യു.കെ.വാര്‍ത്തകള്‍

വെനസ്വേലയിലെ യുഎസ് സൈനിക നടപടി: കടുത്ത വിമര്‍ശനവുമായി യെവെറ്റ് കൂപ്പര്‍
വെനസ്വേലയിലെ യുഎസ് സൈനിക നടപടിയില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അമേരിക്കയോട് മയപ്പെടുത്തി പ്രതികരിച്ചപ്പോള്‍ വെനസ്വേല നടപടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി വിദേശകാര്യമന്ത്രി യുവെറ്റ് കൂപ്പര്‍. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കേണ്ട ബാധ്യത അമേരിക്കയ്ക്കുള്ളതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയെ അറിയിച്ചതായി യെവെറ്റ് കൂപ്പര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. വെനസ്വേലയില്‍ നടന്ന അമേരിക്കന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തിലാണ് കൂപ്പറിന്റെ പരാമര്‍ശം. അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കേണ്ടതിന്റെ ആവശ്യകത ബ്രിട്ടന്‍ ചൂണ്ടിക്കാട്ടി. ഈ ആഴ്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ സൈനിക ഓപ്പറേഷനില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ പിടിയിലായതോടെ കടുത്ത വിമര്‍ശനമാണ് യുഎസിനെതിരെ ഉയരുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ അമേരിക്ക ലംഘിക്കുന്നുവെന്ന വിമര്‍ശനം

More »

2026 ജോലി അന്വേഷികര്‍ക്ക് മികച്ച വര്‍ഷമാകില്ല; ബിസിനസുകള്‍ക്ക് ആഘാതമെന്ന്
പുതുവര്‍ഷത്തില്‍ യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. ബിസിനസ്സ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന രാജ്യത്തെ കമ്പനികളുടെ തകര്‍ച്ച ഇതിലേക്ക് നയിക്കുെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് വര്‍ഷത്തിന്റെ തുടക്കം സുപ്രധാനമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ബിസിനസുകള്‍ ട്രിപ്പിള്‍ ആഘാതത്തിന്റെ ചൂടിലാണ്. പലിശ നിരക്ക് കൂടുന്നതും, എനര്‍ജി വിലയിലെ കുതിപ്പും, മിനിമം വേജ് വര്‍ദ്ധനവും ചേര്‍ന്ന് ശരാശരി കമ്പനികളുടെ അന്ത്യം കുറിയ്ക്കുകയാണ് ചെയ്തതെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ പറയുന്നു. 2026 ഒരു വഴിത്തിരിവായി മാറാനുള്ള സാധ്യതകളുണ്ടെന്നും പുതുവര്‍ഷ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദശകങ്ങളായി ഉത്പാദന വളര്‍ച്ച മുരടിച്ച് നില്‍ക്കുന്നതില്‍ നിന്നും മാറ്റമുണ്ടാകുമെന്നാണ്

More »

യുകെയില്‍ കനത്ത മഞ്ഞുവീഴ്ച ഒരാഴ്ച കൂടി: സ്കൂളുകള്‍ അടച്ചു, വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കി
യുകെയില്‍ അതിശക്തമായ തോതില്‍ മഞ്ഞുവീഴ്ച തുടരുമെന്ന് മെറ്റ് ഓഫീസ്. കൂടാതെ വീക്കെന്‍ഡില്‍ യുകെയുടെ പല ഭാഗങ്ങളും മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെടുന്ന സാഹചര്യം നേരിടുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ഒരാഴ്ച കൂടി മഞ്ഞുവീഴ്ച തുടരുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. വെയില്‍സിലും വടക്കന്‍ സ്‌കോട്‌ലന്‍ഡിലും വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലായി. നെതര്‍ലന്‍ഡിലേക്ക് പോകുന്ന യാത്രക്കാരോട് യൂറോ സ്റ്റാറും യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചു. പല റൂട്ടുകളിലും ട്രെയ്ന്‍ ഗതാഗതം താറുമാറായി.മഞ്ഞുവീഴ്ചയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുകെ ആരോഗ്യ സുരക്ഷാ ഏജന്‍സി ഇംഗ്ലണ്ടില്‍ മുഴുവനായി ആംബര്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പ്രായമായവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നൂറുകണക്കിന് സ്കൂളുകള്‍

More »

റിജോ പോളിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച സെന്റ് ജോസഫ് ദേവാലയത്തില്‍
സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ അന്തരിച്ച അങ്കമാലി സ്വദേശി റിജോ പോളിന് വിട നല്‍കാന്‍ ഒരുങ്ങി മലയാളി സമൂഹം. ഈമാസം എട്ടിന് വ്യാഴാഴ്ച സ്റ്റോക്കിലെ ബര്‍സലേം പള്ളിയില്‍ രാവിലെ 11 മണിക്ക് റിജോയുടെ ആത്മശാന്തിക്കായി വി. കുര്‍ബാനയും ഒപ്പീസും തുടര്‍ന്ന് 12 മണി മുതല്‍ പൊതുദര്‍ശനവും നടത്തുന്നതായിരിക്കും. അന്നേദിസവം രാവിലെ പത്തരയോടെ ബര്‍സലേം സെന്റ്. ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ എത്തിക്കുന്ന മൃതദേഹത്തില്‍ ഉച്ചക്ക് ഒരുമണി വരെ അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. പതിനൊന്നു മണിക്ക് ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ റിജോയുടെ ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയും ഒപ്പീസും അര്‍പ്പിക്കും. പിന്നീട് പൊതുദര്‍ശനത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിനു കൈമാറുന്ന മൃതദേഹം എംബസി നടപടികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് സംസ്‌കാര ചടങ്ങുകള്‍ക്കായി നാട്ടിലേക്കു കൊണ്ടുപോകുന്നതാണ്.

More »

കഴിഞ്ഞ വര്‍ഷം കൂടുതല്‍ ബ്രിട്ടീഷ് പൗരത്വം നേടി ഇന്ത്യ, പാകിസ്ഥാന്‍, നൈജീരിയ സ്വദേശികള്‍
കഴിഞ്ഞ വര്‍ഷം ഇരുനൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം അനുവദിച്ച് ബ്രിട്ടന്‍. നേപ്പാള്‍, നോര്‍ത്ത് കൊറിയ, ഫിജി പോലുള്ള രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ കുടിയേറ്റക്കാര്‍ 2025 സെപ്റ്റംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നേടി. ഇന്ത്യ, പാകിസ്ഥാന്‍, നൈജീരിയ എന്നിവിടങ്ങളില്‍ നിന്ന് മാത്രം 55,000 പേരാണ് ബ്രിട്ടീഷ് പൗരന്‍മാരായത്. ഹോര്‍ഷാം, ഡണ്‍സ്‌റ്റേബിള്‍, ക്ലാക്ടണ്‍ പട്ടണങ്ങള്‍ നിറയ്ക്കാന്‍ പാകത്തിന് ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പൗരത്വം നേടുന്നുണ്ടെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. എന്നാല്‍ ഹോം ഓഫീസ് 'മൃദു' സിറ്റിസണ്‍ഷിപ്പ് സിസ്റ്റം സൂക്ഷിച്ച് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ വില കളയുകയാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. ഈജിപ്ഷ്യന്‍ വിമതന്‍ അലാ അബദ് എല്‍ ഫത്തായെ ജയില്‍മോചിതനാക്കി യുകെയില്‍ തിരിച്ചെത്തിച്ച വാര്‍ത്തകള്‍ക്കിടെയാണ് ഈ കണക്കുകളും

More »

മോര്‍ട്ട്ഗേജ് നിരക്കു കുറയ്ക്കല്‍ മത്സരത്തിന് തുടക്കമിട്ടു എച്ച്എസ്ബിസി; വരും മാസങ്ങളില്‍ മത്സരം കടുക്കും
പുതുവര്‍ഷത്തില്‍ മോര്‍ട്ട്ഗേജ് നിരക്കു കുറയ്ക്കല്‍ മത്സരത്തിന് തുടക്കമിട്ടു എച്ച്എസ്ബിസി. 2006 ല്‍ മോര്‍ട്ട്ഗേജ് നിരക്ക് കുറയ്ക്കുന്ന ആദ്യത്തെ വായ്പാ സ്ഥാപനമായി എച്ച്എസ്ബിസി മാറി. റെസിഡന്‍ഷ്യല്‍ മോര്‍ട്ട്ഗേജുകളും ‘ബൈ-ടു-ലെറ്റ്’ ലോണ്‍ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടെയുള്ള പല പദ്ധതികളിലെ നിരക്കാണ് എച്ച്എസ്ബിസി കുറച്ചത്. തിങ്കളാഴ്ച മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഡിസംബറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനമായി കുറച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. ഇതോടെ മറ്റ് ബാങ്കുകളും നിരക്ക് കുറയ്ക്കാന്‍ മുന്നോട്ടുവരാന്‍ സാധ്യതയുണ്ടെന്നും, വരും മാസങ്ങളില്‍ മോര്‍ട്ട്ഗേജ് നിരക്കുകളില്‍ മത്സരം കടുക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം ഏകദേശം 18 ലക്ഷം വീടുടമകള്‍ മോര്‍ട്ട്ഗേജ് പുതുക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ രണ്ട് വര്‍ഷത്തെ ഫിക്സ്ഡ് റെസിഡന്‍ഷ്യല്‍

More »

എ&ഇയില്‍ വീണ്ടും അക്രമം; യുവാവ് 3 രോഗികളെ ഗുരുതരമായി അക്രമിച്ചു; ഒരാളുടെ ചെവി കടിച്ചെടുത്തു
ബ്രിട്ടനിലെ എ&ഇകള്‍ ഇപ്പോള്‍ ജീവനക്കാര്‍ക്കും മറ്റു രോഗികള്‍ക്കും സുരക്ഷാ ഭീഷണി നേരിടുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. രോഗികള്‍ ഇവിടേക്ക് ഒഴുകുമ്പോള്‍ പരിമിതമായ ജീവനക്കാരുമായി യുദ്ധത്തില്‍ ഏര്‍പ്പെടുകയാണ് എന്‍എച്ച്എസ് ജീവനക്കാര്‍. എന്നാല്‍ രോഗികള്‍ പലപ്പോഴും ഇതിന്റെ പേരില്‍ അക്രമാസക്തമാകുന്ന വാര്‍ത്ത തുടര്‍ക്കഥയാകുകയാണ്. ബോള്‍ട്ടണ്‍ ആശുപത്രിയിലാണ് ഇപ്പോള്‍ ഒരാള്‍ രോഗികള്‍ക്ക് നേരെ ഗുരുതരമായ അക്രമം അഴിച്ചുവിട്ടത്. ആശുപത്രിയിലെ ആക്‌സിഡന്റ് & എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ മൂന്ന് രോഗികള്‍ക്ക് നേരെ അക്രമം നടത്തിയ 22-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഒരാളുടെ ചെവി ഇയാള്‍ 'കടിച്ച് പറിച്ചെടുത്തു'. വെള്ളിയാഴ്ച വൈകുന്നേരം 4.15-ഓടെയാണ് ഒരാള്‍ രോഗികളെ അക്രമിക്കുന്നുവെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന് വിവരം ലഭിച്ച് സ്ഥലത്ത് എത്തുന്നത്. രോഗികളെ അക്രമിച്ചതിനും, തടയാനെത്തിയ

More »

അതിശക്തമായ തണുപ്പും മഞ്ഞും യുകെയില്‍ തുടരും; റെയില്‍, വ്യോമ, റോഡ് സര്‍വീസുകള്‍ തടസപ്പെടും
ആര്‍ട്ടിക് ശീത കാറ്റിന്റെ വരവോടെ പുതുവര്‍ഷത്തില്‍ ബ്രിട്ടന്‍ തണുത്ത് വിറക്കുകയാണ്. കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതോടെ യാത്രാ തടസങ്ങള്‍ ഏറെ ഉണ്ടാകുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്. തണുപ്പന്‍ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. വീക്കെന്‍ഡിലും, അത് കടന്നും തണുത്തുറയുന്ന കാലാവസ്ഥ തുടരുമെന്നാണ് സൂചന. ചില പ്രദേശങ്ങളില്‍ ഇതിനകം തന്നെ 10 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയാണ് നേരിടുന്നത്. മഞ്ഞിനും, ഐസിനുമുള്ള നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പല മഞ്ഞ കാലാവസ്ഥാ അലേര്‍ട്ടുകളും തിങ്കളാഴ്ച വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരങ്ങള്‍ തിങ്കളാഴ്ചയും മഞ്ഞുവീഴ്ചയെ നേരിടേണ്ടി വരും. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ പല ഭാഗത്തും റോഡുകള്‍ അടഞ്ഞ് കിടക്കുകയാണ്. കാലാവസ്ഥ റോഡ് യാത്രക്ക് ഇറങ്ങുന്നവരെ സാരമായി ബാധിക്കുമെന്നാണ് പ്രതീക്ഷ. റെയില്‍, വിമാന സര്‍വ്വീസ് സേവനങ്ങള്‍

More »

വര്‍ഷാന്ത്യത്തില്‍ അപ്രതീക്ഷിതമായി വീടുവില കൂപ്പുകുത്തി; നല്ല സമയമെന്ന് ഹാലിഫാക്‌സ്
ഡിസംബര്‍ മാസത്തില്‍ യുകെ ഭവനവിലയില്‍ അപ്രതീക്ഷിത ഇടിവ് രേഖപ്പെടുത്തി. വാര്‍ഷിക വില വര്‍ധനവും വര്‍ഷത്തിന്റെ അന്ത്യത്തില്‍ ദുര്‍ബലമായെന്ന് യുകെയിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയായ ഹാലിഫാക്‌സ് വ്യക്തമാക്കുന്നു. നവംബറിനെ അപേക്ഷിച്ച് 0.4% ഇടിഞ്ഞ് ശരാശരി പ്രോപ്പര്‍ട്ടി വില 271,068 പൗണ്ടിലേക്കാണ് എത്തിയതെന്ന് നേഷന്‍വൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ഷിക വില വര്‍ധനാ നിരക്ക് ഡിസംബറില്‍ 0.6 ശതമാനത്തിലേക്ക് ദുര്‍ബലമായെന്നും ബില്‍ഡിംഗ് സൊസൈറ്റി വ്യക്തമാക്കി. 2024 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ നിലയാണിത്. ഡിസംബര്‍ ഭവനവിപണിയില്‍ മെല്ലെപ്പോക്കുള്ള മാസമാണെങ്കിലും ബജറ്റ് കൂടി ചേര്‍ന്ന് ഇത് കൂടുതല്‍ കുഴപ്പമാക്കിയെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം 2025 കുഴപ്പം പിടിച്ച വര്‍ഷമായിട്ടും ഭവനവിപണി ശക്തമായി പിടിച്ചുനിന്നുവെന്നാണ് നേഷന്‍വൈഡ് ചൂണ്ടിക്കാണിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ സ്റ്റാമ്പ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions