യു.കെ.വാര്‍ത്തകള്‍

സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലുള്ളവര്‍ക്ക് ഇമിഗ്രേഷന്‍ സുരക്ഷ പ്രഖ്യാപിച്ച് ഹോം ഓഫീസ്; കെയര്‍ വര്‍ക്കര്‍മാരുടെ ദുരിതം തീരും

യുകെയില്‍ ദുരിതം അനുഭവിക്കുന്ന കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസമേകുന്ന സുപ്രധാന പ്രഖ്യാപനവുമായി ഹോം ഓഫീസ്. ആധുനിക അടിമത്തത്തിന്റെയും, ഗാര്‍ഹിക പീഡനത്തിന്റെയും ഗണത്തില്‍ വരുന്ന അവസ്ഥകള്‍ നേരിടുന്ന സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് സുരക്ഷ ഒരുക്കാനായി ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചാണ് യുകെ ഈ ആശ്വാസമേകുന്നത്.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രകാരമുള്ള മാറ്റങ്ങള്‍ വ്യാഴാഴ്ച നിലവില്‍ വരും. ഏതെങ്കിലും എംപ്ലോയര്‍ക്കായി ജോലി ചെയ്യുന്നവര്‍ ആധുനിക അടിമത്തത്തിന് ഇരയാകുന്നുവെന്ന് ഹോം ഓഫീസ് കണ്ടെത്തിയാല്‍ വിസ അനുവദിച്ചിട്ടുള്ള കാലപരിധിയില്‍ തുടര്‍ന്നും ഇവര്‍ക്ക് യുകെയില്‍ തുടരാനും, ജോലി ചെയ്യാനും അനുമതിയുണ്ടാകും.

സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ അനുവദിച്ചിട്ടുള്ള ജോലി ചെയ്യാന്‍ മാത്രമാണ് ഇതുവരെ കഴിഞ്ഞിരുന്നത്. ഇരകളായി തിരിച്ചറിഞ്ഞാല്‍ ഈ നിബന്ധന ഒഴിവാകുന്നതാണ് നിയമമാറ്റം.

എംപ്ലോയറില്‍ നിന്നും ചൂഷണം നേരിട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇരകളെ പ്രോത്സാഹിപ്പിക്കുകയാണ് നടപടിയുടെ ഉദ്ദേശമെന്ന് ഹോം ഓഫീസ് പറഞ്ഞു. ജോലിക്കാരെ ചൂഷണം ചെയ്യാന്‍ സ്‌പോണ്‍സര്‍ഷിപ്പ് സിസ്റ്റം ഉപയോഗിക്കുന്നത് തടയാനും ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ.

ഇതിന് പുറമെ വിക്ടിം ഓഫ് ഡൊമസ്റ്റിക് അബ്യൂസ് റൂട്ടില്‍ മുതിര്‍ന്ന ഡിപ്പന്റന്‍ഡ് കുട്ടികളെ കൂടി ഉള്‍പ്പെടുത്തി. നിലവില്‍ പങ്കാളി, ഭാര്യാഭര്‍ത്താക്കന്‍മാര്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ക്കാണ് സ്‌പോണ്‍സറായ ബന്ധുവില്‍ നിന്നും ഗാര്‍ഹിക പീഡനം നേരിട്ടാലും യുകെയില്‍ സെറ്റില്‍മെന്റിന് സുരക്ഷ നല്‍കുന്നത്. ഇത് മുതിര്‍ന്ന കുട്ടികള്‍ക്ക് കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലെ ഈ നിയമമാറ്റം കെയര്‍ വര്‍ക്കര്‍മാര്‍ക്ക് വലിയ ആശ്വാസമാണ്. പലപ്പോഴും കുറഞ്ഞ ശമ്പളത്തില്‍, മോശം അവസ്ഥകളില്‍ ജോലി ചെയ്യേണ്ടി വന്നാലും സ്‌പോണ്‍സര്‍ഷിപ്പ് നഷ്ടമാകുമെന്ന ഭീതിയില്‍ കെയര്‍ വര്‍ക്കര്‍മാര്‍ പരാതിപ്പെടാന്‍ മടിക്കും.

  • ഹീത്രൂവില്‍ പത്തനംതിട്ട സ്വദേശിയായ ബെറിന്‍ വര്‍ഗീസ് വിടപറഞ്ഞു
  • യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റു; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
  • ആര്‍സിഎന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:സെപ്തംബര്‍ 7ന് വോട്ടെടുപ്പ് അവസാനിക്കും; 9ന് ഫലം
  • ടോപ്പ് സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് സമീപം വീടുകള്‍ക്ക് പൊള്ളുന്ന വില
  • ബ്രിട്ടനിലെ കടകളിലെ വിലക്കയറ്റം രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ജീവിത ചെലവ് റോക്കറ്റുപോലെ
  • കാലിഫോര്‍ണിയയിലെ ഇരട്ടക്കൊല: വിശ്വസിക്കാനാവാതെ അനിലയുടെ സുഹൃത്തുക്കളും നാട്ടുകാരും
  • പുതിയതായി അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ സെല്ലുകളില്ലെന്ന് മന്ത്രി
  • വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വെള്ളപ്പൊക്ക മുന്നറിയിപ്പ്
  • ബ്രിട്ടനില്‍ സാല്‍മൊണല്ല കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്; ഇറക്കുമതി മുട്ടകളില്‍ അന്വേഷണം
  • യുകെയില്‍ പെട്രോള്‍ വില പൊള്ളുന്നു; 2022-ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions