യു.കെ.വാര്‍ത്തകള്‍

കവന്‍ട്രിയില്‍ നിന്ന് കാണാതായ വിഷ്ണു ജയകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി; ഞെട്ടലോടെ യുകെ മലയാളികള്‍
കവന്‍ട്രിയില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന മലയാളി യുവാവ് വിഷ്ണു ജയകുമാറിനെ (26) മരിച്ച നിലയില്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു . കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചയോടെ കാണാതായ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വിഷ്ണുവിന്റെ മൃതദേഹം ജലാശയത്തില്‍ കണ്ടെത്തിയെന്ന വിവരം അധികൃതര്‍ കുടുംബത്തെ അറിയിച്ചതായാണ് അറിയാന്‍ കഴിഞ്ഞത് . മരണകാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വാരാന്ത്യമായതോടെ സുഹൃത്തിനൊപ്പം പുറത്ത് പോയ വിഷ്ണു തിരിച്ച് വരുന്നതിനായി ടാക്‌സി കാത്ത് നിന്നതായി സുഹൃത്ത് പറയുന്നു. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരങ്ങളുമിലായിരുന്നു കവന്‍ട്രിയിലെ സ്വാന്‍ ലേക്കിന് സമീപത്ത് നിന്നാണ് കാണാതായതെന്നായിരുന്നു ലഭിച്ച വിവരം. കാണാതാകുന്ന സമയത്ത് ഇരുണ്ട ചാരനിറത്തിലുള്ള ടി-ഷര്‍ട്ടും കറുത്ത ജീന്‍സും കറുത്ത ട്രെയിനേഴ്‌സ് ഷൂസുമാണ്

More »

ലിറ്റില്‍ബറോയില്‍ ലഘുവിമാനം തകര്‍ന്നുവീണ് 2 പേര്‍ക്ക് ദാരുണാന്ത്യം
ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ലിറ്റില്‍ബറോയില്‍ എം62 ഹൈവേയ്ക്ക് സമീപമുള്ള കൃഷിയിടത്തില്‍ ലഘുവിമാനം തകര്‍ന്നു വീണ് രണ്ട് പുരുഷന്മാര്‍ കൊല്ലപ്പെട്ടു. രാവിലെ 11 മണിയോടെയായിരുന്നു അപകടം. ബര്‍മിങ്ഹാം എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 10 മണിക്ക് പുറപ്പെട്ട സ്വകാര്യവിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ കുറിച്ച് എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (AAIB) പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിമാനം പാരച്യൂട്ട് സംവിധാനം ഉള്ളതാണെന്നും, സമീപത്ത് പാരച്യൂട്ട് കുടുങ്ങിയ നിലയില്‍ കണ്ടതായും റിപ്പോര്‍ട്ടുണ്ട്. വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് നിലത്തുണ്ടായ ആളുകള്‍ക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും വിമാനത്തില്‍ മറ്റ് യാത്രക്കാരില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ശക്തമായ കാറ്റാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വലിയ പൊലീസ്

More »

എപ്സ്റ്റീന്‍ ഫയല്‍: ആന്‍ഡ്രൂവിനെ രാത്രി റോയല്‍ ലോഡ്ജില്‍ നിന്നും പുറത്താക്കി
എപ്സ്റ്റീന്‍ ഫയല്‍സിലെ ആന്‍ഡ്രൂ രാജകുമാരനെതിരായ നാണംകെട്ട കഥകള്‍ പുറത്തുവന്നതോടെ രായ്ക്കുരാമാനം ആന്‍ഡ്രൂവിനെ റോയല്‍ ലോഡ്ജില്‍ നിന്നും കെട്ടുകെട്ടിച്ചു. രാജാവിന്റെ സാന്‍ഡിഗ്രാം എസ്റ്റേറ്റില്‍ പുതിയ ജീവിതം തുടങ്ങാനാണ് മുന്‍ യോര്‍ക്ക് ഡ്യൂക്ക് ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ നിര്‍ബന്ധിതനായത്. പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ചാള്‍സ് രാജാവ് മറ്റ് വഴികളില്ലാതെയാണ് ഇനിയും വെച്ചുതാമസിപ്പിക്കാതെ പുറത്തേക്കുള്ള വഴികാണിച്ചത്. എപ്സ്റ്റീന്‍ ഫയല്‍സിലെ പുതിയ വിവരങ്ങള്‍ ബ്രിട്ടനെ ഞെട്ടിച്ചതോടെ ജനവികാരം ഉയരുന്നത് മനസ്സിലാക്കിയാണ് രാജകുടുംബത്തിന്റെ തിരക്കിട്ട നീക്കം. ജെഫ്രി എപ്സ്റ്റീന്റെ 'വളര്‍ത്തുമൃഗമാകാന്‍' ആഗ്രഹിക്കുന്നുവെന്ന് വരെ ആന്‍ഡ്രൂ കുട്ടിപ്പീഡകനോട് പറഞ്ഞുവെച്ച് ഇമെയില്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ ആന്‍ഡ്രൂവിനെതിരെ പോലീസ് അന്വേഷണവും

More »

കൂടുതല്‍ പണിമുടക്കിന് പച്ചക്കൊടിവീശി റസിഡന്റ് ഡോക്ടര്‍മാര്‍; എന്‍എച്ച്എസിന് അടുത്ത പണി
ശമ്പളക്കാര്യത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. കൂടുതല്‍ പണിമുടക്കുകള്‍ നടത്താന്‍ ഇംഗ്ലണ്ടിലെ 93.4% റസിഡന്റ് ഡോക്ടര്‍മാര്‍ സമ്മതംമൂളി. എന്‍എച്ച്എസിന് മറ്റൊരു തലവേദനയാവുമിത്. ശമ്പളവിഷയത്തിലും, തൊഴില്‍നയങ്ങളുടെയും പേരില്‍ ഇനിയൊരു ആറ് മാസം കൂടി ഗവണ്‍മെന്റുമായി ഏറ്റുമുട്ടാനുള്ള അവകാശം ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നേടിയെടുത്തു. 93.4% റസിഡന്റ് ഡോക്ടര്‍മാരാണ് സമരങ്ങളെ അനുകൂലിച്ചതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. എന്‍എച്ച്എസിനും, രോഗികള്‍ക്കും, ഗവണ്‍മെന്റിനും തലവേദനയും, ആശങ്കയും സൃഷ്ടിക്കുന്നതാണ് ഈ തീരുമാനം. അതേസമയം റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തെ അനുകൂലിച്ചെങ്കിലും ഇത് പണിമുടക്കായി മാറണമെന്ന് അര്‍ത്ഥമില്ലെന്ന് ബിഎംഎ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജാക്ക് ഫ്‌ളെച്ചര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളില്‍ ഗവണ്‍മെന്റിന്റെ സ്വരം

More »

യുകെ ഭവനവിപണിയില്‍ വിലകള്‍ കൂടി; നിര്‍ണായക വഴിത്തിരിവിലെന്ന് റിപ്പോര്‍ട്ടുകള്‍
യുകെയിലെ ഭവനവിലകള്‍ 2025 അവസാനത്തോടെ ഉണ്ടായ ചെറിയ ഇടിവിന് ശേഷം 2026 ജനുവരിയില്‍ വീണ്ടും കൂടിയതായി റിപ്പോര്‍ട്ടുകള്‍. നേഷന്‍വൈഡ് മോര്‍ട്ട്ഗേജ് ലെന്‍ഡറിന്റെ കണക്കുപ്രകാരം ജനുവരിയില്‍ വീടുകളുടെ ശരാശരി വില 0.3 ശതമാനം ആണ് വര്‍ധിച്ചത്. നിലവില്‍ യുകെയിലെ ഒരു വീടിന്റെ ശരാശരി വില 2,70,873 പൗണ്ടാണ് . ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 1 ശതമാനം കൂടുതലാണ്. 2026ല്‍ വീടുവിലകള്‍ 2 മുതല്‍ 4 ശതമാനം വരെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. മോര്‍ട്ട്ഗേജ് പലിശനിരക്കുകള്‍ കുറയുകയും ബജറ്റിനെ ചുറ്റിയുള്ള അനിശ്ചിതത്വം കുറയുകയും ചെയ്തതോടെ ഭവനവിപണി മെച്ചപ്പെടുമെന്നാണ് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്നറുടെ അഭിപ്രായം. ശരാശരി വരുമാനമുള്ള ഒരാള്‍ 20 ശതമാനം ഡൗണ്‍ പേയ്മെന്റ് നല്‍കി ആദ്യ വീട് വാങ്ങുമ്പോള്‍, മാസതവണ വരുമാനത്തിന്റെ ഏകദേശം 32 ശതമാനം വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ദീര്‍ഘകാല ശരാശരിയേക്കാള്‍ അല്പം

More »

ലണ്ടനില്‍ തിരക്കേറിയ തെരുവില്‍ സ്ത്രീ കുത്തേറ്റ് മരിച്ചു; പ്രതി പിടിയില്‍
ലണ്ടനിലെ തിരക്കേറിയ വില്സ്ഡന്‍ പ്രദേശത്ത് സ്ത്രീ കുത്തേറ്റ് മരിച്ചു. വൈകിട്ട് നാലുമണിയോടെ പൗണ്ട് ലെയ്‌നില്‍ ഒരാള്‍ക്ക് കുത്തേറ്റതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. 50 വയസുള്ള സ്ത്രീയെ ഗുരുതരമായ കുത്തേറ്റ നിലയില്‍ കണ്ടെത്തിയെങ്കിലും സ്ഥലത്തുതന്നെ മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 30 വയസുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച സ്ത്രീ പ്രതിക്ക് പരിചയമുള്ള ആളാണെന്നാണ് പ്രാഥമിക വിവരം. കൊലപാതകശ്രമം കുറ്റം ചുമത്തിയാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് . വടക്കന്‍ ലണ്ടനിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഇയാളെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് അറിയിച്ചു. സംഭവത്തെ ആശങ്കാജനകമെന്ന് ബ്രെന്റ് മേഖലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചു. വരും ദിവസങ്ങളില്‍ പ്രദേശത്ത് പോലീസ് സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.

More »

ടെക്‌നോളജി വഴിയുള്ള സ്ത്രീ പീഡന കേസുകളില്‍ വന്‍ വര്‍ധന
സ്ത്രീകളെ നിയന്ത്രിക്കാനും പിന്തുടരാനും ഭീഷണിപ്പെടുത്താനും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നു. സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍, എഐയുടെ ആപ്പുകള്‍ എന്നിവ പലരും സ്ത്രീകളെ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളാക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു. ബ്രിട്ടനിലെ അഭയ കേന്ദ്രങ്ങളുടെ സംഘടനയായ റഫ്യൂജിന്റെ മുന്നറിയിപ്പില്‍ ഞെട്ടിക്കുന്ന കണക്കാണ് പറയുന്നത്. 2025 ന്റെ അവസാന മൂന്നു മാസങ്ങളില്‍ ടെക്‌നോളജി വഴി പീഡനമനുഭവിച്ച സ്ത്രീകളുടെ കേസുകളില്‍ വലിയ വര്‍ധനവുണ്ടായി. സങ്കീര്‍ണമായ കേസുകള്‍ 62 ശതമാനം ഉയര്‍ന്ന് 829 ആയതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. 30 വയസില്‍ താഴെയുള്ളവരുടെ പരാതികളും 24 ശതമാനം കൂടി. സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ത്രീകളുടെ നീക്കം പിന്തുടരുക, വീട്ടിലെ ഉപകരണങ്ങള്‍ നിയന്ത്രിച്ച് ഭീഷണിപ്പെടുത്തുക, എഐ അപ്പുകള്‍ വഴി വഞ്ചിക്കുക എന്നിങ്ങനെ പല പരാതികളും ഉയരുന്നുണ്ട്.

More »

യുകെയില്‍ 4 ലക്ഷം യുവാക്കള്‍ യൂണിവേഴ്‌സല്‍ ക്രഡിറ്റിനായി അപേക്ഷ നല്‍കി; 7 ലക്ഷം ബിരുദ ധാരികള്‍ തൊഴില്‍ രഹിതര്‍
യുകെയിലെ അഭ്യസ്ത വിദ്യരായ യുവാക്കളുടെ അവസ്ഥ ഞെട്ടിക്കുന്നത്. കോവിഡിന് ശേഷം ജോലിയ്ക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞെന്ന കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ജോലിയില്ലാത്ത ബിരുദ ധാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണുള്ളത്. ഏഴു ലക്ഷം ബിരുദ ധാരികളായ യുവാക്കളാണ് തൊഴില്‍ നേടാന്‍ കാത്തിരിക്കുന്നത്. വെല്‍ഫെയര്‍ ബെനഫിറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് പലരും. നാലു ലക്ഷം യുവാക്കളാണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റിനായി ഇനിനോടകം അപേക്ഷ നല്‍കിയിരിക്കുന്നത്. 240000 പേര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി സെന്റര്‍ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ കണക്കില്‍ വ്യക്തമാക്കുന്നു. ആരോഗ്യ കാരണങ്ങളാല്‍ ജോലിക്കുപോകാത്തവരുടെ എണ്ണം ആറു വര്‍ഷം കൊണ്ട് ഇരട്ടിയായി. 46 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. രാജ്യത്ത് 5.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. യൂണിവേഴ്‌സല്‍ ക്രെഡിറ്റ്

More »

ഇന്ധന സ്വിച്ചിലെ തകരാര്‍; ലണ്ടന്‍- ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് തൊട്ടുമുന്‍പ് റദ്ദാക്കി
ടേക്ക് ഓഫിന് തൊട്ടുമുന്‍പ് ഇന്ധന സ്വിച്ചില്‍ തകരാറു കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ AI 132 ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം ഇന്ധന നിയന്ത്രണ സ്വിച്ചിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് റദ്ദാക്കിയത്. 2025 ജൂണ്‍ 12ല്‍ 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന് കാരണമായതിന് സമാനമായ ഗുരുതരമായ സാങ്കേതിക തകരാറാണ് ഇവിടെയും കണ്ടെത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാത്തതുകൊണ്ട് വലിയൊരു ദുരന്തസാധ്യതയാണ് ഒഴിവായത്. ഞായറാഴ്ച പ്രാദേശിക സമയം രാത്രി 9.19-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെ ഇന്ധന നിയന്ത്രണ സ്വിച്ച് 'റണ്‍' മോഡില്‍നിന്ന് 'കട്ട് ഓഫ്' മോഡിലേക്ക് മാറിയത് പൈലറ്റിന്റെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions