നാട്ടുവാര്‍ത്തകള്‍

14 കാരനുമായി35 കാരി നാടുവിട്ടു; പോക്സോകേസ്
പാലക്കാട് ആലത്തൂരില്‍ 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്‌സോ കേസ് ചുമത്തി. ഇവരെ റിമാന്‍ഡ് ചെയ്തു. കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം വന്നതാണെന്നാണ് യുവതിയുടെ മൊഴി. 35കാരി 14കാരനുമായി നാടുവിട്ടതും അവരെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതും ഇന്നലെയായിരുന്നു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് എറണാകുളത്ത് വെച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയില്‍ വീട്ടമ്മക്കെതിരെ കേസെടുത്തു. പിന്നാലെ പോക്‌സോ വകുപ്പും ചുമത്തുകയായിരുന്നു.

More »

കേരളം ചുട്ടുപൊള്ളുന്നു, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും അപകടകരം
കേരളത്തില്‍ താപനില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. 25, 26 തീയതികളില്‍ കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡി ?ഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡി ?ഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 - 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള

More »

കൂടുതല്‍ ഇന്ത്യന്‍ ജോലിക്കാര്‍ക്ക് ബിസിനസ് വിസകള്‍ കിട്ടണം; സ്വതന്ത്ര വ്യാപാര കരാറിനു ഉപാധിവച്ചു ഇന്ത്യ
ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ നേടാനായി 15-ാം റൗണ്ട് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് യുകെ. ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറി കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ വമ്പന്‍ വിപണിയിലേക്ക് പ്രവേശിക്കാനായി കാത്തിരിക്കുന്ന ബ്രിട്ടന് മുന്നില്‍ തങ്ങളുടെ ആവശ്യം ഗോയല്‍ അവതരിപ്പിച്ചിട്ടുണ്ട്. യുകെയ്ക്ക് സ്വതന്ത്ര വ്യാപാര കരാര്‍ അനുവദിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ജോലിക്കാര്‍ക്ക് കൂടുതല്‍ ബിസിനസ് വിസകള്‍ വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. ഇന്ത്യയുടെ സേവന മേഖലയിലേക്ക് ബ്രിട്ടീഷ് കമ്പനികള്‍ക്ക് പ്രവേശനം അനുവദിക്കുമ്പോള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് തിരിച്ചും ഉപകാരം കിട്ടണമെന്ന് കേന്ദ്ര വ്യാപാര, വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ ഗോയലും, ബിസിനസ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സും സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍

More »

പി സി ജോര്‍ജ് ഐസിയുവില്‍; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കില്‍ ജയിലിലേക്ക് മാറ്റും
ചാനലിലൂടെയുള്ള മത വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് പി സി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നു. പി സി ജോര്‍ജിനെ കാര്‍ഡിയോളജി വിഭാഗത്തിലെ ഐസിയുവിലാണ് നിലവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ നടന്ന വൈദ്യ പരിശോധനയില്‍ ഇസിജി വേരിയേഷന്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലാ ജനറല്‍ ആശുപത്രിയിലും പി സി ജോര്‍ജിന്റെ വൈദ്യ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഇസിജി വ്യതിയാനം ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 48 മണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കില്‍ പി സി ജോര്‍ജിനെ പിന്നീട് പാലാ സബ് ജയിലേയ്ക്ക് മാറ്റും. പിസി വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ

More »

പരീക്ഷ കഴിഞ്ഞെത്തിയ അനുജന്‍ ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞു; പിന്നാലെ കുഴിമന്തി വാങ്ങി നല്‍കി കൊല
തിരുവനന്തപുരം വെഞ്ഞാറമൂട് കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അഫാന്റെ അനുജന്‍ ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞെന്ന് പ്രതി അഫാന്റെ അയല്‍വാസി പറയുന്നു. പ്രതിയുടെ സഹോദരന്‍ അഫ്‌സാന്റെ ബഹളം കെട്ട് അയള്‍വാസികളെത്തി. ഉമ്മയുടെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് അഫാനാണ്. അഫാന്‍ ആ സമയം വീടിന് പുറത്തായിരുന്നു. തിരിച്ചെത്തി അനുജനുമായി വീട്ടിലേക്ക് കയറി പോയെന്ന് അയല്‍വാസി പറഞ്ഞു തന്നേക്കാള്‍ പത്ത് വയസിന് താഴെയുള്ള സഹോദരന്‍ അഫ്‌സാന് ഇഷ്ടവിഭവമായ കുഴിമന്തി വാങ്ങി നല്‍കിയ ശേഷമാണ് പ്രതി കൊലപ്പെടുത്തിയത്. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിന് ശേഷമാണ് കൊടും ക്രൂരത ചെയ്തത്. എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. സാമ്പത്തിക പ്രശ്‌നമാണ് കാരണമെന്ന പ്രതി അഫാന്റെ വാദം ആരും

More »

23 കാരന്റെ കൂട്ടക്കൊലയില്‍ വിറങ്ങലിച്ച് തലസ്ഥാനം; കൊല്ലപ്പെട്ടത് മൂന്നു വീടുകളിലായി അഞ്ചു പേര്‍
തിരുവനന്തപുരം : കേരള മനഃസാക്ഷിയെ നടുക്കി തലസ്ഥാനത്തെ കൂട്ടക്കൊല. വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ എ.ആര്‍.അഫാനാണ് (23) ഒന്‍പതാംക്ലാസുകാരനായ അനുജനെയും കാമുകിയെയും മുത്തശ്ശിയെയും അടക്കം അഞ്ചുപേരെ ചുറ്റികയ്ക്കു തലക്കടിച്ചു കൊലപ്പെടുത്തിയത്. വെട്ടേറ്റ കാന്‍സര്‍ ബാധിതയായ മാതാവ് ഷെമിന (40) ഗുരുതരവസ്ഥയില്‍ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ ചുറ്റിക കൊണ്ടടിച്ചും കത്തികൊണ്ട് കുത്തിയുമാണ് അരുംകൊലകള്‍ നടത്തിയത്. അനുജന്‍ അഫ്സാന്‍ (13), പെണ്‍സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂര്‍ സ്വദേശി ഫര്‍സാന (19) ഉപ്പയുടെ സഹോദരന്‍ പുല്ലമ്പാറ പഞ്ചായത്ത് എസ്.എന്‍ പുരത്തെ പുല്ലമ്പാറ ആലമുക്കില്‍ ലത്തീഫ് (69), ഭാര്യ ഷാഹിദ(59), ഉപ്പയുടെ ഉമ്മ സല്‍മാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. കിലോമീറ്ററുകള്‍ സഞ്ചരിച്ചായിരുന്നു മൂന്നു വീടുകളിലായി കൊലപാതക പരമ്പര. പെണ്‍സുഹൃത്തിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന്

More »

സ്വതന്ത്ര വ്യാപാര കരാര്‍ നേടിയെടുക്കാന്‍ ഇന്ത്യയിലേക്ക് പറന്ന് ബിസിനസ്, ട്രേഡ് സെക്രട്ടറി
ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. ശതകോടികളുടെ സ്വതന്ത്ര വ്യാപാര കരാര്‍ നേടാന്‍ കഴിഞ്ഞാല്‍ ഇത് യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുമെന്നാണ് മന്ത്രിമാരുടെ പ്രതീക്ഷ. ചര്‍ച്ചകളുടെ ഭാഗമായി ബിസിനസ്, ട്രേഡ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സ് ഡല്‍ഹിയില്‍ എത്തി. ഇന്ത്യന്‍ വ്യവസായ, വ്യാപാര വകുപ്പ് മന്ത്രി പീയുഷ് ഗോയലുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഇന്ത്യയുമായി 15-ാം വട്ട ചര്‍ച്ചകളാണ് ഇനി നടക്കുക. 1.4 ബില്ല്യണ്‍ ജനങ്ങളുള്ള ഇന്ത്യന്‍ വിപണിയാണ് ബ്രിട്ടന്റെ സ്വപ്നം. മേയില്‍ റിഷി സുനാക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചത്. ബ്രിക്‌സിറ്റിന് ശേഷം ഇന്ത്യയുമായി വ്യാപാര കരാര്‍ നേടാന്‍ മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റുകള്‍

More »

ചാനല്‍ ചര്‍ച്ചയിലെ മുസ്‌ലിം വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി
ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരമാര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോര്‍ജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്. അഭിഭാഷകനൊപ്പമാണ് പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങാനെത്തിയത്. അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ നീക്കം മറികടന്നാണ് പി സി ജോര്‍ജ് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ നാടകീയമായി കീഴടങ്ങിയത്. കോടതിയില്‍ കീഴടങ്ങിയ പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് ആറ് മണി വരെയാണ് പിസി ജോര്‍ജിന്റെ പൊലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പൊലീസ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയത്. നേരത്തെ കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ ശനിയാഴ്ച വീട്ടില്‍ നോട്ടീസ് നല്‍കാനെത്തിയ പൊലീസ് സംഘം പി സി ജോര്‍ജ് ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. ഇന്ന് ഉച്ചവരെ സാവകാശം തേടി പി സി ജോര്‍ജ് പാലാ ഡിവൈഎസ്പി

More »

ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് ഹോട്ടലില്‍ അക്രമം നടത്തി; പള്‍സര്‍ സുനിക്കെതിരെ കേസ്
നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തിയതിനാണ് പള്‍സള്‍ സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞതിനുമാണ് കേസ്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ പുറത്തിറങ്ങിയതിനിടയിലാണ് വീണ്ടും പള്‍സര്‍ സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹോട്ടലിന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതി ഹോട്ടല്‍ ജീവനക്കാരോട് 'നീയൊക്കെ ക്യാമറ ഇല്ലാത്ത ഭാഗത്തേക്ക് വാടാ നിന്നെയൊക്കെ ശരിയാക്കി തരാം' എന്ന് പറഞ്ഞ് വധഭീഷണി മുഴക്കിയതായാണ് എഫഐആറില്‍ പറയുന്നത്. പിന്നാലെ ഹോട്ടല്‍ ജീവനക്കാരുടെ പരാതിയില്‍ കുറുപ്പുംപടി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഏഴര

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions