യു.കെ.വാര്‍ത്തകള്‍

വാട്ടര്‍ ബില്ലുകള്‍ പൊള്ളും; ഉപഭോക്താക്കളെ പിഴിയും

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ബാധ്യതയായി വാട്ടര്‍ ബില്ലുകള്‍ വര്‍ദ്ധിക്കുന്നു. 3.4 ബില്ല്യണ്‍ പൗണ്ടിന്റെ ചെലവഴിക്കല്‍ പദ്ധതിയുമായി മുന്നോട്ട് കൊണ്ടുപോകാന്‍ ജല കമ്പനികള്‍ക്ക് അനുമതി ലഭിച്ചതോടെയാണ് ജനങ്ങള്‍ക്ക് തിരിച്ചടി നേരിടുക.

പുതിയ വീടുകളെയും, ഡാറ്റാ സെന്ററുകളെയും പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പണമിറക്കുന്നത്. നിലവില്‍ നിക്ഷേപങ്ങള്‍ നടത്താനായി 104 ബില്ല്യണ്‍ പൗണ്ട് ഇറക്കുന്നത് മൂലം ദശകത്തിന്റെ രണ്ടാം പകുതിയില്‍ വാട്ടര്‍ ബില്ലുകള്‍ 36 ശതമാനം വര്‍ദ്ധിക്കാന്‍ ഇരിക്കവെയാണ് പുതിയ നീക്കം.

13 വാട്ടര്‍ കമ്പനികളാണ് മുന്‍പ് അനുവദിച്ച തുകയ്ക്ക് മുകളില്‍ കൂടുതല്‍ പണം ചെലവിടാന്‍ അനുമതി തേടിയതെന്ന് വാട്ടര്‍ ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ഓഫ്‌വാട്ട് പറഞ്ഞു. ഇതിനായി 3.4 ബില്ല്യണ്‍ പൗണ്ട് അനുവദിച്ചതായാണ് വ്യക്തമാകുന്നത്.

സതേണ്‍ വാട്ടര്‍, തെയിംസ് വാട്ടര്‍, സെവേണ്‍ ട്രെന്റ്, വെസെക്‌സ് വാട്ടര്‍, സൗത്ത് ഈസ്റ്റ് വാട്ടര്‍ എന്നീ കമ്പനികള്‍ക്ക് അധിക ചെലവുകളുടെ പേരില്‍ ബില്ലുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് ഈ ദശകത്തില്‍ തന്നെ നടക്കും.

രാജ്യത്തെ ഹൗസിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ 1.5 മില്ല്യണ്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്നാണ് ലേബര്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ എഐ ഡാറ്റാസെന്ററുകള്‍ നിര്‍മ്മിക്കുന്നതും വളര്‍ച്ചാ അജണ്ടയുടെ ഭാഗമാണ്.

രാജ്യം ഈ വര്‍ഷം വലിയ ജല ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ജൂലൈ മാസത്തില്‍ സാധാരണ ലഭിക്കേണ്ട മഴയുടെ വെറും 7 ശതമാനം മാത്രമാണ് ലഭിച്ചത്. ദക്ഷിണ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ ഇത് 1 ശതമാനമായി ചുരുങ്ങി. ഡെവണിലെ ചില പ്രദേശങ്ങളില്‍ 50 ദിവസത്തിലേറെയായി കാര്യമായ മഴ ലഭിച്ചിട്ടില്ല. രാജ്യത്തെ ജലസംഭരണികളിലെ ജലനിരപ്പ് ഈ സമയത്തെ ശരാശരിയേക്കാള്‍ 7.4 ശതമാനം താഴെയാണെന്നും, ഏകദേശം പകുതിയോളം റിസര്‍വോയറുകള്‍ സാധാരണ നിലയില്‍ താഴെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഴക്കുറവിന്റെ ആഘാതം നദികളിലും പ്രകടമാണ്. ഇംഗ്ലണ്ടിലെ 78 ശതമാനം നദികളിലും ജലനിരപ്പ് സാധാരണയേക്കാള്‍ താഴെയായപ്പോള്‍ 17 ശതമാനം നദികള്‍ അതീവ ഗുരുതര നിലയിലാണ്. ഇതിനിടെ രാജ്യത്ത് ഈ വേനലിലെ നാലാമത്തെ ഉഷ്ണതരംഗവും അനുഭവപ്പെടുകയാണ്. ചില പ്രദേശങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ഇത്തരം കടുത്ത വരള്‍ച്ചകളും ചൂട് തരംഗങ്ങളും കൂടുതല്‍ രൂക്ഷമാകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹീറ്റ് വേവ് കാലയളവാണിത്. മെയ് അവസാനത്തിലും ജൂണിലും ജൂലൈയിലും യുകെ മൂന്ന് ഹീറ്റ് വേവുകള്‍ ഇതിനകം അനുഭവിച്ചിരുന്നു.

  • ട്യൂബ് ട്രെയിനില്‍ ലേബര്‍ എംപിയെ തടഞ്ഞ് ഭീഷണി; 63കാരന്‍ കുറ്റക്കാരന്‍
  • എ ലെവല്‍ പരീക്ഷാ ഫലം: കുട്ടികള്‍ക്ക് ഉന്നത വിജയമെന്ന് റിപ്പോര്‍ട്ടുകള്‍; മലയാളി വിദ്യാര്‍ത്ഥികള്‍ ആവേശത്തില്‍
  • എന്‍.എച്ച്.എസ് ഫിസിയോതെറാപ്പി സേവനങ്ങള്‍ പ്രതിസന്ധിയില്‍; വലഞ്ഞു രോഗികള്‍
  • അപൂര്‍വ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം; സ്‌പെയിനിലെ ബുര്‍ഗോസ് നഗരം കൂരിരുട്ടിലായി
  • സ്‌കൂള്‍ ഹാജര്‍ മെച്ചപ്പെടുത്താന്‍ ഇംഗ്ലണ്ടില്‍ പുതിയ പദ്ധതി; ഓരോ സ്‌കൂളിനും പ്രത്യേക ലക്ഷ്യം
  • സൗത്ത് ലണ്ടനിലെ പബ്ബിന് മുന്‍പില്‍ യുവാവ് വെടിയേറ്റ് മരിച്ചു
  • ബ്രിട്ടീഷ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് തിരിച്ചുവരവിന്റെ പാതയില്‍
  • അപൂര്‍വ രോഗത്തോട് പൊരുതുന്ന യുകെ മലയാളി യുവതി സ്റ്റെം സെല്‍ ദാതാവിനെ തേടുന്നു
  • വൂള്‍വര്‍ ഹാംപ്ടണിലെ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും കാണാതായി; തിരച്ചില്‍
  • ജിപിയെ കാണാന്‍ അവസരമില്ല; രോഗികളുടെ സുരക്ഷ അപകടത്തിലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions