നാട്ടുവാര്‍ത്തകള്‍

കേരള തീരത്ത് കപ്പല്‍ ചരിഞ്ഞു; അപകടരമായ കാര്‍ഗോ കടലില്‍
അറബിക്കടലില്‍ കേരള തീരത്ത് ചരക്കു കപ്പലില്‍ നിന്ന് അപകടരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു. വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ ലൈബീരിയന്‍ കപ്പലാണ് അപകടത്തില്‍പെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചു. ഇതിലുണ്ടായിരുന്ന മറൈന്‍ ഓയിലും ചില രാസവസ്തുക്കളും ഉള്ള കണ്ടെയ്‌നറുകള്‍ കടലില്‍ വീണതിനെത്തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. കപ്പല്‍ ചരിയുകയായിരുന്നുവെന്നാണ് വിവരം. ഇതിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്നൂ പേര്‍ക്കായി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. വിഴിഞ്ഞത്ത് നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കപ്പല്‍ കൊച്ചി തുറമുഖത്ത്‌ കുറച്ച് ചരക്കുകള്‍ ഇറക്കിയ ശേഷം തൂത്തുക്കുടിയിലേക്ക് പോകാനിരുന്നതാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡും നേവിയും രംഗത്തുണ്ട്. തീരത്ത്

More »

ഹാര്‍വാഡില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വിലക്ക്; ട്രംപ് സര്‍ക്കാരിന്റെ നടപടിക്ക് സ്റ്റേ; ഇന്ത്യക്കാര്‍ക്കും ആശ്വാസം
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിന് സ്റ്റേ. മസാച്യൂസെറ്റ്സ് ഡിസ്ട്രിക് കോടതി ജഡ്ജ് അല്ലിസന്‍ ബറ്റഫ്സാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഹാര്‍വാര്‍ഡ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ നല്‍കിയത്. സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തിലായാല്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന നിരീക്ഷണത്തിലാണ് കോടതിയുടെ ഉത്തരവ്. ഈ മാസം 29ന് കേസിന്റെ അടുത്ത വാദം കേള്‍ക്കും. സര്‍ക്കാരിന്റെ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും നിയമത്തിനുമെതിരാണെന്ന് വാദിച്ചായിരുന്നു ഹാര്‍വാര്‍ഡ് കോടതിയെ സമീപിച്ചത്. സര്‍വകലാശാലയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ നാലിലൊന്ന് പേരെ ഇല്ലാതാക്കാനുള്ള നടപടിയാണിതെന്നും ഹാര്‍വാര്‍ഡ് പറഞ്ഞു. നിയമവിരുദ്ധവും അനാവശ്യവുമായ നടപടിയെ അപലപിക്കുന്നതായി

More »

മഹാരാഷ്ട്രയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു; സഹപാഠികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
മഹാരാഷ്ട്രയിയില്‍ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. പൂനെ, സോളാപൂര്‍, സാംഗ്ലി എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് സഹപാഠികളും വിദ്യാര്‍ത്ഥിയുടെ സുഹൃത്തുമാണ് അറസ്റ്റിലായത്. പ്രതികളെ മെയ് 27 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം.മെയ് 18 ന് രാത്രി തിയേറ്ററില്‍ സിനിമ കാണാന്‍ പോയപ്പോഴാണ് 22 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. അതിനുമുമ്പ് പ്രതികള്‍ വിദ്യാര്‍ത്ഥിനിയെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയതായും പൊലീസ് പറഞ്ഞു.20 നും 22 നും ഇടയില്‍ പ്രായമുള്ള മൂവരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിനെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി.

More »

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിന്‍ ആയി മലയാളി വൈദികന്‍
ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിനായി ആലപ്പുഴ രൂപതാംഗം ഫാ. ജോണ്‍ ബോയയെ നിയമിച്ചു. നിലവില്‍ ആഫ്രിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുകയാണ് 42-കാരനായ ഫാ. ജോണ്‍ ബോയ. നയതന്ത്ര സേവനത്തിനുള്ള അംഗീകാരമായാണ് ചാപ്ലിന്‍ പദവി നല്‍കിയത്. മാര്‍പാപ്പയുടെ ചാപ്ലിന്‍ എന്നത് മോണ്‍സിഞ്ഞോര്‍ എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോണ്‍സിഞ്ഞോര്‍ എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിപ്പിക്കുകയും ചെയ്യും. വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ മുഖേനയാണ് ഫാ. ബോയയെ അറിയിച്ചത്. ആലപ്പുഴ വെള്ളാപ്പള്ളി കനാല്‍ വാര്‍ഡ് വെളിയില്‍ പരേതനായ ജോണിന്റെയും ലില്ലിയുടെയും മകനാണ്. 2014 സെപ്റ്റംബര്‍ 18 ന് വൈദികനായശേഷം വത്തിക്കാനില്‍ ഉന്നതപഠനം നടത്തി. തിരിച്ചെത്തി ആലപ്പുഴ രൂപതയില്‍ സേവനം ചെയ്യുന്നതിനിടെ 2021 ജനുവരിയിലാണ് വത്തിക്കാനില്‍ നയതന്ത്ര വിഭാഗത്തില്‍ സേവനത്തിന് നിയോഗിക്കപ്പെട്ടത്.

More »

മകളെ ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചത് അറിഞ്ഞിരുന്നില്ല; കുഞ്ഞിനെ കൊലപ്പെടുത്തിയത് ഒറ്റപ്പെടുത്തലിനുള്ള പ്രതികാരമെന്ന് അമ്മ
കൊച്ചി : കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ മകളെ ഭര്‍തൃസഹോദരന്‍ പീഡിപ്പിച്ചിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് പ്രതിയായ മാതാവിന്റെ മൊഴി. ഭര്‍ത്തൃവീട്ടുകാരോടും ഭര്‍ത്താവിനോടുമുള്ള പ്രതികാരം എന്ന നിലയിലാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് മാതാവ് പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവും വീട്ടുകാരും തന്നെ ഒറ്റപ്പെടുത്തുന്നതിലും കുട്ടികള്‍ പോലും അകന്നു നില്‍ക്കുന്നതിലുമുള്ള പ്രതിഷേധവും അനുഭവിച്ചിരുന്ന കാര്യങ്ങള്‍ക്കുള്ള പ്രതികാരമായിട്ടുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് നല്‍കിയിട്ടുള്ള മൊഴി. ഭര്‍തൃവീട്ടുകാരില്‍ നിന്നും നിരന്തരം മാനസീക പീഡനത്തിന് വിധേയയായിരുന്ന യുവതിക്ക് ഏതെങ്കിലും തരത്തിലുള്ള മാനസീകപ്രശ്‌നം ഉണ്ടായിരുന്നതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യുവതിക്ക് ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നതായിട്ടാണ് വിവരം. അതുപോലെ തന്നെ മുമ്പും ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്ന

More »

ജൂലൈയില്‍ എനര്‍ജി ബില്ലുകള്‍ 7% കുറയും; പ്രൈസ് ക്യാപ്പ് 129 പൗണ്ട് വെട്ടിക്കുറച്ച് ഓഫ്‌ജെം
ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ഞെരുക്കത്തിനിടെ അല്‍പ്പം ആശ്വാസമായി എനര്‍ജി ബില്ലുകള്‍ ജൂലൈയില്‍ 7 ശതമാനം കുറയും. എനര്‍ജി റെഗുേലറ്ററായ ഓഫ്‌ജെം പുതിയ പ്രൈസ് ക്യാപ്പ് സ്ഥിരീകരിച്ചതോടെയാണ് ജൂലൈ 1 മുതല്‍ എനര്‍ജി ബില്ലുകള്‍ താഴുമെന്ന് വ്യക്തമായത്. ശരാശരി എനര്‍ജി ബില്ലുകള്‍ 1849 പൗണ്ടില്‍ നിന്നും 1720 പൗണ്ടിലേക്കാണ് താഴുക. ഇതോടെ പ്രതിവര്‍ഷം കുടുംബങ്ങള്‍ക്ക് 129 പൗണ്ടെങ്കിലും ലാഭിക്കാം. ഈ ലാഭം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള 22 മില്ല്യണിലേറെ കുടുംബങ്ങളെ പ്രൈസ് ക്യാപ്പ് വ്യത്യാസം നേരിട്ട് ബാധിക്കും. മൂന്ന് മാസം കൂടുമ്പോഴാണ് പ്രൈസ് ക്യാപ്പ് അപ്‌ഡേറ്റ് ചെയ്യുന്നത്. ജൂലൈയില്‍ 1720 പൗണ്ടിലേക്ക് പ്രൈസ് ക്യാപ്പ് താഴുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. പ്രൈസ് ക്യാപ്പ് താഴുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് സ്വാഗതാര്‍ഹമായ

More »

ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് പാക് വ്യോമാതിര്‍ത്തിനിരസിച്ച് ക്രൂരത
ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്ത്യന്‍ വിമാനത്തിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പാകിസ്ഥാന്‍. പ്രതികൂല കാലാവസ്ഥ ഒഴിവാക്കാന്‍ താല്‍ക്കാലികമായി വ്യോമാതിര്‍ത്തി തേടിയ ഇന്ത്യന്‍ വിമാനത്തിന് സഹായം നിഷേധിക്കുകയായിരുന്നു പാകിസ്ഥാന്‍. ഡല്‍ഹി- ശ്രീനഗര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ബുധനാഴ്ചയാണ് അപ്രതീക്ഷിതമായ ആകാശച്ചുഴിയെ നേരിട്ടത്. ഈ സമയം പൈലറ്റ് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി തേടുകയായിരുന്നു. എന്നാല്‍ അപേക്ഷ നിരസിക്കപ്പെട്ടു. വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍, ആകാശച്ചുഴി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് അപായ സൂചന നല്‍കി. തുടര്‍ന്ന് ലാഹോര്‍ എടിസിയുമായി ബന്ധപ്പെട്ട് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടി. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച്

More »

കുട്ടിയെ പിതാവിന്റെ സഹോദരന്‍ നിരന്തരം പീഡിപ്പിച്ചിരുന്നു; കൊല്ലപ്പെട്ട ദിവസവും പീഡനം
കൊച്ചി : തിരുവാങ്കുളത്ത് മൂന്നര വയസു കാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് പിതാവിന്റെ സഹോദരന്‍. പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായിട്ടാണ് വിവരം. ഇന്നലെ പുലര്‍ച്ചെയാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാള്‍ കുഞ്ഞിനെ നിരന്തരം പീഡിപ്പിച്ചിരുന്നതായിട്ടാണ് വിവരം. കൊല്ലപ്പെട്ട ദിവസവും പീഡനം ഉണ്ടായതായാണ് വിവരം. ഇക്കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാത്രിയില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്യലിനിരയാക്കിയിരുന്നു. അമ്മ നടത്തിയതിന് സമാനമായ രീതിയിലുള്ള കുറ്റസമ്മതമാണ് കുഞ്ഞിനെ പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ പിതാവിന്റെ സഹോദരനും നടത്തിയത്. ചോദ്യം ചെയ്തപ്പോള്‍ തെറ്റുപറ്റിപ്പോയി എന്നായിരുന്നു ഇയാളുടെ പ്രതികരണമെന്നാണ് വിവരം. ഇന്നലെ പുലര്‍ച്ചെ

More »

വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്ന മകളെ കെട്ടിച്ചുതരണമെന്ന് ആവശ്യം; യുവാവ് യുവതിയുടെ പിതാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം : വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്ന മകളെ വിവാഹം കഴിച്ചുതരണമെന്ന് ആവശ്യപ്പെട്ട് അയല്‍ക്കാരന്‍ യുവതിയുടെ പിതാവിനെ കുത്തിക്കൊന്നു. തിരുവനന്തപുരം മംഗലപുരത്ത് മകളെ വിവാഹം ചെയ്ത് നല്‍കാത്തതില്‍ താഹ എന്നയാളെ അയല്‍ക്കാരനായ റാഷിദ് എന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെ നടന്ന ആക്രമണത്തിന്റെ ഫലമായി ഇന്ന് പുലര്‍ച്ചെയാണ് താഹ മരണമടഞ്ഞത്. റാഷിദിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മറ്റൊരു വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുമുള്ള കുടുംബമായി കഴിയുന്ന മകളെ തനിക്ക് വിവാഹം ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് റാഷിദ് താഹയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ കുറേ നാളായി ഇക്കാര്യം പറഞ്ഞ് താഹയെ നിരന്തരം ഉപദ്രവിച്ചിരുന്ന റാഷിദ് ഇന്നലെ ഉച്ചയോടെ കത്തിയുമായി താഹയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിലെത്തിയ റാഷിദ് താഹയെ വീടിനുള്ളിലിട്ട് കുത്തി. അക്രമം നടത്തുന്നത് കണ്ട

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions