യു.കെ.വാര്‍ത്തകള്‍

കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
കുടിയേറ്റ നിയന്ത്രണങ്ങള്‍മൂലം ബ്രിട്ടനിലെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്. വിദേശ നഴ്സുമാരുടെ റിക്രൂട്ട്മെന്റ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 93 ശതമാനം ഇടിഞ്ഞതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതുമൂലം ആശുപത്രികളും കെയര്‍ ഹോമുകളും ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2022-ല്‍ 26,100 വിദേശ നഴ്സുമാര്‍ക്ക് പ്രവേശനാനുമതി നല്‍കിയപ്പോള്‍ 2025-ല്‍ ഇത് വെറും 1,777 ആയി ചുരുങ്ങി. കെയര്‍ വര്‍ക്കര്‍മാര്‍, നഴ്സിംഗ് അസിസ്റ്റന്റുമാര്‍, ആംബുലന്‍സ് സ്റ്റാഫ് എന്നിവ ഉള്‍പ്പെടുന്ന 'കെയറിംഗ് പേഴ്സണല്‍ സര്‍വീസ്' വിഭാഗത്തില്‍ 2023-ല്‍ 1,07,847 പേര്‍ക്ക് വിസ നല്‍കിയിരുന്നത് 2025-ല്‍ 3,178 ആയി കുറഞ്ഞു. 97 ശതമാനം ഇടിവ് ആണ് ഈ വിഭാഗത്തില്‍ മാത്രം ഉണ്ടായിരിക്കുന്നത്. 2025 ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ വെറും 23 വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്കാണ് പ്രവേശനം ലഭിച്ചത്. വിദേശ റിക്രൂട്ട്മെന്റിലെ ഈ

More »

ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
യുകെയില്‍ ആദ്യമായി വീട് വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രദേശം മാഞ്ചസ്റ്റര്‍. നഗരത്തിന്റെ വികസിക്കുന്ന സമ്പദ്ഘടനയും, താരതമ്യേന കുറഞ്ഞ വിലയില്‍ വീടുകള്‍ ലഭ്യമാകുന്നു എന്നതുമാണ് യുവ പ്രൊഫഷണലുകളെ ഇവിടേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്. മാഞ്ചസ്റ്ററില്‍ കണക്കുകള്‍ നോക്കിയാല്‍, 2025ല്‍ മോര്‍ട്ട്‌ഗേജിലൂടെ വാങ്ങിയ വീടുകളില്‍ 70.2 ശതമാനവും വാങ്ങിയത് ആദ്യവീട് സ്വന്തമാക്കിയവരാണെന്നാണ് ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ് പറയുന്നത്. ശരാശരിയേക്കാള്‍ കുറഞ്ഞ വീടുവില, തൊഴില്‍ അവസരങ്ങള്‍, വ്യത്യസ്ത തരത്തിലുള്ള വീടുകള്‍ വില്‍ക്കാനുണ്ട് എന്ന വസ്തുത എന്നിവയൊക്കെയാണ് ഇവിടേക്ക് കൂടുതലായി ആളുകളെ ആകര്‍ഷിക്കുന്നതെന്ന് പ്രോപ്പര്‍ട്ടി എക്‌സ്‌പേര്‍ട്ടുകള്‍ പറയുന്നു. മാഞ്ചസ്റ്റര്‍ ഇക്കാര്യത്തില്‍ ഒന്നാമത് നില്‍ക്കുമ്പോഴും ആദ്യ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ എറ്റവും

More »

എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
എന്‍എച്ച്എസിന്റെ മാതൃ-ശിശു പരാജയമാണെന്ന് ദേശീയ അന്വേഷണത്തില്‍ കണ്ടെത്തി. സ്ത്രീകള്‍ക്കും, നവജാത ശിശുക്കള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടത്ര സുരക്ഷയും പരിചരണവും നല്‍കുന്നതില്‍ എന്‍എച്ച്എസിന്റെ സേവനങ്ങള്‍ പരാജയപ്പെടുകയാണെന്നാണ് കണ്ടെത്തല്‍. ഔദ്യോഗിക അവലോകനങ്ങളും, അന്വേഷണങ്ങളും പലതവണ നടത്തിയിട്ടും അടിസ്ഥാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നാണ് നാഷണല്‍ മറ്റേണിറ്റി & നിയോനേറ്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. വര്‍ഷങ്ങളായി ഉയരുന്ന പരാതികളില്‍ യാതൊരു നടപടിയും, വ്യക്തമായ മാറ്റവും സൃഷ്ടിക്കാന്‍ എന്‍എച്ച്എസിന് സാധിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. സ്റ്റാഫ് ക്ഷാമം, പരിചരണത്തിലെ അസമത്വം, നേതൃപരമായ പരാജയങ്ങള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിക്കല്‍ എന്നിവയാണ് പ്രധാന പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പല ആശുപത്രികളിലും

More »

പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
ലണ്ടനിലെ പാക്കിസ്ഥാനികളുടെ ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും അതിനാല്‍ ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ. മോശം അനുഭവങ്ങള്‍ കൊണ്ട് തളര്‍ന്നുവെന്നും ഇനി തുടരാനാകില്ലെന്നും രംഗ് രേസ് റസ്‌റ്റൊറന്റ് ഉടമ ഹര്‍മന്‍സിങ് കപൂര്‍ പറയുന്നു. 16 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് ഈ കടുത്ത തീരുമാനം. പാക്കിസ്ഥാനികള്‍ ഓണ്‍ലൈനിലൂടെ മനപൂര്‍വം റേറ്റിങ് മോശമായി നല്‍കുന്നുവെന്നും തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും സിങ് പറഞ്ഞു. മോശം തീരുമാനം എടുക്കരുതെന്ന് പലരും ഉപദേശിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്ന് സിങ് പറഞ്ഞു. പാക് വംശജരാണ് ഭക്ഷണത്തെ പറ്റി മോശം പറയുന്നത്. യുകെ പൊലീസില്‍ നിന്ന് യാതൊരു പിന്തുണയുമില്ല. ഓണ്‍ലൈന്‍ ആക്രമണം മാത്രമല്ല തന്റെ വാഹനത്തിന് നേരെയും അക്രമം ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പോസ്റ്റിന് പിന്നാലെ ഹര്‍മന്‍സിങ് മുസ്ലീങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശം

More »

വളര്‍ത്തുനായ നക്കി; യുകെയില്‍ ഇന്ത്യന്‍ വംശജയുടെ കൈകാലുകള്‍ മുറിച്ചു മാറ്റി
വളര്‍ത്തു നായയുടെ ഉമിനീരില്‍ നിന്നുണ്ടായ അണുബാധ മൂലം യുകെയില്‍ 56 കാരി ഇന്ത്യന്‍ വംശജയുടെ കൈകാലുകള്‍ നഷ്ടമായി. യുകെയില്‍ നിന്നുള്ള മന്‍ജിത് സാംഘയ്ക്കാണ് ദുരനുഭവമുണ്ടായത്. 2025 ജൂലൈയില്‍ ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയ മന്‍ജിത്തിന് ചെറിയ ശാരീരിക അസ്വസ്ഥതകളാണ് ആദ്യം അനുഭവപ്പെട്ടത്. എന്നാല്‍ അടുത്ത ദിവസം രാവിലെയായപ്പോഴേക്കും സ്ഥിതി ഗുരുതരമായി. ശരീരം തണുത്തു മരവിക്കുകയും ചുണ്ടുകള്‍ നീലനിറമാകുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ബോധരഹതയായ മന്‍ജിത്തിനെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ പലതവണ ഹൃദയാഘാതമുണ്ടായെങ്കിലും അവര്‍ അതിജീവിച്ചു. പരിശോധനയില്‍ യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന ചെറിയ മുറിവില്‍ നായ നക്കിയതാണ് അണുബാധയ്ക്ക് കാരണമായതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. നായയുടെ ഉമിനീരിലൂടെ കാപ്‌നോസൈറ്റോഫോഗ കാനിമോര്‍സസ് എന്ന ബാക്ടീരിയ രക്തത്തില്‍

More »

ജോലി ദാതാക്കള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍: തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡിലെത്തും
ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയര്‍ന്ന് റെക്കോര്‍ഡിലെത്തുമെന്നു റിപ്പോര്‍ട്ട്. ദേശീയ മിനിമം വേതനത്തിലും നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിത വര്‍ധനവിലുമുള്ള മാറ്റം തൊഴില്‍ വിപണിയെ മാറ്റിമറിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ വര്‍ധിക്കുമെന്ന് വാള്‍സ്ട്രീറ്റിലെ പ്രധാന ബാങ്ക് പ്രവചിക്കുന്നു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നികുതി വര്‍ധനവു മൂലം ജോലി ദാതാക്കള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ജെ പി മോര്‍ഗന്റെ പ്രവചന പ്രകാരം ബ്രിട്ടനിലെ തൊഴിലില്ലായ്മ 5.5 ശതമാനത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍- ഡിസംബര്‍ കാലത്ത് തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായിരുന്നുവെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക് വ്യക്തമാക്കുന്നത്. റേച്ചല്‍ റീവ്‌സ് കൊണ്ടുവന്ന പ്രധാന പരിഷ്‌കാരത്തിലൊന്നായിരുന്നു ദേശീയ മിനിമം വേതനത്തിലെ വര്‍ധനവ്. ഒപ്പം

More »

യുകെയില്‍ ആദ്യമായി മരണാനന്തര ഗര്‍ഭപാത്ര ദാനത്തിലൂടെ കുഞ്ഞ് ജനിച്ചു
യുകെയില്‍ ആദ്യമായി മരണാനന്തര ഗര്‍ഭപാത്ര ദാനത്തിലൂടെ കുഞ്ഞിന്റെ ജനനം. ലണ്ടനിലെ ക്വീന്‍ ഷാര്‍ലറ്റ്‌സ് ആന്‍ഡ് ചെല്‍സി ആശുപത്രിയില്‍ 'ഹ്യൂഗോ' എന്ന പേരില്‍ ജനിച്ച ഈ കുഞ്ഞ്, ഗര്‍ഭപാത്രമില്ലാതെ ജനിച്ച ഗ്രേസ് ബെല്‍ (30) എന്ന യുവതിയുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷയായി. ഗ്രേസ് ബെല്‍ MRKH സിന്‍ഡ്രോം (Mayer-Rokitansky-Küster-Hauser) എന്ന അപൂര്‍വ അവസ്ഥയോടെയാണ് ജനിച്ചത്. 2024 ജൂണില്‍ ഓക്‌സ്‌ഫോര്‍ഡിലെ ചര്‍ച്ചില്‍ ഹോസ്പിറ്റലില്‍ പത്ത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മരണപ്പെട്ട ദാതാവിന്റെ ഗര്‍ഭപാത്രം ഗ്രേസിന് മാറ്റിവച്ചു. തുടര്‍ന്ന് ലിസ്റ്റര്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ IVF ചികിത്സയിലൂടെ ഭ്രൂണം ഗര്‍ഭപാത്രത്തിലേക്ക് മാറ്റി. 2025 ഡിസംബറില്‍, ക്രിസ്മസിന് തൊട്ടുമുമ്പ്, ഏഴ് പൗണ്ട് തൂക്കമുള്ള ഹ്യൂഗോ സിസേറിയനിലൂടെ ജനിച്ചു. ഗര്‍ഭപാത്രം നല്‍കിയ ദാതാവ് മരണാനന്തരമായി അഞ്ച് അവയവങ്ങള്‍ ദാനം ചെയ്ത് നാല് പേര്‍ക്ക് പുതുജീവന്‍

More »

കൊട്ടാരത്തില്‍ ആന്‍ഡ്രൂവിന് നഗ്‌ന മസാജ് നല്‍കിയെന്ന് സ്ത്രീയുടെ വെളിപ്പെടുത്തല്‍
ലണ്ടന്‍ : ബക്കിങ്ഹാം കൊട്ടാരത്തിലെ കിടപ്പുമുറിയില്‍ വച്ച് പ്രിന്‍സ് ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍-വിന്‍ഡ്സറിനു താന്‍ നഗ്‌ന മസാജ് നല്‍കിയതായി വെളിപ്പെടുത്തല്‍. പ്രഫഷണല്‍ മസാജ് തെറാപ്പിസ്റ്റായ മോണിക്ക് ജിയാനെല്ലോനിയാണ് ഈ ആരോപണം ഉന്നയിച്ചത്. മോണിക്കിന്റെ വെളിപ്പെടുത്തലനുസരിച്ച്, ഗിസ്ലൈന്‍ മാക്സ്വെല്ലിന്റെ നിര്‍ദേശപ്രകാരം അവള്‍ കൊട്ടാരത്തിലേക്ക് പോയതും, സുരക്ഷാ പരിശോധനകളില്ലാതെ പ്രവേശനം സാധ്യമായതുമാണ്. ആന്‍ഡ്രൂവിന്റെ മുറിയിലെത്തിയപ്പോള്‍ ബാത്ത്‌റൂമില്‍ നിന്ന് ടവല്‍ ധരിച്ച് അദ്ദേഹം പുറത്തുവന്നുവെന്നും, പിന്നീട് ടവല്‍ മാറ്റിയെന്നും അവള്‍ പറഞ്ഞു. നഗ്‌നനായിരുന്നു എന്നത് ഒഴിച്ചാല്‍, പെരുമാറ്റത്തില്‍ ആന്‍ഡ്രൂ മാന്യനായിരുന്നു എന്നും മോണിക്ക് വ്യക്തമാക്കി. മസാജിന് നല്‍കിയ പ്രതിഫലം 75 പൗണ്ടാണെന്നും, അത് രാജകുടുംബത്തിന്റെ കൗട്ട്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള ചെക്കിലൂടെ നല്‍കിയതാണെന്നും അവള്‍

More »

സ്വന്തം പേരില്‍ പ്രോപ്പര്‍ട്ടിയുള്ളവര്‍ക്ക് വര്‍ഷത്തില്‍ 9 തവണ വരെ ടാക്‌സ് ഫയലിംഗ് വേണ്ടി വരുന്ന പരിഷ്‌കാരങ്ങള്‍ വരുന്നു!
ആയിരക്കണക്കിന് നികുതിദായകരെ നേരിട്ട്ബാധിക്കുന്ന വമ്പന്‍ നികുതി പരിഷ്‌കാരങ്ങള്‍ വരുമെന്ന് മുന്നറിയിപ്പ്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പ്രതിസന്ധിയിലാക്കുന്ന മാറ്റങ്ങള്‍ വലിയ ഫൈനുകള്‍ അടിച്ചേല്‍പ്പിക്കാനും ഇടയാക്കും. ഈ സ്പ്രിംഗ് സീസണ്‍ മുതലാണ് പ്രോപ്പര്‍ട്ടി ഉടമകള്‍, സെല്‍ഫ് എംപ്ലോയ്ഡ്, തനിച്ച് വ്യാപാരം ചെയ്യുന്നവര്‍ എന്നിവര്‍ വരുമാനവും, ചെലവും റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ എച്ച്എം റെവന്യൂ & കസ്റ്റംസ് തയ്യാറെടുക്കുന്നത്. 'മേക്കിംഗ് ടാക്‌സ് ഡിജിറ്റല്‍ ഫോര്‍ ഇന്‍കം ടാക്‌സ്' എന്ന പേരിലാണ് പരിഷ്‌കാരം. അടുത്ത രണ്ട് വര്‍ഷത്തില്‍ മൂന്ന് മില്ല്യണ്‍ ആളുകളെ മാറ്റം ബാധിക്കുമെന്നാണ് കരുതുന്നത്. 2015-ല്‍ പ്രഖ്യാപിച്ച പദ്ധതികളാണ് ഒരു ദശകം വൈകി നടപ്പില്‍ വരുന്നത്. എന്നാല്‍ മാറ്റങ്ങളെ കുറിച്ച് ആളുകള്‍ക്ക് കാര്യമായി ധാരണയായില്ലാത്തത് പ്രതിസന്ധി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions