നാട്ടുവാര്‍ത്തകള്‍

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ.ജോര്‍ജ് പി.അബ്രഹാം ഫാംഹൗസില്‍ തൂങ്ങി മരിച്ചനിലയില്‍
കേരളത്തിലെ പ്രമുഖ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധനായ സീനിയര്‍ സര്‍ജന്‍ ഡോ ജോര്‍ജ് പി എബ്രഹാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയില്‍ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ജിപി ഫാം ഹൗസിലാണ് രാത്രി തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 25,000ത്തോളം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ജോര്‍ജ് പി എബ്രഹാം നേതൃത്വം നല്‍കിയിട്ടുണ്ട്. കൊച്ചി ലേക്ഷോര്‍ ആശുപത്രിയിലാണ് അദേഹം നിലവില്‍ സേവനം അനുഷ്ടിച്ചിരിക്കുന്നത്. സഹോദരനും മറ്റൊരാള്‍ക്കുമൊപ്പം ഫാം ഹൗസില്‍ ഇന്നലെ വൈകിട്ടുണ്ടായിരുന്നു. പിന്നീട് രാത്രിയോടെ ഇവര്‍ മടങ്ങുകയായിരുന്നു. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലേക്ക് മാറ്റി. ഫാം ഹൗസില്‍ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രായധിക്യമുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

More »

അവിഹിതബന്ധമെന്ന് സംശയം; കലഞ്ഞൂരില്‍ ഭാര്യയെയും അയല്‍വാസിയെയും ഭര്‍ത്താവ് വെട്ടിക്കൊന്നു
പത്തനംതിട്ട കലഞ്ഞൂരില്‍ ഭാര്യയെയും ആണ്‍ സുഹൃത്തിനെയും ഭര്‍ത്താവ് വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ വിഷ്ണുവിന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. ഭാര്യ വൈഷ്ണവിയും സുഹൃത്തു വിഷ്ണുവും തമ്മില്‍ അവിഹിതബന്ധം ഉണ്ടെന്ന് സംശയിച്ചാണ് ബൈജു കൊലപാതകം നടത്തിയതെന്നാണ് എഫ്‌ഐആര്‍. വീട്ടുവഴക്കിനെ തുടര്‍ന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടില്‍ ഇട്ടു വെട്ടുകയായിരുന്നു. വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടി വീഴ്ത്തിയെന്നു പൊലീസ് പറയുന്നു. ഇന്നലെ രാത്രി ഏറെ വൈകിയാണ് പത്തനംതിട്ട കലഞ്ഞൂരില്‍ ഇരട്ട കൊലപാതകം നടന്നത്. വൈഷ്ണവി സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാള്‍ ആണെന്നും പൊലീസ് പറയുന്നു.

More »

താമരശ്ശേരിയില്‍ ഫെയര്‍വെല്‍ ആഘോഷത്തില്‍ കൂകിയതിന്റെ പേരില്‍ സംഘര്‍ഷം; പത്താം ക്ലാസുകാരന്‍ മരിച്ചു
കോഴിക്കോട് താമരശേരിയില്‍ ഫെയര്‍വെല്‍ ആഘോഷത്തില്‍ കൂകിയതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന പത്താം ക്ലാസുകാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഫെയര്‍വെല്‍ ആഘോഷവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ ആയിരുന്നു സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഷഹബാസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാര്‍ ചേര്‍ന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

More »

വിങ്ങുന്ന ഹൃദയത്തോടെ റഹീം നാട്ടിലെത്തി; കട്ടിലില്‍ നിന്ന് വീണതാണെന്ന് ഷെമീന ഭര്‍ത്താവിനോട്
വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. രാവിലെ 7.45 ഓടുകൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വിങ്ങുന്ന ഹൃദയത്തോടെ റഹീം, ബന്ധുക്കള്‍ക്കൊപ്പം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. പോലീസിനും ഇതേ മൊഴിയാണ് അവര്‍ നല്‍കിയത് . ഏഴുവര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ റഹിമിന് കാണേണ്ടിവന്നത് തന്റെ ഉറ്റവരുടെ മൃതദേഹങ്ങളാണ്. അതിനു കാരണക്കാരനായത് സ്വന്തം മകനെന്ന വേദനയും. ഇളയമകന്‍ അഫ്‌സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫ്‌സാനെ കണ്ടു, പരീക്ഷയ്ക്ക് പോയിരിക്കുകയാണ്, കൂട്ടിക്കൊണ്ട് വരാം എന്നായിരുന്നു കരച്ചിലടക്കി റഹീം മറുപടി നല്‍കിയത്. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അഫാന് വലിയ കടമുണ്ട്. നാട്ടില്‍ 14 പേരില്‍

More »

ഏറ്റുമാനൂരില്‍ രണ്ടു പെണ്‍കുട്ടികളുമായി അമ്മ ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കി
ഏറ്റുമാനൂര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചത് അമ്മയും കുട്ടികളും; കുടുംബപ്രശ്‌നത്തില്‍ ജീവനൊടുക്കി ഏറ്റുമാനൂരില്‍ രണ്ടു പെണ്‍കുട്ടികളുമായി അമ്മ ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കി. പാറോലിക്കല്‍ സ്വദേശിയായ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. കുട്ടികളേയും കൊണ്ട് അമ്മയായ ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷൈനിയുടെ ഭര്‍ത്താവ് ഇറാഖിലാണ് ജോലി ചെയ്യുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക വിവരം. ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. പുലര്‍ച്ചെ അമ്മയും മക്കളും പള്ളിയിലേക്ക് എന്ന് പറഞ്ഞ് പോകുകയായിരുന്നു. ഏറ്റുമാനൂര്‍ ഹോളി ക്രോസ്സ് സ്‌കൂളിലെ അഞ്ചും ആറും ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് മരിച്ച അലീനയും, ഇവാനയും. ഷൈനിയും ഭര്‍ത്താവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നുവെന്നും ഇരുവരും തമ്മില്‍

More »

സഹതടവുകാരിയായ വിദേശ വനിതയെ മര്‍ദിച്ചു; 'നല്ലനടപ്പിന്' ജയില്‍ മോചിതയാവാനിരിക്കുന്ന കാരണവര്‍ കേസ് പ്രതി ഷെറിനെതിരെ കേസ്
ഭാസ്കര കാരണവര്‍ കേസ് പ്രതി ഷെറിനെതിരെ കേസ്. സഹതടവുകാരിയെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് കേസ്. കണ്ണൂര്‍ വനിതാ ജയിലില്‍ ഇന്നലെയാണ് സംഭവം. കുടിവെള്ളം എടുക്കാന്‍ പോയ സഹതടവുകാരിയായ വിദേശ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും മര്‍ദിച്ചെന്നാണ് കേസ്. ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം. എന്നാല്‍ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലില്‍ പ്രശ്നങ്ങളുണ്ടാക്കിയതിനാല്‍ നാലു തവണ ജയില്‍ മാറ്റിയ ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രിസഭ തീരുമാനം വിവാദം സൃഷ്ടിച്ചിരുന്നു. 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയില്‍ ഉപദേശ സമിതികളുടെ ശുപാര്‍ശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം

More »

3 പേരോടുള്ള അമിത സ്നേഹവും 3 പേരോടുള്ള പകയും; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം പറഞ്ഞ് പ്രതി അഫാന്‍
വെഞ്ഞാറമൂട് അഞ്ചുപേരുടെ കൂട്ടക്കൊലയ്ക്കു കാരണം മൂന്നുപേരോടുള്ള അമിത സ്നേഹവും മറ്റു മൂന്നുപേരോടുള്ള അടങ്ങാത്ത പകയുമെന്ന് പ്രതി അഫാന്റെ മൊഴി. കടം കാരണം ജീവിക്കാനാവാതെ വന്നതോടെയാണ് മാതാവിനെയും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് അഫാന്റെ മൊഴി. കടുത്ത പ്രതിസന്ധിയിലും ആഭരണമോ പണമോ നല്‍കി സഹായിച്ചില്ലെന്നതായിരുന്നു മുത്തശ്ശി സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരോടുള്ള പകയ്ക്ക് കാരണം. പണം കടംവാങ്ങി ധൂര്‍ത്തടിക്കുന്നുവെന്ന പേരില്‍ ലത്തീഫ് വഴക്ക് പറയുകയും ഉപദേശിക്കുകയും ചെയ്തു. ഒന്നരലക്ഷം രൂപ ലത്തീഫ് മുന്‍പ് നല്‍കിയിരുന്നു. കൂടുതല്‍ പണം ചോദിച്ചെങ്കിലും നല്‍കിയില്ല. ഇതൊക്കെയാണ് ലത്തീഫിനോട് കടുത്ത വിരോധമുണ്ടാകാന്‍ കാരണം. കടക്കാരുടെ ശല്യം രൂക്ഷമായതോടെ എന്തു ചെയ്യണമെന്നറിയാത്ത നിലയിലായിരുന്നു. കാന്‍സര്‍ രോഗിയായ മാതാവിന്റെ

More »

യുകെയിലടക്കം ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടി; പോലീസ് ഇന്‍സ്‌പെക്ടറും വനിതാ സുഹൃത്തും അറസ്റ്റില്‍
കോട്ടയം : യുകെയിലടക്കം വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ പോലീസ് ഇന്‍സ്പെക്ടറും വനിതാ സുഹൃത്തും അറസ്റ്റില്‍. സസ്പെന്‍ഷനിലുള്ള എറണാകുളം തോപ്പുംപടി പോലീസ് ഇന്‍സ്‌പെക്ടര്‍ ചങ്ങനാശ്ശേരി ചീനിക്കടുപ്പില്‍ സി.ടി. സഞ്ജയ് (47), വനിതാ സുഹൃത്തും കോട്ടയത്തെ കാന്‍ അഷ്വര്‍ സ്ഥാപന ഉടമയുമായ മല്ലപ്പള്ളി തുരുത്തിക്കാട് അപ്പക്കോട്ടമുറിയില്‍ പ്രീതി മാത്യു (50) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയിലെ കുടകിലെ ഒളിസങ്കേതത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്. പ്രീതിയ്ക്കായി പോലീസ് കര്‍ണ്ണാടകയില്‍ നടത്തിയ തിരച്ചിലിലാണ് ഒപ്പം താമസിച്ചിരുന്ന ഇന്‍സ്പെക്ടറും കുടുങ്ങിയത്. പത്തനംതിട്ട കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറായി ജോലിനോക്കുന്നതിനിടെയാണ് പ്രീതിയുമായി സഞ്ജയ് അടുപ്പം

More »

ബോധം തെളിഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് ഇളയമകന്‍ അഫ്‌സാനെക്കുറിച്ച്; കൂട്ടക്കൊല അറിയാതെ ആശുപത്രിക്കിടക്കയില്‍ ഷെമി
അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതാവ് ഷെമി ബോധം തെളിഞ്ഞപ്പോള്‍ ആദ്യം അന്വേഷിച്ചത് ഇളയമകന്‍ അഫ്‌സാനെക്കുറിച്ച്. ഇളയമകനും ഉറ്റവര്‍ക്കുമുണ്ടായ ദുര്‍ഗതിയെ കുറിച്ച് അവര്‍ അറിഞ്ഞിട്ടില്ല. ഇളയമകനെ കാണണമെന്നാണ് ബന്ധുക്കളോട് അവര്‍ ആദ്യം ആവശ്യപ്പെട്ടത്. അഫ്‌സാനെ മൂത്തമകന്‍ അഫാന്‍ ക്രൂരമായി കൊലപ്പെടുത്തിയെന്ന വിവരം മാതാവിനോട് എങ്ങനെ പറയുമെന്ന ധര്‍മസങ്കടത്തിലാണ് ബന്ധുക്കള്‍. ഷമിയുടെ തലയ്ക്ക് പിറകില്‍ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടുഭാഗത്തും എല്ലിന് പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. അടുത്ത ബന്ധുവിനെ കണ്ടപ്പോള്‍ തന്നെ ഇളയ മകന്‍ അഫ്‌സാനെക്കുറിച്ചാണ് ചോദിച്ചത്. അവനെന്തെങ്കിലും പറ്റിയോ എന്നു കരഞ്ഞുകൊണ്ടു ചോദിച്ചു. അവനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞു. അഫാനെക്കുറിച്ച് അവര്‍ ഒന്നും ചോദിച്ചില്ലെന്നും ഷെമിയെ സന്ദര്‍ശിച്ച ബന്ധു

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions