യു.കെ.വാര്‍ത്തകള്‍

കോപ്പിയടി വിവാദം; കേംബ്രിഡ്ജിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവര്‍ഗ്ഗക്കാരനായ പ്രൊഫസര്‍ മരിച്ച നിലയില്‍

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവര്‍ഗ്ഗക്കാരനായ പ്രൊഫസര്‍ എന്ന നേട്ടത്തിലൂടെ ശ്രദ്ധേയനായ ജേസണ്‍ ആര്‍ഡേയെ മരിച്ച നിലയില്‍ കണ്ടെത്തി. കോപ്പിയടി വിവാദങ്ങള്‍ക്ക് പിന്നാലെ പ്രൊഫസര്‍ പദവി രാജി വച്ചതിന് പിന്നാലെയാണ് ജേസണ്‍ ആര്‍ഡേയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്രിട്ടീഷ് വംശജനായ ജേസണ്‍ ആര്‍ഡേ(41)യെ ലണ്ടനിലെ ബാറ്റര്‍സിയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 37ാം വയസിലാണ് ജേസണ്‍ ആര്‍ഡേ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ജോലിക്കെത്തിയത്. മരണം പ്രതീക്ഷിക്കാത്ത ഒന്നായിരുന്നുവെങ്കിലും നിലവില്‍ സംശയാസ്പദമായ സാഹചര്യങ്ങളൊന്നുമില്ലെന്ന വിലയിരുത്തലിലാണ് പൊലീസുള്ളത്.

ഗവേഷണങ്ങളിലെ കോപ്പിയടി വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു ജേസണ്‍ ആര്‍ഡേ കേബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് രാജി വച്ചത്. 2015ല്‍ സമര്‍പ്പിച്ച പിഎച്ച്ഡി പ്രബന്ധമായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. മറ്റ് ഗവേഷകരുടെ പ്രബന്ധങ്ങളിലെ വിവരങ്ങള്‍ അതുപോലെ കോപ്പിയടിച്ചുവെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലും അക്കാദമിക വൃത്തങ്ങളിലും വലിയ ചര്‍ച്ചയായത്. ഇതിന് പുറമേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കായിക നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് ജേസണ്‍ ആര്‍ഡേ നടത്തിയ ചില പ്രസ്താവനകളും വലിയ രീതിയില്‍ വിവാദമായിരുന്നു. ഗവേഷണങ്ങളില്‍ ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ അത് ബോധപൂര്‍വ്വമായ കോപ്പിയടി അല്ലെന്നും നിരന്തരമായ വ്യക്തിഹത്യയും വംശീയ അധിക്ഷേപവും നേരിടേണ്ടി വരുന്നതായും വിശദമാക്കിയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് രാജി വച്ചത്.

കുട്ടിക്കാലത്ത് തന്നെ ജേസണ്‍ ആര്‍ഡേയില്‍ ഓട്ടിസം തിരിച്ചറിഞ്ഞിരുന്നു. മാത്രമല്ല, അദ്ദേഹത്തിന് മറ്റുള്ളവരെ പോലെ ശരിയായ വളര്‍ച്ചയും ഉണ്ടായിരുന്നില്ല. ശാരീരികമായ ഈ പ്രശ്‌നങ്ങള്‍ മൂലം 11 വയസ് വരെ ശരിയായ രീതിയില്‍ സംസാരിക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഈ വൈകല്യങ്ങളെ തുടര്‍ന്ന് ഏതാണ്ട് 18 വയസ് വരെ എഴുതാനും വായിക്കാനും അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഈ പരിമിതകളെയെല്ലാം മറികടന്നായിരുന്നു 37ാം വയസില്‍ ജേസണ്‍ കേബ്രിഡ്ജില്‍ പ്രൊഫസറായത്.

  • 38 ഡിഗ്രി ചൂടില്‍ വെന്തുരുകി യുകെ; കാട്ടുതീയും വരള്‍ച്ചയും രൂക്ഷം, ആരോഗ്യ മുന്നറിയിപ്പ്
  • സഫോക്ക് കൗണ്ടിയിലെ നീഡം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലറായി കോന്നി സ്വദേശി
  • ഇസ്ലാമിക് റിപബ്ലിക് ഓഫ് ബ്രിട്ടന്‍! യുകെയ്ക്ക് പുതിയ പേര് ചാര്‍ത്തി നെതന്യാഹു
  • യുകെയില്‍ ഇടയ ശുശ്രൂഷയില്‍ പുതിയ അധ്യായമെഴുതി മലയാളി വനിത
  • വിദേശ വിദ്യാര്‍ഥികളുടെ എണ്ണം ഇടിയുന്നു; യുകെ സര്‍വകലാശാലകള്‍ കടുത്ത പ്രതിസന്ധിയിലേക്ക്
  • മോര്‍ട്ട്‌ഗേജ് ചെലവുകള്‍ വീണ്ടും ഉയരുന്നു; 5 വര്‍ഷത്തെ ശരാശരി ഫിക്‌സഡ് ഡീലുകള്‍ 5.66 ശതമാനത്തില്‍
  • ക്ലാക്ടണ്‍ ഉപതിരഞ്ഞെടുപ്പില്‍ നിജല്‍ ഫരാഗിന് അനായാസ വിജയം
  • തെക്കന്‍ ഇംഗ്ലണ്ടില്‍ യാത്രാ ട്രെയിന്‍ പാളം തെറ്റി; 2 പേര്‍ക്ക് ഗുരുതരം
  • എ ലെവലില്‍ അഭിമാന നേട്ടങ്ങളുമായി മലയാളി വിദ്യാര്‍ത്ഥികള്‍
  • എ-ലെവല്‍ ഫലം: റെക്കോര്‍ഡ് പേര്‍ക്ക് ആദ്യ ചോയ്സ് യൂണിവേഴ്സിറ്റി ലഭിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions