വിദേശം

മോസ്‌കോ മടുത്തു; അസദിന്റെ ഭാര്യ വിവാഹ മോചനത്തിന് ; യുകെയിലേക്കെത്താന്‍ ശ്രമമെന്ന്
സിറിയയില്‍ നിന്ന് വിമത സേനയെ ഭയന്ന് രാജ്യം വിട്ട പ്രസിഡന്റ് അസദിന്റെ ഭാര്യ അസ്മ വിവാഹമോചനത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ ജീവിതത്തില്‍ അസംതൃപ്തമായ അസ്മ യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോ വിടാനായി അസ്മ റഷ്യന്‍ കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍ജി റഷ്യന്‍ അധികൃതരുടെ പരിഗണനയിലാണ്. വിമതരുടെ മുന്നേറ്റത്തെ തുടര്‍ന്ന് സിറിയയില്‍ നിന്ന് രക്ഷപ്പെട്ട ബശാറുല്‍ അസദും കുടുംബവും മോസ്‌കോയിലാണ് അഭയം തേടിയത്. 75ല്‍ സിറിയന്‍ ദമ്പതികളുടെ മകളായി ലണ്ടനിലാണ് അസ്മ ജനിച്ചത്. ബ്രിട്ടീഷ് , സിറിയന്‍ ഇരട്ട പൗരത്വമുണ്ട് ഇവര്‍ക്ക്. ലണ്ടനിലെ കിങ്‌സ് കോളജില്‍ നിന്നാണ് അസ്മ കമ്പ്യൂട്ടര്‍ സയന്‍സിലും ഫ്രഞ്ച് ലിറ്ററേച്ചറിലും ബിരുദം നേടിയത്. ശേഷമാണ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ ജോലി ആരംഭിച്ചത്. 2000 ഡിസംബറിലായിരുന്നു അസ്മയുടേയും

More »

അധികാരത്തിലേറാനിരിക്കേ പുതിയ മേക്ക് ഓവര്‍ പരീക്ഷിച്ചു ഡൊണാള്‍ഡ് ട്രംപ്
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറാനിരിക്കേ പുതിയ മേക്ക് ഓവറില്‍. ട്രംപിന്റെ മേക്കോവര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സൈഡിലേക്ക് ഒതുക്കിനിര്‍ത്തിയിട്ടുള്ള പഴയ ഹെയര്‍സ്‌റ്റൈല്‍ മാറ്റിയ ട്രംപ്, ഇപ്പോള്‍ തലമുടി നേരെ പിന്നിലേക്ക് വെച്ചുകൊണ്ടുള്ള ഹെയര്‍സ്‌റ്റൈലിലാണ് പ്രത്യക്ഷപ്പെടുന്നത്. ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ, ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഡ് ക്ലബ് എന്ന തന്റെ പ്രോപ്പര്‍ട്ടിയില്‍വെച്ചാണ് ട്രംപ് പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. വെള്ള ഷര്‍ട്ടും ഇന്‍സൈഡ് ചെയ്ത പാന്റ്‌സുമായി വരുന്ന ട്രംപ് തന്നെ കാണാന്‍ വേണ്ടി കാത്തുനില്‍ന്നവരെ അഭിസംബോധന ചെയ്ത ശേഷമാണ് മടങ്ങുന്നത്. ഈ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ട്രംപിന്റെ പുതിയ ഹെയര്‍സ്‌റ്റൈലിനെച്ചൊല്ലിയുമുള്ള ചര്‍ച്ചകളും വ്യാപകമായത്. മുടി സൈഡിലേക്ക് ഒതുക്കിയുള്ള പഴയ ട്രംപിനെ കണ്ടുപരിചയിച്ച

More »

ജര്‍മനിയില്‍ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് അക്രമി കാര്‍ ഓടിച്ചുകയറ്റി; 2 മരണം; 70 പേര്‍ക്ക് പരുക്ക്
ജര്‍മനിയിലെ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് അക്രമി ഓടിച്ച കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. എഴുപതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇത് കരുതിക്കൂട്ടിയുള്ള ഭീകരാക്രമണമെന്ന് ജര്‍മനിയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ആരോപിച്ചു. മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലാണ് ആക്രമണം നടന്നത്. അക്രമി സൗദിയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായി ജര്‍മ്മനിയിലെത്തിയ 50 കാരനായ അല്‍ അബ്ദുല്‍ മൊഹ്‌സീന്‍ മനശാസ്ത്രജ്ഞനാണ്. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് തോക്ക് ചൂണ്ടിയാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. ബേണ്‍ബര്‍ഗ് എന്ന സ്ഥലത്താണ് ഇയാള്‍ താമസിക്കുന്നത്. ഇസ്ലാം മതം ഉപേക്ഷിച്ച് സൗദിയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരെ പ്രത്യേകിച്ച് സ്ത്രീകളെ ഇയാള്‍ സഹായിക്കുന്നുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം പരിശീലനത്തിനായി

More »

സിറിയയില്‍ ജിഹാദികളെ തുറന്നുവിടുന്നത് ഗുരുതര ഭീഷണി; ആശങ്കയില്‍ യുകെയും യൂറോപ്പും
രണ്ടര പതിറ്റാണ്ടു നീണ്ട അസദ് ഭരണകൂടത്തിന് അന്ത്യം കുറിച്ച് പുതിയ ഇസ്ലാമിക് ഭരണകൂടം നിലവിലെത്തുന്നതോടെ ഇസ്ലാമിക് സ്‌റ്റേറ്റ് തടവുകാരെ സ്വതന്ത്രരാക്കുന്നത്തില്‍ കടുത്ത ആശങ്കയില്‍ യുകെയും യൂറോപ്പും. സിറിയയില്‍ താമസിക്കുന്ന ആയിരക്കണക്കിന് ജിഹാദികളെ തുറന്നുവിട്ടാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയരുമെന്ന് മുന്‍ എംഐ6 മേധാവി മുന്നറിയിപ്പ് നല്‍കി. ഇവരെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള ക്യാംപുകളിലെ സുരക്ഷ കുറച്ചാല്‍ തീവ്രവാദികള്‍ യൂറോപ്പിലേക്ക് കടന്നുകയറുമെന്നാണ് ആശങ്ക. സിറിയന്‍ ആഭ്യന്തര യുദ്ധം യുകെയ്ക്കും, യൂറോപ്പിനും പുതിയ കുടിയേറ്റ പ്രതിസന്ധി സമ്മാനിക്കുമെന്ന് ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി മുന്നറിയിപ്പില്‍ പറയുന്നു. അസദ് വീണതോടെ നാട്ടിലേക്ക് മടങ്ങുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ വിപ്ലവം തിരിച്ചടിച്ചാല്‍ വീണ്ടും മടങ്ങിയെത്തുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. വിമതസേന

More »

വിമതര്‍ സിറിയ പിടിച്ചെടുത്തു; പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് റഷ്യയില്‍ അഭയം തേടി
ആഭ്യന്തര കലാപം തുടരുന്ന സിറിയയില്‍ തലസ്ഥാനമായ ഡമസ്‌കസ് വളഞ്ഞെന്ന് വിമതസേന അറിയിച്ചതിന് പിന്നാലെ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് കുടുംബവുമായി മോസ്‌കോയില്‍ അഭയം തേടി. ബഷാര്‍ അല്‍ അസദിന്റെ 24 വര്‍ഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാന്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഡമാസ്‌കസിലേക്ക് വിമതസേന പ്രവേശിച്ചെന്ന വാര്‍ത്തകള്‍ക്കുപിന്നാലെ വിമാനത്തില്‍ അജ്ഞാതമായ സ്ഥലത്തേക്ക് പ്രസിഡന്റ് യാത്ര തിരിച്ചുവെന്നായിരുന്നു ആദ്യ വിവരം. ഡമസ്‌കസിന്റെ സമീപത്തെ ഓരോ ഗ്രാമങ്ങളും നഗരങ്ങളും വിമതസേന പിടിച്ചെടുക്കുന്നതായാണ് യു.എസ് വക്താവിനെ ഉദ്ധരിച്ച് ബിസിസി വ്യക്തമാക്കി. പുതിയ ഭരണസംവിധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് വിമതസേന വ്യക്തമാക്കി. സര്‍ക്കാര്‍ സൈനികര്‍ അല്‍ ഖൈം അതിര്‍ത്തി വഴി ഇറാഖിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍

More »

അമിത ചൂഷണം: പ്രമുഖ ബജറ്റ് എയര്‍ലൈനുകള്‍ക്ക് 179 മില്യണ്‍ യൂറോ പിഴ
യാത്രക്കാരെ അമിതമായി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ കഴുത്തറപ്പന്‍ നയങ്ങള്‍ക്കെതിരെ സ്പെയിനിലെ കണ്‍സ്യൂമര്‍ റൈറ്റ് മിനിസ്ട്രി രംഗത്ത് വന്നു. ബജറ്റ് എയര്‍ലൈനുകള്‍ ഹാന്‍ഡ് ലഗേജിന് അധികനിരക്ക് ഈടാക്കുന്നതിന് റയാന്‍ എയര്‍ , വ്യൂലിംഗ് എന്നിവ ഉള്‍പ്പെടെയുള്ള ബജറ്റ് എയര്‍ലൈനുകള്‍ക്ക് മൊത്തം 179 മില്യണ്‍ പൗണ്ട് പിഴയാണ് ചുമത്തിയത്. ക്യാബിന്‍ ബാഗുകള്‍ വലിപ്പം കൂടി തുടങ്ങിയ നിരവധി കാരണങ്ങള്‍ പറഞ്ഞ് യാത്രക്കാരെ പിഴിഞ്ഞിരുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ് കണ്‍സ്യൂമര്‍ റൈറ്റ് മിനിസ്ട്രിയുടെ നടപടി. മെയ് മാസത്തില്‍ അഞ്ച് എയര്‍ലൈനുകള്‍ക്കാണ് 150 മില്യണ്‍ യൂറോ പിഴ ചുമത്തിയത്. അന്ന് പിഴ ചുമത്തിയ കാര്യം മന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവരുടെ അപ്പീലുകള്‍ നിരസിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. റയാന്‍എയറിന് 108 മില്യണ്‍ യൂറോയും ഐഎജിയുടെ ലോ-കോസ്റ്റ് യൂണിറ്റ് വ്യൂലിംഗിന് 39

More »

മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യന്‍ ടിവി; വിവാദം
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യന്‍ ടിവി ചാനല്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റഷ്യ നെറ്റ്വര്‍ക്ക് എന്ന വാര്‍ത്താചാനലിന്റെ 60 മിനിട്‌സ് എന്ന പരിപാടിയിലാണ് മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. മുന്‍മോഡലായ മെലാനിയ 2000ല്‍ ജി.ക്യു മാഗസിന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. എഴുത്തുകാരി ജൂലിയ ഡേവിസ് ഇതിന്റെ ദൃശ്യം എക്സില്‍ പങ്കുവച്ചതിന് പിന്നാലെ ചാനലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 2000ന് മുമ്പ് മെലാനിയ എങ്ങനെയായിരുന്നു എന്ന് ജനങ്ങള്‍ കാണണം എന്നു പറഞ്ഞാണ് ചാനല്‍ ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുന്നത്. മുന്‍ പ്രഥമവനിത വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. അവരുടെ മുന്‍ ചിത്രങ്ങള്‍ ജി.ക്യു മാസികയുടെ കവറില്‍

More »

ട്രംപ് 2.0
നാലുവര്‍ഷം മുമ്പ് ലോകത്തിനു മുന്നില്‍ പരിഹാസ്യനും വില്ലനുമൊക്കെയായി മാറിയ ഡൊണാള്‍ഡ് ട്രംപ് ഇന്ന് വിജയഭേരി മുഴക്കി ലോകത്തെ നോക്കി ചിരിക്കുകയാണ്. അമേരിക്കയില്‍ രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിട്ട ഏകപ്രസിഡന്റ് എന്ന കുപ്രസിദ്ധിയുള്ള ട്രംപിന് അമേരിക്കന്‍ ജനത വീണ്ടും അവസരം നല്‍കിയത് വര്‍ധിത വീര്യത്തോടെയാണ് . 2020ല്‍ വൈറ്റ് ഹൗസില്‍ നിന്ന് കഴുത്തിന് പിടിച്ചു പുറത്താക്കേണ്ട അവസ്ഥയിലാണ് ട്രംപ് പുറത്തേക്ക് ഇറങ്ങിയത്. അന്ന് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ മടിച്ച ട്രംപ് തന്റെ അനുയായികളെ ഉപയോഗിച്ച് അക്രമം നടത്തുന്ന സ്ഥിതി വരെയുണ്ടായി. അമേരിക്കന്‍ തിരഞ്ഞെടുപ്പും ഭരണഘടനയും അട്ടിമറിക്കപ്പെടുമോയെന്ന് ലോകം ഉറ്റുനോക്കിയ അവസരത്തിലായിരുന്നു ട്രംപ് വല്ലവിധേനയും അധികാരമൊഴിഞ്ഞത്. യുഎസ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിക്കാനൊരുങ്ങുമ്പോള്‍ അത് തടയാനാണ് ട്രംപ് അനുകൂലികള്‍ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചെത്തിയത്.

More »

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അതി ശക്തനായി ട്രംപിന്റെ തിരിച്ചുവരവ്; കമലയ്ക്ക് അപ്രതീക്ഷിത തിരിച്ചടി
വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപി (78) ന്റെ മുന്നേറ്റം. അമേരിക്കയുടെ 47-ാം പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വിസ്‌കോണ്‍സില്‍ ലീഡ് ചെയ്യുന്ന സീറ്റുകള്‍കൂടി ചേര്‍ത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ എന്ന മാജിക് നമ്പര്‍ ട്രംപ് കടന്നത്. 538-ല്‍ 267 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് നേടിയിരിക്കുന്നത്. വിസ്‌കോണ്‍സില്‍ ലീഡ് ചെയ്യുന്ന 10 സീറ്റുകള്‍കൂടി ചേര്‍ത്താണ് ട്രംപ് 277 എന്ന അക്കത്തിലെത്തുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. സെനറ്റര്‍ ജെ.ഡി. വാന്‍സ് യു.എസിന്റെ 50-ാം വൈസ് പ്രസിഡന്റാവും. തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്. 127 വര്‍ഷത്തിനുശേഷം, തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയായി ട്രംപ്. ഇലക്ടറല്‍ കോളേജിന് പുറമേ, പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions