നാട്ടുവാര്‍ത്തകള്‍

ബോയിങ് ഡ്രീംലൈനര്‍ 787- 8ന്റെ പറക്കല്‍ തല്‍ക്കാലം അവസാനിപ്പിക്കാന്‍ ഇന്ത്യ
അഹമ്മദാബാദ് വിമാനത്താവളത്തില്‍ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ ബോയിങ് ഡ്രീംലൈനര്‍ 787- 8 വിമാനങ്ങളുടെ പറക്കല്‍ താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സുരക്ഷാ പരിശോധനകള്‍ക്കു ശേഷം മാത്രം സര്‍വീസുകള്‍ തുടരാന്‍ കേന്ദ്രം ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇന്ത്യയുടേയും അമേരിക്കയുടേയും വ്യോമയാന ഉദ്യോഗസ്ഥര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കന്‍ വൈഡ് ബോഡി എയര്‍ലൈനറിന്റെ സുരക്ഷ പരിശോധന സംബന്ധിച്ച് യുഎസ് ഏജന്‍സികളുമായും ചര്‍ച്ച നടക്കുന്നുണ്ട്. വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ എയര്‍ ഇന്ത്യയും ആരംഭിച്ചു. എയര്‍ ഇന്ത്യയുടെ ബോയിങ് 787- 8 ഡ്രീംലൈനര്‍ വിമാനം 242 പേരുമായി ഇന്നലെ ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കു പറന്നുയര്‍ന്നതിന് പിന്നാലെയാണ് രാജ്യത്തെ

More »

ലണ്ടനിലുള്ള ഭര്‍ത്താവിന്റെ അടുത്തേയ്ക്കു പോയ നവവധുവും കൊല്ലപ്പെട്ടു; കൂടുതല്‍ മരണം രാജസ്ഥാനില്‍ നിന്ന്
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍പ്പെട്ട രാജസ്ഥാനിലെ ബലോതാര ജില്ലയിലെ അറബ ഗ്രാമവാസിയായ ഖുശ്ബു ഈ വര്‍ഷം ജനുവരിയില്‍ ആയിരുന്നു ലണ്ടനില്‍ വിദ്യാര്‍ത്ഥിയായ മന്‍ഫൂല്‍ സിംഗുമായി വിവാഹിതരായത്. കല്യാണം കഴിഞ്ഞ് ആദ്യമായി ഭര്‍ത്താവിനെ കാണാന്‍ ലണ്ടനിലേക്ക് പോയ നവവധു യാത്രയ്ക്കിടയില്‍ ദുരന്തത്തിനിരയായി. വിമാനാപകടത്തില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനിലാണ്. സംസ്ഥാനത്ത് നിന്നുള്ള 11 പേര്‍ ദുരന്തത്തില്‍ പെട്ടു. രാജസ്ഥാനിലെ ബലോത്ര ജില്ലയിലെ അറബ എന്ന ചെറിയ ഗ്രാമത്തില്‍ താമസിക്കുന്ന ഖുശ്ബു രാജ്പുരോഹിത് അവളുടെ കുടുംബത്തിന് കണ്ണീരില്‍ കുതിര് ന്ന യാത്രയയപ്പ് നല് കി. അവള്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് ലണ്ടനിലേക്ക് പോകുകയായിരുന്നു. അവളുടെ അവസാനത്തെ ചിത്രം, ഒരു ബന്ധുവിനൊപ്പം, എയര്‍പോര്‍ട്ടിന് പുറത്ത് ക്ലിക്ക് ചെയ്തു. അതില്‍ അവളുടെ മുഖത്ത് തിളങ്ങുന്ന ഒരു പുഞ്ചിരിയുണ്ടായിരുന്നു. അപകടത്തില്‍

More »

രഞ്ജിതയ്‌ക്കെതിരെ ജാതി, ലൈംഗിക അധിക്ഷേപ കമന്റ്; ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍
അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മരിച്ച ലണ്ടനിലെ നഴ്‌സായ പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍. വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെതിരെയാണ് നടപടി. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്‌റ്റിലും കമന്റിലും രഞ്ജിതയെ ജാതീയമായും ലൈംഗികമായും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം ഉണ്ടായിരുന്നു. 'പവി ആനന്ദാശ്രമം' എന്ന പ്രൊഫൈലില്‍ നിന്നാണ് പവിത്രന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. വിവാദമായതോടെ പോസ്‌റ്റ് നീക്കം ചെയ്തു. ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രന്‍ ആദ്യം രഞ്ജിതയ്ക്കെതിരെയുള്ള പോസ്‌റ്റ് പങ്കുവച്ചത്. പിന്നാലെ കുറിച്ച കമന്റില്‍ അശ്ലീല ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു.

More »

ദുരന്തം കണ്‍മുന്നില്‍ കണ്ടപ്പോഴും പ്രോട്ടോക്കോള്‍ പാലിച്ച് 'മേയ് ഡേ' വിളിച്ചറിയിച്ച് ക്യാപ്റ്റനും, കോ-പൈലറ്റും
അഹമ്മദാബാദിലെ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നപ്പോള്‍ യാത്ര ചെയ്തവര്‍ക്കെല്ലാം ലണ്ടന്‍ നഗരമെന്ന ലക്ഷ്യം മാത്രമായിരുന്നു ചിന്ത. പക്ഷെ ആ വിമാനത്തിലെ രണ്ട് പേര്‍ക്ക് അപ്പോഴേയ്ക്കും മുന്നിലുള്ളത് മരണമാണെന്ന് അതിവേഗം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. അവരാണ് ബോയിംഗ് 787-8 ഡ്രീംലൈനറിന്റെ കോക്ക്പിറ്റില്‍ ഉണ്ടായിരുന്ന പൈലറ്റുമാര്‍. പറന്നുയര്‍ന്നതിന് സെക്കന്റുകള്‍ക്കുള്ളില്‍ ദുരന്തം തങ്ങള്‍ക്ക് മുന്നിലുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. എന്നിട്ടും ക്യാപ്റ്റന്‍ സുമീത് സബര്‍വാളും, കോ-പൈലറ്റ് ക്ലൈവ് കുന്ദറും പ്രോട്ടോക്കോള്‍ പാലിച്ചു. അവര്‍ 'മേയ് ഡേ' വിളിച്ച് അറിയിച്ചു. പക്ഷെ ആ ശ്രമങ്ങളെല്ലാം പാഴായി. ലണ്ടനിലേക്ക് 242 ജീവനുകളുമായി സന്തോഷപൂര്‍വ്വം പറന്നെത്തേണ്ട വിമാനം റണ്‍വെയുടെ അവസാനം വെച്ച് തന്നെ താഴേക്ക് വീണു. ഇടിച്ചിറങ്ങിയത് മെഡിക്കല്‍ കോളേജ് കെട്ടിടത്തിലേക്കാണ്. രണ്ടായി പിളര്‍ന്ന്

More »

അമ്മ കാന്‍സര്‍ രോഗി, രണ്ടു കുഞ്ഞുങ്ങള്‍.. നാട്ടില്‍ നില്‍ക്കാനുള്ള രഞ്ജിതയുടെ ആഗ്രഹം ബാക്കിയായി മടക്കം
ലണ്ടനിലെ നഴ്‌സ് ജോലി മതിയാക്കി നാട്ടില്‍ തിരികെയെത്തി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച് കുടുംബത്തോടൊപ്പം കഴിയാനുള്ള ആഗ്രഹത്തിലായിരുന്നു പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത. എന്നാല്‍ വിധി ക്രൂരത കാട്ടി. രഞ്ജിത നാട്ടിലെത്തിയത് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി ഒപ്പ് രേഖപ്പെടുത്താനെന്ന് കുടുംബം വ്യക്തമാക്കി. ലണ്ടനിലെ നഴ്‌സ് ജോലി മതിയാക്കി വൈകാതെ നാട്ടില്‍ തിരികെയെത്തി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതായിരുന്നു രഞ്ജിത. അതിന്റെ നടപടിക്രമത്തിന്റെ ഭാഗമായായാണ് ഒരാഴ്ചത്തെ അവധിയെടുത്ത് നാട്ടിലെത്തിയത്. രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു . ഒറ്റ നിമിഷം കൊണ്ടാണ് രഞ്ജിതയുടെ രണ്ട് മക്കളും അമ്മയും അനാഥരായത്. 2014 ല്‍ സലാലയില്‍ നഴ്‌സ് ആയി ജോലി തുടങ്ങി. അതിനിടെ പി.എസ്.സി പഠനം. 2019 ല്‍ ആരോഗ്യ വകുപ്പില്‍ ജോലി കിട്ടി.

More »

മരണത്തിലേക്ക് പറക്കും മുമ്പ് അവസാന സെല്‍ഫി; ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും മൂന്നു മക്കളും കണ്ണീരോര്‍മ്മ
അഹമ്മദാബാദ് : മരണത്തിലേക്ക് ഒന്നിച്ചു പറക്കും മുന്‍പ് ജീവിതത്തിന്റെ ലാസ്റ്റ് ഫ്രെയിമിലേക്ക് നിറചിരിയുമായി ഒരു സെല്‍ഫി. ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും മൂന്നുമക്കളും കണ്ണീരോര്‍മ്മയായി. ലണ്ടനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഡോ. പ്രതീക് ജോഷിയുടെ അടുത്തേക്ക് താമസം മാറാന്‍ വേണ്ടി ഉദയ്പൂരിലെ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച ഡോക്ടര്‍ കോമി വ്യാസിനും അവരുടെ മൂന്ന് മക്കള്‍ക്കും ഇതൊരു പുതിയ തുടക്കമായിരുന്നു. അവരുടെ മുഖത്തെ സന്തോഷം ആ ഫോട്ടോയില്‍ വ്യക്തമായിരുന്നു. ദുരന്തം സംഭവിച്ച വിമാനത്തില്‍ ഡോ. ജോഷി എടുത്ത സെല്‍ഫിയില്‍ അദ്ദേഹവും ഭാര്യയും ഒരു വശത്ത് പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുന്നു. മറുഭാഗത്ത് അവരുടെ ഇരട്ടക്കുട്ടികളായ ആണ്‍മക്കളും മൂത്ത മകളും ഇരിക്കുന്നുണ്ട്. കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നതനുസരിച്ച്, ഡോ. കോമി വ്യാസും ഡോ. പ്രതീക് ജോഷിയും ഉദയ്പൂരിലെ പസഫിക് ഹോസ്പിറ്റലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഡോ.

More »

വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി(69)യും. തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും ഉണ്ടായിരുന്നു. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാന്‍ പോകുകയായിരുന്നു രൂപാണി. അഞ്ജലി രൂപാണിയാണ് ഭാര്യ. മക്കള്‍ : പുജിത്, ഋഷഭ്, രാധിക. 2016-2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനിടെ മരത്തില്‍ ഇടിച്ച ശേഷം വിമാനം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. അപകട സ്ഥലത്തുനിന്ന് തീയും കറുത്ത പുകയും ഉയരുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീര്‍ഘയാത്രക്ക് മുന്നോടിയായതിനാല്‍ വിമാനത്തില്‍ നിറയെ

More »

ലണ്ടനിലേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നുവീണു; 247 പേര്‍ കൊല്ലപ്പെട്ടു
ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്‌ വിക്കിലേയ്ക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം ടേക്ക്ഓഫിനിടെ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 241 പേരും വിമാനം തകര്‍ന്നുവീണ ബിജെ മെഡിക്കല്‍ കോളേജിന്റെ യുജി ഹോസ്റ്റല്‍ മെസ്സിലെ 6 എംബിബിഎസ് വിദ്യാര്‍ഥികളും അടക്കം 247 പേര്‍ കൊല്ലപ്പെട്ടു 625 അടി മുകളില്‍ എത്തിയപ്പോഴാണ് വിമാനം താഴേയ്ക്ക് പതിച്ചത്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്താവളത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 1.38 നായിരുന്നു ടേക്ക്ഓഫ്. സെക്കന്റുകള്‍ക്കുള്ളിലാണ് അപകടം. 230 യാത്രക്കാരും 12 ക്രൂ മെമ്പേഴ്‌സുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലെ 53 പേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്. ഇവര്‍ക്കു പുറമേ ഒരു കാനഡ പൗരനും ഏഴ് പോര്‍ച്ചുഗല്‍ സ്വദേശികളും വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. 169 ഇന്ത്യക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു.

More »

പടിയൂര്‍ ഇരട്ടക്കൊലപാതക കേസ്; പ്രതി പ്രേംകുമാര്‍ കേദാര്‍നാഥില്‍ മരിച്ച നിലയില്‍
തൃശൂര്‍ : പടിയൂര്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ കോട്ടയം സ്വദേശി പ്രേംകുമാര്‍ (46) മരിച്ച നിലയില്‍. പടിയൂര്‍ സ്വദേശി മണി (74)​,​ മകള്‍ രേഖ (43) എന്നിവര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഇയാള്‍. സംഭവത്തില്‍ രേഖയുടെ രണ്ടാം ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമകേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ പ്രേംകുമാര്‍ ഒളിവില്‍പ്പോയിരുന്നു. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയിരുന്നു. കേദാര്‍നാഥ് പൊലീസാണ് കേരള പൊലീസിനെ വിവരമറിയിച്ചത്. കൊലക്കേസ് അന്വേഷിക്കുന്ന ഇരിങ്ങാലക്കുട പൊലീസ് സംഘം സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യവാരമാണ് മണിയും രേഖയും​ കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. രേഖയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions