യു.കെ.വാര്‍ത്തകള്‍

80 കഴിഞ്ഞ ആയിരക്കണക്കിന് രോഗികള്‍ക്കും എന്‍എച്ച്എസില്‍ മൂന്ന് ദിവസം വരെ കാത്തിരിപ്പ്; ഹെല്‍ത്ത് സെക്രട്ടറിക്ക് നേരെ ചോദ്യങ്ങള്‍
എന്‍എച്ച്എസില്‍ പ്രായമായ രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നത് ദിവസങ്ങള്‍ക്കു ശേഷം. വിനറില്‍ സ്ഥിതി കൂടുതല്‍ ബുദ്ധിമുട്ടായി തുടരുന്നുവെന്നാണ് കണക്കുകള്‍. 80 വയസിന് മുകളിലുള്ള രോഗികള്‍ക്ക് മൂന്ന് ദിവസം വരെയാണ് ചികിത്സ ലഭിക്കാനായി കാത്തിരിക്കേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം ആശുപത്രി ബെഡ് കിട്ടാനായി 50,000-ലേറെ 80 വയസ്സുകാര്‍ മൂന്ന് ദിവസം വരെ കാത്തിരുന്നുവെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. വാര്‍ഡില്‍ ഒരു ഇടം കിട്ടുന്നത് വരെ നിലത്ത് കിടക്കാനും, ടോയ്‌ലറ്റ് സിങ്കില്‍ പോയി കഴുകാനും വരെ നിര്‍ബന്ധിതമായെന്നാണ് ഏജ് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 65 വയസിന് മുകളിലുള്ള 1 ലക്ഷത്തിലേറെ രോഗികള്‍ എ&ഇ കോറിഡോറിലും, വെയ്റ്റിംഗ് റൂമുകളിലും ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടി വന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം മൂര്‍ച്ഛിച്ച രോഗികള്‍ക്ക് പോലും ചില എന്‍എച്ച്എസ് ആശുപത്രിയില്‍

More »

കുട്ടികള്‍ അടക്കം 40 രോഗികളെ പീഡിപ്പിച്ച ആരോപണത്തില്‍ എന്‍എച്ച്എസ് ഡോക്ടര്‍
കുട്ടികള്‍ ഉള്‍പ്പടെ നാല്‍പതോളം രോഗികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചു എന്ന ആരോപണം നേരിടുന്ന ഡോക്ടറെ കോടതിയില്‍ ഹാജരാക്കി. ഡെഡ്‌ലിയിലെ റോയല്‍ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലും, റസ്സല്‍സ് ഹാള്‍ ഹോസ്പിറ്റലിലുമായി 2017നും 2021നും ഇടയില്‍ നടന്ന സംഭവങ്ങള്‍ക്കാണ് നഥാനിയല്‍ സ്‌പെന്‍സര്‍ എന്ന് ഈ 38കാരനു മേല്‍ കേസെടുത്തിരിക്കുന്നത്. 38 രോഗികളാണ് പരാതിക്കാരായി ഉള്ളത്. ബര്‍മിംഗ്ഹാം, ഗ്രെയ്റ്റ് ഹാംപ്‌ഡെന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സ്‌പെന്‍സര്‍, നോര്‍ത്ത് സ്റ്റഫോര്‍ഡ്ഷയര്‍ ജസ്റ്റിസ് സെന്ററിലാണ് ഹാജരായത്. ഫെബ്രുവരി 20ന് സ്റ്റോക്ക് ഓണ്‍ ട്രെന്റ് ക്രൗണ്‍ കോടതി ഇയാളുടെ കേസ് വിചാരണയ്ക്ക് എടുക്കും. അതുവരെ വ്യവസ്ഥകള്‍ക്ക് വിധേയമായി ജാമ്യം നല്‍കി ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. ഇയാളുടെ അതിക്രമങ്ങള്‍ക്ക് വിധേയരായി എന്ന് ആരോപിക്കപ്പെടുന്നവരില്‍, ആ സമയത്ത് 13 വയസ് പൂര്‍ത്തിയാകാത്തവരും ഉണ്ട്.

More »

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നവരുടെ എണ്ണത്തില്‍ ഒരു മില്ല്യണ്‍ വര്‍ധന; ജോലി ചെയ്യാതെ ജീവിക്കുന്നത് 4.17 മില്ല്യണ്‍ പേര്‍
ജോലി ചെയ്യുന്നവരില്‍ നിന്നും നികുതി ഈടാക്കുകയും ജോലി അന്വേഷിക്കാന്‍ പോലും തയാറാകാതെ ജീവിക്കുന്നവരെ താലോലിക്കുകയും ചെയ്യുകയാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ എന്ന് വിമര്‍ശനം. അവസരം മുതലാക്കി യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നവരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തൊഴില്‍രഹിത ബെനഫിറ്റുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ 1 മില്ല്യണ്‍ വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ജോലി അന്വേഷിക്കാതെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വാങ്ങുന്നവരുടെ എണ്ണം 4.17 മില്ല്യണിലാണ് എത്തിനില്‍ക്കുന്നത്. 3.06 മില്ല്യണില്‍ നിന്നാണ് ഈ കുതിപ്പ്. തൊഴിലില്ലായ്മ വര്‍ധിക്കുകയും, വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ കീര്‍ സ്റ്റാര്‍മറിന് ഈ കണക്കുകള്‍ കനത്ത തിരിച്ചടിയാണ്. വെല്‍ഫെയര്‍ ബില്ലില്‍ നിന്നും 5

More »

കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ: 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധന ചര്‍ച്ച മുന്നോട്ട്
യുകെയില്‍ പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് 60 ല്‍ അധകം ലേബര്‍ എംപിമാര്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിന് തുറന്ന കത്ത് നല്‍കി. നിയന്ത്രണമില്ലാത്തതും കടുത്ത ആസക്തി ഉളവാക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ തുടര്‍ച്ചയായ സര്‍ക്കാരുകള്‍ പര്യാപ്തമായി നടപടിയെടുത്തിട്ടില്ലെന്നതാണ് കത്തിലെ മുഖ്യ ആരോപണം. ഡിസംബറില്‍ സമാനമായ നിരോധനം നടപ്പാക്കിയ ഓസ്ട്രേലിയയെ മാതൃകയാക്കി ബ്രിട്ടനും മുന്നോട്ട് പോകണമെന്നും, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, നോര്‍വേ, ന്യൂസിലാന്‍ഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഇത്തരമൊരു നീക്കം പരിഗണിക്കുകയാണെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ എല്ലാ വഴികളും പരിഗണനയിലാണ് എന്ന നിലപാടാണ് സ്റ്റാര്‍മര്‍ സ്വീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്ന മാനസിക

More »

ടോറി പാര്‍ട്ടിയില്‍ നിന്ന് 'റിഫോം യുകെ' യിലേക്ക് പ്രമുഖരുടെ ഒഴുക്ക്; ലേബറും ആശങ്കയില്‍
യുകെയില്‍ അധികാരം മാറിമാറി കൈയടക്കിവച്ചിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കും ലേബര്‍ പാര്‍ട്ടിയ്ക്കും കനത്ത ആശങ്കയായി റിഫോം യുകെയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക്. ലേബറിന് ഭരണം നഷ്ടപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിന് നേതാക്കളുടെ കൂടുമാറ്റമാണ് വിനയാകുന്നത്. 25 വര്‍ഷക്കാലമായ റോംഫോര്‍ഡില്‍ നിന്നുള്ള എം പിയും, ഷാഡോ മന്ത്രിയുമായ ആന്‍ഡ്രൂ റോസിന്‍ഡെല്‍ ആണ് ഏറ്റവും ഒടുവിലായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യുകെയിലേക്ക് എത്തിയ മുതിര്‍ന്ന പാര്‍ട്ടി നേതാവ്. ഷാഗോസ് ദ്വീപ് സമൂഹങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലെ പാര്‍ട്ടി നിലപാടാണ് പാര്‍ട്ടി മാറാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പതിനാലാമത്തെ വയസു മുതല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന റോസിന്‍ഡെല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ റിഫോം യുകെയിലേക്ക്

More »

ജീവിതചെലവ്, സുരക്ഷ ഭീഷണി; ഓരോ 75 സെക്കന്റിലും ഒരാള്‍ വീതം ലണ്ടന്‍ വിടുന്നു
ബ്രിട്ടീഷ് തലസ്ഥാനം മാറുകയാണ്. ഒരു കാലത്ത് ലോകമാകമാനമുള്ള ആളുകളുടെ സ്വപ്ന നഗരിയായിരുന്നു ലണ്ടന്‍. എന്നാല്‍ ഇന്ന്ഒരോ 75 സെക്കന്‍ഡിലും ഒരാള്‍ വീതം നഗരം വിട്ട് മറ്റിടങ്ങളിലേക്ക് താമസം മാറ്റുന്നു എന്നാണ് ഡെയിലി മെയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024ല്‍ 4,15,000 പേരാണ് തലസ്ഥാന നഗരം വിട്ട് മറ്റ് കൗണ്ടികളിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ ഒക്കെ കുടിയേറിയത് എന്നാണ് കണക്കുകള്‍ പറയുന്നത്. അതേസമയം, ലണ്ടനിലേക്ക് പുതിയതായി കടന്നുവന്ന 2,87,000 പേരില്‍ 1,28,000 പേര്‍ കുടിയേറ്റക്കാരായിരുന്നു. വീടുകളുടെയും അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധിച്ചതോടെ യുവാക്കളാണ് കൂടുതലും കുടുംബവുമായി ലണ്ടന്‍ വിട്ട് പോകുന്നതെന്ന് ഈ രംഗത്ത് പഠനം നടത്തിയവര്‍ പറയുന്നു. അതോടൊപ്പം, കുതിച്ചുയരുന്ന കുറ്റകൃത്യ നിരക്കുകളും ജനങ്ങളെ ഇതിന് പ്രേരിപ്പിക്കുന്നുണ്ട്. ലണ്ടനില്‍ കുറ്റകൃത്യങ്ങള്‍ പെരുകാന്‍ അനുവദിച്ചത് മേയര്‍ സാദിഖ് ഖാനാണെന്ന്, റിഫോം യു

More »

ജെസ് റൂള്‍ നിലവില്‍, എല്ലാ ജിപി പ്രാക്ടീസുകളിലും പരസ്യപ്പെടുത്തും; രോഗികള്‍ക്ക് ആശ്വാസമാകും
മൂന്ന് അപ്പോയിന്റ്‌മെന്റിന് ശേഷവും രോഗിയുടെ രോഗാവസ്ഥ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു ഡോക്ടറുടെ സഹായം തേടാന്‍ വഴിയൊരുക്കുന്ന പുതിയ സിസ്റ്റം നിലവില്‍ വന്നു. 'ജെസ് റൂള്‍' എന്നറിയപ്പെടുന്ന നിയമം ഈയാഴ്ച ഇംഗ്ലണ്ടിലെ എല്ലാ ജിപി പ്രാക്ടീസുകളിലും പരസ്യപ്പെടുത്തും. 20 തവണ സര്‍ജറിയെ ബന്ധപ്പെട്ട ശേഷം 2020-ല്‍ മരിച്ച 27-കാരി ജെസീക്കാ ബ്രാഡിയുടെ പേരിലാണ് നിയമം. സെപ്റ്റംബറില്‍ പ്രാബല്യത്തിലെത്തിയ നിയമം വഴി, ഒഴിവാക്കാവുന്ന മരണങ്ങള്‍ തടയുകയും, കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ കണ്ണില്‍ പെടാതെ പോകുന്നത് ഒഴിവാക്കാനുമാണ് ശ്രമിക്കുന്നത്. പുതിയ നിയമം അനുസരിച്ച് ഡോക്ടര്‍മാരോട് രണ്ടാമതൊരു അഭിപ്രായം തേടാനും, രോഗികളെ നേരില്‍ കണ്ട് പരിശോധന നടത്താനും, കൂടുതല്‍ ടെസ്റ്റുകള്‍ നല്‍കാനുമാണ് ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിലെ 6170 ജിപി പ്രാക്ടീസുകളിലും ഇത് സംബന്ധിച്ച പോസ്റ്ററുകള്‍ പതിപ്പിക്കും. പ്രാഥമിക ചിന്തകള്‍

More »

ഗൊറെറ്റി കൊടുങ്കാറ്റ് സൃഷ്ടിച്ച വിനാശത്തിന് ശേഷം മഞ്ഞ് തിരിച്ചുവരുന്നു; മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്
ഗൊറെറ്റി കൊടുങ്കാറ്റിന്റെ ആഘാതത്തില്‍ നിന്നും രാജ്യം മുക്തമായി വരുന്നതിന് പിന്നാലെ കാലാവസ്ഥാ വകുപ്പിന്റെ പുതിയ മഞ്ഞ്, തണുപ്പ് മുന്നറിയിപ്പുകള്‍. മാസത്തിന്റെ അവസാനത്തോടെ തണുപ്പന്‍ കാലാവസ്ഥ മടങ്ങിയെത്തുന്നുവെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. കിഴക്കന്‍ മേഖലയില്‍ നിന്നെത്തുന്ന തണുത്ത കാറ്റാണ് വീണ്ടും രാജ്യത്തേക്ക് ഫ്രീസിംഗ് അവസ്ഥ എത്തിക്കുന്നതെന്ന് മെറ്റ് വ്യക്തമാക്കി. വിവിധ തലത്തിലുള്ള അപകടങ്ങളുമായി എത്തിയ ഗൊറെറ്റി കൊടുങ്കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റാണ് എത്തിച്ചത്. സൗത്ത് വെസ്റ്റ് മേഖലയില്‍ അപകടകരമായ കൊടുങ്കാറ്റിനുള്ള റെഡ് അലേര്‍ട്ടും നിലവിലുണ്ടായിരുന്നു. വിമാനങ്ങള്‍ റദ്ദാക്കാനും, ട്രെയിനുകള്‍ തടസ്സപ്പെടാനും, നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചിടാനും കാലാവസ്ഥ കാരണമായി. എന്നാല്‍ അടുത്ത ആഴ്ചയോടെ അറ്റ്‌ലാന്റിക് കാലാവസ്ഥാ സിസ്റ്റം യുകെയിലേക്ക്

More »

വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
വിദേശത്ത് നിന്ന് എത്തിയ കെയര്‍ തൊഴിലാളികളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വെയില്‍സില്‍ ആദ്യമായി കാര്‍ഡിഫ് സിറ്റി കൗണ്‍സില്‍ ‘മൈഗ്രന്റ് കെയര്‍ വര്‍ക്കേഴ്സ് ചാര്‍ട്ടര്‍’ ഔദ്യോഗികമായി അംഗീകരിച്ചു. യുണിസണുമായി സഹകരിച്ച് രൂപപ്പെടുത്തിയ ഈ ചാര്‍ട്ടര്‍, കെയര്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനീതികള്‍ അവസാനിപ്പിക്കാനും തൊഴില്‍ നിലവാരം ഉയര്‍ത്താനും ലക്ഷ്യമിടുന്നതാണ്. ഹോം നേഴ്സിങ്ങും റസിഡന്‍ഷ്യല്‍ കെയറിലും ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ നൂറുകണക്കിന് വിദേശ തൊഴിലാളികളെയാണ് കൗണ്‍സില്‍ ആശ്രയിക്കുന്നത്. വിസാ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട ചൂഷണം, ഭീഷണി, അന്യായ തൊഴില്‍ നിബന്ധനകള്‍ എന്നിവയ്‌ക്ക് എതിരായ ശക്തമായ നടപടിയായാണ് ചാര്‍ട്ടറിനെ കൗണ്‍സില്‍ കാണുന്നത്. കൗണ്‍സില്‍ കരാര്‍ നല്‍കുന്ന കെയര്‍ സ്ഥാപനങ്ങള്‍ സുതാര്യവും നൈതികവുമായ നിയമന നടപടികള്‍ പാലിക്കണം. കുറഞ്ഞത് ‘റിയല്‍ ലിവിംഗ് വേജ്’

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions