ആരോഗ്യം

സാമ്പത്തിക മാന്ദ്യം: ബ്രിട്ടനില്‍ നേട്ടമുണ്ടാക്കിയത് ഉറക്കഗുളിക കമ്പനി

ലണ്ടന്‍: സാമ്പത്തിക മാന്ദ്യം മൂലം ബ്രിട്ടനിലെ ജനങ്ങളെ മാനസിക സംഘര്‍ഷവും ഉറക്കമില്ലായ്മയും പിടികൂടിയപ്പോള്‍ രാജ്യത്ത് ഉറക്കഗുളികയുടെ വില്‍പന കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. മാന്ദ്യം ബ്രിട്ടീഷുകാരെ എത്ര ഭീകരമായി ബാധിച്ചു എന്ന് അറിയണമെങ്കില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിറ്റഴിച്ച ഉറക്കഗുളികയുടെ കണക്ക് പരിശോധിച്ചാല്‍ മാത്രം മതിയാവുമത്രേ. ബ്രിട്ടീഷുകാര്‍ കഴിഞ്ഞ വര്‍ഷം മാത്രം വാങ്ങിയത് 50 കോടി പൗണ്ടിന്റെ ഉറക്കഗുളികകളാണ്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.

സാമ്പത്തിക മാന്ദ്യവും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയുമാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. ഒപ്പം ജോലി സുരക്ഷിതത്വമില്ലായ്മയും മറ്റ് സാമ്പത്തിക പ്രതിസന്ധികളും കൂടിയാവുമ്പോള്‍ ജനങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുന്നത്. എല്ലാം മറന്ന് ഉറങ്ങാന്‍ അവര്‍ ആശ്രയിക്കുന്നത് ഉറക്ക ഗുളികകളെയാണ്. എന്നാല്‍ ഉറക്കമില്ലായ്മ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഉറക്കഗുളികള്‍ ശീലമാക്കുന്നതും ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions