യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം; യുകെയില്‍ വീടുകളുടെ വില്‍പ്പന സമയം കൂടുന്നു

ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ബ്രിട്ടനിലെ പകുതിയിലധികം വീടുകളും വില്‍ക്കാന്‍ സമയമെടുക്കുന്നതായി റിപ്പോര്‍ട്ട്. യുദ്ധം മൂലം മോര്‍ട്ട്‌ഗേജ് വിപണിയിലെ അനിശ്ചിതത്വമാണ് വീട് വാങ്ങാനുദ്ദേശിക്കുന്നവര്‍ കാത്തിരിക്കാമെന്ന് തീരുമാനിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

പ്രോപ്പര്‍ട്ടി പ്ലാറ്റ്ഫോമായ സൂപ്ലയുടെ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ 363 പ്രാദേശിക ഭരണ മേഖലകളില്‍ 180 ഇടങ്ങളിലും വീടുകള്‍ വില്‍ക്കാന്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു.

രാജ്യത്തെ ഒരു വീട് വില്‍ക്കാന്‍ എടുക്കുന്ന ശരാശരി സമയം 42 ദിവസമായി മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും വിവിധ മേഖലകള്‍ തമ്മിലുള്ള വ്യത്യാസം വര്‍ധിച്ചിരിക്കുകയാണ്. ചില ഹൗസിങ് ഹോട്ട്സ്പോട്ടുകളില്‍ വാങ്ങുന്നവര്‍ വേഗത്തില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍, മോര്‍ട്ട്‌ഗേജ് ചെലവുകളിലെ അനിശ്ചിതത്വം മറ്റ് പ്രദേശങ്ങളില്‍ വാങ്ങല്‍ തീരുമാനങ്ങള്‍ വൈകിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വേഗത്തില്‍ വീടുകള്‍ വില്‍ക്കുന്ന ആദ്യ പത്ത് വിപണികളും സ്‌കോട്ട്‌ലന്‍ഡിലാണ്. ഫാല്‍ക്കിര്‍ക്കിലാണ് ഏറ്റവും കുറഞ്ഞ ശരാശരി വില്‍പ്പന സമയം11 ദിവസം. ഇംഗ്ലണ്ടില്‍ കാര്‍ലിസിലും ബാര്‍ണ്‍സ്ലിയിലും ശരാശരി 23 ദിവസമാണ്.

അതേസമയം, എട്ട് പ്രാദേശിക ഭരണ മേഖലകളില്‍ ഒരു വീട് വില്‍ക്കാന്‍ ശരാശരി രണ്ട് മാസമോ അതിലധികമോ വേണ്ടിവരുന്നു. ഈസ്റ്റ് മിഡ്ലാന്‍ഡ്‌സിലെ മെല്‍ട്ടണിലാണ് ഏറ്റവും കൂടുതല്‍ സമയം76 ദിവസം. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററും തെക്ക്-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ടെയിന്‍ബ്രിഡ്ജും പട്ടികയില്‍ മുന്നിലാണ്.

ആഗോള പണപ്പെരുപ്പ സമ്മര്‍ദം വീണ്ടും ശക്തമാകുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നുമുള്ള ആശങ്കയും വായ്പാ നിരക്കുകള്‍ ഉയരാന്‍ കാരണമായി.

ഫിനാന്‍ഷ്യല്‍ ഡാറ്റാ സ്ഥാപനമായ മണിഫാക്ട്‌സിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് തിങ്കളാഴ്ച ശരാശരി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റെസിഡന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജ് നിരക്ക് 5.61 ശതമാനമാണ്. ഫെബ്രുവരി അവസാനം സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഇത് 4.83 ശതമാനമായിരുന്നു. ഏപ്രിലില്‍ ശരാശരി നിരക്ക് ഏകദേശം 6 ശതമാനത്തോട് അടുത്തെത്തിയിരുന്നു.

  • ചെലവുചുരുക്കി യുകെ കമ്പനികള്‍; ജോബ് വേക്കന്‍സികള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍
  • യുകെയില്‍ ഇറക്കുമതി മുട്ടയിലൂടെ സാല്‍മൊണെല്ലാ ബാക്ടീരിയബാധ; ഒരാള്‍ മരിച്ചു, 200 പേര്‍ രോഗബാധിതര്‍
  • പരിശോധനയ്‌ക്കെത്തിയ സ്ത്രീകളോട് ലൈംഗികാതിക്രമം; ഡോക്ടര്‍ക്ക് 18 മാസം തടവ്
  • കുടുംബങ്ങളുടെ ജീവിതച്ചെലവ് പ്രതിസന്ധിയ്ക്കു ആക്കം കൂട്ടി എനര്‍ജി ബില്ലുകള്‍ കുതിയ്ക്കുന്നു
  • വിദേശ പൗരന്മാര്‍ക്ക് ഭൂരിഭാഗം ക്ഷേമ ആനുകൂല്യങ്ങളും നിഷേധിക്കും ; പ്രഖ്യാപനവുമായി റിഫോം യുകെ
  • 38 ഡിഗ്രി ചൂടില്‍ വെന്തുരുകി യുകെ; കാട്ടുതീയും വരള്‍ച്ചയും രൂക്ഷം, ആരോഗ്യ മുന്നറിയിപ്പ്
  • സഫോക്ക് കൗണ്ടിയിലെ നീഡം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലറായി കോന്നി സ്വദേശി
  • കോപ്പിയടി വിവാദം; കേംബ്രിഡ്ജിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവര്‍ഗ്ഗക്കാരനായ പ്രൊഫസര്‍ മരിച്ച നിലയില്‍
  • ഇസ്ലാമിക് റിപബ്ലിക് ഓഫ് ബ്രിട്ടന്‍! യുകെയ്ക്ക് പുതിയ പേര് ചാര്‍ത്തി നെതന്യാഹു
  • യുകെയില്‍ ഇടയ ശുശ്രൂഷയില്‍ പുതിയ അധ്യായമെഴുതി മലയാളി വനിത
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions