യു.കെ.വാര്‍ത്തകള്‍

യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി, ഇന്ത്യന്‍ വംശജനായ യുവാവിന് 34 വര്‍ഷം ജയില്‍
യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനും, ക്രൂരമായ പീഡനങ്ങള്‍ക്കും ഇരയാക്കിയ ഇന്ത്യന്‍ വംശജന് 34 വര്‍ഷത്തെ ജയില്‍ശിക്ഷയും, നാടുകടത്തലും. സൗത്ത് ലണ്ടന്‍ വാന്‍ഡ്‌സ്‌വര്‍ത്തില്‍ നിന്നുള്ള 34-കാരന്‍ ഗഗന്‍ദീപ് സിംഗിനാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗ കുറ്റങ്ങള്‍ക്ക് പുറമെ തടങ്കലില്‍ വെയ്ക്കല്‍, ഗുരുതരമായി ശാരീരിക അതിക്രമങ്ങള്‍ നടത്തുക, തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങളും ഇയാള്‍ക്കെതിരെ തെളിഞ്ഞിരുന്നു. ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവിലാണ് കുറ്റങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച ഇതേ കോടതി സിംഗിന് ദൈര്‍ഘ്യമേറിയ ജയില്‍ശിക്ഷയാണ് വിധിച്ചത്. 28 വര്‍ഷം ജയില്‍ശിക്ഷയ്‌ക്കൊപ്പം, 6 വര്‍ഷത്തെ എക്സ്റ്റന്റഡ് ലൈസന്‍സ് പിരീഡും നേരിടണം. ഇന്ത്യന്‍ വംശജനായ സിംഗിന് 18 വര്‍ഷത്തിന് ശേഷം മാത്രം പരോള്‍ നല്‍കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. ലൈസന്‍സ് കാലയളവ്

More »

മെനിംജൈറ്റിസ് ബി ഭീഷണി; ബ്രിട്ടനില്‍ 10 ലക്ഷം യുവാക്കള്‍ക്ക് വാക്‌സിന്‍, പ്രത്യേക പ്രതിരോധ കാമ്പയിന്‍
ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്‍ ലന്‍ഡിലും ഉള്‍പ്പെടെ പത്ത് ലക്ഷം യുവാക്കള്‍ക്ക് മെനിംജൈറ്റിസ് ബി വാക്‌സിന്‍ നല്‍കാന്‍ ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്. കെന്റില്‍ ഈ വര്‍ഷം പടര്‍ന്നുപിടിച്ച രാജ്യത്തെ ഏറ്റവും വലിയ മെനിംജൈറ്റിസ് ബി വ്യാപനവും ഡോര്‍സെറ്റിലെ വെയ്‌മൗത്ത്, ബെര്‍ക്ക്‍ഷെയറിലെ റീഡിംഗ് എന്നിവിടങ്ങളിലെ അസാധാരണ ക്ലസ്റ്ററുകളും ആരോഗ്യ വകുപ്പിനെ ജാഗ്രതയിലാക്കിയതോടെയാണ് ഈ നടപടി. സര്‍വകലാശാലകളിലും ഹോസ്റ്റലുകളിലും ആദ്യമായി പ്രവേശിക്കുന്ന 18 മുതല്‍ 25 വയസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് പ്രധാനമായും വാക്‌സിന്‍ ലഭിക്കുന്നവര്‍. ലിവര്‍പൂളിലെ സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന 18 കാരന്‍ ആരോണ്‍ മില്‍സ് മെനിംജൈറ്റിസ് ബാധിച്ച് മരിച്ചതും വിഷയത്തെ കൂടുതല്‍ ഗൗരവതരമാക്കി. സാധാരണ ഫ്‌ളൂ പോലുള്ള ലക്ഷണങ്ങളോടെയായിരുന്നു അസുഖത്തിന്റെ തുടക്കം. എന്നാല്‍ പിന്നീട് ഗുരുതരാവസ്ഥയിലേക്കു മാറുകയായിരുന്നു. നിലവില്‍

More »

കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ലിവര്‍പൂള്‍ മലയാളി; കൈയടിച്ച് ബ്രിട്ടന്‍
തന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന്, കാന്‍സര്‍ റിസേര്‍ച്ച് യുകെയ്ക്കായി 300 മൈല്‍ നടന്ന് ഫണ്ട്‌റെയ്‌സിംഗ് നടത്താന്‍ ലിവര്‍പൂള്‍ മലയാളി. ലിവര്‍പൂളില്‍ നിന്നുള്ള അനീഷ് സുരേന്ദ്രന്‍ നായരാണ് ഡഞ്ചെനെസ് ബീച്ചില്‍ നിന്നും വാലസി ബീച്ചിലേക്ക് ചുവടുവെച്ചത്. കാന്‍സര്‍ റിസേര്‍ച്ച് യുകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ഈ മാതൃകാപരമായ നടത്തം. തന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാളിലാണ് ഇത്തരമൊരു ദൗത്യത്തിന് അനീഷും, കുടുംബവും തുടക്കം കുറിച്ചത്. മകള്‍ക്ക് മനോഹരമായ സമ്മാനങ്ങള്‍ വാങ്ങിനല്‍കുന്നതിന് പകരം ക്ലാറ്റര്‍ബ്രിഡ്ജ് കാന്‍സര്‍ സെന്ററിനായി ഫണ്ട് കണ്ടെത്തി നല്‍കുകയാണ് കഴിഞ്ഞ വര്‍ഷം ചെയ്തത്. ഇത് ഒരുപടി കൂടി ഉയര്‍ത്തി ഈ വര്‍ഷം 300 മൈല്‍ നടക്കാനിറങ്ങുകയായിരുന്നു. 300 മൈല്‍ എന്ന ദൈര്‍ഘ്യമേറിയ യാത്ര വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഒരു നല്ല കാര്യത്തിനായി പണം കണ്ടെത്താനും,

More »

സിസേറിയന്‍ അടുത്തിരിക്കെ കെയററുടെ ഭര്‍ത്താവും, കുഞ്ഞും നാടുവിടണമെന്ന് ഹോം ഓഫീസ് ലെറ്റര്‍; ആശങ്കയോടെ കെയറര്‍മാര്‍
യുകെയില്‍ ഹോം ഓഫീസ് വിസാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ കടുത്ത ആശങ്കയിലാണ് കെയര്‍ വിസയിലെത്തിയ മലയാളികളടക്കമുള്ള വിദേശ ജീവനക്കാര്‍. അഞ്ച് വയസ്സുള്ള കുട്ടിയോട് വരെ നാടുവിടാന്‍ ആവശ്യപ്പെട്ട് കത്തയച്ച ഹോം ഓഫീസ് ഇപ്പോള്‍ പൂര്‍ണ്ണഗര്‍ഭിണിയായ കെയററുടെ കുടുംബത്തിന് നാടുകടത്തല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. യുകെയില്‍ ജോലി ചെയ്യാനും, താമസിക്കാനും നിയമപരമായി അനുമതിയുള്ള കെയറര്‍ക്കാണ് ഈ ഷോക്ക് കിട്ടിയത്. ഇവരുടെ ഭര്‍ത്താവിനോടും, ആദ്യത്തെ കുട്ടിയോടുമാണ് ഉടനെ നാടുവിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ഭാവിയെ കുറിച്ചുള്ള ആകുലതയിലാണ് അമ്മ. സ്‌കോട്ട് ലന്‍ഡില്‍ താമസിക്കുന്ന സചിന്ത വര്‍ണാകുലസൂര്യയ്‌ക്കൊപ്പം ഡിപ്പന്റന്‍ഡുമാരായി ഭര്‍ത്താവ് ഇന്ദികാ കുമാരയും, ഇവരുടെ ആറ് വയസ്സുകാരി മകളും കഴിയുന്നത്. ശ്രീലങ്കയില്‍ നിന്നും ഡോക്ടറായി യോഗ്യത നേടിയിട്ടുള്ള സഞ്ചിത

More »

വാട്ടര്‍ഫോര്‍ഡില്‍ ജോഗിങിനിടെ യുവാവിന് ക്രൂരമായ ആക്രമണം; ഇരയായത് മലയാളി എഞ്ചിനിയറെന്ന് റിപ്പോര്‍ട്ട്
അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍ ജോഗിങിന് ഇറങ്ങിയ യുവാവിന് നേരെ ഗുരുതര ആക്രമണം. ജൂണ്‍ 8 തിങ്കളാഴ്ച വൈകുന്നേരം 6.35 മുതല്‍ 6.55 വരെയുള്ള സമയത്തിനിടെയാണ് ആക്രമണം നടന്നത്. സെന്റ് ജോണ്‍സ് റിവര്‍ വാക്ക് പ്രദേശത്ത് ജോഗിങ് നടത്തുകയായിരുന്ന യുവാവിനെ രണ്ട് അജ്ഞാതര്‍ സമീപിച്ചു. ചില ചോദ്യങ്ങള്‍ ചോദിച്ചശേഷം ഇരുവരും യുവാവിനെ മര്‍ദിക്കുകയായിരുന്നു. കുത്തിയും ചവിട്ടിയും ആക്രമിച്ചതിനെ തുടര്‍ന്ന് കൈകള്‍ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ യുവാവിനെ ആംബുലന്‍സില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രമികള്‍ ഇരുപതു വയസുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.ആക്രമണത്തിനിരയായത് മലയാളി യുവാവാണെന്നാണ് സൂചന. എഞ്ചിനീയറായ യുവാവിന് നേരെയുണ്ടായ അക്രമം ഭീതി

More »

എന്‍എച്ച്എസില്‍ പ്രതിദിനം 3,000 രോഗികള്‍ക്ക് ഇടനാഴികളില്‍ ചികിത്സ!
എന്‍എച്ച്എസില്‍ ഗുരുതര പ്രതിസന്ധിയായി ഇടനാഴികളില്‍ ചികിത്സ! പ്രതിദിനം 3,000 രോഗികളെയാണ് ഇടനാഴികളില്‍ കിടത്തി ചികിത്സിക്കേണ്ടി വരുന്നത്. 'കോറിഡോര്‍ കെയര്‍' ഗുരുതര പ്രതിസന്ധിയായി തുടരുന്നതായി പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. ആശുപത്രികളിലെ കിടക്കകളുടെ ലഭ്യതക്കുറവും രോഗികളുടെ വര്‍ധിച്ച തിരക്കുമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോറിഡോര്‍ കെയര്‍ 2029ഓടെ പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ സെക്രട്ടറി ജെയിംസ് മുറേ, രോഗികളെ ഇടനാഴികളില്‍ ചികിത്സിക്കുന്നത് അംഗീകരിക്കാനാവാത്തതും അവരുടെ അന്തസ്സിന് നിരക്കാത്തതുമായ സാഹചര്യമാണെന്ന് വ്യക്തമാക്കി. പ്രശ്നം ഏറ്റവും രൂക്ഷമായ ആശുപത്രി ട്രസ്റ്റുകളെ കണ്ടെത്തി ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നല്‍കുന്നതിനായാണ് ആദ്യമായി ഇത്തരം കണക്കുകള്‍ പൊതുജനങ്ങള്‍ക്ക്

More »

വൈറല്‍ ബാധയെ തുടര്‍ന്ന് മസ്തിഷ്ക രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസവും; ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞ നാലുവയസുകാരി ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്. വൈറല്‍ രോഗബാധയെ തുടര്‍ന്ന് മസ്തിഷ്കത്തില്‍ രക്തസ്രാവവും രക്തക്കുഴലുകളില്‍ തടസ്സവും ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം-ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളാണ് ഹെലന്‍ റോസ്. ഹെലന്റെ തലയില്‍ ബാഹ്യപരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും കടുത്ത വൈറല്‍ ബാധയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് മരണകാരണമെന്നും മെഡിക്കല്‍ എക്സാമിനറുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച നോര്‍വിച്ചിലെ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിഡ്ജിലെ അഡന്‍ബ്രൂക്സ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

More »

ലണ്ടനില്‍ മൂന്ന് വയസുകാരിയെ രക്ഷിച്ച മലയാളി യുവാവിന് അഭിനന്ദന പ്രവാഹം
ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ മൂന്നാം നിലയിലെ ജനല്‍പ്പടിയില്‍ അപകടകരമായി തൂങ്ങിനിന്ന മൂന്ന് വയസു കാരിയെ സാഹസികമായി രക്ഷിച്ച മലയാളി യുവാവിന് അഭിനന്ദന പ്രവാഹം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇല്‍ഫോര്‍ഡ് ഹൈറോഡിലെ തിരക്കേറിയ വ്യാപാരമേഖലയിലായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മലപ്പുറം സ്വദേശി മുഹമ്മദ് ജസീലാണ് കുഞ്ഞിനെ രക്ഷിച്ചവരില്‍ ഒരാളെന്ന് വ്യക്തമായത്. മെട്രോപൊളിറ്റന്‍ പൊലീസിന്റെ വിവരമനുസരിച്ച്, വൈകിട്ട് 3.23ഓടെയാണ് കുട്ടി കെട്ടിടത്തിന്റെ മുകളിലെ ജനല്‍പ്പടിയിലേക്ക് കയറിയെന്ന വിവരം ലഭിച്ചത്. ഏത് നിമിഷവും താഴേക്ക് വീഴാന്‍ സാധ്യതയുള്ള അവസ്ഥയില്‍ കുട്ടിയെ കണ്ടതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരായി. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ, സമീപത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന മുഹമ്മദ്

More »

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ രണ്ടാം ദിവസവും കുടിയേറ്റ വിരുദ്ധ കലാപം പടരുന്നു; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം രണ്ടാം ദിവസവും അക്രമാസക്തമായി തുടരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ന്യൂടൗണ്‍അബേയിലെ സാന്‍ഡിനോസ് റൗണ്ടബൗട്ടിന് സമീപം 300 പേര്‍ പങ്കെടുത്ത പ്രതിഷേധം അക്രമത്തിലേക്ക് വഴി മാറി. പ്രതിഷേധക്കാര്‍ക്ക് ഒരു ട്രക്ക് കത്തിക്കുകയും ഇഷ്ടികകളും പെട്രോള്‍ ബോംബുകളും പൊലീസിന് നേരെ എറിയുകയും ചെയ്തു. സമീപത്തുള്ള ഒരു ഹോട്ടലില്‍ കുടിയേറ്റക്കാര്‍ താമസിക്കുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അതിനെ ലക്ഷ്യമിടാനായിരുന്നു ചിലരുടെ ശ്രമം. ഡെറിയിലും സംഘര്‍ഷമുണ്ടായി. ബെല്‍ഫാസ്റ്റിലെ കത്തികുത്ത് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റയാളുടെ കുടുംബം അക്രമ സംഭവങ്ങളെ അപലപിച്ചു. സോഷ്യല്‍മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇരയായ വ്യക്തി ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും കുടുംബം വ്യക്തമാക്കി. സമാധാന പ്രതിഷേധത്തെ മാത്രമെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions