യു.കെ.വാര്‍ത്തകള്‍

അപൂര്‍വ രോഗത്തോട് പൊരുതുന്ന യുകെ മലയാളി യുവതി സ്റ്റെം സെല്‍ ദാതാവിനെ തേടുന്നു

ജീവന് ഭീഷണിയാകുന്ന രക്ത സംബന്ധമായ അപൂര്‍വ രോഗത്തിനെതിരെ പൊരുതുന്ന മലയാളി യുവതി സ്റ്റെം സെല്‍ ദാതാവിനെ തേടുന്നു. അപ്ലാസ്റ്റിക് അനീമിയ ബാധിച്ച ലങ്കാഷെയറിലെ പ്രസ്റ്റണില്‍ താമസിക്കുന്ന മലപ്പുറം സ്വദേശിയായ റഫിയ ഷെറിന്‍ (30) ആണ് അനുയോജ്യമായ ദാതാവിനെ കാത്തിരിക്കുന്നത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള പരിശോധനയിലാണ് റഫിയയ്ക്ക് അപ്ലാസ്റ്റിക് അനീമിയ ബാധിച്ചതായി സ്ഥിരീകരിച്ചത്.

2019ല്‍ മാസ്റ്റര്‍ ബിരുദ പഠനത്തിനായാണ് റഫിയ യുകെയിലെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഈജിപ്തിലും സെര്‍ബിയയിലുമായി നടത്തിയ അവധിക്കാല യാത്രക്കിടെ ഭക്ഷ്യ വിഷബാധ ഏല്‍ക്കുകയായിരുന്നു. യാത്ര കഴിഞ്ഞ് യുകെയില്‍ തിരിച്ചെത്തിയിട്ടും രോഗം മാറിയില്ല. തലകറക്കം, ഛര്‍ദ്ദി ,പേശി വേദന, ക്ഷീണം, വയറിളക്കം എന്നിവയാല്‍ റഫിയ ഏറെ പ്രയാസപ്പെട്ടു.ആദ്യം ഭക്ഷ്യവിഷബാധയുടെ അനന്തര ഫലമെന്നാണ് കരുതി ഡോക്ടറെ സമീപിച്ചതെങ്കിലും ആശുപത്രിയില്‍ പോകേണ്ടതില്ലന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് നടത്തിയ രക്ത പരിശോധനയിലാണ് രോഗ കാരണം വ്യക്തമായത്. പിറ്റേദിവസം രാവിലെ ഉടന്‍് ആശുപത്രിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയും അവിടെവച്ച് അടിയന്തരമായി രക്തം മാറ്റിവെക്കല്‍ നടത്തുകയുമായിരുന്നു.

പുതിയ രക്ത കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന അസ്ഥിമജ്ജയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയാണ് അപ്ലാസ്റ്റിക് അനീമിയ. ഭക്ഷ്യവിഷബാധ ബാധിച്ചില്ലായിരുന്നെങ്കില്‍ തന്റെ ജീവന് ഭീഷണിയായ ഈ അവസ്ഥ തിരിച്ചറിയില്ലായിരുന്നുവെന്ന് റഫിയ പറയുന്നു. നിലവില്‍ ആഴ്ചയില്‍ രണ്ടു തവണ രക്തം മാറ്റിവയ്‌ക്കേണ്ട അവസ്ഥയിലാണ് റഫിയ.

നിലവില്‍ രോഗാവസ്ഥയെ കുറിച്ച് ബോധവത്കരണം നടത്താനും ആളുകളെ സ്റ്റം സെല്‍ രജിസ്‌ട്രേഷനിലേക്ക് സ്വാഗതം ചെയ്യാനും അഴര്‍ മുന്നിലുണ്ട്.

യുകെയില്‍ അര്‍ഹരായ ജനസംഖ്യയുടെ 7 ശതമാനം പേര്‍ മാത്രമാണ് സ്റ്റെം സെല്‍ രജിസ്റ്ററില്‍ പേരു ചേര്‍ത്തിട്ടുള്ളത്. ദക്ഷിണേഷ്യന്‍ പശ്ചാത്തലമുള്ള റഫിയയെ പോലുള്ളവര്‍ക്ക് അനുയോജ്യരായ ദാതാക്കളെ കണ്ടെത്തുക വെല്ലുവിളിയാണ്.

റഫിയയേയും സമാന ബുദ്ധിമുട്ടിലുള്ളവരേയും സഹായിക്കാന്‍ മലപ്പുറം മഞ്ചേരിയില്‍ സ്റ്റെം സെല്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 15ന് മഞ്ചേരി യതിംഖാന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാമ്പ് നടക്കുന്നത്. കുടുംബത്തിനൊപ്പം നാടും റഫിയയെ രക്ഷിക്കാന്‍ കൈകോര്‍ക്കുകയാണ്.

  • സ്‌കൂള്‍ ഹാജര്‍ മെച്ചപ്പെടുത്താന്‍ ഇംഗ്ലണ്ടില്‍ പുതിയ പദ്ധതി; ഓരോ സ്‌കൂളിനും പ്രത്യേക ലക്ഷ്യം
  • സൗത്ത് ലണ്ടനിലെ പബ്ബിന് മുന്‍പില്‍ യുവാവ് വെടിയേറ്റ് മരിച്ചു
  • ബ്രിട്ടീഷ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തിരിച്ചുവരവിന്റെ പാതയില്‍
  • വൂള്‍വര്‍ ഹാംപ്ടണിലെ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും കാണാതായി; തിരച്ചില്‍
  • ജിപിയെ കാണാന്‍ അവസരമില്ല; രോഗികളുടെ സുരക്ഷ അപകടത്തിലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
  • ബ്രിട്ടന്‍ അഞ്ചാം ഉഷ്ണതരംഗത്തിലേക്ക്; ആംബര്‍, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കാന്‍ മെറ്റ് ഓഫീസ്
  • വിദ്യാഭ്യാസ ചെലവിന്റെ വലിയൊരു ഭാഗം വിദ്യാര്‍ത്ഥികളുടെ ചുമലിലേക്ക്; ബിരുദധാരികള്‍ക്ക് ഇനി വന്‍ ബാധ്യത
  • തടവുകാരുടെ നേരത്തെയുള്ള മോചനം; മുന്നറിയിപ്പുമായി പ്രൊബേഷന്‍, കോടതി ജീവനക്കാരുടെ യൂണിയന്‍
  • പബുകളില്‍ 'നില്‍പ്പന്‍' അടിക്കുന്നതിന് നിയന്ത്രണം? കൗണ്‍സിലുകള്‍ക്കെതിരെ ഡൗണിംഗ് സ്ട്രീറ്റ്
  • ജനങ്ങളോട് നേരിട്ട് സംസാരിക്കാനും അഭിപ്രായം കേള്‍ക്കാനും പ്രധാനമന്ത്രി; ആശ്വാസപദ്ധതികള്‍ കൊണ്ടുവരും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions