യു.കെ.വാര്‍ത്തകള്‍

ആദ്യ വീട് വാങ്ങുന്നവര്‍ക്ക് 20,000 പൗണ്ട് അധിക ഡെപ്പോസിറ്റ്
ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷം ബ്രിട്ടന്റെ മോര്‍ട്ട്‌ഗേജ് വിപണിക്ക് കടുത്ത ആഘാതം. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഹൗസ് ഡെപ്പോസിറ്റ് ഇനത്തില്‍ ആയിരക്കണക്കിന് പൗണ്ട് അധിക ചെലവാണ് ഫെബ്രുവരിക്ക് ശേഷം രൂപപ്പെട്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് യുദ്ധത്തോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ഉയര്‍ന്ന ഭക്ഷ്യ, ഇന്ധനവിലകള്‍ മൂലം സമ്മര്‍ദം നേരിടുന്ന കുടുംബങ്ങള്‍ക്ക് ഇത് കൂടുതല്‍ സമ്മര്‍ദമായി മാറിയിട്ടുണ്ട്. എന്നാല്‍ ഈ വര്‍ദ്ധന ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കി മാറ്റിയെന്നാണ് എസ്‌റ്റേറ്റ് ഏജന്റ്‌സ് സാവില്‍സ് പറയുന്നത്. ഒരു ശരാശരി ഫസ്റ്റ്-ടൈം വീട് വാങ്ങാന്‍ ഏകദേശം 259,000 പൗണ്ട് ചെലവുണ്ട്. ഇത് 30 വര്‍ഷത്തെ മോര്‍ട്ട്‌ഗേജായി എടുക്കുമ്പോള്‍ 127 പൗണ്ട് അധിക ചെലവ് വരുന്നതായി കണക്കുകള്‍ പറയുന്നു. 10% ഡെപ്പോസിറ്റുമായി രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ്

More »

യുകെയില്‍ മലയാളി ഡോക്ടര്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
യുകെയിലെ മില്‍ട്ടണ്‍ കീന്‍സില്‍ പ്രമുഖ മലയാളി ഡോക്ടറെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അച്ചാമ്മ ജോണ്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത് . സംഭവത്തില്‍ 58 കാരനായ ഭര്‍ത്താവിനെ യുകെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് മില്‍ട്ടണ്‍ കീന്‍സിലെ വൂള്‍വര്‍ട്ടണില്‍ ഈസ്റ്റ് മൂര്‍ ഡ്രൈവിലുള്ള ദമ്പതികളുടെ വസതിയില്‍ വെച്ച് ഭര്‍ത്താവ് പൊലീസിന്റെ പിടിയിലാകുന്നത്. വീട്ടില്‍ നിന്നും അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം എത്തിയപ്പോള്‍ അച്ചാമ്മ ജോണ്‍ മരിച്ച നിലയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മിടുക്കിയായ വിദ്യാര്‍ഥിനിയും യുകെയില്‍ സ്കിന്‍ കാന്‍സര്‍ മേഖലയില്‍ പേരെടുത്ത ഡോക്ടറുമായിരുന്നു കൊല്ലപ്പെട്ട അച്ചാമ്മ ജോണ്‍. എന്‍എച്ച്എസില്‍ ഏറെ പ്രിയങ്കരിയായ ഡോക്ടറുടെ ഔദ്യോഗിക ജീവിതം വിജയകരമായിരുന്നെങ്കിലും

More »

യുകെയില്‍ താപനില 34 ഡിഗ്രിക്ക് മുകളില്‍; ചൂടില്‍നിന്ന് രക്ഷ തേടി ജലാശയങ്ങളിലിറങ്ങിയ 3 കൗമാരക്കാര്‍ മുങ്ങിമരിച്ചു
യുകെ ചുട്ടുപൊള്ളുന്നു. കേരളത്തിലെ കടുത്ത വേനലിനെ അനുസ്മരിപ്പിക്കുംവിധം താപനില 34 ഡിഗ്രിക്ക് മുകളില്‍എത്തി. യുകെയില്‍ മെയ് മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമായി ചൊവ്വാഴ്ച മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ടു. ചൂടില്‍നിന്ന് രക്ഷ തേടി വിവിധ ജലാശയങ്ങളില്‍ ഇറങ്ങിയ മൂന്ന് കൗമരക്കാര്‍ മരിച്ചു. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഹാലിഫാക്സില്‍ 13കാരനെ റിസര്‍വോയറില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . വാര്‍വിക്ഷയറിലെ കിംഗ്സ്ബറി വാട്ടര്‍ പാര്‍ക്കില്‍ 16കാരിയായ പെണ്‍കുട്ടിയുടെയും സൗത്ത് യോര്‍ക്ക്ഷയറിലെ റോതര്‍ വാലി പാര്‍ക്കില്‍ മറ്റൊരു കൗമാരക്കാരന്റെയും മൃതദേഹങ്ങള്‍ വെള്ളത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച ലിങ്കണിന് സമീപമുള്ള തടാകത്തില്‍ 15കാരന്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന്

More »

ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന് മുന്‍പ് ബ്രിട്ടീഷ് പൗരത്വം നേടാന്‍ നെട്ടോട്ടം
യുകെയില്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന് മുന്‍പ് ബ്രിട്ടീഷ് പൗരത്വം നേടാനായി കുടിയേറ്റക്കാര്‍ നെട്ടോട്ടത്തില്‍. ഇമിഗ്രേഷന്‍ നടപടികള്‍ പ്രാബല്യത്തില്‍ വന്നാല്‍ യുകെയില്‍ സെറ്റില്‍മെന്റ് നേടുന്നത് ബുദ്ധിമുട്ടായി മാറുമെന്ന ആശങ്കയിലാണ് റെക്കോര്‍ഡ് തോതില്‍ കുടിയേറ്റക്കാര്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. ലേബര്‍ ഗവണ്‍മെന്റ് തയ്യാറാകുന്ന പദ്ധതി അധികം വൈകാതെ നിലവില്‍ വരുമെന്നാണ് കരുതുന്നത്. ഇത് തിരിച്ചറിഞ്ഞ് ഈ വര്‍ഷം മാര്‍ച്ച് വരെ 312,000 അഭയാര്‍ത്ഥികള്‍, വിദേശ ജോലിക്കാര്‍, ഫാമിലി ഡിപ്പന്റന്‍ഡ്‌സ് എന്നിവരാണ് ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും അപേക്ഷാ സമര്‍പ്പണമാണ് ഇത്. എട്ട് വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടി അപേക്ഷകരാണ് ഇപ്പോള്‍ എത്തുന്നതെന്നും ഹോം ഓഫീസ് കണക്കുകള്‍ പറയുന്നു. ഇതേ കാലഘട്ടത്തില്‍

More »

ബൈജു തിട്ടാലയ്ക്ക് കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിന്റെ 'ഹോണററി കൗണ്‍സിലര്‍' പദവി
കേംബ്രിഡ്ജ് നഗരസഭയുടെ മുന്‍ മേയറും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ മലയാളി ബൈജു തിട്ടാലയ്ക്ക് അപൂര്‍വ ആദരം. കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ അദ്ദേഹത്തെ 'ഹോണററി കൗണ്‍സിലര്‍' പദവി നല്‍കി ആദരിച്ചു. കൗണ്‍സിലര്‍ എന്ന നിലയില്‍ ദീര്‍ഘകാലം മികച്ച സേവനം അനുഷ്ഠിച്ച മുന്‍ ജനപ്രതിനിധികള്‍ക്ക് നഗരസഭ നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നാണിത്. കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലില്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും സേവനമനുഷ്ഠിച്ച മുന്‍ കൗണ്‍സിലര്‍മാര്‍ക്കോ, അല്ലെങ്കില്‍ മേയറായി സേവനം ചെയ്തിട്ടുള്ളവരാണെങ്കില്‍ കുറഞ്ഞത് 8 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ളവര്‍ക്കോ സാധാരണയായി ഈ പദവിക്ക് അര്‍ഹത ലഭിക്കും. കൗണ്‍സിലര്‍മാരുടെ അപേക്ഷയോ നിലവിലെ കൗണ്‍സിലര്‍മാരുടെ നിര്‍ദ്ദേശമോ പരിഗണിച്ച് സിവിക് അഫയേഴ്‌സ് കമ്മിറ്റിയാണ് ആദ്യം പേരുകള്‍ തിരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചാല്‍

More »

വരുമാനം ഉയര്‍ന്നില്ലെങ്കില്‍ പണിമുടക്ക് തുടങ്ങുമെന്ന് മുന്നറിയിപ്പുമായി നഴ്‌സുമാര്‍
മാന്യമായ രീതിയില്‍ ശമ്പളവര്‍ധന ഇല്ലെങ്കില്‍ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ ഭയമില്ലെന്ന് പ്രഖ്യാപിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. നഴ്‌സുമാര്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ മൂല്യം അനുസരിച്ച് വരുമാനം ഉയര്‍ന്നില്ലെങ്കില്‍ സമരങ്ങള്‍ ഉണ്ടാകുമെന്ന് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. സുപ്രധാനമായി കരുതുന്ന പേ റിവ്യൂവില്‍ സദുദ്ദേശത്തോടെയാണ് തങ്ങളുടെ അംഗങ്ങള്‍ പ്രവേശിച്ചത്. എന്നാല്‍ ഇത് അനുസരിച്ച് ആശുപത്രി മാനേജര്‍മാര്‍ പ്രവര്‍ത്തിക്കാന്‍ മടിച്ചാല്‍ സമരം ചെയ്യാന്‍ ഭയക്കുന്നില്ല, ആര്‍സിഎന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പദ്ധതി വഴിയാണ് ഇംഗ്ലണ്ടിലെ ബാന്‍ഡ് 5 നഴ്‌സുമാരുടെ റോളുകള്‍ പരിശോധിച്ച് ഇവരുടെ ഡ്യൂട്ടികള്‍ അനിവാര്യമായാല്‍ ഉയര്‍ന്ന ശമ്പളമുള്ള ബാന്‍ഡിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരുന്നത്. ദശകങ്ങള്‍ക്കിടെ നഴ്‌സിംഗ് പ്രൊഫഷനെ

More »

സ്ത്രീ രോഗികളെ പീഡിപ്പിച്ചു; യുകെയില്‍ ഇന്ത്യന്‍ ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കി
ചികിത്സയ്‌ക്കെത്തിയ രോഗികളായ സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യന്‍ വംശജനായ ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കി. യുകെയിലെ ഹാംഷെയറില്‍ ജനറല്‍ പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന മോഹന്‍ ബാബുവിനെയാണ് (49) യുകെയിലെ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് പുറത്താക്കിയത്. ഹാംഷയറിലെ ഹാവന്റ് എന്ന സ്ഥലത്ത് താല്‍ക്കാലിക ഡോക്ടറായി ജോലി ചെയ്യവേയായിരുന്നു മോഹന്‍ ബാബുവിന്റെ ക്രൂരതകള്‍. 2019 സെപ്തംബര്‍ മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. ശാരീരികമായും മാനസികമായും അതീവ ഗുരുതരാവസ്ഥയിലുള്ളതും ദുര്‍ബലരുമായ വനിതാ രോഗികളെയാണ് ഇയാള്‍ മനപൂര്‍വ്വം ലക്ഷ്യമിട്ടിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. മൂന്നു വനിതാ രോഗികളെ നാലു തവണ

More »

യുകെയില്‍ യുവജനങ്ങളുടെ തൊഴില്‍ പരിചയവും പരിശീലന പദ്ധതികളും വികസിപ്പിക്കാന്‍ മന്ത്രിമാര്‍
ബ്രിട്ടന്‍ യുവാക്കളെ ജോലിയില്‍ പ്രവേശിക്കാന്‍ സഹായിക്കുന്നതിന് ചെലവഴിക്കുന്ന ഓരോ 1 പൗണ്ടിനും 25 പൗണ്ട് അധികമായി അവരെ ജോലിയില്‍ നിലനിര്‍ത്തുന്നതിനായി ചെലവഴിക്കേണ്ടിവരുന്നുവെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന്, മന്ത്രിമാര്‍ യുവജന തൊഴില്‍ പരിചയവും പരിശീലന പദ്ധതികളും വിപുലീകരിക്കുന്നു. യുവജന തൊഴിലിലെ 'നിശബ്ദ പ്രതിസന്ധി' എന്ന് മന്ത്രി വിശേഷിപ്പിച്ചത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 300,000 അധിക തൊഴില്‍ പരിചയ നിയമനങ്ങള്‍ക്കുള്ള പദ്ധതികള്‍ തൊഴില്‍, പെന്‍ഷന്‍ സെക്രട്ടറി പാറ്റ് മക്ഫാഡന്‍ പ്രഖ്യാപിക്കും. 16 മുതല്‍ 24 വയസ്സ് വരെയുള്ള ഏകദേശം 1 ദശലക്ഷം പേര്‍ വിദ്യാഭ്യാസത്തിലോ തൊഴിലിലോ പരിശീലനത്തിലോ ഇല്ല (നീറ്റ്), ഏകദേശം 60% പേര്‍ ക്ക് ഒരിക്കലും ജോലി ലഭിച്ചിട്ടില്ലെന്ന് മക്ഫാഡന്‍ മുന്നറിയിപ്പ് നല്‍കി. 'ഇതൊരു ശാന്തമായ പ്രതിസന്ധിയാണ്, അവരുടെ ഭാവിയിലെ ജോലി ജീവിതത്തെ

More »

കടുത്ത സാമ്പത്തിക പ്രതിസന്ധി: ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പിന്തുണ വെട്ടിക്കുറയ്ക്കുമെന്ന് യുകെ സര്‍വകലാശാലകള്‍
രാജ്യത്തെ സര്‍വകലാശാലകളിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി ഈ വിധം തുടരുകയാണെങ്കില്‍, ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യം വെട്ടിക്കുറയ്ക്കുകയും പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ഔട്ട്റീച്ച് പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുകയും ചെയ്യേണ്ടിവരുമെന്ന് വൈസ് ചാന്‍സലര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. യൂണിവേഴ്സിറ്റിസ് യുകെ (യുയുകെ) നടത്തിയ സര്‍വേയില്‍ ഉന്നത വിദ്യാഭ്യാസം നേരിടുന്ന ബജറ്റ് പ്രതിസന്ധിയുടെ വ്യാപ്തി വെളിപ്പെടുത്തി. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ബുദ്ധിമുട്ടുകള്‍ തുടരുകയാണെങ്കില്‍ നിര്‍ബന്ധിത പിരിച്ചുവിടല്‍ വഴി ജീവനക്കാരുടെ ജോലികള്‍ കുറയ്ക്കാന്‍ മൂന്നില്‍ രണ്ട് ഭാഗത്തിലധികം പേര്‍ തയ്യാറാണെന്നും, അതേസമയം ഏകദേശം 90% പേര്‍ നിയമന മരവിപ്പിക്കല്‍ അല്ലെങ്കില്‍ സ്വമേധയാ പിരിച്ചുവിടല്‍ പരിഗണിക്കുന്നുണ്ടെന്നും പറഞ്ഞു. 'വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലുടമകള്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions