യു.കെ.വാര്‍ത്തകള്‍

കൈകെട്ടിയിട്ടാല്‍ രാജി; ഭീഷണിയുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്
കുടിയേറ്റ നിയന്ത്രണങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന കര്‍ശന നിലപാടുകള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ രംഗത്തെത്തിയതോടെ കടുത്ത നിലപാടുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. കടുത്ത നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറുടെ ആവശ്യമാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്. എന്നാല്‍ ഇത് നടപ്പായാല്‍ ഷബാന മഹ്മൂദ് ഹോം സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്നാണ് സൂചന. നേതൃപോരാട്ടത്തിന്റെ ഭാഗമായാണ് റെയ്‌നര്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നാണ് കരുതുന്നത്. യുകെയില്‍ സ്ഥിരതാമസത്തിന് അവകാശം ലഭിക്കാനുള്ള സമയപരിധി ഇരട്ടിയാക്കാനുള്ള നീക്കത്തിന് എതിരെയാണ് റെയ്‌നര്‍ നിലയുറപ്പിക്കുന്നത്. ഇത് വിശ്വാസലംഘനമാണെന്നാണ് റെയ്‌നറുടെ നിലപാട്. ചെങ്കോട്ട സീറ്റുകളില്‍ നിഗല്‍ ഫരാഗിന്റെ റിഫോം പാര്‍ട്ടിക്ക് പിന്തുണയേറുന്നത് തടയാനാണ് മഹ്മൂദ് നയങ്ങള്‍

More »

കീമോയ്ക്കു പകരം നാരങ്ങാ വെള്ളം! ഇന്ത്യന്‍ ഡയറ്റീഷന്റെ ലൈസന്‍സ് എന്‍എച്ച്എസ് റദ്ദാക്കി
ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ലാത്ത മരുന്നുകള്‍ ഗുരുതര രോഗികള്‍ക്ക് നിര്‍ദ്ദേശിച്ച ഇന്ത്യക്കാരിയായ ഡയറ്റീഷന്റെ ലൈസന്‍സ് എന്‍എച്ച്എസ് റദ്ദാക്കി. അപര്‍ണ ശ്രീവാസ്തവയ്ക്കാണ് ജോലി നഷ്ടമായത്. 91 വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയോട് യോഗ ചെയ്യാനും എഫ് എം കേട്ട് സമ്മര്‍ദ്ദം കുറക്കാനും ഒരു ഉരുള 32 തവണ ചവിച്ച് ഇറക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈസ്റ്റ് യോര്‍ക്ക്ഷയറിലെ ഹളിലെ ആശുപത്രിയിലാണ് അപര്‍ണ ജോലി ചെയ്തിരുന്നത്. അപര്‍ണ നല്‍കിയ അശാസ്ത്രീയ രീതികള്‍ അറിഞ്ഞ് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രോഗികള്‍ ഞെട്ടിക്കുന്ന വിവരം കൈമാറിയത്. കീമോയേക്കാള്‍ ആയിരം മടങ്ങ് ഗുണം ചെയ്യും ഒരു നാരങ്ങ പിഴിഞ്ഞ് കുടിച്ചാലെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എണീറ്റ ഉടന്‍ മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണ കുടിക്കുന്നത് കാന്‍സര്‍ അകറ്റുമെന്നു ഇവര്‍ ഇമെയില്‍ വഴി രോഗിയോട് പറഞ്ഞു.

More »

യുകെ കടമെടുപ്പ് ചെലവുകള്‍ 2008ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
2008-ലെ സാമ്പത്തിക പ്രതിസന്ധികാലത്തിനുശേഷം ആദ്യമായി യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തി. അന്ന് ആഗോള തലത്തില്‍ ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കിയത് കടമെടുപ്പ് ചെലവുകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മൂന്ന് തവണയായി പലിശ നിരക്ക് വര്‍ധന ഈ വര്‍ഷം പ്രതീക്ഷിക്കാമെന്നാണ് ധനകാര്യ വിപണികള്‍ പ്രതീക്ഷിക്കുന്നത്. ഗവണ്‍മെന്റ് കടമെടുപ്പിന് ഉപയോഗിക്കുന്ന യീല്‍ഡിന്റെ പലിശ നിരക്കുകള്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത്. നിക്ഷേപകര്‍ ഗവണ്‍മെന്റ് ബോണ്ടുകള്‍ ഉപേക്ഷിക്കുന്നതും തിരിച്ചടിയാണ്. വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്താനാണ് തീരുമാനിച്ചത്. ഇതോടെ 2026 വര്‍ഷത്തില്‍ മൂന്ന് പലിശ നിരക്ക് വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് വിപണി പ്രവചിക്കുന്നു.

More »

സഫോക്ക് കൗണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുകെ മലയാളി ജയാ ജോര്‍ജി
സഫോക്ക് കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളിയായ ജയാ ജോര്‍ജി. ആദ്യമായാണ് ഏഷ്യയില്‍ നിന്നുള്ള ഒരു വനിതാ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കാഞ്ഞങ്ങാട് സ്വദേശിയും അഭിഭാഷകയുമായ ജയ ജോര്‍ജിയാണ് മലയാളിക്ക് അഭിമാനമായി മാറുന്നത്. ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ജയയ്ക്ക് പാര്‍ട്ടി സുരക്ഷിതമായ സീറ്റു തന്നെയാണ് നല്‍കിയിരിക്കുന്നത്. എന്‍എച്ച്എസില്‍ ജോലി തുടരുന്നതിനൊപ്പം സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തി വരികയാണ് ജയാ ജോര്‍ജി. ലേബര്‍ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ച ജയ പ്രാദേശികവും ദേശീയവുമായ തലത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച് ശ്രദ്ധ നേടിയിരുന്നു. നിലവില്‍ കണ്‍സര്‍വേറ്റിവ് സ്വാധീനമുള്ള പ്രദേശമായതിനാല്‍ ഈ സീറ്റ് രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ളതാണ്. കേംബ്രിഡ്ജില്‍ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം നേടിയ ജോര്‍ജി എബ്രഹാമിന്റെ ഭാര്യയാണ് ജയ.

More »

ജൂലൈ മുതല്‍ വൈദ്യുതി-വാതക ബില്‍ കുത്തനെ ഉയരും: വാര്‍ഷിക ചെലവ് 332 പൗണ്ട് വരെ വര്‍ധിക്കാം
യുകെയില്‍ ജൂലൈ മുതല്‍ ഗൃഹോപയോഗ വൈദ്യുതി-വാതക ചെലവ് വര്‍ഷത്തില്‍ 332 പൗണ്ട് വരെ വര്‍ധിക്കാമെന്ന മുന്നറിയിപ്പുമായി കോണ്‍വാള്‍ ഇന്‍സൈറ്റ് രംഗത്തെത്തി. നിലവില്‍ 1,641 പൗണ്ട് ആയ സാധാരണ വാര്‍ഷിക ബില്‍ 1,973 പൗണ്ട് ആയി ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് . അമേരിക്ക, ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണ - വാതക വില ഉയര്‍ന്നതാണ് ഈ വര്‍ധനവിന് പ്രധാന കാരണം. എന്നാല്‍ അടുത്ത മാസങ്ങളില്‍ സ്ഥിതിഗതികള്‍ അനുസരിച്ച് ഈ കണക്ക് മാറാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗൃഹോപയോഗ എനര്‍ജി നിരക്കുകള്‍ക്ക് പരമാവധി പരിധി നിശ്ചയിക്കുന്ന ഓഫ്‌ജെം മേയ് 27ന് പുതിയ ‘പ്രൈസ് ക്യാപ്’ പ്രഖ്യാപിക്കും. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഹോള്‍സെയില്‍ നിരക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിക്കുന്നത്. ഗ്യാസ്, വൈദ്യുതി യൂണിറ്റുകള്‍ക്ക് പരമാവധി നിരക്ക് നിശ്ചയിക്കുന്ന ഈ സംവിധാനം

More »

മെനിഞ്ചൈറ്റിസ് ബി സ്‌ട്രെയിന്‍ അപകടകാരി! വേഗത്തില്‍ പകരുന്ന നിലയിലേക്ക് രൂപമാറ്റം സംഭവിച്ചതായി മുന്നറിയിപ്പ്
കെന്റില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ മാരകമായ മെനിഞ്ചൈറ്റിസ് ബാധയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രോഗം അതിവേഗം പടരുന്ന തരത്തില്‍ സ്‌ട്രെയിന് രൂപമാറ്റം വന്നതായുള്ള ആശങ്കകളാണ് ഇതിലേക്ക് നയിക്കുന്നത്. ഇപ്പോള്‍ പടരുന്ന മെനിഞ്ചൈറ്റിസ് ബി സ്‌ട്രെയിന്‍ അതിവേഗം ആളുകള്‍ക്കിടയില്‍ കൈമാറ്റം ചെയ്യുന്ന തരത്തില്‍ രൂപമാറ്റം വന്നിട്ടുണ്ടോയെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിക്കുന്നത്. രോഗം രാജ്യത്ത് നിലയുറപ്പിച്ച് നില്‍ക്കുമെന്ന ആശങ്കയാണ് ഇതോടെ പടരുന്നത്. ഇതിനകം 27 കേസുകളാണ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുള്ളത്. 15 സ്ഥിരീകരിച്ച കേസുകളില്‍ ഒന്‍പതും മെനിഞ്ചൈറ്റിസ് ബി'യുമായി ബന്ധപ്പെട്ടുള്ളതാണ്. മുന്‍പത്തെ അപേക്ഷിച്ച് വേഗത്തില്‍ രോഗം പടരാന്‍ ഇടയാക്കുന്ന വിധത്തില്‍ സ്‌ട്രെയിന്‍ രൂപം മാറിയിട്ടുണ്ടോയെന്നാണ് ശാസ്ത്രജ്ഞര്‍

More »

സുനകിന്റെ റുവാണ്ട പദ്ധതി പരാജയപ്പെട്ടതോടെ വന്‍ നഷ്ടപരിഹാരം തേടി രംഗത്ത്
അഭയാര്‍ത്ഥികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ബ്രിട്ടന്റെ വിവാദമായ 'റുവാണ്ട പദ്ധതി' പരാജയപ്പെട്ടതിനെ തുടര്‍ന്ന്, 100 ദശലക്ഷം പൗണ്ടിലധികം നഷ്ടപരിഹാരം ആവശ്യപ്പെട്ട് റുവാണ്ട രംഗത്ത്. മുന്‍ പ്രധാനമന്ത്രി റിഷി സുനകിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് പിന്നീട് റദ്ദാക്കപ്പെട്ടത്. 2024ല്‍ അധികാരത്തിലെത്തിയ കീര്‍ സ്റ്റര്‍മര്‍ ലേബര്‍ സര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കിയതോടെ, കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് ഹേഗില്‍ റുവാണ്ട ബ്രിട്ടനെതിരെ പരാതി നല്‍കി. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനായി പ്രത്യേക കോടതികളും താമസ സൗകര്യങ്ങളും ഒരുക്കാന്‍ വന്‍ തുക ചെലവഴിച്ചതായി റുവാണ്ടന്‍ ജസ്റ്റിസ് മന്ത്രി ഇമ്മാന്യുവല്‍ കോടതിയെ അറിയിച്ചു. പദ്ധതി റദ്ദാക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും റുവാണ്ട ആരോപിച്ചു. അതേസമയം, നഷ്ടപരിഹാരം

More »

ലണ്ടനില്‍ പൊതുസ്ഥലത്ത് പാന്‍മസാല ചവച്ച്തുപ്പിയ 2 ഇന്ത്യക്കാര്‍ക്ക് 1.72 ലക്ഷം രൂപ പിഴ
ലണ്ടന്‍ : പൊതുസ്ഥലത്ത് പാന്‍ മസാല ചവച്ചുതുപ്പിയതിന് ലണ്ടനിലെ ബ്രെന്റില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് കനത്ത പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. എഡ്ജ്വെയറില്‍ താമസിക്കുന്ന അക്ഷിത് കുമാര്‍ ഭദ്രേ പട്ടേല്‍, റുയിസ്ലിപിലെ ഹിതേഷ് പട്ടേല്‍ എന്നിവര്‍ക്ക് 1391 പൗണ്ട് വീതം (ഏകദേശം 1.72 ലക്ഷം രൂപ) പിഴയാണ് ചുമത്തിയത്. ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കും നൂറുപൗണ്ട് വീതം (ഏകദേശം 12,371 രൂപ) പിഴ ചുമത്തിയിരുന്നെങ്കിലും, അവര്‍ അത് അടച്ചില്ല. ഇതോടെയാണ് പിഴത്തുക കൂട്ടിയത്. എഡ്ജ്വെയറിലെ കിങ്സ്ബറി റോഡിലെ മെട്രോ സ്റ്റേഷനു സമീപം പാന്‍ മസാല ചവച്ചുതുപ്പിയതിനാണ് അക്ഷിത് പട്ടേലിന് 2025 ജൂണില്‍ നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ മജിസ്ട്രേറ്റ് കോടതി നൂറുപൗണ്ട് പിഴ ചുമത്തിയത്. എന്നാല്‍, അദ്ദേഹം കോടതിയില്‍ ഹാജരാകുകയോ പിഴ അടയ്ക്കുകയോ ചെയ്തില്ല. വെംബ്ലി ഹില്‍ റോഡില്‍ പാന്‍ മസാല ചവച്ചുതുപ്പിയതിനാണ് ഹിതേഷ് പട്ടേലിനും സമാനമായ പിഴ ചുമത്തിയത്. ബ്രെന്റ്

More »

പണപ്പെരുപ്പം കുതിക്കുന്നു; ഈ വര്‍ഷം പലിശ ഉയരും; മോര്‍ട്ട്‌ഗേജ് കാരെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി
ലണ്ടന്‍ : ഇറാന്‍-ഇസ്രയേല്‍, അമേരിക്ക യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുമ്പോള്‍ യുകെയിലെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്താനൊരുങ്ങുന്നതോടെ മോര്‍ട്ട്ഗേജ് വായ്പയെടുത്തവര്‍ കനത്ത തിരിച്ചടി നേരിടും. ഈ വര്‍ഷം അവസാനത്തോടെ മൂന്ന് തവണയെങ്കിലും പലിശ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതോടെ ശരാശരി ഒരു കുടുംബത്തിന് മാസം തോറും വന്‍തുക അധികമായി കണ്ടെത്തേണ്ടി വരും. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് എണ്ണ, വാതക വിലകള്‍ കുതിച്ചുയരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ജൂലൈ മാസത്തോടെ ഊര്‍ജ്ജ നിരക്കുകള്‍ അഞ്ചിലൊന്ന് വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് പണപ്പെരുപ്പം 3.5 ശതമാനത്തിലേക്ക് എത്തിച്ചേക്കാന്‍ കാരണമാകും. വരും മാസങ്ങളില്‍ വൈദ്യുതി, ഗ്യാസ് ബില്ലുകളില്‍ 22

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions