നാട്ടുവാര്‍ത്തകള്‍

യുകെയില്‍ കെയര്‍ടേക്കര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഒളിവില്‍ പോയ പ്രതി പിടിയില്‍
യുകെയിലടക്കം കെയര്‍ടേക്കര്‍ ജോലി വാഗ്ദാനം ചെയ്ത് പല ഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം പേരില്‍ നിന്ന് അഞ്ചു കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍. തൊടുപുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന കൊളംബസ് ജോബ് ആന്‍ഡ് എജ്യുക്കേഷന്‍ എന്ന സ്ഥാപനം നടത്തിയിരുന്ന വണ്ണപ്പുറം ദര്‍ഭത്തൊട്ടി വേളംപറമ്പില്‍ ജോബി ജോസ് (28) ആണു പിടിയിലായത്. 2022ല്‍ തൊടുപുഴയില്‍ തുടങ്ങിയ സ്ഥാപനം വഴി യുകെയില്‍ കെയര്‍ടേക്കര്‍ ജോലികള്‍ക്കു വിസ നല്‍കാമെന്നു സമൂഹമാധ്യമങ്ങളിലടക്കം പരസ്യം ചെയ്താണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചത്. ഈ തസ്തികകളില്‍ 600 ഒഴിവുകള്‍ യുകെയിലുണ്ടെന്നു വിശ്വസിപ്പിച്ച് മൂന്നു മുതല്‍ 12 ലക്ഷം രൂപ വരെയാണു പ്രതി ഓരോരുത്തരില്‍ നിന്ന് ഈടാക്കിയത്. ഏറെ നാള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21ന് ഉദ്യോഗാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കി. തൊടുപുഴയിലെ സ്ഥാപനത്തില്‍ പൊലീസ്

More »

മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി 40,000 ഡോളര്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍
യെമന്‍ : വധശിക്ഷക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചന പ്രാരംഭ ചര്‍ച്ചകള്‍ക്കായി നാല്‍പ്പതിനായിരം ഡോളർ കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രാരംഭ ചര്‍ച്ചകള്‍ നടത്താനുള്ള പണം ഇന്ത്യന്‍ എംബസി വഴി കൈമാറാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്രത്തെ സമീപിച്ചത്. തുടർന്നാണ് കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത്. പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങണമെങ്കില്‍ നാല്‍പ്പതിനായിരം യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി ലഭിക്കാന്‍ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടത്. എംബസിയുടെ അക്കൗണ്ടില്‍ പണമെത്തിയാല്‍, സനയില്‍ പ്രേമകുമാരി നിര്‍ദേശിക്കുന്നവര്‍ക്ക് തുക കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. സനയിലെ ജയിലിലാണ് വര്‍ഷങ്ങളായി നിമിഷപ്രിയ ഉള്ളത്. ഇക്കഴിഞ്ഞ ഏപ്രിലില്‍

More »

അമ്പൂരിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി; മൃതദേഹം മൂക്ക് ഛേദിച്ച നിലയില്‍
തിരുവനന്തപുരം അമ്പൂരിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. അമ്പൂരി മായം കോലോത്ത് വീട്ടില്‍ രാജി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ രാജിയുടെ ഭര്‍ത്താവ് മനോജ് സെബാസ്റ്റിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. രാജി മായത്തെ ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു പ്രതി ആക്രമിച്ചത്. രാജിയുടെ മുഖത്തും നെഞ്ചത്തും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ മൂക്ക് ഛേദിച്ച വിധത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഒരു വര്‍ഷത്തോളമായി രാജി ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഇരുവരും അടുത്ത വീടുകളിലായാണ് താമസിച്ചിരുന്നത്. മകന്‍ രാജിയുടെ ഒപ്പവും മകള്‍ മനോജിനൊപ്പവുമാണ് താമസിച്ചിരുന്നത്. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക്

More »

കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോയ വയോധികന്‍ ബോംബ് പൊട്ടി കൊല്ലപ്പെട്ടു
കണ്ണൂര്‍ : തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ കൊല്ലപ്പെട്ടു. എരഞ്ഞോളി സ്വദേശി വേലായുധനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ വേലായുധന്‍ തേങ്ങ എടുക്കാന്‍ പോകുമ്പോഴായിരുന്നു സ്‌ഫോടനം നടന്നത്. പറമ്പില്‍ കിടന്നുകിട്ടിയ വസ്തു ബോംബ് ആണെന്ന് തിരിച്ചറിയാതെ തുറന്നതോടെയാണ് സ്‌ഫോടനമുണ്ടായത്. പറമ്പില്‍ നിന്ന് ലഭിച്ച വസ്തുവുമായി ഇതേ പറമ്പിലുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വരാന്തയിലെത്തിയ ശേഷമായിരുന്നു വേലായുധന്‍ തുറന്നത്. സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറയുന്നു. സ്‌ഫോടനത്തിന് പിന്നാലെ വയോധികനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നു. നേരത്തെയും സമാന രീതിയില്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നയാള്‍ക്ക് ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി

More »

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്
സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനവും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ്. കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ഹര്‍ജിയിലാണ് മുഖ്യമന്ത്രിയും മകളും അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് മാത്യു കുഴല്‍ നാടന്‍ പ്രതികരിച്ചു. തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുന്നുവെന്നും മാത്യു കുഴല്‍ നാടന്‍ വ്യക്തമാക്കി. മാത്യൂ കുഴല്‍നാടന് പുറമെ, പൊതുപ്രവര്‍ത്തകന്‍ ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയും പരിഗണനയിലുണ്ട്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂ കുഴല്‍ നാടന്‍ നേരത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് കോടതി തീരുമാനമെടുക്കുകയുമായിരുന്നു. ഇതിലാണ്

More »

കാക്കനാട്ട് ഡിഎല്‍എഫ് ഫ്ലാറ്റില്‍ ഭക്ഷ്യവിഷബാധ: മുന്നൂറിലേറെ പേര്‍ ചികിത്സതേടി
കൊച്ചി : കാക്കനാട് ഡി.എല്‍.എഫ് ഫ്ലാറ്റില്‍ ഭക്ഷ്യവിഷബാധ. കുട്ടികളും പ്രായമായവരുമടക്കം ഫ്ലാറ്റില്‍ താമസിക്കുന്ന മുന്നൂറിലേറെ പേര്‍ ഛര്‍ദിയും വയറിളക്കവും മൂലം ആശുപത്രിയില്‍ ചികിത്സതേടി. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് സൂചന. ജൂണ്‍ ആദ്യമാണ് രോ​ഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഫ്ലാറ്റില്‍ താമസിക്കുന്ന 340 പേര്‍ ചികിത്സ തേടിയതായാണ് വിവരം. അഞ്ച് വയസില്‍ താഴെയുള്ള ഇരുപതിലധികം കുട്ടികള്‍ക്ക് വിഷബാധയേറ്റതായാണ് വിവരം. കുടിവെള്ളത്തില്‍നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. ആരോ​ഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ അനുവദനീയമായതിനെക്കാള്‍ കൂടുതല്‍ അളവില്‍ ബാക്ടീരിയ സാന്നിധ്യം വെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണി, കിണര്‍, വാട്ടര്‍ അതോറിറ്റി കണക്ഷന്‍ എന്നിവയില്‍ നിന്നെല്ലാമുള്ള ജലം ഉപയോ​ഗിക്കുന്നുണ്ട്. ഫ്ലാറ്റിലെ പ്രധാന ജലശ്രോതസുകളില്‍ ഏതില്‍ നിന്നാണ് രോ​ഗം

More »

വയനാട്ടിലൂടെ പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം; ആവേശത്തിരയിളക്കി കോണ്‍ഗ്രസ്
നീണ്ടകാലമായി ഓരോ തിരഞ്ഞെടുപ്പുകാലത്തും ഉയരുന്ന ചോദ്യമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം. യുപിയിലെ അമേഠിയും റായ്ബറേലിയുമൊക്കെ പലവട്ടം പരിഗണനയ്ക്കു വന്നെങ്കിലും പ്രചാരണരംഗത്തു തുടരുകയായിരുന്നു പ്രിയങ്ക. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ രാഹുലും പ്രിയങ്കയും ചേര്‍ന്ന് കോണ്‍ഗ്രസിനും 'ഇന്ത്യ' സഖ്യത്തിനും അഭിമാനകരമായ നേട്ടം സമ്മാനിച്ചു. റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. ഇപ്പോഴിതാ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിയുകയാണ് .രാഹുല്‍ ഒഴിയുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് മത്സരിക്കുക . കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ആ നിര്‍ണായക തീരുമാനം വന്നത്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെസി

More »

ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 മരണം; മൂന്ന് ബോഗികള്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയില്‍ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചരക്കു ട്രെയിന്‍ സിഗ്നല്‍ മറികടന്ന് കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ 3 ബോഗികള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ന്യൂ ജല്‍പായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്റ്റേഷന് സമീപം അപകടം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ 9.30 ഓടെയായിരുന്നു അപകടം. തകര്‍ന്ന കോച്ചിനുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അസമിലെ സില്‍ച്ചാറിൽ നിന്ന് കൊല്‍കത്തയിലെ സീല്‍ദയിലേക്ക് പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്‌പ്രസാണ് അപകടത്തില്‍പ്പെട്ടത്. പിന്നില്‍ നിന്ന് വന്ന ഗുഡ്‌സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു.

More »

യുകെയിലെ കാര്‍ ഡ്രൈവര്‍മാരില്‍ നിന്നും ഈ വര്‍ഷം ഈടാക്കുക 2 ബില്യണ്‍ പൗണ്ട്
പാര്‍ക്കിംഗ് ഫൈന്‍ ആയും ക്ലീന്‍ എയര്‍ സോണ്‍ ചാര്‍ജ്ജായുമൊക്കെ ഈ വര്‍ഷം ഡ്രൈവര്‍മാരില്‍ നിന്നും ഡ്രൈവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് അഥോറിറ്റി (ഡി വി എല്‍ എ) ഈടാക്കുന്നത് രണ്ട് ബില്യണ്‍ പൗണ്ട്! ഇതില്‍ 43 ശതമാനത്തോളം വരിക പാര്‍ക്കിംഗ് ഫൈനില്‍ നിന്നും ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വിവിധ പാര്‍ക്കിംഗ് കമ്പനികളില്‍ നിന്നായി, കാര്‍ ഉടമകളുടെ പേരും വിലാസവും ആവശ്യപ്പെട്ടുകൊണ്ടുള്ള ഏതാണ് 30 മില്യണ്‍ അപേക്ഷകളാണ് ഡി വി എല്‍ എ ക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ ടാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാത്രം 4.4 മില്യണിലധികം വാഹനങ്ങളുടെ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഈ അപേക്ഷകളുടെ എണ്ണം തന്നെ കാണിക്കുന്നത്, പിഴ ഈടാക്കുന്നതില്‍ സ്വകാര്യ കമ്പനികളും, പൊതു മേഖലയും ഒരുപോലെ താത്പര്യം കാണിക്കുന്നു എന്നാണ്. അടുത്ത കാലത്തായി രൂപം കൊണ്ട് ക്ലീന്‍ എയര്‍ സോണുകളും, അള്‍ട്രാ ലോ എമിഷന്‍ സോണുമെല്ലാം പിഴ ശിക്ഷകള്‍ വര്‍ദ്ധിക്കുന്നതിന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions