കോവിഡ് കാലത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന എ-ലെവല്‍ ഗ്രേഡുകള്‍ ആവും ഇക്കുറിയെന്നു റിപ്പോര്‍ട്ടുകള്‍ക്കിടെ ഈ വര്‍ഷത്തെ പുറത്തുവരും. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് എലെവല്‍, ടി ലെവല്‍, ബിടെക് പരീക്ഷാ ഫലത്തിന് ശേഷം ഉന്നത പഠനത്തിനൊരുങ്ങുന്നത്.
18 വയസുകാരില്‍ ഏകദേശം 40 ശതമാനം പേരാണ് ഓരോ വര്‍ഷവും എ ലെവല്‍ പരീക്ഷയെഴുതുന്നത്. ഒപ്പം ഇംഗ്ലണ്ടില്‍ ബി ടെക് നാഷണല്‍, കേംബ്രിജ് ടെക്‌നിക്കല്‍, കെംബ്രിജ് അഡ്വാന്‍സ്ഡ് നാഷണല്‍, ടി ലെവല്‍ തുടങ്ങിയ തൊഴില്‍പരവും സാങ്കേതികവുമായ യോഗ്യതകളുടെ ഏകദേശം 2.5 ലക്ഷം ഗ്രേഡുകളും പുറത്തുവരും. വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വിദ്യാര്‍ത്ഥികളുടെ അന്തിമ എ ലെവല്‍ ഫലത്തിലേക്ക് പരിഗണിക്കുന്ന എഎസ് ലെവല്‍ ഫലങ്ങളും ഇന്ന് പ്രസിദ്ധീകരിക്കും.
ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ ബ്രിട്ടനിലെ 18 കാരില്‍ ഏകദേശം 41 ശതമാനം പേര്‍ സര്‍വകലാശാല പ്രവേശനത്തിന് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തിന് സമാനായ നിരക്കാണിത്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ എ ലെവല്‍ പരീക്ഷയിലെ എ സ്റ്റാര്‍ അല്ലെങ്കില്‍ എ ഗ്രേഡുകളുടെ വിഹിതം 28.3 ശതമാനമായിരുന്നു. ഇതു റെക്കോര്‍ഡ് ആയിരുന്നു.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ടോപ്പ് ഗ്രേഡുകളുടെ കാര്യത്തില്‍ വര്‍ദ്ധന വരുമെന്നാണ് ബക്കിംഹ്ഹാമിലെ സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ & എംപ്ലോയ്‌മെന്റ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട്.
അതേസമയം, മാര്‍ക്ക് ദാനമല്ല ഇതിന് കാരണമെന്നും ഗവേഷകര്‍ പറയുന്നു. മറിച്ച് മാത്സ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രീതിയാര്‍ജ്ജിക്കുന്നതാണ് ഈ ട്രെന്‍ഡിന് ഇടയാക്കുന്നത്. ഇതാണ് മറ്റ് വിഷയങ്ങളെ അപേക്ഷിച്ച് കൂടുതല്‍ എ, എ* എന്നിവ ലഭിക്കാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.