യു.കെ.വാര്‍ത്തകള്‍

വടക്കന്‍ ലണ്ടനില്‍ ജൂതരെ കുത്തിയത് തീവ്രവാദ ആക്രമണമായി പ്രഖ്യാപിച്ചു
വടക്കന്‍ ലണ്ടനില്‍ രണ്ട് ജൂത പുരുഷന്മാരെ കുത്തിയ സംഭവം തീവ്രവാദ ആക്രമണമായി പോലീസ് പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഗോള്‍ഡേഴ്‌സ് ഗ്രീനില്‍ 76 ഉം 34 ഉം വയസ്സുള്ള രണ്ട് ജൂത പുരുഷന്മാര്‍ക്ക് കുത്തേറ്റിരുന്നു. ജൂത വളണ്ടിയര്‍ ആംബുലന്‍സ് സര്‍വീസായ ഹാറ്റ്‌സോളയാണ് ഇവരെ ചികിത്സിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടു 45 വയസ്സുള്ള ഒരാളെ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തു, പോലീസ് ഇതിനെ ഒരു തീവ്രവാദ സംഭവമായി കണക്കാക്കുന്നു, ആക്രമണം മനഃപൂര്‍വ്വം ജൂത സമൂഹത്തെ ലക്ഷ്യം വച്ചാണോ എന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നു. ബുധനാഴ്ച സ്കോട്ട്ലന്‍ഡ് യാര്‍ഡിന് പുറത്ത് സംസാരിച്ച തീവ്രവാദ വിരുദ്ധ പോലീസിംഗ് മേധാവി ലോറന്‍സ് ടെയ്‌ലര്‍ കുത്തേറ്റത് ഭീകരവാദമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതായി സ്ഥിരീകരിച്ചു. വടക്കന്‍ ലണ്ടനിലെ ജൂത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള നിരവധി തീവയ്പ്പ് ആക്രമണങ്ങള്‍ക്ക് ശേഷമാണ്

More »

ജനനത്തേക്കാള്‍ മരണം: യുകെയിലെ ജനസംഖ്യാവര്‍ധന ഏറ്റവും കുറഞ്ഞ നിരക്കില്‍
ലോകത്തിലെ ഏറ്റവും സമ്പത്തായ മാനവവിഭവശേഷിയില്‍ ബ്രിട്ടന്‍ വരുംകാലങ്ങളില്‍ ഏറെ പിന്നിലാകുമെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്ത് ഇപ്പോള്‍ ഓരോ ദിവസവും ജനിക്കുന്നവരേക്കാള്‍ കൂടുതലാണ് മരിക്കുന്നവരുടെ എണ്ണം. ഈ നില തുടര്‍ന്നാല്‍ ജനസംഖ്യാവര്‍ധനവില്‍ എക്കാലത്തെയും കുറഞ്ഞ നിരക്കിലേക്ക് രാജ്യം മാറും. ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം 2034 ആകുമ്പോള്‍ രാജ്യത്തെ ജനസംഖ്യ 71 മില്യണ്‍ മാത്രമായിരിക്കും. 2024നും 2034നും ഇടയ്ക്കുള്ള കാലയളവില്‍ രാജ്യത്ത് 6.4 മില്യണ്‍ കുട്ടികള്‍ ജനിക്കുമെന്നാണ് ഒഎന്‍എസിന്റെ കണക്കുകൂട്ടല്‍. ഇക്കാലയളവില്‍ മരിക്കുന്നവരുടെ എണ്ണം 6.9 മില്യനാകും. 7.3 മില്യണ്‍ ആളുകള്‍ ഇക്കാലയളവില്‍ രാജ്യത്തേക്ക് കുടിയേറുമ്പോള്‍ 5.1 മില്യണ്‍ ആളുകള്‍ നാടുവിട്ട് സ്ഥിരമായി മറ്റു നാടുകളിലേക്ക് താമസം മാറ്റും. ഇതാണ് ഒഎന്‍എസിന്റെ പത്തുവര്‍ഷത്തെ ജനസംഖ്യാ പ്രവചനം. കാലാന്തരത്തില്‍ കുട്ടികളുടെയും

More »

ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികള്‍ക്കിടയിലും തുടരേണ്ടതുണ്ടെന്ന് ചാള്‍സ് രാജാവ്
ചാള്‍സ് രാജാവിന്റെയും രാജ്ഞി കമിലയുടെയും നിര്‍ണായക സന്ദര്‍ശനം അമേരിക്കയില്‍ തുടങ്ങി. യുഎസ് കോണ്‍ഗ്രസിനെ ചാള്‍സ് അഭിസംബോധന ചെയ്തു. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര തുടരണമെന്ന് ചാള്‍സ് പറഞ്ഞു. പ്രസ്താവന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ യുകെ അമേരിക്കയെ പിന്തുണയ്ക്കുന്നില്ലെന്ന ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം. ബ്രിട്ടീഷ് വിമാനങ്ങളെ കളിപ്പാട്ടമെന്ന് വിളിച്ച ട്രംപിന്റെ പ്രസ്താവനയ്ക്കും ചാള്‍സ് രാജകുമാരന്‍ പരോക്ഷ മറുപടി നല്‍കി. യുകെയുടെ സൈന്യം സുശക്തമെന്ന് ചാള്‍സ് പറയുന്നു. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധികള്‍ക്കിടയിലും തുടരേണ്ടതുണ്ടെന്ന് യുഎസ് കോണ്‍ഗ്രസ് അഭിസംബോധനയില്‍ ചാള്‍സ് രാജാവ് വ്യക്തമാക്കി. കൈയടിച്ചാണ് യുഎസ് കോണ്‍ഗ്രസ് പ്രസംഗത്തെ വരവേറ്റത്.

More »

ബ്രിട്ടനില്‍ വാടക ഫ്രീസിംഗ് ഉടനില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക്കല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബ്രിട്ടനിലെ വാടക നിരക്കുകള്‍ 'മരവിപ്പിച്ച്' ജീവിതച്ചെലവ് പ്രതിസന്ധിയില്‍ ആശ്വാസം നല്‍കാന്‍ ലേബര്‍ സര്‍ക്കാര്‍ ആലോചിക്കുന്നെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ തികയും മുന്‍പ് വാര്‍ത്തകള്‍ തള്ളിയിരിക്കുകയാണ് ഡൗണിംഗ് സ്ട്രീറ്റ്. പ്രൈവറ്റ് സെക്ടര്‍ വാടക മരവിപ്പിച്ച് നിര്‍ത്തുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് നം.10 നിലപാട്. യുദ്ധം പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ജനജീവിതം ദുസ്സഹമാകുകയാണ്. ഈ ഘട്ടത്തില്‍ അല്‍പ്പം ആശ്വാസം നല്‍കാനും, ഇതുവഴി വോട്ട് നേടാനുമാണ് നീക്കമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ നിലപാടാകില്ല സ്വീകരിക്കുകയെന്ന് നം.10 വക്താവ് വിശദമാക്കി. 'ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബില്ലുകള്‍ കുറച്ചും, കുറഞ്ഞ എനര്‍ജി നിരക്കുകളിലൂടെ വാടകയ്ക്ക് താമസിക്കുന്നവരെ പിന്തുണയ്ക്കുകയുമാണ്

More »

ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാറിടിച്ചു തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം; ലൈസന്‍സില്ലായിരുന്നെന്നു റിപ്പോര്‍ട്ട്
ഗ്ലോസ്റ്ററില്‍ മലയാളി യുവതി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് തദ്ദേശീയ വനിതയ്ക്ക് ദാരുണാന്ത്യം . യുകെ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെയാണ് യുവതി വാഹനം ഓടിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കാറോടിച്ച തിരുവനന്തപുരം സ്വദേശിനിയായ യുവതി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതി ഓടിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗ്ലോസ്റ്ററിലെ ഒരു കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന യുവതി കുവൈത്തില്‍ നിന്നെത്തിയ ആളാണെന്നും യുകെ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെയാണ് വാഹനം ഓടിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരുക്കുകള്‍ കാരണം യുവതിയുടെ അറസ്റ്റ് നടപടികള്‍ വൈകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. യുകെയില്‍

More »

യുകെയില്‍ തൊഴില്‍, പരിശീലന മേഖലകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് 9 ലക്ഷം യുവാക്കള്‍
യുകെയില്‍ യുവാക്കളില്‍ തൊഴില്‍, വിദ്യാഭ്യാസ, പരിശീലന മേഖലകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരുടെ (NEET) എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ തിങ്ക് ടാങ്കായ റെസോല്യൂഷന്‍ ഫൗണ്ടേഷന്‍ പുറത്തുവിട്ട പഠനത്തില്‍ രാജ്യത്ത് യുവജന തൊഴില്‍ രംഗം പ്രതിസന്ധിയിലാണെന്ന് മുന്നറിയിപ്പ് നല്‍കുന്നു. 16 മുതല്‍ 24 വയസ് വരെയുള്ള യുവാക്കളില്‍ ഏകദേശം 9 ലക്ഷം പേര്‍ വിദ്യാഭ്യാസത്തിലോ തൊഴില്‍ മേഖലയിലോ പരിശീലനത്തിലോ ഇല്ലാത്തവരായി കണ്ടെത്തി. ഇത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 2019-ല്‍ 13% ആയിരുന്ന നീറ്റ് നിരക്ക് 2025-ഓടെ 15% ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടന്‍ മൂന്നാമത്തെ ഉയര്‍ന്ന നിലയിലാണ്. ഇറ്റലി, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ക്കു തൊട്ടു പിന്നിലാണ് ബ്രിട്ടന്റെ സ്ഥാനം. അതേസമയം ജര്‍മ്മനി, ഡെന്‍മാര്‍ക്ക് എന്നിവയെക്കാള്‍ ഉയര്‍ന്ന

More »

ലോക്കല്‍ തെരഞ്ഞെടുപ്പ് കടക്കാന്‍ വാടകക്കാര്‍ക്കായി ഒരു വര്‍ഷത്തേക്ക് 'റെന്റ് ഫ്രീസ്' നടപ്പാക്കാന്‍ ലേബര്‍സര്‍ക്കാര്‍
അടുത്തയാഴ്ച നടക്കാനിരിക്കുന്ന ലോക്കല്‍ തെരഞ്ഞെടുപ്പില്‍ പരിക്കില്ലാതെ കടന്നുകൂടാനായി ഒരു വര്‍ഷത്തേക്ക് റെന്റ് ഫ്രീസ് നടപ്പിലാക്കാനുള്ള പദ്ധതികള്‍ പരിഗണിച്ച് ലേബര്‍ സര്‍ക്കാര്‍.ഇറാന്‍ യുദ്ധം വോട്ടര്‍മാരുടെ പോക്കറ്റുകള്‍ കവരുമ്പോള്‍ പ്രൈവറ്റ് ഹോമുകളിലെ വാടക മരവിപ്പിച്ച് നിര്‍ത്തി ആശ്വാസം നല്‍കാനാണ് ആലോചന. ഇംഗ്ലണ്ടിലെ ലാന്‍ഡ്‌ലോര്‍ഡ്‌സ് ഈ കാലയളവില്‍ വാടക വര്‍ദ്ധിപ്പിക്കുന്നത് വിലക്കാന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോക്കല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സുപ്രധാന നയംമാറ്റം നടപ്പിലാക്കി വോട്ട് നേടാനാണ് ലേബര്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഈ നിര്‍ദ്ദേശം. മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള പദ്ധതികള്‍ അടുത്ത ഏതാനും ആഴ്ചയില്‍

More »

ലണ്ടനിലെ പാര്‍ക്കില്‍ അമ്മയും മകനും മുങ്ങി മരിച്ചു
പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗില്‍, എല്‍തോണ്‍ പാര്‍ക്കില്‍ 34 കാരിയായ അമ്മയും അവരുടെ ഏഴ് വയസ്സുള്ള മകനും മുങ്ങി മരിച്ചു. ശനിയാഴ്ച്ച വൈകുന്നേരം നാലരമണിയോടെയായിരുന്നു വിവരമറിഞ്ഞ പോലീ സംഭവസ്ഥലത്ത് എത്തിയത്. അപ്പോഴേക്കും ഇരുവരും മരണമടഞ്ഞിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കളെ വിവരമറിയിച്ചതായും അവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ കൗണ്‍സിലിംഗ് നല്‍കുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്. ഇതൊരു അപകട മരണമാണെന്നും, സംശയാസ്പദമായ ഒന്നുംതന്നെയില്ലെന്നും പോലീസ് അറിയിച്ചു. വിപുലമായ അന്വേഷണത്തിനൊടുവിലാണ് ഇത് അപകട മരണമാണെന്ന് സ്ഥിരീകരിച്ചതെന്ന് പറഞ്ഞ പോലീസ്, ഏറെ വെല്ലുവിളിയുയര്‍ത്തിയ സാഹചര്യത്തിലും തങ്ങളാലാകുന്നത് ചെയ്ത എമര്‍ജന്‍സി വിഭാഗത്തോടും പൊതുജനങ്ങളോടും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസും ലണ്ടന്‍ ഫയര്‍ ബ്രിഗേഡും സംഭവസ്ഥലത്ത് എത്തുകയുണ്ടായി.

More »

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഫോണിന് വിലക്ക്; നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍, പിന്തുണച്ചു പ്രതിപക്ഷവും
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍. കുട്ടികളുടെ സുരക്ഷിതത്വം പരിഗണിച്ചാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം സ്‌കൂളില്‍ നിയന്ത്രിക്കുന്നത് പ്രായോഗികമാക്കുന്നതിന് നിയമത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. സ്‌കൂളുകളുടെ നടപടി പരിശോധിക്കാന്‍ ലീഗല്‍ ഫോഴ്‌സിന് അനുമതി നല്‍കുന്ന രീതിയിലാകും നിയമ നിര്‍മ്മാണം. സ്‌കൂളുകളിലെ പ്രവര്‍ത്തി സമയം പൂര്‍ണമായും ഫോണ്‍ മുക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി വിദ്യാഭ്യാസ സെക്രട്ടറി ഈ വര്‍ഷം ആദ്യം സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌കൂളിലെ ഫോണ്‍ നിരോധനത്തിനുള്ള സര്‍ക്കാര്‍ നീക്കത്തിന് പ്രതിപക്ഷ പിന്തുണയുമുണ്ട്. സ്‌കൂള്‍ സമയം കഴിഞ്ഞ് മാതാപിതാക്കളെ ബന്ധപ്പെടാന്‍ ഫോണുകള്‍ സ്‌കൂള്‍ ലോക്കറില്‍ സൂക്ഷിക്കാം. പഠന സമയത്ത് സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കുറക്കാനാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions