യു.കെ.വാര്‍ത്തകള്‍

വെയില്‍സിലെ മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിരുന്നിലേക്ക് ക്ഷണം
2025ലെ വെയില്‍സ് കെയര്‍ അവാര്‍ഡില്‍ 'ഇന്‍ഡിപെന്‍ഡന്റ് സെക്ടര്‍ നഴ്‌സ് ഓഫ് ദ ഇയര്‍' വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ മലയാളി നഴ്‌സ് ഷൈനി സ്‌കറിയയ്ക്ക് അപൂര്‍വ അംഗീകാരം. ബ്രിട്ടീഷ് രാജകുടുംബം ഒരുക്കിയ പ്രത്യേക രാജകീയ വിരുന്നിലേക്ക് ഷൈനിക്ക് ഔദ്യോഗിക ക്ഷണം ലഭിക്കുകയും വിരുന്നില്‍ പങ്കെടുത്ത ഷൈനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവകയും ചെയ്യുകയാണ് ഇപ്പോള്‍. കിങ് ചാള്‍സ്, രാജ്ഞി, മറ്റ് രാജകുടുംബാംഗങ്ങള്‍, പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുത്ത ഈ വിരുന്നിലേക്ക് ക്ഷണം ലഭിച്ച ഏക മലയാളിയാണ് ഷൈനി സ്‌കറിയ. രാജകീയ വേദിയില്‍ കിങ് ചാള്‍സുമായി നേരിട്ടുള്ള സൗഹൃദസംഭാഷണത്തിനും ഷൈനിക്ക് അവസരം ലഭിച്ചു. 2013ല്‍ കേരളം സന്ദര്‍ശിച്ച അനുഭവവും, തന്റെ 65ാം ജന്മദിനം കുമരകത്ത് ആഘോഷിച്ചതുമാണ് രാജാവ് ഓര്‍മ്മിപ്പിച്ചത്. കൊല്ലം സ്വദേശിയായ ഷൈനി, വെയില്‍സിലെ

More »

ഇംഗ്ലണ്ടില്‍ കുട്ടികളുള്ള വാഹനങ്ങളില്‍ വെയ്പിംഗിന് നിരോധനം വരും
ഇംഗ്ലണ്ടില്‍ കുട്ടികളുള്ള വാഹനങ്ങളില്‍ വെയ്പിംഗ് നിരോധിക്കാന്‍ സര്‍ക്കാര്‍. കളി സ്ഥലങ്ങളിലും സ്‌കൂളുകളുടെ സമീപ പ്രദേശങ്ങളിലും ആശുപത്രികളുടെ പരിസരത്തുമാണ് പുകവലി, വെയ്പിങ്, ഹീറ്റഡ് ടുബാക്കോ ഉപയോഗം എന്നിവ വിലക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 12 ആഴ്ച നീളുന്ന പൊതു ചര്‍ച്ച വെള്ളിയാഴ്ച ആരംഭിച്ചു കഴിഞ്ഞു. ഇന്‍ഡോര്‍ ഇടങ്ങളില്‍ ഇതിനകം പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും പുതിയ നിര്‍ദ്ദേശ പ്രകാരം അവിടങ്ങളും വെയ്പ് ഹീറ്റഡ് ടുബാക്കോ ഫ്രീ മേഖലകളാക്കും. എന്നാല്‍ പബ് ഗാര്‍ഡനുകള്‍, ബീച്ചുകള്‍, സ്വകാര്യ ഔട്ട്‌ഡോര്‍ ഇടങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വീടുകളില്‍ പുകവലിക്കും വെയ്പിംഗിനും വിലക്ക് ബാധകമല്ല. മറ്റുള്ളവര്‍ പുകവലിക്കുന്നതിനാല്‍ കുട്ടികളും രോഗികളും ദുരിതമനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ സെക്രട്ടറി വൈസ് സ്ട്രീറ്റിങ് പറഞ്ഞു. ഹൃദ്രോഗം,

More »

സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തി അവധിക്കാലം പുനഃക്രമീകരിക്കാന്‍ ആലോചന
യുകെയില്‍ സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തി അവധിക്കാലം പുനഃക്രമീകരിക്കാന്‍ ആലോചന. വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ ദിനങ്ങളില്‍ കുട്ടികള്‍ ബുദ്ധിമുട്ടി പരീക്ഷ എഴുതുന്നത് ഒഴിവാക്കുവാനും അതുപോലെ ദൈര്‍ഘ്യമേറിയ വേനലവധിയെ കുറിച്ച് മാതാപിതാക്കള്‍ക്കുള്ള ആവലാതികള്‍ പരിഹരിക്കാനും ആണ് സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശവുമായി ഓഫ്‌സ്റ്റെഡ് രംഗത്തെത്തിയത്. നിലവിലെ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന തുടര്‍ച്ച നഷ്ടപ്പെടുന്നതായും മാതാപിതാക്കള്‍ക്ക് ചൈല്‍ഡ് കെയറിനായി അധിക ചെലവ് വരുന്നതായും വിദഗ്ധര്‍ പറയുന്നു. നിലവില്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം സ്‌കൂളുകളിലും ആറാഴ്ച കാലത്തെ വേനലവധിയും ക്രിസ്തുമസ് - ഈസ്റ്റര്‍ കാലത്തെ രണ്ടാഴ്ച അവധിയും ഓരോ ടേമിന്റെയും അവസാനത്തില്‍ ഒരാഴ്ചക്കാലത്തെ ഹാഫ് ടേം ഹോളിഡേയുമാണ് നല്‍കുന്നത്. ചില സ്‌കൂളുകളില്‍ ഒക്ടോബര്‍ മാസത്തില്‍ രണ്ടാഴ്ച്ചക്കാലത്തെ ദൈര്‍ഘ്യമേറിയ

More »

ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് 95 ഹൈസ്ട്രീറ്റ് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു
യുകെയിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് 95 ഹൈസ്ട്രീറ്റ് ബ്രാഞ്ചുകള്‍ കൂടി അടയ്ക്കാന്‍ തീരുമാനിച്ചു. നേരിട്ട് ബ്രാഞ്ചുകളിലെത്തുന്ന ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞുവരുന്നതും ഓണ്‍ലൈന്‍ സേവനങ്ങളുടെ ആവശ്യകത വര്‍ധിക്കുന്നതുമാണ് ഈ നീക്കത്തിന് പിന്നില്‍. ലോയ്ഡ്‌സ് ബാങ്കിന്റെ 53 ശാഖകളും ഹാലിഫാക്‌സിന്റെ 31 ബ്രാഞ്ചുകളും ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡിന്റെ 11 ബ്രാഞ്ചുകളും 2027 മേയ് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. നേരത്തെ പ്രഖ്യാപിച്ചിരുന്ന 49 ബ്രാഞ്ചുകളുടെ ക്ലോസിങ് ഈ വര്‍ഷം ഒക്ടോബറോടെ പൂര്‍ത്തിയാകും. ഇതിനു പുറമെ പുതിയതായി പ്രഖ്യാപിച്ച 95 ബ്രാഞ്ചുകളും അടച്ചുപൂട്ടുന്നതോടെ ബാങ്കിന് 610 ബ്രാഞ്ചുകള്‍ മാത്രമേ ശേഷിക്കൂ. ഉപയോക്താക്കളുടെ ആവശ്യാനുസരണം ബാങ്കിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്താനും മണി മാനേജ്‌മെന്റിന് പുതിയ മാര്‍ഗങ്ങള്‍ തുറക്കാനുമാണ് ഈ തീരുമാനം. ലോയ്ഡ്‌സ് ഗ്രൂപ്പിന്റെ ആപ്പും

More »

നഴ്‌സുമാരോട് വീണ്ടും നീതികേട്‌! എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3.3% മാത്രം ശമ്പളവര്‍ധന; പണപ്പെരുപ്പത്തിലും താഴെ
ഡോക്ടര്‍മാര്‍ 29 ശതമാനം ശമ്പളവര്‍ധനയ്ക്കായി സമരം ചെയ്യുമ്പോള്‍ കഠിന ജോലിചെയ്തു വരുന്ന നഴ്‌സുമാര്‍ അടക്കമുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 'നക്കാപ്പിച്ച ഓഫര്‍'. 2026-27 വര്‍ഷത്തെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ശമ്പളവര്‍ധന ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചത് അപമാനിക്കുന്നതുപോലെയാണെന്നാണ് ആരോപണം . ഇംഗ്ലണ്ടിലെ 1.4 മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാരെ അപമാനിക്കുന്ന തരത്തില്‍ 3.3% മാത്രം വരുന്ന പാക്കേജാണ് അനുവദിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തിനും താഴെ നില്‍ക്കുന്ന വര്‍ധനയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ച വര്‍ധന ഫ്രണ്ട്‌ലൈന്‍ ജീവനക്കാരെ ചതിക്കുന്നതാണെന്ന് ഹെല്‍ത്ത് യൂണിയനുകള്‍ ആരോപിച്ചു. നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, പോര്‍ട്ടര്‍മാര്‍ എന്നിങ്ങനെ വിവിധ എന്‍എച്ച്എസ് ജീവനക്കാര്‍ക്കാണ് പണപ്പെരുപ്പത്തിലും താഴെയുള്ള വര്‍ധന

More »

3 വര്‍ഷത്തില്‍ താഴെ ജോലിക്ക് യുകെയില്‍ പോകുന്നവര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് അടക്കേണ്ട
സാമൂഹ്യ സുരക്ഷാ കോണ്‍ട്രിബ്യൂഷന്‍ വിഷയങ്ങളില്‍ ഇന്ത്യ യു കെയുമായി പുതിയ കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ഇന്ത്യയിലെ ബ്രിട്ടീഷ് കമ്മീഷണര്‍ ലിന്‍ഡി കാമറൂണുമാണ് കരാറില്‍ ഒപ്പിട്ടത്. ന്യൂഡല്‍ഹിയില്‍ വെച്ച് കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു കരാറില്‍ ഒപ്പിട്ടത്. പുതിയ കരാറനുസരിച്ച് ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഇരട്ട സാമൂഹ്യ സുരക്ഷാ കോണ്‍ട്രിബ്യൂഷന്‍ നല്‍കേണ്ടതായി വരില്ല. അതായത്, താത്ക്കാലികാടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിലോ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലോ ജോലിക്ക് പോകുന്ന ഇന്ത്യാക്കാര്‍ക്ക് അവിടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതം നല്‍കേണ്ടി വരില്ല. മൂന്ന് വര്‍ഷം വരെ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. ഈ കരാര്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബൃഹത്തായ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമാണെന്നും, വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഈ കരാറും

More »

എയര്‍ ഇന്ത്യ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനപൂര്‍വം ഓഫാക്കിയെന്ന് ഇറ്റാലിയന്‍ പത്രം
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ പത്രം. വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനപൂര്‍വം ഓഫാക്കിയെന്നാണ് ഇറ്റാലിയന്‍ പത്രമായ കോറ്യ ഡെല്ല സെറ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോക്പിറ്റിലെ വോയിസ് റെക്കോര്‍ഡിംഗുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ഇത് വ്യോമയാന മന്ത്രാലയം പോലും സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഇത്തരം വാദങ്ങള്‍ ഉയര്‍ന്നുവെങ്കിലും അത് തള്ളികളയുകായിരുന്നു ഔദ്യോഗിക കേന്ദ്രങ്ങള്‍. അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സുപ്രീംകോടതിയില്‍ എത്തും. അപകടം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നും പത്രത്തിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു കണ്ടെത്തലിനെ കുറിച്ച് വ്യോമയാന മന്ത്രാലയം ഇനിയും പ്രതകരിച്ചിട്ടില്ല. അഹമ്മദാബാദിലെ സര്‍ദാര്‍

More »

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മോഷ്ടിച്ച് വിറ്റു; യുകെയില്‍ ഇന്ത്യന്‍ ഡോക്ടറെ പുറത്താക്കി; ഭര്‍ത്താവിനും ശിക്ഷ
കോവിഡ് കാലത്ത് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മോഷ്ടിച്ച് ഇ ബേ വഴി വില്‍പ്പന നടത്തിയ ഇന്ത്യന്‍ വംശജയായ ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി. ഗ്ലാസ്‌ഗോയിലെ ഹെയര്‍മൈറോസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഡോ ആതിയ ഷെയ്ഖിനെയാണ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്തത്. ആതിയയും ഭര്‍ത്താവ് ഒമര്‍ ഷെയ്ഖും ചേര്‍ന്ന് നടത്തിയ വിശ്വാസ വഞ്ചനയിലൂടെ ഏകദേശം 8000 പൗണ്ട് ലാഭമുണ്ടാക്കിയതായാണ് കണ്ടെത്തല്‍. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ക്ക് കഴിഞ്ഞ വര്‍ഷം പത്തുമാസം വീതം തടവ് ശിക്ഷയും വിധിച്ചിരുന്നു. 2020 ല്‍ യുകെയില്‍ കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുകയും ആശുപത്രികളില്‍ പിപിഇ കിറ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയും ചെയ്ത സമയത്താണ് ഇവര്‍ കൃത്യം നടത്തിയത്. ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച ഗ്ലൗസുകള്‍, മാസ്‌കുകള്‍, വൈപ്പുകള്‍ എന്നിവ നാലു

More »

മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിനെ കുത്തികൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതിയ്ക്ക് 28 വര്‍ഷം തടവു വിധിച്ച് കോടതി
യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിനെ ഡ്യൂട്ടിക്കിടെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിധി പ്രഖ്യാപിച്ചു. റോയല്‍ ഓള്‍ഡ്ഹാം ഹോസ്പിറ്റലിലെ നഴ്‌സ് അച്ചാമ്മ ചെറിയാനെ ആക്രമിച്ച പ്രതിക്ക് 28 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. റൗമോണ്‍ ഹക്കിനെയാണ് മാഞ്ചസ്റ്ററിലെ മിന്‍ഷുള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ശിക്ഷാ വിധിയില്‍ 22 വര്‍ഷം നേരിട്ടുള്ള ജയില്‍ വാസവും ബാക്കി ആറു വര്‍ഷം കര്‍ശനമായ നിരീക്ഷണ വ്യവസ്ഥകളോടെയുള്ള ലൈസന്‍സ് കാലാവധിയുമാണ് ഉള്‍പ്പെടുന്നത്. നഴ്‌സിനെതിരെ നടന്നത് ക്രൂരവും ആസൂത്രിതവുമായ കൊലപാതക ശ്രമമാണെന്ന് നിരീക്ഷിച്ച കോടതി ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയെ ഒന്നടങ്കം നടുക്കിയ സംഭവം നടന്നത്. മാനസികാരോഗ്യ നിയമ പ്രകാരം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട റൗമോണ്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions