നാട്ടുവാര്‍ത്തകള്‍

പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണി: സഹപാഠി അറസ്‌റ്റില്‍
പത്തനംതിട്ട : പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നെന്ന് കണ്ടെത്തിയ സംഭവത്തില്‍ സഹപാഠിയായ പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്‌റ്റില്‍. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയതോടെയാണ് പൊലീസ് വിദ്യാര്‍ത്ഥിയെ അറസ്‌റ്റ് ചെയ്തത്. പോക്സ‌സോ കേസടക്കം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. 18 വയസും ആറ് മാസവുമാണ് ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രതിയുടെ പ്രായം. മരിച്ച 17കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ

More »

ഭാര്യയുമായി വഴക്കിട്ടു ഒന്നരവയസുള്ള മകളെയും കൊണ്ട് ട്രെയിനിന് മുന്നില്‍ച്ചാടി യുവാവ് ജീവനൊടുക്കി
ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ ഒന്നരവയസുള്ള മകളേയും കൊണ്ട് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ആലപ്പുഴയിലാണ് സംഭവം. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടില്‍ അനീഷ് എന്ന ഔസേപ്പ് ദേവസ്യ ( 37), മകള്‍ ഒന്നരവയസ്സുകാരി ഏദ്‌ന എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയത്. മാളികമുക്ക് കാഞ്ഞിരംചിറയിലുള്ള സ്നേഹയാണ് അനീഷിന്റെ ഭാര്യ. സ്നേഹയുടെ വീട്ടിലെത്തിയ അനീഷ് അവരുമായി വാക്ക് തകര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കുഞ്ഞിനേയും കൊണ്ട് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 7.40 മാളികമുക്കിന് വടക്ക് ലെറ്റര്‍ലാന്‍ഡ് സ്‌കൂളിന് സമീപത്തുവെച്ചായിരുന്നു സംഭവം. എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിനു മുന്നിലാണ് കുഞ്ഞിനെയും കൊണ്ട് അനീഷ് ചാടിയത്. അനീഷ് തല്‍ക്ഷണം മരിച്ചു. തെറിച്ചു വീണ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും

More »

19കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് 5 പേരുടെ കൊലപാതകം!
19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒരുമാസത്തിനിടെ ഇയാള്‍ പെണ്‍കുട്ടിയെയടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് സമ്മതിച്ചു. ഗുജറാത്തിലെ വാപിയിലാണ് സംഭവം. ഹരിയാനയിലെ റോഹ്തക് നിവാസിയായ രാഹുല്‍ കരംവീര്‍ ജാട്ട് എന്നയാളാണ് പ്രതി. ഗുജറാത്തിലെ വല്‍സാദിലെ വാപി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നവംബര്‍ 24നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രെയിനുകളില്‍ വച്ച് പ്രതി 4 പേരെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. നവംബര്‍ 14നാണ് ഗുജറാത്തിലെ ഉദ്വാഡ റെയില്‍വേ സ്റ്റേഷന് സമീപമുള്ള പാളത്തിന് സമീപം യുവതിയെ കൊലപ്പെടുത്തിയത്. പരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു. തുടര്‍ന്നാണ് വല്‍സദ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഗുജറാത്തിലെ പല ജില്ലകളിലുമായി 2,000 സിസിടിവി ക്യാമറകള്‍ ഇയാളെ കണ്ടെത്താനായി പരിശോധിച്ചിരുന്നു. പ്രതിയെ

More »

ഐടിഐകളില്‍ രണ്ട് ദിവസത്തെ ആര്‍ത്തവ അവധി; ശനിയാഴ്ച അവധി ദിവസമാക്കി
സംസ്ഥാനത്തെ ഐടിഐകളില്‍ 2 ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഐഐടികളില്‍ ശനിയാഴ്ച അവധിദിവസമാക്കി. ഐടിഐ ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ മേഖലകളിലും വനിതകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളില്‍ പോലും വനിതാ ട്രെയിനികള്‍ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികള്‍ക്ക് ആര്‍ത്തവ അവധിയായി മാസത്തില്‍ രണ്ട് ദിവസം അനുവദിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഐടിഐ. ട്രെയിനികള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകള്‍ പുനര്‍ നിശ്ചയിക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതല്‍

More »

ആലപ്പുഴയില്‍ ജനിച്ച നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
ആലപ്പുഴയില്‍ ജനിച്ച നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ലജനത്ത് വാര്‍ടില്‍ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യം. ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയിട്ടും സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. സ്വകാര്യ ലാബില്‍ പരിശോധന നടത്തിയത് ഡോക്ടര്‍ ഇല്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഡോക്ടറുടെ

More »

ഒടുവില്‍ അനുമതി; വിദേശി പൂച്ചക്കുട്ടി ആദ്യമായി കൊച്ചിയില്‍ പറന്നിറങ്ങുന്നു
നെടുമ്പാശേരി : കൊച്ചി വിമാനത്താവളം വഴി വിദേശത്തു നിന്നുള്ള ആദ്യ ഓമന മൃഗം ഇന്ന് കൊച്ചിയിലെത്തും. ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ നിന്ന് ദേവിക എന്ന വീട്ടമ്മയോടൊപ്പമാണ് അവരുടെ ഓമനയായ പൂച്ചക്കുട്ടി എത്തുക. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10നാണ്, വിമാനത്താവള കാര്‍ഗോ വിഭാഗത്തില്‍ വിദേശത്തേക്ക് മൃഗങ്ങളെ അയയ്ക്കുന്നതിനും കൊണ്ടു വരുന്നതിനും അനുമതി നല്‍കുന്ന അനിമല്‍ ക്വാറന്റീന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സേവനം (എക്യുസിഎസ്) ആരംഭിച്ചത്. നേരത്തേ മൃഗങ്ങളെ ഇത്തരത്തില്‍ കൊണ്ടു വരുന്നതിനും കൊണ്ടു പോകുന്നതിനും ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. ഇറക്കുമതി ചെയ്യുന്നതിന് 7 ദിവസം മുന്‍പെങ്കിലും ഇതു സംബന്ധിച്ച അപേക്ഷ നല്‍കണം. വാക്സിനേഷന്‍, മൈക്രോ ചിപ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകളും എയര്‍ ടിക്കറ്റ്, എയര്‍വേ ബില്‍ പാസ്പോര്‍ട്ട് കോപ്പി എന്നിവയും

More »

നവീന്‍ ബാബുവിന്റെ മരണം: ദുരൂഹത നീങ്ങുന്നില്ല; സിബിഐ വരുമോ?
കൊച്ചി : കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയമുന്നയിച്ച് കുടുംബം. കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും ബന്ധുക്കളെത്തും മുമ്പ് ഇന്‍ക്വസ്റ്റ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഗുരുതരമായ ആരോപണം ഉള്ളത്. ആത്മഹത്യ എന്ന പൊലീസ് നിഗമനം മുഖവിലക്കെടുക്കാനാകില്ല. ഇന്‍ക്വസ്റ്റ് നടത്തുന്നതിലടക്കം പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടുണ്ട്. ബന്ധുക്കളെത്തുന്നതിന് മുമ്പ് തന്നെ ഇന്‍ക്വസ്റ്റ് നടത്തി. സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചില്ല. തെളിവുകള്‍ കുഴിച്ചുമൂടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു. പൊലീസ് അന്വേഷണത്തില്‍ കുടുംബത്തിന് തൃപ്തിയില്ല. സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ പലതും പുറത്തേക്ക് വരില്ല. സംഭവവുമായി ബന്ധപ്പെട്ട് പല

More »

വിമാനയാത്രക്കിടെ നാല് സ്ത്രീകള്‍ക്ക് പീഡനം: 73കാരനായ ഇന്ത്യക്കാരനെതിരെ കുറ്റം ചുമത്തി സിംഗപ്പൂര്‍ കോടതി
വിമാനയാത്രക്കിടെ നാല് സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യക്കാരനായ 73കാരന്‍ കുറ്റക്കാരനെന്ന് സിംഗപ്പൂര്‍ കോടതി. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ (എസ്‌ഐഎ) വിമാനത്തില്‍ യുഎസില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാള്‍ നാല് സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. നവംബര്‍ 18 ന് വിമാനത്തില്‍ ബാലസുബ്രഹ്‌മണ്യന്‍ രമേശാണ് സ്ത്രീകളെ പീഡിപ്പിച്ചത്. ഒരു സ്ത്രീയെ നിരന്തരം പീഡിപ്പിക്കുകയും മറ്റ് മൂന്ന് പേരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ ഏഴ് പീഡന കുറ്റങ്ങള്‍ ചുമത്തിയതായി ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബാലസുബ്രഹ്‌മണ്യന്‍ പുലര്‍ച്ചെ 3.15 ഓടെ ആദ്യ സ്ത്രീയെയും അഞ്ച് മിനിറ്റിനുശേഷം രണ്ടാമത്തെ സ്ത്രീയെയും വിമാനയാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. പുലര്‍ച്ചെ 3.30 നും 6 നും ഇടയില്‍ രണ്ടാമത്തെ യുവതിയെ ഇയാള്‍ മൂന്ന് തവണ കൂടി പീഡിപ്പിച്ചു. രാവിലെ 9 :30 ഓടെ

More »

നാട്ടികയില്‍ ലോറി കയറി 5 പേര്‍ മരിച്ച സംഭവം; അപകട സമയം മദ്യലഹരിയില്‍ ലോറിയോടിച്ചത് ലൈസന്‍സില്ലാത്ത ക്ലീനര്‍, ഡ്രൈവവറും പൂസില്‍
തൃശൂര്‍ നാട്ടികയില്‍ തടി ലോറി കയറിയുണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. കണ്ണൂര്‍ ആലങ്കോട് സ്വദേശി ക്ലീനറായ അലക്‌സ് (33), ഡ്രൈവര്‍ ജോസ്(54) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മദ്യലഹരിയിലായിരുന്നു . ക്ലീനര്‍ അലക്‌സ് ആണ് വാഹനമോടിച്ചത്. ഇയാള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോയി. എന്നാല്‍ പിന്നാലെ എത്തിയ നാട്ടുകാര്‍ ദേശീയ പാതയില്‍ നിന്നാണ് ഇയാളെ തടഞ്ഞത്. ലോറി തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കസ്റ്റഡിയില്‍ എടുക്കുമ്പോഴും ഇരുവരും പൂസിലായിരുന്നു. നാടോടികളായ 2 കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions