വിദേശം

5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
വാഷിങ്ടണ്‍ : നാടുകടത്തലിന് കാരണമായേക്കാവുന്ന എന്തെങ്കിലും വിഷയങ്ങളുണ്ടോ എന്നറിയാന്‍, വിദേശികള്‍ക്ക് നല്‍കിയ 5.5 കോടിയിലധികം വിസകള്‍ അമേരിക്ക പുനഃപരിശോധന നടത്തുന്നു. ചെറിയ കാരണങ്ങള്‍പോലും കണ്ടുപിടിക്കുകയാണ് ലക്‌ഷ്യം. നിയമപരമായി രാജ്യത്ത് എത്തി ജോലി ചെയ്ത് ജീവിക്കുന്ന വിസയുള്ള ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് ആശങ്കയേകുന്ന വിഷയമാണിത്. പലസ്തീന്‍ അനുകൂല, ഇസ്രയേല്‍ വിരുദ്ധ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പങ്കുവെച്ചവര്‍ക്ക് പണികിട്ടാന്‍ സാധ്യതയുണ്ട്. നിയമപരമായ യുഎസ് വിസയുള്ള വിദേശികളെയും നാടുകടത്താനുള്ള നീക്കങ്ങളാണ് ട്രംപിന്റെ പുതിയ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്. വിസയുള്ള 55 മില്ല്യണ്‍ വിദേശികളുടെ രേഖകളാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിവ്യൂ ചെയ്യുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ താമസക്കാര്‍ ഏതെങ്കിലും

More »

അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ ബാലന്റെ തലയെറിഞ്ഞ് പൊട്ടിച്ചു; കുട്ടിയ്ക്ക് ഗുരുതര പരിക്ക്
അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം.കളിച്ചുകൊണ്ടിരുന്ന ഒന്‍പത് വയസുകാരനായ ഇന്ത്യന്‍ വംശജനെ തലയ്ക്ക് കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. ആക്രമണം നടത്തിയ കൗമാരക്കാരനെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. 15 വയസുകാരനാണ് പ്രതി. കോര്‍ക്ക് കൗണ്ടിയില്‍ വെച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വംശീയ പ്രേരിതമായ വിദ്വേഷ ആക്രമണമാണിതെന്ന് പരിക്കേറ്റ കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ആക്രമണം കുട്ടിക്ക് ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ട മാനസികാഘാതം ഉണ്ടാക്കുമെന്നാണ് സംഭവത്തില്‍ അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ മേധാവി പ്രശാന്ത് ശുക്ല പ്രതികരിച്ചത്. രണ്ട് രാജ്യങ്ങളിലെയും സര്‍ക്കാരുകളോട് വിഷയം ഗൗരവമായി കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈയടുത്താണ് ഇന്ത്യന്‍ വംശജര്‍ അയര്‍ലന്‍ഡില്‍ വംശീയ ആക്രമണങ്ങള്‍ക്ക്

More »

പുടിനുമായി കൂടിക്കാഴ്ചയ്ക്കു തയാറെന്ന് ട്രംപിനെ കണ്ട ശേഷം സെലെന്‍സ്‌കിയുടെ പ്രഖ്യാപനം; സമാധാന കരാറില്‍ ഒപ്പുവെച്ചാല്‍ സംരക്ഷണമെന്ന് ട്രംപ്
യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്കു തയാറെന്ന് പ്രസിഡന്റ് വ്‌ളാദിമര്‍ സെലെന്‍സ്‌കിയുടെ പ്രഖ്യാപനം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് സെലെന്‍സ്‌കി ഇക്കാര്യം പ്രഖ്യാപിച്ചത്. ഓവല്‍ ഓഫീസില്‍ ഡൊണാള്‍ഡ് ട്രംപുമായി യൂറോപ്യന്‍ നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലെന്‍സ്‌കിയുടെ പ്രഖ്യാപനം വന്നത് . മുന്‍പ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ഉടക്കി പിരിഞ്ഞിരുന്നു. എന്നാല്‍ ഇക്കുറി പരസ്പരം പുകഴ്ത്തുന്ന തരത്തിലാണ് സെലെന്‍സ്‌കിയും, ട്രംപും സംസാരിച്ചത്. അലാസ്‌കയില്‍ വ്‌ളാദിമര്‍ പുടിനുമായി കണ്ട ശേഷമാണ് ട്രംപ് യോഗത്തിനെത്തിയത്. സമാധാന കരാര്‍ ഒപ്പുവെച്ചാല്‍ യുക്രൈന് സൈനിക സുരക്ഷ ലഭ്യമാക്കുന്നതെന്ന് ട്രംപ് അറിയിച്ചു. 'ഞങ്ങള്‍ അവര്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കും. സുരക്ഷയുടെ കാര്യത്തില്‍

More »

യുക്രൈന് നാറ്റോ പ്രവേശനമില്ല, ക്രിമിയ ഉപേക്ഷിക്കുക- സെലെന്‍സ്‌കിയോട് ഒത്തുതീര്‍പ്പു ഫോര്‍മുലയുമായി ട്രംപ്
യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കി മനസ്സ് വെച്ചാല്‍ യുദ്ധം ഉടനെ അവസാനിപ്പിക്കാമെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെലെന്‍സ്‌കിയുമായുള്ള വൈറ്റ് ഹൗസ് ചര്‍ച്ചകള്‍ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ഈ ഓര്‍മ്മപ്പെടുത്തല്‍ എന്നതാണ് ശ്രദ്ധേയം. യുക്രൈന് നാറ്റോയില്‍ പ്രവേശനം നല്‍കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് സെലന്‍സ്‌കിയോട് ക്രിമിയന്‍ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. 2014-ലാണ് റഷ്യ യുക്രൈനില്‍നിന്ന് ക്രിമിയ പിടിച്ചെടുത്തത്. 'യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിക്ക് വേണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം, അല്ലെങ്കില്‍ അദ്ദേഹത്തിന് പോരാട്ടം തുടരാം. ഇതെങ്ങനെയാണ് തുടങ്ങിയതെന്ന് ഓര്‍ക്കുക. ഒബാമ നല്‍കിയ ക്രിമിയ തിരികെ ലഭിക്കില്ല (12 വര്‍ഷം മുന്‍പ്, ഒരു വെടി പോലും ഉതിര്‍ക്കാതെ!), യുക്രൈന്‍

More »

പുടിന്‍-ട്രംപ് ഉച്ചകോടി; വെടിനിര്‍ത്തലില്ല, സമാധാനത്തിനു ചെറിയ പ്രതീക്ഷ
ആങ്കറേജ് (അലാസ്‌ക) : യുക്രൈന്‍- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക ഉച്ചകോടി കഴിഞ്ഞപ്പോള്‍ സമാധാനത്തിനു ചെറിയ പ്രതീക്ഷ. വെടിനിര്‍ത്തല്‍ എന്ന ട്രംപിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ എത്തിയില്ലെങ്കിലും ചര്‍ച്ചകള്‍ തുടരും എന്ന ധാരണയിലെത്താനായി. കരാറിലെത്താനായില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ തന്നെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടച്ചിട്ടമുറിയില്‍ മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇരു നേതാക്കന്‍മാരുടെയും വാര്‍ത്താ സമ്മേളനം. ചര്‍ച്ചയിലുണ്ടായ ധാരണകളെ കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കിയുമായും നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പുടിനുമായി

More »

നിലവിലുള്ള സാഹചര്യം പ്രതികൂലം; അയര്‍ലന്‍ഡിലെ ഇന്ത്യാ ഡേ ആഘോഷങ്ങള്‍ മാറ്റിവച്ചു
ഡബ്ലിന്‍ : ഇന്ത്യക്കാര്‍ക്ക് നേരെയുള്ള വംശീയ അതിക്രമങ്ങളെ തുടര്‍ന്ന് അയര്‍ലന്‍ഡിലെ 'ഇന്ത്യാ ഡേ' ആഘോഷങ്ങള്‍ മാറ്റിവച്ചു. സുരക്ഷാ ആശങ്കളെ തുടര്‍ന്നാണ് ആഘോഷം മാറ്റിയതെന്ന് അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ അറിയിച്ചു. 'ഇന്ത്യ ദിനം ആഘോഷിക്കാന്‍ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് ഞങ്ങള്‍ കരുതുന്നു' എന്നാണ് അയര്‍ലന്‍ഡ് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കൗണ്‍സിലിന്റെ ഉപാധ്യക്ഷന്‍ പ്രശാന്ത് ശുക്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 2015 മുതല്‍ ഐറിഷ് സര്‍ക്കാരുമായി സഹകരിച്ച് ഇന്ത്യാ ഡേ ആഘോഷങ്ങള്‍ നടത്തുന്നുണ്ട്. വിവിധ കലാ പരിപാടികളോടെയുള്ള ഇത്തവണത്തെ ആഘോഷം ഞായറാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. പരിപാടി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത് ഏറെ വിഷമത്തോടെയാണെന്ന് പ്രശാന്ത് ശുക്ല പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു. പുതിയ തിയതി പിന്നീട്

More »

ആറുവയസുകാരി മലയാളി പെണ്‍കുട്ടിക്ക് നേരിട്ടത് ‘ഭീകരവും ഹൃദയഭേദകവുമായ’ ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് ഐറിഷ് ഉപപ്രധാനമന്ത്രി
സമീപകാലത്തു അയര്‍ലന്‍ഡിലെ ഇന്ത്യന്‍ വംശജര്‍ക്കെതിരായി നടന്ന ഗുരുതരമായ ആക്രമണങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ സമൂഹത്തിന് ശക്തമായ പിന്തുണ നല്‍കുമെന്നും സൈമണ്‍ ഹാരിസ് ഉറപ്പ് നല്‍കി. വാട്ടര്‍ഫോര്‍ഡില്‍ ആറു വയസ്സുകാരിയായ മലയാളി പെണ്‍കുട്ടി നേരിട്ട ക്രൂരമായ ആക്രമണം പ്രത്യേകിച്ച് പരാമര്‍ശിച്ച സൈമണ്‍ ഹാരിസ് അതിനെ ‘ഭീകരവും ഹൃദയഭേദകവുമായ സംഭവം’ എന്നാണ് വിശേഷിപ്പിച്ചത്. അയര്‍ലന്‍ഡില്‍ 80,000 ഓളം ഇന്ത്യന്‍ വംശജര്‍ താമസിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഇന്ത്യാക്കാരില്ലാതെ നിലനില്‍പില്ലെന്നും നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിലെ ഇന്ത്യന്‍ സാന്നിധ്യം നിസ്തുലമാണെന്നും സൈമണ്‍ ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. അയര്‍ലന്‍ഡ് വംശീയതയെ വെറുക്കുന്ന രാജ്യമാണ്.

More »

റഷ്യയില്‍ വന്‍ ഭൂചലനം; റഷ്യയിലും ജപ്പാനിലും സുനാമി, അമേരിക്കയിലും മുന്നറിയിപ്പ്
മോസ്‌കോ : റഷ്യയുടെ കിഴക്കന്‍ പ്രദേശമായ കാംചക്ക പ്രവിശ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശതമായ പ്രകമ്പനം ഉണ്ടായതിനെത്തുടര്‍ന്ന് റഷ്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.റഷ്യയിലെ സെവെറോ-കുറില്‍സ്ക് മേഖലയില്‍ സുമാനിത്തിരകള്‍ ആഞ്ഞടിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാംചക്കയ്ക്ക് തൊട്ടുപിന്നാലെ പെട്രോപാവ്ലോവ്സ്ക് പ്രദേശത്തും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. 6.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണ് രേഖപ്പെടുത്തിയത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തിന്റെ തീവ്രതയില്‍ ജപ്പാനിലും സുനാമിത്തിരകള്‍ ആഞ്ഞടിച്ചതായി

More »

ഇറാനും ഇസ്രയേലും സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയെന്ന് ട്രംപ്; വെടിനിര്‍ത്തല്‍ എക്കാലവും നിലനില്‍ക്കുന്നതെന്ന്
ഇറാനും, ഇസ്രയേലും വെടിനിര്‍ത്തലിന് സമ്മതിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാഴ്ച കാലമായി ഇരുരാജ്യങ്ങളും തമ്മില്‍ മിസൈലുകള്‍ തൊടുക്കുകയും, രണ്ട് ദിവസം മുന്‍പ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ യുഎസ് ഇറാന്റെ ആണവ ലാബുകള്‍ ബോംബിടുകയും ചെയ്ത ശേഷമാണ് ഈ നാടകീയ പ്രഖ്യാപനം. 12 ദിവസം നീണ്ട യുദ്ധം 24 മണിക്കൂറില്‍ അവസാനിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. എന്നാല്‍ ഭാവിയില്‍ അക്രമങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയും, ഇറാന്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ സൈനിക ബേസ് അക്രമിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രഖ്യാപനം. ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് വഴി ട്രംപ് അവകാശപ്പെട്ടു. ഇസ്രയേലും, ഇറാനും തമ്മില്‍ കരാറില്‍ എത്തിച്ചേര്‍ന്നുവോയെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions