യു.കെ.വാര്‍ത്തകള്‍

ഗര്‍ഭകാല സ്കാനിംഗില്‍ വന്‍ മാറ്റം പരിഗണിച്ച് സര്‍ക്കാര്‍; ശിശുവിന്റെ ആരോഗ്യപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കും
ഗര്‍ഭിണികള്‍ക്ക് നല്‍കുന്ന പതിവ് അള്‍ട്രാസൗണ്ട് സ്കാനിംഗില്‍ വലിയ മാറ്റം കൊണ്ടുവരുന്നത് ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള 12 ആഴ്ചയും 20 ആഴ്ചയും നടക്കുന്ന പരിശോധനകള്‍ക്കു പുറമെ ഗര്‍ഭകാലത്ത് കൂടുതല്‍ സ്കാനിങ്ങുകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചാ പ്രശ്നങ്ങളും ആരോഗ്യസങ്കീര്‍ണതകളും നേരത്തേ കണ്ടെത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടുത്തിടെ പ്രസവപരിചരണ സേവനങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ പരിഷ്കാര നിര്‍ദേശങ്ങള്‍ വന്നത്. ചില ആശുപത്രികളില്‍ മാതൃ-ശിശു സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചൂണ്ടിക്കാട്ടപ്പെട്ട സാഹചര്യത്തില്‍, ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ നിരീക്ഷണവും പരിശോധനയും ഉറപ്പാക്കേണ്ടതുണ്ടെന്ന നിലപാടാണ് ആരോഗ്യവിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്.

More »

പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടേ എണ്ണം ഇരട്ടിയായി
പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് മാനേജര്‍മാരുടെ എണ്ണം ഒരു വര്‍ഷത്തിനിടെ ഇരട്ടിയായി. 300,000 പൗണ്ടിലേറെ വരുമാനം നേടുന്ന ഉദ്യോഗസ്ഥര്‍ തടിച്ചുകൊഴുക്കുന്നതിനെതിരെ വിമര്‍ശനം രൂക്ഷമാണ്. ഉദ്യോഗസ്ഥര്‍ തടിച്ചുകൊഴുക്കുന്നത് അവസാനിക്കുമെന്ന ലേബര്‍ വാഗ്ദാനം നിലനില്‍ക്കുമ്പോഴാണ് ഇത്. ഹെല്‍ത്ത് സര്‍വ്വീസില്‍ ഏകദേശം 600 ഉദ്യോഗസ്ഥരാണ് പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം കൈപ്പറ്റുന്നതെന്നാണ് കണക്കുകള്‍. ഡസന്‍ കണക്കിന് ഉദ്യോഗസ്ഥര്‍ അര മില്ല്യണ്‍ പൗണ്ടിലേറെ വരുമാനം നേടുന്നുണ്ട്. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി പരിഗണിക്കുന്ന മറ്റേണിറ്റി മരണങ്ങള്‍ നേരിട്ട ഒരു ആശുപത്രിയിലെ ചീഫ് നഴ്‌സ് 710,000 പൗണ്ടാണ് വരുമാനം നേടിയത്. ടാക്‌സ് പെയേഴ്‌സ് അലയന്‍സ് തയ്യാറാക്കിയ എന്‍എച്ച്എസ് റിച്ച് ലിസ്റ്റില്‍ 1603 സീനിയര്‍ മാനേജ്‌മെന്റ് അംഗങ്ങള്‍ 2024-25 വര്‍ഷത്തില്‍ ആറക്ക ശമ്പളം നേടി. മുന്‍

More »

ലൂട്ടണില്‍ 17കാരന്‍ കുത്തേറ്റ് മരിച്ചു; 16കാരന്‍ കൊലക്കുറ്റത്തില്‍ റിമാന്‍ഡില്‍
ഇംഗ്ലണ്ടിലെ ലൂട്ടണില്‍ 17 വയസ്സുകാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ 16 വയസുകാരനെ കൊലക്കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാരെക്കൂടി കൊലപാതക സംശയത്തില്‍ അറസ്റ്റ് ചെയ്തതായി ബെഡ്‌ഫോര്‍ഡ്ഷയര്‍ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ ലൂട്ടണിലെ കിങ്‌സ്വേ റിക്രിയേഷന്‍ ഗ്രൗണ്ടിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. നിരവധി കൗമാരക്കാര്‍ വലിയ കത്തികളുമായി സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുത്തേറ്റ 17 വയസുകാരനെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചയാളുടെ തിരിച്ചറിയല്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ 16 വയസുകാരനെയും 17 വയസുകാരനെയും അക്രമസംഭവത്തില്‍ പങ്കെടുത്തെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ കൊലപാതകവുമായി

More »

പുതിയ നിയമത്തില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം
വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ വളര്‍ത്ത് മൃഗങ്ങള്‍ക്കും വാടക വീട്ടില്‍ കഴിയാം. പുതിയ നിയമം വന്നതിനു പുറമെ വളര്‍ത്തുമൃഗ സൗഹാര്‍ദ്ദമായ വീടുകള്‍ക്കായുള്ള തിരച്ചില്‍ മെയ്- ജൂണ്‍ മാസങ്ങളില്‍ മുന്‍ കൊല്ലത്തെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞതായി റൈറ്റ് മൂവിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മെയ് മാസത്തില്‍ പ്രാബല്യത്തില്‍ വന്ന റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് പ്രകാരം വീട്ടുടമസ്ഥര്‍ക്ക്, സാധുവായ കാരണങ്ങള്‍ ഇല്ലാതെ വളര്‍ത്തു മൃഗങ്ങളെ വീടുകളില്‍ സൂക്ഷിക്കുന്നതില്‍ നിന്നും വാടകക്കാരെ വിലക്കാന്‍ കഴിയില്ല. എന്നാല്‍, വളര്‍ത്തു മൃഗങ്ങളെ കൂടെ കൂട്ടാനുള്ള അനുമതി ഉറപ്പാണെന്നാണ് പല വാടകക്കാരും തെറ്റിദ്ധരിച്ചിരിക്കുന്നതെന്ന് ഏജന്റുമാര്‍ പറയുന്നു. അതുപോലെ ചില വീട്ടുടമകള്‍ പറയുന്നത് ചില വീടുകള്‍ ഒന്നിലധികം മൃഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കെല്പില്ലാത്തതാണ് എന്നാണ്.

More »

എണ്ണവിപണിയിലെ അനിശ്ചിതത്വം; യുകെയിലെ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് വിദഗ്ധര്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഡൊണാള്‍ഡ് ട്രംപിന്റെയും, ഇറാന്റെയും ഓരോദിവസംവും ചാഞ്ചാടുന്ന തീരുമാനങ്ങളും ലോക സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ഭീഷണിയാണ്. എണ്ണ വ്യാപാരവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഇതിന്റെ പ്രത്യാഘാതമായി എണ്ണവില ബാരലിന് 100 ഡോളര്‍ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന് അപ്പുറത്തേക്ക് എണ്ണവില ഉയര്‍ന്നാല്‍ ഈ വര്‍ഷം പലിശ നിരക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയാണ് നേരിടുകയെന്ന് മുന്നറിയിപ്പുകള്‍ പുറത്തുവന്നു. വ്യാഴാഴ്ച കേന്ദ്ര ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരാനിരിക്കവെയാണ് ഈ മുന്നറിയിപ്പ്. ഈയാഴ്ച തല്‍ക്കാലത്തേക്ക് പലിശ നിരക്ക് കൂട്ടില്ലെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തുടരുന്ന സാഹചര്യമുണ്ടായാല്‍ അടുത്ത യോഗങ്ങളില്‍ അംഗങ്ങള്‍ക്ക് മറിച്ച് തീരുമാനിക്കേണ്ടി വരും. ട്രംപിന്റെ ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷവും യുകെ സമ്പദ്

More »

ഇംഗ്ലണ്ടിലെ വാടക നിയന്ത്രണം നടക്കാത്ത കാര്യമെന്നു ആഞ്ചെല റെയ്‌നര്‍
ഇംഗ്ലണ്ടില്‍ വാടക നിയന്ത്രണം നടപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം ആലോചിക്കുന്നില്ലെന്ന് ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍. മേയ് മുതല്‍ നിലവില്‍ വന്ന റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് വാടക വിപണിയില്‍ കാര്യമായ മാറ്റം സൃഷ്ടിക്കുന്നതായി എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസഭയില്‍ തിരിച്ചെത്തിയ റെയ്‌നര്‍ പറഞ്ഞു. യുകെയിലെ ചില പ്രദേശങ്ങളില്‍ ഏതാനും വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയ വാടക നിയന്ത്രണങ്ങള്‍ നിരക്ക് കുറയ്ക്കാന്‍ സഹായകമായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. 2023-ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറായി ഇരിക്കവെ പ്രൈവറ്റ് മേഖലയിലെ വാടക മരവിപ്പിച്ച് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട ആളാണ് പ്രധാനമന്ത്രി ബേണ്‍ഹാം. 'വാടക മരവിപ്പിക്കുന്നതും, നിയന്ത്രിക്കുന്നതും നിലവില്‍ മുന്നോട്ടുള്ള പാതയല്ല. മൂന്ന് വര്‍ഷം മുന്‍പ് ആന്‍ഡി ഇത് ആവശ്യപ്പെടുമ്പോള്‍ റെന്റല്‍ വിപണി പ്രതിസന്ധി

More »

സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കല്‍ റെക്കോര്‍ഡ് ഉയര്‍ച്ചയില്‍
സ്‌കില്‍ഡ് വര്‍ക്കര്‍ സ്‌പോണ്‍സര്‍ ലൈസന്‍സ് സസ്‌പെന്‍ഷനും, പിന്‍വലിക്കലും എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയതായി ഹോം ഓഫീസ്. 2026-ന്റെ ആദ്യ പാദത്തില്‍ 1712 ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും, 1545 ലൈസന്‍സ് റദ്ദാക്കുകയും ചെയ്തതായി കണക്കുകള്‍ സ്ഥിരീകരിച്ചു. ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം നേരിടുന്നത് കെയര്‍ മേഖലയാണ്. സ്‌പോണ്‍സര്‍മാരുടെ ലൈസന്‍സ് നഷ്ടമാകുന്നത് യുകെയിലെ കെയര്‍ ജോലിക്കാരുടെ ഇമിഗ്രേഷന്‍ ഭാവിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കെയര്‍ പ്രൊവൈഡറുടെ സ്‌പോണ്‍സര്‍ ലൈസന്‍സ് റദ്ദാക്കുന്നത് എല്ലാ സ്‌പോണ്‍സേഡ് കെയര്‍ വര്‍ക്കര്‍മാരെയും നേരിട്ട് ബാധിക്കും. ഇതോടെ ഇവരുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് തനിയെ അസാധുവാകും. ഇത് സംബന്ധിച്ച അറിയിപ്പില്‍ നിലവിലെ വിസ കാലാവധിയില്‍ ജോലി തുടരാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാതെ വരുന്നതാണ് ആശങ്കയാകുന്നത്. ഇത്തരത്തില്‍

More »

ഇംഗ്ലണ്ടിലെ പബ്ബുകള്‍ക്കും ക്ലബ്ബുകള്‍ക്കും 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി
ഇംഗ്ലണ്ടിലെ പബ്ബുകള്‍, ക്ലബ്ബുകള്‍, തത്സമയ സംഗീതവേദികള്‍ എന്നിവയ്ക്ക് 20 ശതമാനം ബിസിനസ് റേറ്റ് ഇളവ് നല്‍കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം. 2027 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പദ്ധതി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. പദ്ധതിയിലൂടെ ഒരു സാധാരണ പബ്ബിന് അടുത്ത സാമ്പത്തിക വര്‍ഷം ഏകദേശം 1,100 പൗണ്ട് വരെ നികുതി ലാഭിക്കാനാകുമെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. പ്രതിവര്‍ഷം ഏകദേശം 100 മില്യണ്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള ധനം നിലവിലെ ചില നികുതി ഇളവുകള്‍ പുനഃപരിശോധിച്ചും നികുതി വെട്ടിപ്പ് നടത്തുന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കിയും കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ തത്സമയ സംഗീതവേദികള്‍ക്ക് ഇളവ് ലഭിക്കില്ല. ഏതൊക്കെ സ്ഥാപനങ്ങളാണ് പദ്ധതിക്ക്

More »

യുകെ വീണ്ടും അതിശക്തമായ ചൂടിലേക്ക്; 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
യുകെയില്‍ അടുത്ത ആഴ്ച വീണ്ടും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും പല ഭാഗങ്ങളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ചിലയിടത്തു 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ഈ വാരാന്ത്യത്തില്‍ വടക്കന്‍, വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ മഴ ലഭിക്കുന്നതോടെ താല്‍ക്കാലിക ആശ്വാസമുണ്ടാകുമെങ്കിലും, അടുത്ത ആഴ്ച മുതല്‍ വീണ്ടും ഉയര്‍ന്ന മര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ തെക്കന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ചൂട് ശക്തമാകുമെന്നാണ് വിലയിരുത്തല്‍.ഇത് പല പ്രദേശങ്ങളിലും ഈ വര്‍ഷത്തെ നാലാമത്തെ ഹീറ്റ് വേവിന് വഴിവെക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മോണ്‍മൗത്ത്ഷയറിലെ ഉസ്‌ക് നഗരത്തിലും ഡെവണിലെ എക്‌സിറ്ററിലും വെള്ളിയാഴ്ച വരെ തുടര്‍ച്ചയായി 20 ദിവസമായി ഹീറ്റ് വേവ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന താപനില രേഖപ്പെടുത്തി. ഈ വര്‍ഷത്തെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions