നാട്ടുവാര്‍ത്തകള്‍

3 പേരോടുള്ള അമിത സ്നേഹവും 3 പേരോടുള്ള പകയും; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് പ്രതി അഫാന്‍
വെഞ്ഞാറമൂട് അഞ്ചുപേരുടെ കൂട്ടക്കൊലയ്ക്കു കാരണം മൂന്നുപേരോടുള്ള അമിത സ്നേഹവും മറ്റു മൂന്നുപേരോടുള്ള അടങ്ങാത്ത പകയുമെന്ന് പ്രതി അഫാന്റെ മൊഴി. കടം കാരണം ജീവിക്കാനാവാതെ വന്നതോടെയാണ് മാതാവിനെയും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് അഫാന്റെ മൊഴി. കടുത്ത പ്രതിസന്ധിയിലും ആഭരണമോ പണമോ നല്‍കി സഹായിച്ചില്ലെന്നതായിരുന്നു മുത്തശ്ശി സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരോടുള്ള പകയ്ക്ക് കാരണം. പണം കടംവാങ്ങി ധൂര്‍ത്തടിക്കുന്നുവെന്ന പേരില്‍ ലത്തീഫ് വഴക്ക് പറയുകയും ഉപദേശിക്കുകയും ചെയ്തു. ഒന്നരലക്ഷം രൂപ ലത്തീഫ് മുന്‍പ് നല്‍കിയിരുന്നു. കൂടുതല്‍ പണം ചോദിച്ചെങ്കിലും നല്‍കിയില്ല. ഇതൊക്കെയാണ് ലത്തീഫിനോട് കടുത്ത വിരോധമുണ്ടാകാന്‍ കാരണം. കടക്കാരുടെ ശല്യം രൂക്ഷമായതോടെ എന്തു ചെയ്യണമെന്നറിയാത്ത നിലയിലായിരുന്നു. കാന്‍സര്‍ രോഗിയായ മാതാവിന്റെ

More »

യുകെയിലടക്കം ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടി; പോലീസ് ഇന്‍സ്‌പെക്ടറും വനിതാ സുഹൃത്തും അറസ്റ്റില്‍
കോട്ടയം : യുകെയിലടക്കം വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് ഇന്‍സ്പെക്ടറും വനിതാ സുഹൃത്തും അറസ്റ്റില്‍. സസ്പെന്‍ഷനിലുള്ള എറണാകുളം തോപ്പുംപടി പോലീസ് ഇന്‍സ്‌പെക്ടര്‍ ചങ്ങനാശ്ശേരി ചീനിക്കടുപ്പില്‍ സി.ടി. സഞ്ജയ് (47), വനിതാ സുഹൃത്തും കോട്ടയത്തെ കാന്‍ അഷ്വര്‍ സ്ഥാപന ഉടമയുമായ മല്ലപ്പള്ളി തുരുത്തിക്കാട് അപ്പക്കോട്ടമുറിയില്‍ പ്രീതി മാത്യു (50) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയിലെ കുടകിലെ ഒളിസങ്കേതത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്. പ്രീതിയ്ക്കായി പോലീസ് കര്‍ണ്ണാടകയില്‍ നടത്തിയ തിരച്ചിലിലാണ് ഒപ്പം താമസിച്ചിരുന്ന ഇന്‍സ്പെക്ടറും കുടുങ്ങിയത്. പത്തനംതിട്ട കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറായി ജോലിനോക്കുന്നതിനിടെയാണ് പ്രീതിയുമായി സഞ്ജയ് അടുപ്പം

More »

ബോധം തെളിഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് ഇളയമകന്‍ അഫ്‌സാനെക്കുറിച്ച്; കൂട്ടക്കൊല അറിയാതെ ആശുപത്രിക്കിടക്കയില്‍ ഷെമി
അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതാവ് ഷെമി ബോധം തെളിഞ്ഞപ്പോള്‍ ആദ്യം അന്വേഷിച്ചത് ഇളയമകന്‍ അഫ്‌സാനെക്കുറിച്ച്. ഇളയമകനും ഉറ്റവര്‍ക്കുമുണ്ടായ ദുര്‍ഗതിയെ കുറിച്ച് അവര്‍ അറിഞ്ഞിട്ടില്ല. ഇളയമകനെ കാണണമെന്നാണ് ബന്ധുക്കളോട് അവര്‍ ആദ്യം ആവശ്യപ്പെട്ടത്. അഫ്‌സാനെ മൂത്തമകന്‍ അഫാന്‍ ക്രൂരമായി കൊലപ്പെടുത്തിയെന്ന വിവരം മാതാവിനോട് എങ്ങനെ പറയുമെന്ന ധര്‍മസങ്കടത്തിലാണ് ബന്ധുക്കള്‍. ഷമിയുടെ തലയ്ക്ക് പിറകില്‍ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടുഭാഗത്തും എല്ലിന് പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. അടുത്ത ബന്ധുവിനെ കണ്ടപ്പോള്‍ തന്നെ ഇളയ മകന്‍ അഫ്‌സാനെക്കുറിച്ചാണ് ചോദിച്ചത്. അവനെന്തെങ്കിലും പറ്റിയോ എന്നു കരഞ്ഞുകൊണ്ടു ചോദിച്ചു. അവനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞു. അഫാനെക്കുറിച്ച് അവര്‍ ഒന്നും ചോദിച്ചില്ലെന്നും ഷെമിയെ സന്ദര്‍ശിച്ച ബന്ധു

More »

14 കാരനുമായി35 കാരി നാടുവിട്ടു; പോക്സോകേസ്
പാലക്കാട് ആലത്തൂരില്‍ 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്‌സോ കേസ് ചുമത്തി. ഇവരെ റിമാന്‍ഡ് ചെയ്തു. കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം വന്നതാണെന്നാണ് യുവതിയുടെ മൊഴി. 35കാരി 14കാരനുമായി നാടുവിട്ടതും അവരെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതും ഇന്നലെയായിരുന്നു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് എറണാകുളത്ത് വെച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയില്‍ വീട്ടമ്മക്കെതിരെ കേസെടുത്തു. പിന്നാലെ പോക്‌സോ വകുപ്പും ചുമത്തുകയായിരുന്നു.

More »

കേരളം ചുട്ടുപൊള്ളുന്നു, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും അപകടകരം
കേരളത്തില്‍ താപനില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. 25, 26 തീയതികളില്‍ കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡി ?ഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡി ?ഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 - 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള

More »

കൂടുതല്‍ ഇന്ത്യന്‍ ജോലിക്കാര്‍ക്ക് ബിസിനസ് വിസകള്‍ കിട്ടണം; സ്വതന്ത്ര വ്യാപാര കരാറിനു ഉപാധിവച്ചു ഇന്ത്യ
ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ നേടാനായി 15-ാം റൗണ്ട് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് യുകെ. ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ വമ്പന്‍ വിപണിയിലേക്ക് പ്രവേശിക്കാനായി കാത്തിരിക്കുന്ന ബ്രിട്ടന് മുന്നില്‍ തങ്ങളുടെ ആവശ്യം ഗോയല്‍ അവതരിപ്പിച്ചിട്ടുണ്ട്. യുകെയ്ക്ക് സ്വതന്ത്ര വ്യാപാര കരാര്‍ അനുവദിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ജോലിക്കാര്‍ക്ക് കൂടുതല്‍ ബിസിനസ് വിസകള്‍ വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. ഇന്ത്യയുടെ സേവന മേഖലയിലേക്ക് ബ്രിട്ടീഷ് കമ്പനികള്‍ക്ക് പ്രവേശനം അനുവദിക്കുമ്പോള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് തിരിച്ചും ഉപകാരം കിട്ടണമെന്ന് കേന്ദ്ര വ്യാപാര, വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ ഗോയലും, ബിസിനസ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സും സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍

More »

പി സി ജോര്‍ജ് ഐസിയുവില്‍; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കില്‍ ജയിലിലേക്ക് മാറ്റും
ചാനലിലൂടെയുള്ള മത വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് പി സി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നു. പി സി ജോര്‍ജിനെ കാര്‍ഡിയോളജി വിഭാഗത്തിലെ ഐസിയുവിലാണ് നിലവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ നടന്ന വൈദ്യ പരിശോധനയില്‍ ഇസിജി വേരിയേഷന്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലാ ജനറല്‍ ആശുപത്രിയിലും പി സി ജോര്‍ജിന്റെ വൈദ്യ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഇസിജി വ്യതിയാനം ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 48 മണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കില്‍ പി സി ജോര്‍ജിനെ പിന്നീട് പാലാ സബ് ജയിലേയ്ക്ക് മാറ്റും. പിസി വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ

More »

പരീക്ഷ കഴിഞ്ഞെത്തിയ അനുജന്‍ ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞു; പിന്നാലെ കുഴിമന്തി വാങ്ങി നല്‍കി കൊല
തിരുവനന്തപുരം വെഞ്ഞാറമൂട് കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അഫാന്റെ അനുജന്‍ ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞെന്ന് പ്രതി അഫാന്റെ അയല്‍വാസി പറയുന്നു. പ്രതിയുടെ സഹോദരന്‍ അഫ്‌സാന്റെ ബഹളം കെട്ട് അയള്‍വാസികളെത്തി. ഉമ്മയുടെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് അഫാനാണ്. അഫാന്‍ ആ സമയം വീടിന് പുറത്തായിരുന്നു. തിരിച്ചെത്തി അനുജനുമായി വീട്ടിലേക്ക് കയറി പോയെന്ന് അയല്‍വാസി പറഞ്ഞു തന്നേക്കാള്‍ പത്ത് വയസിന് താഴെയുള്ള സഹോദരന്‍ അഫ്‌സാന് ഇഷ്ടവിഭവമായ കുഴിമന്തി വാങ്ങി നല്‍കിയ ശേഷമാണ് പ്രതി കൊലപ്പെടുത്തിയത്. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിന് ശേഷമാണ് കൊടും ക്രൂരത ചെയ്തത്. എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. സാമ്പത്തിക പ്രശ്‌നമാണ് കാരണമെന്ന പ്രതി അഫാന്റെ വാദം ആരും

More »

23 കാരന്റെ കൂട്ടക്കൊലയില്‍ വിറങ്ങലിച്ച് തലസ്ഥാനം; കൊല്ലപ്പെട്ടത് മൂന്നു വീടുകളിലായി അഞ്ചു പേര്‍
തിരുവനന്തപുരം : കേരള മനഃസാക്ഷിയെ നടുക്കി തലസ്ഥാനത്തെ കൂട്ടക്കൊല. വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ എ.ആര്‍.അഫാനാണ് (23) ഒന്‍പതാംക്ലാസുകാരനായ അനുജനെയും കാമുകിയെയും മുത്തശ്ശിയെയും അടക്കം അഞ്ചുപേരെ ചുറ്റികയ്ക്കു തലക്കടിച്ചു കൊലപ്പെടുത്തിയത്. വെട്ടേറ്റ കാന്‍സര്‍ ബാധിതയായ മാതാവ് ഷെമിന (40) ഗുരുതരവസ്ഥയില്‍ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ ചുറ്റിക കൊണ്ടടിച്ചും കത്തികൊണ്ട് കുത്തിയുമാണ് അരുംകൊലകള്‍ നടത്തിയത്. അനുജന്‍ അഫ്സാന്‍ (13), പെണ്‍സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂര്‍ സ്വദേശി ഫര്‍സാന (19) ഉപ്പയുടെ സഹോദരന്‍ പുല്ലമ്പാറ പഞ്ചായത്ത് എസ്.എന്‍ പുരത്തെ പുല്ലമ്പാറ ആലമുക്കില്‍ ലത്തീഫ് (69), ഭാര്യ ഷാഹിദ(59), ഉപ്പയുടെ ഉമ്മ സല്‍മാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. കിലോമീറ്ററുകള്‍ സഞ്ചരിച്ചായിരുന്നു മൂന്നു വീടുകളിലായി കൊലപാതക പരമ്പര. പെണ്‍സുഹൃത്തിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions