യു.കെ.വാര്‍ത്തകള്‍

ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ വര്‍ധിപ്പിക്കില്ലെന്ന് ചാന്‍സലര്‍; 10 ബില്ല്യണ്‍ എങ്ങനെ സമാഹരിക്കും?
വെല്‍ഫെയര്‍ ബില്‍ കുറയ്ക്കാനുള്ള പരിഷ്‌കാരങ്ങള്‍ എംപിമാര്‍ അട്ടിമറിച്ചതോടെ വരുമാനം കൂട്ടാന്‍ പുതിയ വഴികള്‍ തേടി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. നികുതികള്‍ ഇനിയും കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. അവ ഏതൊക്കെ, എങ്ങനെയൊക്കെ ആകുമെന്നെ അറിയാനുള്ളു. ഇന്‍കംടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ കൂട്ടില്ലെന്ന് റേച്ചല്‍ റീവ്‌സ് അറിയിച്ചത് നേരിയ ആശ്വാസമായിട്ടുണ്ട്. നികുതികള്‍ കൂട്ടില്ലെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ചാന്‍സലര്‍ക്ക് മറക്കേണ്ടി വരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. വളര്‍ച്ചാ മുരടിപ്പും, ലേബറിന്റെ യു-ടേണുകളും മൂലം 30 ബില്ല്യണ്‍ പൗണ്ട് വരെ വരുമാനം കണ്ടെത്തേണ്ട അവസ്ഥയാണ് റീവ്‌സ് നേരിടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. വിമത എംപിമാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ബെനഫിറ്റ് പരിഷ്‌കാരങ്ങള്‍ തിരുത്തേണ്ടി വന്നതിന്റെ ഭാഗമായി നികുതികള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്ന്

More »

പിതാവ് കരള്‍ പകുത്തു നല്‍കിയിട്ടും വിധി കൊച്ചു റൊണാവിനോടും കുടുംബത്തോടും ക്രൂരത കാട്ടി
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ റൊണാവ് പോളിന്റെ (11) വിയോഗത്തിന്റെ നടുക്കത്തിലും വേദനയിലുമാണ് മലയാളി സമൂഹം. പിതാവ് കരള്‍ പകുത്തു നല്‍കിയിട്ടും വിധി ഈ കുരുന്നിനോടും കുടുംബത്തോടും ക്രൂരത കാട്ടി. വ്യാഴാഴ്ച വൈകീട്ട് നാലിന് ബര്‍മ്മിങ്ഹാം വിമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് റൊണാവ് പോളിന്റെ മരണം സംഭവിച്ചത്. നോര്‍ത്താംപ്ടണിലെ നഴ്‌സ് ദമ്പതികളായ ഡോണ്‍ കെ പൗലോസ് ,ടീന എന്നിവരുടെ മൂത്ത മകനാണ്. യുകെയില്‍ ജനിച്ച റൊണാവിന് ജന്മനാ കരള്‍ രോഗമുണ്ടായിരുന്നു. പിതാവ് കരള്‍ പകുത്തു നല്‍കിയിരുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞതിനാല്‍ തുടര്‍ ചികിത്സ നടന്നുവരികയായിരുന്നു. കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശിയാണഅ പിതാവ് ഡോണ്‍. മാതാവ് ടീന ഡോണ്‍ തൃശൂര്‍ സ്വദേശിയാണ്. ഇവര്‍ വീടു വച്ചു താമസിക്കുന്നത് അങ്കമാലിയിലാണ്. ഇരുവരും നോര്‍ത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ട്രസ്റ്റിലാണ് ജോലി

More »

ലൈംഗിക പീഡന കേസുകളില്‍ പ്രതിയായ ഇന്ത്യന്‍ യുവാവിന് ലണ്ടനില്‍ ജീവപര്യന്തം
നിരവധി ലൈംഗീക പീഡന കേസുകളില്‍ പ്രതിയായ ഇന്ത്യന്‍ യുവാവിന് ലണ്ടനില്‍ ജീവപര്യന്തം തടവ്. നവരൂപ് സിങ് (24) എന്ന യുവാവിനെയാണ് ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതി ശിക്ഷിച്ചത്. പ്രതി കുറഞ്ഞത് 14 വര്‍ഷം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇയാള്‍ക്കെതിരെ പീഡനം, പീഡന ശ്രമം തുടങ്ങിയ കേസുകളും അനുമതിയില്ലാതെ ആയുധം കൈവശംവച്ചതിനും കേസുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി. ഫോറന്‍സിക് തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, സാക്ഷി മൊഴികള്‍ എല്ലാം പ്രതിയ്‌ക്കെതിരായ ശക്തമായ തെളിവുകളായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു പ്രതിക്കെതിരെ കേസ് അന്വേഷണം തുടങ്ങിയത്. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പേരിലായിരുന്നു അന്വേഷണം. പാര്‍ക്കിലെത്തിയ യുവതിയെ കളിതോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പൊലീസ് മണിക്കൂറുകളോളം

More »

ഇന്ത്യന്‍ വയോധികനെ തല്ലിക്കൊന്ന കേസില്‍ 15 കാരന്റെ ശിക്ഷ പുനഃപ്പരിശോധിക്കുന്നു
നടക്കാനിറങ്ങിയ ഇന്ത്യന്‍ വംശജനായ 80-കാരന്‍ ഭീം കോഹ്‌ലിയെ അകാരണമായി തല്ലിക്കൊന്ന കേസില്‍ 15 കാരന്റെ ശിക്ഷ പുനഃപ്പരിശോധിക്കുന്നു. നരഹത്യ തെളിഞ്ഞിട്ടും 15 വയസ്സുള്ള കൊലയാളിക്ക് വിധിച്ചത് വെറും 7 വര്‍ഷം ജയില്‍ ശിക്ഷയായിരുന്നു. ശിക്ഷ പരിമിതമായി പോയെന്ന വിമര്‍ശനം ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ വിധി റിവ്യൂ ചെയ്യാന്‍ അപ്പീല്‍ കോടതി തയ്യാറായിരിക്കുകയാണ്. പ്രായം കുറവായതിനാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ആണ്‍കുട്ടിക്ക് 80-കാരന്‍ ഭീം കോഹ്‌ലിയുടെ നരഹത്യാ കുറ്റത്തില്‍ ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. അണ്‍ഡ്യൂളി ലീനിയന്റ് സെന്റന്‍സ് സ്‌കീം പ്രകാരമാണ് കോര്‍ട്ട് ഓഫ് അപ്പീല്‍ വിധി റിവ്യൂ ചെയ്യുന്നത്. 'ഒരു നിരപരാധിയായ മനുഷ്യന് നേര്‍ക്ക് നടന്ന അതിക്രൂരമായ അക്രമത്തില്‍ സോളിസിറ്റര്‍ ജനറല്‍ ലൂസി റിഗ്ബി കെസി എംപി ഞെട്ടലിലാണ്. ഭീം കോഹ്‌ലിയുടെ കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും അവര്‍ അനുശോചനം

More »

നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളുടെ മകന് അപ്രതീക്ഷിത വിയോഗം
യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു തുടരെ കുട്ടികളുടെ വിയോഗം. ഇപ്പോഴിതാ, അക്കൂട്ടത്തിലേക്ക് ഒരു മലയാളി ബാലന്റെ വേര്‍പാട് കൂടിയാണ് ചേര്‍ക്കപ്പെടുകയാണ്. നോര്‍ത്താംപ്ടണിലെ മലയാളി ദമ്പതികളായ ഡോണ്‍ കെ പൗലോസിന്റെയും ടീനയുടെയും മകന്‍ റോണവ് പോള്‍ ആണ് വിട വാങ്ങിയിരിക്കുന്നത്. റോണവിന്റെ മരണകാരണം എന്താണെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല. സമീക്ഷ യുകെ നോര്‍ത്താംപ്ടണ്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് ഡോണ്‍. ഡോണിന്റെ കുടുംബത്തിനുണ്ടായ ഈ നഷ്ടത്തില്‍ സമീക്ഷ യുകെ അനുശോചനം അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ ഉഴവൂര്‍ പയസ് മൗണ്ട് സ്വദേശികളായ തോമസിന്റെയും സ്മിതയുടെയും മകന്‍ ഏഴുവയസുകാരനായ ഐഡന്‍ ദിവസങ്ങള്‍ക്കു മുമ്പാണ് യാത്രയായത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു. ഇതേ അസുഖം ബാധിച്ചു ഐഡന്റെ മൂത്ത സഹോദരി

More »

ബെര്‍ക്ക്‌ഷെയറിലെ കമ്യൂണിറ്റി സെന്ററില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി പീഡനം; 41കാരന്‍ അറസ്റ്റില്‍
കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഭക്ഷണം നല്‍കി കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്ത സംഭവത്തില്‍ 41 കാരനായ പുരുഷനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ബെര്‍ക്ക്‌ഷെയറിലെ എയ്ല്‍സ്ബറിയിലുള്ള ബക്കിങ്ഹാം പാര്‍ക്ക് കമ്യൂണഇറ്റി സെന്ററിലാണ് സംഭവം നടന്നത്. തുടര്‍ന്ന് കമ്യൂണിറ്റി സെന്ററിലേക്ക് പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ കൈമാറണമെന്ന് തെയിംസ് വാലി പൊലീസ് അഭ്യര്‍ത്ഥിച്ചു. അറസ്റ്റ് നടന്നെന്നും സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. വാട്ടര്‍മീഡില്‍ നിന്ന് അറസ്റ്റ് ചെയ്തയാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

More »

പുതിയ എന്‍എച്ച്എസ് പദ്ധതി വിദേശ റിക്രൂട്ട്‌മെന്റ് 34 ല്‍ നിന്നും 10 ശതമാനമായി കുറയ്ക്കുമെന്ന് ആശങ്ക; തിരിച്ചടി ഇന്ത്യക്കാര്‍ക്ക്
യുകെയിലേക്കു കുടിയേറാനിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി പുതിയ എന്‍എച്ച്എസ് പദ്ധതി. ഇത് വിദേശ റിക്രൂട്ട്‌മെന്റ് 34 ല്‍ നിന്നും 10 ശതമാനമായി കുറയ്ക്കുമെന്ന ആശങ്ക ശക്തമാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അവതരിപ്പിച്ച ഹെല്‍ത്ത്‌കെയര്‍ 10 വര്‍ഷ പദ്ധതി പാരയായി മാറും. എന്‍എച്ച്എസിലെ വിദേശ ജീവനക്കാരുടെ എണ്ണം 2035 ആകുന്നതോടെ 34 ശതമാനത്തില്‍ നിന്നും 10 ശതമാനത്തില്‍ താഴേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി. ബ്രിട്ടീഷ് ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന വിദേശ ഡോക്ടര്‍മാരിലും, നഴ്‌സുമാരിലും ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2023 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം എന്‍എച്ച്എസില്‍ 60,533 ഇന്ത്യന്‍ പൗരന്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 10,865 ഡോക്ടര്‍മാരും, 31,992 നഴ്‌സുമാരും ഉള്‍പ്പെടുന്നു.

More »

വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ തള്ളിയത് തിരിച്ചടിക്കും! ഓട്ടം ബജറ്റില്‍ നികുതി വര്‍ധന തള്ളാതെ ചാന്‍സലര്‍
വെല്‍ഫെയര്‍ ബില്‍ പരിഷ്‌കാരങ്ങള്‍ ലേബര്‍ പാര്‍ട്ടി എംപിമാരുടെ തന്നെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നത് നികുതിയുടെ രൂപത്തില്‍ ജനത്തിന്റെ ചുമലിലേക്ക് വീഴാന്‍ സാധ്യത. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കൊണ്ടുവന്ന വെല്‍ഫെയര്‍ ബില്‍ പരിഷ്‌കാരങ്ങള്‍ ആവിയായി പോയതോടെ 5 ബില്ല്യണ്‍ പൗണ്ടിന്റെ ഭാരം വഹിക്കേണ്ട ഗതികേടിലാണ് ട്രഷറി. എന്നാല്‍ പദ്ധതി തള്ളിയതിന്റെ പ്രത്യാഘാതം ജനങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ചാന്‍സലര്‍ നല്‍കുന്ന സൂചന. അടുത്ത ഓട്ടം ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് റീവ്‌സ് വ്യക്തമാക്കുന്നത്. അതേസമയം സഭയില്‍ കരഞ്ഞെങ്കിലും താന്‍ രാജിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് റീവ്‌സ് അവകാശപ്പെട്ടു. വെല്‍ഫെയര്‍ ബില്ലില്‍ വെള്ളം ചേര്‍ത്തതിന് വില കൊടുക്കേണ്ടി വരുമെന്ന് ഗാര്‍ഡിയന് നല്‍കിയ

More »

ലേബറില്‍ നിന്ന് രാജിവച്ച് മുന്‍ എംപി സാറ സുല്‍ത്താന; കോര്‍ബിനുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കും
അധികാരത്തിലെത്തിയതിനു പിന്നാലെ ലേബര്‍ പാര്‍ട്ടിയിലെ പടല പിണക്കങ്ങള്‍ വലിയ തിരിച്ചടിയാവുകയാണ്. ഏറ്റവും ഒടുവിലായി മുന്‍ എംപി സാറാ സുല്‍ത്താന പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അവര്‍ പറഞ്ഞു. രണ്ട് കുട്ടികളുടെ ആനുകൂല്യ പരിധി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കാതിരുന്നതിന് കഴിഞ്ഞവര്‍ഷം അവര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കവന്‍ട്രി എംപി സ്ഥാനം അവര്‍ക്ക് രാജിവെയ്ക്കേണ്ടതായി വന്നു. കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമാന ചിന്താഗതിക്കാരായ സ്വതന്ത്ര എംപിമാരെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം. ഗാസയിലെ വംശഹത്യയില്‍ സര്‍ക്കാര്‍ സജീവ പങ്കാളിയാണെന്ന് സുല്‍ത്താന ഒരു സോഷ്യല്‍ മീഡിയ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions