യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് നിബന്ധനകള്‍: 95% സ്ത്രീകളിലെയും സ്തനാര്‍ബുദം കണ്ടുപിടിക്കാനാവുന്നില്ല
എന്‍എച്ച്എസ് നിബന്ധനകള്‍ സ്ത്രീകളിലെ സ്തനാര്‍ബുദം കണ്ടുപിടിക്കാനാവാത്ത സ്ഥിതിയ്ക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകളെ സ്തനാര്‍ബുദ ടെസ്റ്റിംഗിനായി ജിപിമാര്‍ റഫര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന എന്‍എച്ച്എസ് നിബന്ധനകളാണ് ഇതിന് ഇടയാക്കുന്നത്. ഈ കാരണം കൊണ്ട് ടെസ്റ്റ് നഷ്ടമാകുന്ന 95 ശതമാനം രോഗികള്‍ക്കും പിന്നീട് രോഗം രൂപപ്പെടുന്നുവെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. യുകെയില്‍ 50 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ മരണപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സ്തനാര്‍ബുദം. ഇംഗ്ലണ്ടില്‍ രോഗസാധ്യത ഏറിയ സ്ത്രീകളെയാണ് ജിപിമാര്‍ കൂടുതല്‍ പരിശോധനകള്‍ക്കും, സ്‌പെഷ്യലിസ്റ്റ് കെയറിനുമായി റഫര്‍ ചെയ്യുന്നത്. എന്നാല്‍ ഈ റഫറന്‍സിന് കുടുംബ ചരിത്രവും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് & കെയര്‍ എക്‌സലന്‍സ് തയ്യാറാക്കിയ നിബന്ധനകളുമാണ് ആധാരമാക്കുന്നത്. അതേസമയം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി

More »

ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
എലിസബത്ത് ജെയ്ന്‍ റോസ് എന്ന ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് മണിക്കൂറുകള്‍ക്കുശേഷം, മൃതദേഹം അടങ്ങിയതായി സംശയിക്കുന്ന സ്യൂട്ട്കേസ് വലിച്ചുകൊണ്ട് ഏഥന്‍സിലെ തെരുവിലൂടെ നടക്കുന്ന പ്രതിയായ അഫ്ഗാന്‍ ബോക്സര്‍ ഷരീഫ് അഹമദ്‌സായിയെ ദൃശ്യങ്ങളില്‍ കാണാം. ജൂലൈ 16-ന് പുലര്‍ച്ചെയുള്ള സിസിടിവി ദൃശ്യങ്ങളില്‍, ചക്രങ്ങളുള്ള വലിയ സ്യൂട്ട്കേസും നീല നിറത്തിലുള്ള ബാക്ക്പാക്കുമായി അഹ്‌മദ്സായി ഏഥന്‍സിലെ കിപ്സെലി മേഖലയിലെ ഉപേക്ഷിക്കപ്പെട്ട കാര്‍ പാര്‍ക്കിലേക്ക് പോകുന്നതായി കാണാം. ഏകദേശം 13 മിനിറ്റിന് ശേഷം ഇയാള്‍ ബാഗുകളില്ലാതെ അവിടെ നിന്ന് പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്. ജൂലൈ 15-ന് വൈകിട്ട്, അമേരിക്കന്‍ സ്വദേശിനിയും ഭാര്യയുമായ ക്രിസ്റ്റന്‍ അലൈന ഹാളിന്റെ കാറില്‍ റോസ് താമസിച്ചിരുന്ന

More »

അമ്മയുടെ മൃതദേഹം മൂന്ന് വര്‍ഷം ഫ്രീസറില്‍ വച്ച് 78,000 പൗണ്ട് ആനുകൂല്യങ്ങള്‍ തട്ടി; മകന് ജയില്‍ ശിക്ഷ
മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് വര്‍ഷത്തോളം വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ച്, അവരുടെ പേരില്‍ ലഭിച്ചിരുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളും പെന്‍ഷനും തട്ടിയെടുത്ത മകന് ബ്രിട്ടീഷ് കോടതി തടവുശിക്ഷ വിധിച്ചു. 60-കാരനായ ക്രിസ്റ്റഫര്‍ ഫിലിപ്‌സ് എന്നയാള്‍ ദക്ഷിണ വെയില്‍സിലെ പോര്‍ത്കോള്‍ പട്ടണത്തിലെ വീട്ടിലാണ് അമ്മയുടെ മൃതദേഹം സൂക്ഷിച്ചത്. 89ം വയസ്സില്‍ മരിച്ച അമ്മ സില്‍വിയ ഫിലിപ്‌സിന്റെ മൃതദേഹം ലിവിംഗ് റൂമിലെ ചെസ്റ്റ് ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നത്. അമ്മ മരിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ ഫ്രീസര്‍ വാങ്ങിയത്. തുടര്‍ന്ന് ഫ്രീസറിന് മുകളില്‍ പതിവായി പൂക്കള്‍ വയ്ക്കുകയും, അമ്മ ജീവനോടെയെന്ന പോലെ ടെലിവിഷന്‍ പരിപാടികളെയും കുതിരപ്പന്തയങ്ങളെയും കുറിച്ച് സംസാരിച്ചിരുന്നതായും കോടതിയില്‍ വ്യക്തമായി. ഡോക്ടര്‍മാര്‍ക്ക് അമ്മയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴും,

More »

18 വയസ് തികഞ്ഞവര്‍ക്ക് പകുതി നിരക്കില്‍ ട്രെയിന്‍ യാത്ര
ഈ മാസം അവസാനം റെയില്‍കാര്‍ഡ് നിയമങ്ങള്‍ മാറ്റുമ്പോള്‍ യുകെയില്‍ 18 വയസ് തികഞ്ഞവര്‍ക്ക് മിക്ക സേവനങ്ങള്‍ക്കും പകുതി വിലയുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയുമെന്ന് ഗതാഗത വകുപ്പ് (DfT) പ്രഖ്യാപിച്ചു. 16-17 സേവര്‍ റെയില്‍കാര്‍ഡിന്റെ വിപുലീകരണമാണിത്, നിലവില്‍ ഉടമയ്ക്ക് 18 വയസ്സ് തികയുമ്പോള്‍ ഇത് കാലഹരണപ്പെടും. ഓഗസ്റ്റ് 17 മുതല്‍, അവ വാങ്ങിയ തീയതി മുതല്‍ ഒരു വര്‍ഷം മുഴുവന്‍ ഇതിനു സാധുതയുണ്ടായിരിക്കും. അതായത് 17 വയസുള്ളവര്‍ക്ക് 18 വയസ് തികയുന്നതിന് മുമ്പുള്ള ദിവസം വരെ റെയില്‍കാര്‍ഡ് വാങ്ങാം, ഇത് 19 വയസ് തികയുന്നതിന് മുമ്പുള്ള ദിവസം വരെ സാധുതയുള്ളതായിരിക്കും. നിലവിലുള്ള നിയമം അര്‍ത്ഥമാക്കുന്നത്, ഓരോ വര്‍ഷവും 70,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് 18-ാം ജന്മദിനം ആഘോഷിക്കാത്ത അതേ അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ത്ഥികളേക്കാള്‍ ശരാശരി 175 പൗണ്ട് മോശം അവസ്ഥയിലായിരുന്നു എന്നാണ്, DfT പറഞ്ഞു. 16-17 സേവര്‍

More »

ഈസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ 25 മില്യണ്‍ പൗണ്ടിന്റെ ചെലവുചുരുക്കല്‍
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 25 മില്യണ്‍ പൗണ്ടിന്റെ ചെലവുചുരുക്കല്‍ പദ്ധതിയുമായി ഈസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റ്. ഏകദേശം 24.97 മില്യണിന്റെ ധനക്കമ്മി നികത്തി വരവ്‌ചെലവ് തുല്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി സേവനങ്ങള്‍ വ്യാപകമായി പുനഃസംഘടിപ്പിക്കാനും 330 തസ്തികകള്‍ ഒഴിവാക്കാനും ഈസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് പദ്ധതി തയാറാക്കി. ആറായിരത്തോളം ജീവനക്കാരുള്ള ട്രസ്റ്റിലെ ഏകദേശം അഞ്ച് ശതമാനം തസ്തികകളെയാണ് നടപടി ബാധിക്കുക. നിര്‍ബന്ധിത പിരിച്ചുവിടല്‍, ഒഴിഞ്ഞ തസ്തികകള്‍ നികത്താതിരിക്കല്‍, ചില താല്‍ക്കാലിക തസ്തികകള്‍ അവസാനിപ്പിക്കല്‍ എന്നിവ സംയോജിപ്പിച്ചായിരിക്കും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിര്‍ദേശങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നും എല്ലാ മാറ്റങ്ങളും അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കി. കുട്ടികളുടെയും

More »

യുകെയിലെ പമ്പുകളില്‍ ദിവസേന 200,000 പൗണ്ടിന്റെ ഇന്ധനം മോഷ്ടിക്കപ്പെടുന്നു!
ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷം യുകെയിലെ ഫൊര്‍കോര്‍ട്ടുകളില്‍ ഇന്ധന മോഷണം വ്യാപകമായി. ഓരോ ദിവസവും ശരാശരി 200,000 പൗണ്ട് മൂല്യമുള്ള ഇന്ധനമാണ് ഡ്രൈവര്‍മാര്‍ മോഷ്ടിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചത് മുതലുള്ള അഞ്ച് മാസങ്ങളില്‍ പണം നല്‍കാതെ ഇന്ധനം എടുത്ത് കൊണ്ടുപോകുന്ന സംഭവങ്ങളില്‍ 20% വര്‍ധന രേഖപ്പെടുത്തിയതായി ഫൊര്‍കോര്‍ട്ട് ഐ പറഞ്ഞു. ഇതിന് മുന്‍പുള്ള അഞ്ച് മാസത്തെ അപേക്ഷിച്ചാണ് മോഷണത്തില്‍ ഈ കുതിപ്പ്. യുദ്ധം മൂലം ഇന്ധനവില വര്‍ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മോഷ്ടിക്കുന്ന ഇന്ധനത്തിന്റെ മൂല്യം പരിശോധിച്ചാല്‍ 48 ശതമാനമാണ് വര്‍ധന. യുകെ 8359 ഫൊര്‍കോര്‍ട്ടുകളിലായി 194,000 പൗണ്ടിന്റെ മൂല്യമുള്ള ഇന്ധനമാണ് ഈ വിധം മോഷ്ടിക്കുന്നത്. ആദ്യമായി ഈ ഉദ്യമത്തിന് ഇറങ്ങുന്നവരുടെ എണ്ണത്തില്‍ 23 ശതമാനം വര്‍ധനവുണ്ട്. പതിവായി മോഷണം ആവര്‍ത്തിക്കുന്നവരുടെ എണ്ണം 20 ശതമാനവും ഉയര്‍ന്നു. പണം നല്‍കാതെ

More »

നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന; ആറ് മാസത്തിനിടെ പൂട്ടിയത് 1.60 ലക്ഷം ബിസിനസുകള്‍!
ലേബര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധന യുകെയില്‍ ബിസിനസുകളുടെ മരണമണി മുഴക്കുന്നുവെന്ന് ആക്ഷേപം. കഴിഞ്ഞ ആറ് മാസത്തിനിടെ 160,415 ബിസിനസുകള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനവും, അധിക ചുവപ്പുനാടയിലും കുടുങ്ങി പ്രവര്‍ത്തനം അവസാനിപ്പിച്ചതായി കണക്കുകള്‍ പുറത്തുവന്നത്. പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നത് ഒരു ദശകത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ്. ആന്‍ഡി ബേണ്‍ഹാം വന്നതോടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും തെറിച്ച റേച്ചല്‍ റീവ്‌സിന്റെ 25 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി പിടിച്ചെടുക്കല്‍ മൂലം ജീവനക്കാരെ എടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് ബിസിനസുകള്‍. ഇതോടൊപ്പം ജോലിക്കാരുടെ അവകാശങ്ങളും, മിനിമം വേജും വര്‍ധിപ്പിച്ച നടപടികളും തിരിച്ചടിച്ചെന്നാണ് കരുതുന്നത്. വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ ബിസിനസുകള്‍ തുടങ്ങുന്നത് 157,980 എന്ന നിലയിലാണ്. കോവിഡ് കാലത്തേക്കാള്‍ താഴെയാണ് ഇതെന്നതാണ് ഞെട്ടിക്കുന്ന വിഷയം.

More »

മാഞ്ചസ്റ്ററില്‍ പൊലീസുകാരെ ആക്രമിച്ചവര്‍ക്കു ഖജനാവില്‍ നിന്ന് 113000 പൗണ്ട്!
മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ പൊലീസുമായി ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികളായിരുന്ന രണ്ട് സഹോദരങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായ പദ്ധതിയായ ലീഗല്‍ എയ്ഡ് മുഖേന ആകെ 113,000 പൗണ്ടിലധികം (ഏകദേശം 1.13 ലക്ഷം പൗണ്ട്) അനുവദിച്ചതായ വിവരങ്ങള്‍ ബ്രിട്ടനില്‍ പുതിയ വിവാദത്തിന് വഴിവെച്ചു. റോച്ച്‌ഡെയില്‍ സ്വദേശിയായ 21-കാരന്‍ മുഹമ്മദ് ഫാഹിര്‍ അമാസ്, 2024 ജൂലൈയില്‍ നടന്ന സംഭവത്തില്‍ രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ഒരു സ്റ്റാര്‍ബക്‌സ് ഉപഭോക്താവിനെയും ആക്രമിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ വര്‍ഷം ലിവര്‍പൂള്‍ ക്രൗണ്‍ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ അദ്ദേഹത്തിന് മൂന്നര വര്‍ഷം തടവുശിക്ഷ വിധിച്ചു. അതേസമയം, മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ പി.സി. സക്കറി മാര്‍സ്ഡന് ഗുരുതര പരിക്കേല്‍പ്പിച്ചെന്ന കേസില്‍ അമാസിനെയും സഹോദരന്‍ മുഹമ്മദ് അമാദിനെയും കുറ്റവിമുക്തരാക്കി. രണ്ട് വിചാരണകളിലും ജൂറി ഏകകണ്ഠമായ

More »

ബ്രിട്ടീഷ് യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍... അഫ്ഗാന്‍ അഭയാര്‍ത്ഥി പിടിയില്‍
ഗ്രീസ് തലസ്ഥാനമായ ഏഥന്‍സിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ സ്യൂട്ട്കേസിനുള്ളില്‍ കണ്ടെത്തിയ സ്‌കോട്ടിഷ് വനിതയുടെ മരണവുമായി ബന്ധപ്പെട്ട് 26 വയസ്സുള്ള അഫ്ഗാന്‍ പൗരനെ ഗ്രീക്ക് പൊലീസ് അറസ്റ്റ് ചെയ്തു. എഡിന്‍ബറോ സ്വദേശിയും ചാരിറ്റി പ്രവര്‍ത്തകയുമായ എലിസബത്ത്-ജെയിന്‍ റോസ് (38) ഏകദേശം മൂന്ന് ആഴ്ചയായി ഗ്രീസിലുണ്ടായിരുന്നു. ഈ സമയത്താണ് ദാരുണ കൊലപാതകത്തിന് ഇരയായത്. പ്രതിക്കെതിരെ കൊലപാതകം, കവര്‍ച്ച, അനധികൃത ആയുധങ്ങള്‍ കൈവശം വെച്ചത് എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി ഗ്രീക്ക് പൊലീസ് അറിയിച്ചു. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.പൊലീസ് വൃത്തങ്ങള്‍ പ്രകാരം, ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. റോസിന്റെ മൃതദേഹം ജൂലൈ 18-ന് ഏഥന്‍സിലെ കിപ്‌സെലി പ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട കാര്‍ പാര്‍ക്കിങ് കെട്ടിടത്തില്‍ ഒരു ഭവനരഹിതനാണ് കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ മൃതദേഹം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions