വിദേശം

ഹോര്‍മുസില്‍ യുഎഇ എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഹോര്‍മൂസില്‍ യുഎഇ എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ഇറാന്റെ ആക്രമണമുണ്ടായത്. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്. ഹോര്‍മൂസിന്റെ ഒമാന്‍ ജല അതിര്‍ത്തിക്കുള്ളിലെ തെക്കന്‍ കപ്പല്‍ പാതയിലൂടെ കടന്നു പോയ മൊബാസ, അല്‍ ബഹിയ എന്നീ എണ്ണക്കപ്പലുകളെയാണ് ഇറാന്‍ ആക്രമിച്ചത്. മൊബാസ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ നാവികനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റതിന്‍ രണ്ട് പേര്‍ യുക്രയിന്‍ നാവികരാണ്. ഇറാന്‍ അക്രമണം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. നിലവില്‍ കപ്പലുകളിലെ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍

More »

ബാങ്കോക്കില്‍ പബ്ബില്‍ തീപിടിത്തം; 27 പേര്‍ പൊള്ളലേറ്റു മരിച്ചു, 22 പേര്‍ക്ക് അതീവഗുരുതരം
തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ പബ്ബില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര്‍ മരിച്ചു. അറുപതില്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. പരിക്കേറ്റ് ചികിത്സയിലുള്ള 22 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബാങ്കോക്കിലെ ചാടുചക് ജില്ലയിലുള്ള റോങ് ബീയര്‍ നാ ലാത് പ്രാവോ എന്ന ബാറിലാണ് അപകടമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി അനൂടിന്‍ ചാഹ്ന്‌വീരാകൂന്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തമുണ്ടായി അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. എന്നാല്‍ ഇതിനകം തന്നെ പബ്ബിനകം മുഴുവനായി കത്തിയമരുകയായിരുന്നു. മരിച്ചവരില്‍ 18 പേര്‍ സ്ത്രീകളും ഒമ്പത് പേര്‍ പുരുഷന്മാരുമാണെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍പ്പെട്ടവരുടെ യഥാര്‍ത്ഥ എണ്ണം

More »

ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
മിഡില്‍ ഈസ്റ്റ് മേഖല വീണ്ടും സംഘര്‍ഷ ഭൂമി. ഹോര്‍മുസില്‍ ഇറാന്‍ ചരക്കുകപ്പല്‍ ആക്രമിച്ചതിന് പിന്നാലെ 140 കേന്ദ്രങ്ങളില്‍ യുഎസ് തിരിച്ചടിച്ചു. ഹോര്‍മുസ് കടലിടുക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടയ്ക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 140 കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയത് . യുഎസിന്റെ അക്രമങ്ങള്‍ക്ക് അവരുടെ സഖ്യകക്ഷികളായ ബഹ്‌റിന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങള്‍ക്ക് നേരെ മിസൈല്‍ അക്രമം നടത്തിയാണ് ഇറാന്‍ പ്രതികരിച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ എയര്‍ ഡിഫന്‍സ് സിസ്റ്റം വീണ്ടും ആക്ടിവേറ്റ് ചെയ്തു. വ്യോമസുരക്ഷ വര്‍ദ്ധിപ്പിച്ചതിന് പുറമെ എമര്‍ജന്‍സി മുന്നറിയിപ്പുകളും പുറത്തുവരുന്നുണ്ട്. യുഎസ്-ഇറാന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് പടരുമെന്നാണ് ആശങ്ക. തങ്ങള്‍ക്ക് നേരെ എത്തിയ മിസൈല്‍ തടുത്തതായി യുഎഇ വ്യക്തമാക്കി. കുവൈത്തിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ ഡ്രോണ്‍

More »

സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
പശ്ചിമേഷ്യയെയും ലോകത്തെയും വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യത്തിന്റെ വ്യാപക വ്യോമാക്രമണം. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുതിയ സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിരിക് എന്നിവിടങ്ങളില്‍ അതിശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ, അതീവ തന്ത്രപ്രധാനമായ തീരദേശ മേഖലകളായ ചബാഹര്‍, കോണാര്‍ക്, ബുഷഹര്‍, ഖേഷം ദ്വീപുകള്‍ എന്നിവടങ്ങളിലും യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. തുറമുഖങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍, കപ്പല്‍ വിരുദ്ധ മിസൈല്‍ വിക്ഷേപണ തറകള്‍, തീരദേശ റഡാര്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ

More »

ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് കരിയറിന് കണ്ണീരില്‍ കുതിര്‍ന്ന പര്യവസാനം. 90 മിനിറ്റോളം ഇരുഭാഗത്തും നടന്ന നീക്കങ്ങള്‍ ഗോളിലേക്ക് എത്തിച്ചേരാതെ നീങ്ങിയപ്പോള്‍ സ്‌റ്റോപ്പേജ് ടൈമില്‍ സ്പെയിനിnte പകരക്കാരന്‍ മികേല്‍ മറീനോയുടെ ഗോളാണ് പോര്‍ച്ചുഗലിന്റെ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ചത്. മത്സരം അധിക സമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ച സമയത്തായിരുന്നു മറീനോയുടെ ഗോള്‍ പിറന്നത്. ഇതോടെ അഞ്ച് തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോയുടെ അവസാന ലോകകപ്പ് കിരീടരഹിതമായി അവസാനിച്ചു. ഈ ലോകകപ്പ് തന്റെ അവസാനത്തേതാണെന്ന് സമ്മതിച്ച സിആര്‍7 തന്റെ അന്താരാഷ്ട്ര കരിയറിന് അവസാനം കുറിച്ചിട്ടില്ല. ഇതോടെ 2028 യൂറോ കപ്പിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമായി. കണ്ണീരോടെ ഒറ്റയ്ക്കാണ് റൊണാള്‍ഡോ മത്സരശേഷം കളം വിട്ടത്. ഇക്കുറി പോര്‍ച്ചുഗല്‍

More »

വെനസ്വേലയില്‍ ഇരട്ട ഭൂകമ്പങ്ങള്‍; മരണസംഖ്യ ലക്ഷം കടക്കുമെന്ന് ആശങ്ക
വെനസ്വേലയില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഉഗ്ര ഭൂകമ്പങ്ങളില്‍ മരണസംഖ്യ ആശങ്കപ്പെടുത്തും വിധം ഉയരുന്നു. മരണസംഖ്യ ഒരുലക്ഷം വരെ ആയേക്കാമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിടുന്ന ഊഹാപോഹങ്ങള്‍. ഈ ഭൂചലനം ബ്രസീല്‍ വരെയുള്ള പ്രദേശങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് അവിടെയുള്ള ആളുകളെയും ഒഴിപ്പിച്ചു. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിനു പേര്‍ കുടുങ്ങിയിട്ടുണ്ട് . അതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണ്ണമായി വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍, യു.എസ്. ജിയോളജിക്കല്‍ സര്‍വേ പുറത്തുവിട്ട പ്രാഥമിക വിലയിരുത്തലിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ഇരട്ട ഭൂകമ്പങ്ങള്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും കെട്ടിടങ്ങള്‍ നിലംപൊത്തുകയും പ്രദേശമാകെ പരിഭ്രാന്തി പരത്തുകയും ചെയ്തു. വലിയൊരു ദുരന്തത്തിന് സാധ്യതയുണ്ടെന്നാണ് യു.എസ്. ജിയോളജിക്കല്‍

More »

എല്ലാം എന്റെ പിഴ! എപ്സ്റ്റീന്‍ ബന്ധത്തിലെ അവിഹിത ബന്ധങ്ങളെക്കുറിച്ചു തുറന്നു സമ്മതിച്ചു ബില്‍ഗേറ്റ്‌സ്
തനിക്ക് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു എന്നും കുട്ടിപീഡകന്‍ എപ്സ്റ്റീനുമായി കണ്ടുമുട്ടിയത് തെറ്റായി പോയിഎന്നും കുറ്റസമ്മതം നടത്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ പരിശീലനം നേടിയ മെഡിക്കല്‍ സംരംഭകയായ ആലിസ് ജേക്കബ്‌സ് നെസല്‍റോഡറ്റ്, റഷ്യന്‍ ആണവ ശാസ്ത്രജ്ഞയായ കരിമ നിഗ്മടൂലിന എന്നിവരുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഗേറ്റ്‌സ് സമ്മതിച്ചു. റഷ്യന്‍ ബ്രിഡ്ജ് കളിക്കാരിയായ മില ആന്റോനോവയുമായുള്ള ബന്ധവും അന്വേഷണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2011 മുതല്‍ 2014 വരെ എപ്സ്റ്റീനുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി ഗേറ്റ്‌സ് സമ്മതിച്ചു. ആ കൂടിക്കാഴ്ചകള്‍ തന്റെ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം ലക്ഷ്യമിട്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എപ്സ്റ്റീനുമായി ബന്ധം പുലര്‍ത്തിയത് ഗുരുതരമായ പിഴവായിരുന്നുവെന്നും, അദ്ദേഹത്തെ

More »

ജോര്‍ജിയയില്‍ വിവാഹദിവസം മലയാളി വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു
ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ വിവാഹദിനത്തില്‍ പ്രവാസി മലയാളികളായ വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് വരനും പൈലറ്റും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയില്‍നിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ യുഎസിലേക്കു കുടിയേറിയ കടുവാക്കുഴിയില്‍ ഫിജി ജോര്‍ജ് - ഫേബ ഫിജി ദമ്പതികളുടെ മകന്‍ ഡേവ് ഫിജി(26)യാണ് മരിച്ചത്. തലവടി ചുടുക്കാട്ടില്‍ ജെസ്‌വിന്‍ വില്ലയില്‍ സാം ഉമ്മന്‍ – ഷീല സാം ദമ്പതികളുടെ മകളാണ് പരുക്കേറ്റ ജെസ്നി സാം(25). ജോര്‍ജിയയിലെ ഡോസണ്‍ കൗണ്ടിയില്‍ വെള്ളിയാഴ്ച രാത്രി 10.30ന് ആയിരുന്നു അപകടം. വിവാഹസത്കാരം കഴിഞ്ഞ് വധൂവരന്‍മാര്‍ റോബിന്‍സണ്‍ ആര്‍ 66 ഹെലികോപ്റ്ററില്‍ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹെലികോപ്ടര്‍ ഡോസണ്‍വില്ലയിലെ 24 മൗണ്ട് വെര്‍നണ്‍ ഡ്രൈവിന് സമീപാണ് തകര്‍ന്നുവീണത്. വിജന സ്ഥലമാണിത്. അപകടത്തേത്തുടര്‍ന്ന് ബോധരഹിതയായിപ്പോയ

More »

ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
സ്വയം യേശുക്രിസ്തുവായി അനുകരിക്കുന്ന ചിത്രം പങ്കുവെച്ചത് അതില്‍ താനൊരു ഡോക്ടറായി തോന്നിയത് കൊണ്ടാണെന്ന് നായീകരിച്ച് ഡൊണാള്‍ഡ് ട്രംപ്. പോപ്പുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനൊപ്പം പങ്കുവെച്ച ചിത്രമാണെങ്കിലും ഇത് മാപ്പ് പറയില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. സംഭവം വിവാദമായതോടെ എഐ ചിത്രം ട്രംപ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതില്‍ ഖേദപ്രകടനത്തിന് ഇല്ലെന്നും പറഞ്ഞു. 'അത് ഞാന്‍ പോസ്റ്റിട്ടതാണ്. അതില്‍ ഞാനൊരു ഡോക്ടറാണെന്നാണ് കരുതിയത്. റെഡ് ക്രോസിന്റെ ജോലിക്കാരനായി തോന്നുന്ന വിധമായിരുന്നു ഇത്', ട്രംപ് തന്റെ നടപടിയെ കുറിച്ച് വിശദീകരിച്ചു. അതേസമയം, പോപ്പ് ലിയോയ്‌ക്കെതിരെ നേരത്തെ ട്രംപ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. പോപ്പ് കുറ്റകൃത്യങ്ങള്‍ക്കെതിരെ ദുര്‍ബലനാണെന്നാണ് പ്രസിഡന്റ് വിമര്‍ശിച്ചത്. വിദേശ നയങ്ങളുടെ കാര്യത്തിലും മോശമാണ്. തന്റെ ഇറാന്‍ യുദ്ധത്തെ പോപ്പ് അപലപിച്ചതാണ് ട്രംപിനെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions