ആരോഗ്യം

പാലില്‍ തൊട്ടു കളിച്ചു; കാഡ്ബറിക്കെതിരെ അമുല്‍ കോടതിയില്‍

ന്യൂഡല്‍ഹി: പാലിന് മാത്രം എല്ലാ പോഷകമൂല്യങ്ങളും നല്‍കാനാവില്ലെന്ന കാഡ്ബറിയുടെ പരസ്യത്തിനെതിരെ അമുല്‍ നിയമനടപടിയ്ക്ക്. ഹെല്‍ത്ത് ഡ്രിങ്കായ ബോണ്‍വിറ്റയുടെ പരസ്യത്തിന് കാഡ്ബറി ഉപയോഗിച്ച വാക്കുകളാണ് അമൂലിനെ ചൊടിപ്പിച്ചിരിക്കുന്നത്. പാലിന് മാത്രം എല്ലാ പോഷകമൂല്യങ്ങളും നല്‍കാനാവില്ലെന്ന കാഡ്ബറിയുടെ പരസ്യവാചകം മുഴുവന്‍ പാല്‍ വ്യവസായത്തെയും ബാധിച്ചെന്നും ഇത് ഉപഭോക്താക്കളെ വഴിതെറ്റിക്കലാണെന്നുമാണ് അമൂലിന്റെ വാദം.

പാലിന് മാത്രമായി എല്ലാ പോഷകാംശങ്ങളും നല്‍കാനാവില്ലെന്ന് പറഞ്ഞ് ഒരു വര്‍ഷമായി കാഡ്ബറി ബോണ്‍വിറ്റയ്ക്കുവേണ്ടിയുള്ള പ്രചാരണം ആരംഭിച്ചിട്ട്. അടുത്തകാലത്തായി പാലിന്റെ ഗുണം കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ബോണ്‍വിറ്റപോലുള്ള ഘടകങ്ങള്‍ ചേര്‍ത്ത പാല്‍മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്ന് പറയുന്നതാണ് പരസ്യം.

സംഭവവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കിതുവരെ ലീഗല്‍നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കുന്നില്ലെന്നും കാഡ്ബറി വക്താവ് പറഞ്ഞു. സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാത്തതും ജീവരീതികളിലുണ്ടായ മാറ്റങ്ങളും കാരണം കുട്ടികളില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെന്നും അദ്ദേഹം പറഞ്ഞു. പാലില്‍ നിന്നും കാല്‍ത്സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡി ബോണ്‍വിറ്റയില്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിറ്റാമിന്റെ ഏറ്റവും നല്ല ഉറവിടമായ പാലില്‍ എല്ലാ പോഷകമൂല്യങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് ഗുജറാത്ത് കോര്‍പ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡി മാനേജിംഗ് ഡയറക്ടര്‍ ആര്‍.എസ് സോധി പറഞ്ഞു. നൂറ്റാണ്ടുകളായി ആളുകള്‍ പാല്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. മറ്റൊരു ബാഹ്യഘടകത്തിന്റെയും സഹായമില്ലാതെ തന്നെ ആളുകള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ പാലില്‍ നിന്ന് ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഇതിനെതിരായ പ്രചരണങ്ങള്‍ക്ക് അമൂല്‍ മാത്രമല്ല എല്ലാ പാല്‍വ്യവസായ സ്ഥാപനങ്ങളും എതിരാണ്. തങ്ങള്‍ കമ്പനിയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions