍ബുദം കണ്ടുപിടിക്കാനാവുന്നില്ല
  • ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
  • അമ്മയുടെ മൃതദേഹം മൂന്ന് വര്‍ഷം ഫ്രീസറില്‍ വച്ച് 78,000 പൗണ്ട് ആനുകൂല്യങ്ങള്‍ തട്ടി; മകന് ജയില്‍ ശിക്ഷ
  • 18 വയസ് തികഞ്ഞവര്‍ക്ക് പകുതി നിരക്കില്‍ ട്രെയിന്‍ യാത്ര
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions