വിദേശം

സ്വകാര്യപാര്‍ട്ടിയിലെ ആട്ടവും പാട്ടും വൈറല്‍; യുവ പ്രധാനമന്ത്രിക്ക് അനിഷ്ടം
ഹെല്‍സിങ്കി : ഫിന്‍ലന്‍ഡിലെ യുവ പ്രധാനമന്ത്രി സന മാരിന്‍ (36) സ്വകാര്യ പാര്‍ട്ടിയില്‍ ആ‌ടിപ്പാടുന്ന വിഡിയോ വൈറല്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന. സ്വകാര്യ പാര്‍ട്ടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സന നൃത്തം ചെയ്തതിന്റെ വിഡിയോയാണ് പരസ്യമായത്. കറുത്ത ടാങ്ക് ടോപ്പും വെളുത്ത ജീന്‍സും ധരിച്ച പ്രധാനമന്ത്രി നൃത്തം ചെയ്യുന്നതും ഗാനമാലപിക്കുന്നതുമാണ് ഈ മാസം ഏഴിനു പുലര്‍ച്ചെ 4 മണിക്കു ചിത്രീകരിച്ച വീഡിയോയിലുള്ളത്. പ്രധാനമന്ത്രി ഓഫിസില്‍ ചെലവഴിക്കുന്നതിലേറെ സമയം പാര്‍ട്ടികളിലാണ് ചെലവഴിക്കുന്നതെന്ന് എതിരാളികള്‍ പറയുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ തുടക്കം മുതല്‍ വിമര്‍ശനങ്ങളേറ്റുവാങ്ങിയ സന, സ്ത്രീയെന്ന നിലയില്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണ് പുതിയ ആരോപണമെന്നു പറഞ്ഞു. പാര്‍ട്ടിയില്‍ ലഹരി ഉണ്ടായിരുന്നെന്ന വിവാദത്തെത്തുടർന്നു താന്‍ ലഹരിപരിശോധനയ്ക്കു

More »

വെന്റിലേറ്റര്‍ മാറ്റി; സല്‍മാന്‍ റുഷ്ദി സംസാരിക്കാന്‍ തുടങ്ങി
ന്യൂയോര്‍ക്ക് : ഇസ്ലാമിക ഭീകരന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും സംസാരിക്കുന്നുണ്ടെന്നും സല്‍മാന്‍ റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്രൂ വെയ്ലി അറിയിച്ചു. എന്നാല്‍ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെള്ളിയാഴ്ച പ്രസംഗിക്കാനെത്തിയപ്പോഴാണ് റുഷ്ദിക്ക് നേരെ വധശ്രമമുണ്ടായത്. ഇസ്ലാമിക ഭീകരന്‍ ഹാദി മേതര്‍ ആണ് റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ചത്. പ്രതി ന്യൂയോര്‍ക്കിലെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളെ കൊലപാതക ശ്രമത്തിനും ആക്രമണം നടത്തിയതിനും ബ്യൂറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്ത് ന്യൂജഴ്‌സിയിലെ ഫെയര്‍വ്യൂവിലെ ജാമ്യമില്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

More »

പുടിന്‍ ബോഡി ഡബിളിനെ പുറത്തിറക്കിയോ? വാദങ്ങള്‍ ഉയര്‍ത്തി യുക്രൈന്‍ ഇന്റലിജന്‍സ് മേധാവി
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ തന്റെ ബോഡി ഡബിളിനെ ഉപയോഗിക്കുന്നതായുള്ള വാദങ്ങള്‍ ആവര്‍ത്തിച്ച് യുക്രൈന്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി. വര്‍ഷങ്ങള്‍ക്കിടെ പുടിന്റെ ചെവികള്‍ക്ക് വന്നിട്ടുള്ള മാറ്റങ്ങളാണ് ഇതിന് തെളിവായി ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. യുക്രൈന്‍ അധിനിവേശം കൂടിയായതോടെ 69-കാരനായ റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യം സംബന്ധിച്ച് കൊണ്ടുപിടിച്ച ചര്‍ച്ചകളാണ് അരങ്ങേറുന്നത്. പുടിന്റെ അടുത്ത സഹായി നിക്കോളായ് പാത്രുഷേവാണ് മെഡിക്കല്‍ പരിശോധനകളില്‍ പകരക്കാരനായി എത്തിയതെന്നാണ് പറയപ്പെടുന്നത്. ഈയടുത്ത കാലത്തായി പ്രസിഡന്റിന്റെ ചെവിക്ക് സംഭവിച്ച മാറ്റങ്ങളും, ഉയരവ്യത്യാസങ്ങളുമാണ് തന്റെ ആരോപണങ്ങളെ സാധൂകരിക്കാന്‍ ഉക്രെയിന്റെ മേജര്‍ ജനറല്‍ കൈറിലോ ബുഡാനോവ് തെളിവായി കാണിക്കുന്നത്. 'ചെവികളുടെ ചിത്രം നോക്കാം. ഇത് വിരലടയാളം പോലെയാണ്, ഓരോ വ്യക്തിക്കും സവിശേഷമായത്. ഇത് ആവര്‍ത്തിക്കാന്‍ കഴിയില്ല', ഒരു ടിവി

More »

ചൈനീസ് ഭീഷണി തള്ളി നാന്‍സി പെലോസി തായ്‌വാനില്‍, യുദ്ധവിമാനം പറത്തി ചൈന
തായ്‌പേയി : ചൈനീസ് ഭീഷണികള്‍ തള്ളി യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയും സംഘവും തായ്‌വാനില്‍. പെലോസി തായ്‌വാന്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ചൈനയുടെ മുന്നറിയിപ്പ്. തായ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നല്‍കുന്നതിനാണ് ഈ സന്ദര്‍ശനമെന്ന് തയ്‌വാനിലെത്തിയ പിന്നാലെ പെലോസി ട്വീറ്റ് ചെയ്തു. തായ്‌വാനില്‍ ഇടപെട്ടാല്‍ അത് 'തീ കൊണ്ടുള്ള കളി' ആകുമെന്നു ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് യു.എസ്. പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ആഴ്ചയും മുന്നറിയിപ്പു നല്‍കിയിരുന്നു. അതേസമയം, പെലോസിയുടെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധം ചൈന കടുപ്പിച്ചു. ഇതിന്റെ ഭാഗമായി തയ്‌വാന്‍ കടലിടുക്കിലെ അതിര്‍ത്തി വരെ ചൈനീസ് യുദ്ധവിമാനങ്ങള്‍ എത്തി പ്രകോപനം സൃഷ്ടിച്ചു. വിമാനവാഹിനിയായ യു.എസ്.എസ്. റൊണാള്‍ഡ് റീഗന്‍ ഉള്‍പ്പെടെ നാലു യുദ്ധക്കപ്പലുകള്‍ മേഖലയില്‍ വിന്യസിച്ചായിരുന്നു

More »

അല്‍ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ വകവരുത്തി
വാഷിങ്ടണ്‍ : ആഗോള ഭീകര സംഘടനയായ അല്‍ഖായിദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരി(71)യെ അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ടെലിവിഷനിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാബൂളിലെ വസതിയുടെ ബാല്‍ക്കണിയില്‍ നില്‍ക്കവെ രണ്ട് മിസൈലുകള്‍ അയച്ചാണ് ഭീകരവാദി നേതാവിനെ കൊലപ്പെടുത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു. കുടുംബാംഗങ്ങളും ആ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും അവരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് ബൈഡന്‍ വിശദീകരിച്ചു. സിഐഎയാണ് തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ നടത്തിയതെന്ന് ബൈഡന്‍ സ്ഥിരീകരിച്ചു. സവാഹിരിയെ വധിക്കാനുള്ള നീക്കത്തിന് അന്തിമാനുമതി നല്‍കിയത് താനാണെന്ന്

More »

യുദ്ധം തുടങ്ങി ആദ്യമായി ഭക്ഷ്യ കയറ്റുമതിക്ക് യുക്രൈനും റഷ്യയും കരാറില്‍ ഒപ്പിട്ടു
മാസങ്ങളായുള്ള യുദ്ധത്തിനിടെ ആദ്യമായി ഭക്ഷ്യ കയറ്റുമതിക്ക് യുക്രൈനും റഷ്യയും കരാറില്‍ ഒപ്പിട്ടു. ഗോതമ്പിന്റെയും മറ്റു ഭക്ഷ്യ ധാന്യങ്ങളുടെയും കയറ്റുമതിക്കായി യുക്രൈനിലെ കരിങ്കടല്‍ തീരത്തുള്ള തുറമുഖങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാനുള്ള കരാറില്‍ ആണ് റഷ്യയും യുക്രൈനും ഒപ്പുവച്ചത് . തുര്‍ക്കിയുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും മദ്ധ്യസ്ഥതയില്‍ ഇസ്താംബൂളില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ സുപ്രധാന കരാര്‍ ഉണ്ടായത്. റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് ഉയര്‍ന്ന് വന്ന ഭക്ഷ്യക്ഷാമം ഇതോടെ വലിയൊരു പരിധിവരെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും ശക്തമായിട്ടുണ്ട്. ലോകത്തിലെ തന്നെ ഭക്ഷ്യവസ്തുക്കളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായ റഷ്യയുടെയും യുക്രൈനിന്റെയും പ്രതിരോധ മന്ത്രിയും അടിസ്ഥാന സൗകര്യ വികസന മന്ത്രിയുമായിരുന്നു കരാറില്‍ ഒപ്പുവച്ചത്. ഇത്തരമൊരു കരാറില്‍ എത്തുക എന്നത് അത്ര

More »

180 യാത്രക്കാരുമായി പറന്ന വിമാനം തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു
180 യാത്രക്കാരുമായി പറന്ന വിമാനം, എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍ നിന്നും തെറ്റായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാരിസിനടുത്ത് വന്‍ അപകടത്തില്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. 180 യാത്രക്കാരുമായി സ്റ്റോക്ക്‌ഹോമില്‍ നിന്നും പാരീസിലേക്ക് വന്ന എയര്‍ സ്വീഡന്റെവിമാനമായിരുന്നു അപകടത്തില്‍ നിന്നും നിന്നുംഅദ്‌ഭുതകരമായി രക്ഷപ്പെട്ടത്. മേയ് 23 നായിരുന്നു സംഭവം. കണ്‍ടോള്‍ ടവറിലുണ്ടായിരുന്ന ഫ്രഞ്ചുകാരനായ ഉദ്യോഗസ്ഥന്‍, വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ഇംഗ്ലീഷില്‍ വിവരം നല്‍കിയപ്പോള്‍ വന്ന പിഴവായിരുന്നു ഇതിന് കാരണമായത്. ഭാഷാ പ്രശ്‌നം മൂലം തെറ്റായ വിവരം ലഭിച്ചപ്പോള്‍, വിമാനത്തിലെ കമ്പ്യൂട്ടറില്‍ കാണിച്ചതിനേക്കാള്‍ 295 അടി ഭൂമിയോട് അടുത്തായിരുന്നു വിമാനം. എന്നാല്‍ റണ്‍വേയിലെ ലൈറ്റുകള്‍ കാണാഞ്ഞതിനാല്‍ പൈലറ്റുമാര്‍ വിമാനം ലാന്‍ഡ് ചെയ്യാതെ വീണ്ടും ഉയര്‍ന്നു പറക്കുകയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ കൃഷിയിടത്തില്‍ ആ

More »

പൊതുപരിപാടിക്കിടെ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചു
വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അന്തരിച്ചു. വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിന്‍സെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുദ്ധാനന്തര ജപ്പാന്‍ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. വെടിവെച്ച അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ മുന്‍ പ്രതിരോധസേനാംഗമാണെന്നാണ് സൂചന. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് ഇയാള്‍ സ്വയം നിര്‍മ്മിച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജപ്പാനിലെ നാര നഗരത്തില്‍ വച്ചാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാര നഗരത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. രണ്ടു തവണ

More »

കോപ്പന്‍ഹേഗനിലെ ഷോപ്പിംഗ് സെന്ററില്‍ യുവാവിന്റെ വെടിവയ്പ്പ്; നിരവധി മരണം
ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ഷോപ്പിങ് മാളില്‍ നടന്ന വെടിവയ്പ്പില്‍ അനേകം പേര്‍ മരണമടഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് 22 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് വെളിപ്പെടുത്തി. മൂന്നു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു.നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ഷോപ്പിങ് മാളില്‍ നിന്ന് അക്രമിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ചിത്രം പുറത്തുവന്നു. പൊലീസ് വലയത്തില്‍ മാളിന് പുറത്ത് പുല്‍ത്തകിടിയില്‍ യുവാവ് ഇരിക്കുന്ന ചിത്രവും പുറത്തുവരുന്നുണ്ട്. വെടിവയ്പ്പ് നടന്ന സ്ഥലത്തു നിന്നും അഞ്ഞൂറ് യാര്‍ഡ് മാറിയുള്ള റോയല്‍ അറീനയില്‍ ബ്രിട്ടീഷ് ഗായകന്‍ ഹാരി സ്‌റ്റൈല്‍സിന്റെ സംഗീത പരിപാടി നടക്കാനിരിക്കുകയായിരുന്നു. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ അദ്ദേഹം എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തു. പിന്നീട് പരിപാടി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions