എട്ട് മാസം ഗര്‍ഭിണിയായ നഴ്സ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
കോട്ടയം : എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാഞ്ഞൂര്‍ കണ്ടാറ്റുപാടം സ്വദേശി അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണി(32)യാണ് ജീവനൊടുക്കിയത്. ഭര്‍ത്താവുമായുള്ള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എല്‍സമ്മയെ ഫോണില്‍ വിളിച്ച് താന്‍ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിന് ശേഷമാണ് അമിത ജീവനൊടുക്കിയത്. അഖില്‍ വീട്ടിലെത്തി വാതില്‍ ചവിട്ടിപൊളിച്ച് അകത്തു കടന്നപ്പോഴേക്കും മരിച്ചിരുന്നു. നാലര വര്‍ഷം മുമ്പായിരുന്നു വിവാഹം. രണഅടു മക്കളുണ്ട്. സൗദിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന അമിത ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.
മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് അമിതയുടെ മാതാപിതാക്കള്‍ ആരോപിച്ചു. വിവാഹസമയത്ത് 15 പവനും 2 ലക്ഷം രൂപയും നല്‍കിയിരുന്നു. ഇപ്പോൾ ഒരു തരി സ്വർണം പോലും മകളുടെ പക്കലില്ലെന്നും
More »
സമരത്തിന്റെ അമ്പതാം ദിനം മുടി മുറിച്ചും തലമുണ്ഡനം ചെയ്തും ആശമാരുടെ പ്രതിഷേധം
സെക്രട്ടേറിയറ്റ് പടിക്കലെ സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. 50-ാം ദിനമായ ഇന്ന് ആശവര്‍ക്കര്‍മാരില്‍ ഒരാളായ പത്മജ തല മുണ്ഡനം ചെയ്തുകൊണ്ടാണ് തന്റെ പ്രതിഷേധം അറിയിച്ചത്. സമര നേതാവ് മിനി ആദ്യം മുടിമുറിച്ചു. പിന്നാലെ മറ്റുള്ളവര്‍ മുടി മുറിച്ചു. എത്രത്തോളം മുടിമുറിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും സമരനേതാക്കള്‍ വ്യക്തമാക്കി.
'ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു, ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നൂറുകണക്കിന് ആശാവര്‍ക്കര്‍മാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടന്നുവരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന ദിനത്തിലാണ് ആശമാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്.
വെട്ടിയ തലമുടി
More »
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായിട്ടില്ലെന്ന് എംബസിയും ജയില്‍ അധികൃതരും
സന : വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കല്‍ ഉത്തരവ് വന്നിട്ടില്ലെന്നു വ്യക്‌തമാക്കി യെമനിലെ ഇന്ത്യന്‍ എംബസി. സനായിലെ ജയില്‍ അധികൃതരുമായി ബന്ധപ്പെട്ടെന്നും വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് മറുപടിയെന്നും എംബസി വൃത്തങ്ങള്‍ വ്യക്‌തമാക്കി.
വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായെന്ന് അറിയിച്ച് നിമിഷപ്രിയയ്‌ക്കു ജയിലിലേക്ക് വനിതാ അഭിഭാഷകയുടെ ഫോണ്‍കോള്‍ വന്നെന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് എംബസിയുടെ വിശദീകരണം.
ഇങ്ങനെയൊരു ഫോണ്‍കോള്‍ കിട്ടിയതായുള്ള നിമിഷയുടെ ശബ്‌ദസന്ദേശം അവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍ ജയന്‍ എടപ്പാളിനാണ് ലഭിച്ചത്. പക്ഷേ, ആരാണ് നിമിഷപ്രിയയെ വിളിച്ച വനിതാ അഭിഭാഷകയെന്ന കാര്യത്തില്‍ വ്യക്‌തതയില്ല.
നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ്
More »
നവീന്‍ ബാബുവിന്റെ മരണത്തില്‍ 400 പേജിന്റെ കുറ്റപത്രം: കേസിലെ ഏക പ്രതി പി പി ദിവ്യ
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് 400 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയെ പ്രതിയാക്കിയാണ് കുറ്റപത്രം. നവീന്‍ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
നവീന്‍ ബാബു മരിച്ച് 166 ദിവസത്തിന് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ആത്മഹത്യക്ക് മുന്‍പ് നവീന്‍ ബാബു രണ്ട് തവണ ക്വാര്‍ട്ടേഴ്സില്‍ എത്തിയെന്നും നാട്ടിലേക്കുള്ള ട്രെയി ന്‍ പോയതിന് ശേഷവും റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ട്രെയിന്‍ പോയത് അറിഞ്ഞിട്ടും പ്ലാറ്റ്ഫോമില്‍ മണിക്കൂറുകള്‍ ചിലവഴിച്ചെന്നും ആത്മഹത്യ ചെയ്യുന്നത് പുലര്‍ച്ചെ 4.52നു ശേഷമാണെന്നും കുറ്റപത്രത്തിലുണ്ട്.
പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി
More »
വധശിക്ഷ നടപ്പിലാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയെന്ന് നിമിഷ പ്രിയയുടെ സന്ദേശം
ന്യൂഡല്‍ഹി : വധശിക്ഷ നടപ്പാക്കാനുള്ള സന്ദേശം ജയില്‍ അധികൃതര്‍ക്ക് കിട്ടിയെന്ന് യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ സന്ദേശം. ആക്ഷന്‍ കൗണ്‍സിലിനാണ് നിമിഷപ്രിയയുടെ സന്ദേശം കിട്ടിയിരിക്കുന്നത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ എടപ്പാളിന് വോയ്സ് മെസേജായിട്ടാണ് സന്ദേശം കിട്ടിയതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജയിലിലേക്ക് ഒരു അഭിഭാഷക ഫോണ്‍ ചെയ്ത അറിയിച്ചതായിട്ടാണ് പറഞ്ഞിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് സന്ദേശം വന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. നിലവില്‍ യെമന്‍ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ.
നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍
More »
സൈബര്‍ തട്ടിപ്പിനിരയായി 50 ലക്ഷം രൂപ നഷ്ടപ്പെട്ടു; വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
സൈബര്‍ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. ബെലഗാവി ജില്ലയിലെ ഖാനാപൂര്‍ താലൂക്കിലാണ് സംഭവം. ഖാനപൂരിലെ ബീഡി ഗ്രാമത്തില്‍ താമസിക്കുന്ന ദിയോഗ്‌ജെറോണ്‍ സാന്റന്‍ നസറെത്ത് (82), ഭാര്യ ഫ്‌ലാവിയാന (79) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് സൂചന.
മുറിക്കകത്തു മരിച്ചുകിടക്കുന്ന നിലയിലായിരുന്നു ഫ്‌ലാവിയാന. വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ദിയോഗ്‌ജെറോണിന്റെ മൃതദേഹം. ദിയോഗ്‌ജെറോണ്‍ എഴുതിയതായി കരുതുന്ന രണ്ടു പേജുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഏതാനും ദിവസം മുന്‍പ് ഡല്‍ഹിയില്‍നിന്ന് ടെലികോം വകുപ്പിലെ നോട്ടിഫിക്കേഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി സുമിത് ബിറ എന്നയാള്‍ തന്നെ ഫോണില്‍ വിളിച്ചതായി കുറിപ്പില്‍
More »
യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രാധാന്യം നല്‍കുന്നത് ജോലിക്ക് മാത്രമെന്ന് ആക്ഷേപം
വിദേശ പഠനനത്തിനായി രാജ്യം വിടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കേവിഡിനുശേഷം ക്രമാതീതമായി വര്‍ധിച്ചുവരുകയാണ്. വിദേശ പഠവും അവിടെ ജോലിയും എന്ന സ്വപ്നവുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് മുന്നോട്ട് പോകുന്നത്. ഒന്നോ രണ്ടു വര്‍ഷത്തെ പഠനത്തിനുശേഷം ജോലി ലഭിക്കുകയും പിന്നീട് അഞ്ചു വര്‍ഷത്തിനുള്ളില്‍ പെര്‍മെനന്റ് വിസയും ലഭിക്കുന്ന അവസ്ഥയാണ്. എന്നാല്‍ സ്ഥിതി പഴയതു പോലെയല്ല.
ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പോരാട്ടങ്ങളെക്കുറിച്ചുള്ള യുകെ ആസ്ഥാനമായുള്ള ഒരു ലക്ചററുടെ തുറന്നുപറച്ചില്‍ ഓണ്‍ലൈനില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിട്ടുണ്ട്. @adamsan99 എന്ന ഉപയോക്തൃനാമത്തില്‍ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത ലക്ചറര്‍, 80% വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ നിന്നുള്ളവരായ ഒരു യുകെ സര്‍വകലാശാലയില്‍ പഠിപ്പിക്കുമ്പോഴുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. പഠനത്തേക്കാള്‍ ജോലി തേടല്‍ ആണ് മുഖ്യമെന്നാണ് ലക്ചര്‍
More »
ലണ്ടനില്‍ പ്രസംഗിക്കുന്നതിനിടെ മമതയ്‌ക്കെതിരെ പ്രതിഷേധം: തന്നോട് മോശമായി പെരുമാറരുതെന്ന് മമത
ലണ്ടന്‍ : ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധം. ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായുള്ള അക്രമങ്ങളും വനിത ഡോക്ടറുടെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിലുമായിരുന്നു പ്രതിഷേധം.
ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കെല്ലോഗ കോളജിലായിരുന്നു മമതയുടെ പ്രസംഗം. പരിപാടി തുടങ്ങിയപ്പോള്‍ സദസില്‍ നിന്ന് ആളുകള്‍ എഴുന്നേറ്റ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാണ്.
പ്രതിഷേധം ശക്തമായതോടെ ഭയന്നു പോയ മമത നിങ്ങള്‍ ഇങ്ങനെ പെരുമാറരുത് , എന്നോട് മോശമായി പെരുമാറുന്നു. ഞാന്‍ എല്ലാവര്‍ക്കും വേണ്ടിയാണ്. ഞാന്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നൊക്കെ
More »
എമ്പുരാന്‍ വിവാദം: സെന്‍സര്‍ ബോര്‍ഡിലെ ആര്‍ എസ് എസ് നോമിനികള്‍ക്കെതിരെ ബിജെപി, സെന്‍സറിങ്ങില്‍ വീഴ്ചയെന്ന്
എമ്പുരാന്‍ സിനിമയുടെ സ്‌ക്രീനിങ് കമ്മിറ്റിയിലുള്ള ആര്‍.എസ്.എസ്. നോമിനികള്‍ക്ക് വിഴ്ചയുണ്ടായതായി ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം. ബി.ജെ.പിയുടെ സാംസ്‌കാരിക സംഘടനയായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് അടക്കം നാലുപേരാണ് സ്‌ക്രീനിങ് കമ്മിറ്റിയിലുണ്ടായിരുന്നത്. വിഷയം ചര്‍ച്ചക്കെത്തിയപ്പോള്‍ എമ്പുരാനെതിരായ പ്രചാരണം ബി.ജെ.പി. നടത്തേണ്ടതില്ല എന്നാണ് കോര്‍ കമ്മിറ്റിയില്‍ നിലപാട്. അതേസമയം എമ്പുരാന്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതല്ല തന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റിയില്‍ വ്യക്തമാക്കി.
സെന്‍സര്‍ ബോര്‍ഡിന് മുന്‍പാകെ വന്നപ്പോള്‍ എതിര്‍പ്പുണ്ടായിരുന്നില്ലേ എന്ന ചോദ്യം വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നു. സെന്‍സര്‍ ബോര്‍ഡിലുണ്ടായിരുന്ന ബി.ജെ.പി അംഗങ്ങളുടെ കാലാവധി നവംബറില്‍ അവസാനിച്ചതായും
More »