യു.കെ.വാര്‍ത്തകള്‍

യുകെയില്‍ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്കും ബെനഫിറ്റ് ലഭിച്ചേക്കും
യുകെയില്‍ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ബെനഫിറ്റുകള്‍ ലഭിക്കുന്നത് നിയന്ത്രിക്കുന്ന ടു ചൈല്‍ഡ് ബെനെഫിറ്റ് ക്യാപ് എടുത്തു കളയാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി ബ്രിജറ്റ് ഫിലിപ്‌സണ്‍. എന്നാല്‍, ഇത് സര്‍ക്കാരിന് വലിയ ചെലവാണ് ഉണ്ടാക്കുക എന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. വരുമാനത്തെയും ആസ്തിയേയും അടിസ്ഥാനമാക്കിയുള്ള (മീന്‍സ് ടെസ്റ്റഡ്) ബെനഫിറ്റുകള്‍ ലഭിക്കാന്‍ ഇത് തടസമാകും എന്നതിനാലാണിത് എന്നും സെക്രട്ടറി പറഞ്ഞു. മൂന്നാമത്തെയോ അതിനു ശേഷമുള്ളതോ ആയ കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ തടയുന്ന 2017 ഏപ്രിലില്‍ നിലവില്‍ വന്ന പദ്ധതി നിരവധി കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടതായും ബ്രിജറ്റ് ഫിലിപ്സണ്‍ ചൂണ്ടിക്കാട്ടി. അതേസമയം, അത് എടുത്തു കളയുക എന്നതും, സാമൂഹ്യ സുരക്ഷാ സംവിധാനം പുനസംഘടിപ്പിക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അവര്‍ പറഞ്ഞു. വരുന്ന ശരത്ക്കാല ബജറ്റില്‍,

More »

ലിവര്‍പൂള്‍ സംഭവം: പരുക്കേറ്റത് കുട്ടികളടക്കം 65 പേര്‍ക്ക്; പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടു
ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് ആരാധകരുടെ പരേഡിലേക്ക് കാര്‍ ഇടിച്ചുകയറ്റി അറസ്റ്റിലായ 53-കാരനെതിരെ വധശ്രമത്തിനും, മയക്കുമരുന്ന് ഉപയോഗിച്ചുള്ള അപകടകരമായ ഡ്രൈവിംഗിനും കേസ് ചുമത്തി. വാട്ടര്‍ സ്ട്രീറ്റിലെ സിറ്റി സെന്ററിലുണ്ടായ വന്‍ അക്രമത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 65 പേര്‍ക്കാണ് പരുക്കേറ്റതെന്ന് മേഴ്‌സിസൈഡ് പോലീസ് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് കാരെണ്‍ ജോണ്‍ഡ്രില്‍ പറഞ്ഞു. അക്രമത്തില്‍ പരുക്കേറ്റ 50 പേരെയെങ്കിലും ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇവര്‍ക്ക് ചികിത്സ തുടരുകയാണ്. എന്നിരുന്നാലും ഇവര്‍ അപകടാവസ്ഥ തരണം ചെയ്യുന്നുവെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. റോഡില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിരോധനം ഒരു ആംബുലന്‍സിന് കടന്നുപോകാനായി തല്‍ക്കാലത്തേക്ക് മാറ്റിയിരുന്നു. ഈ അവസരം ഉപയോഗിച്ച് കാര്‍ ഡ്രൈവര്‍ ആംബുലന്‍സിനെ പിന്തുടരുകയായിരുന്നുവെന്നാണ്

More »

യുകെയില്‍ വീട്ടുടമകള്‍ ചോദിക്കുന്ന വിലയേക്കാള്‍ 16,000 പൗണ്ട് താഴെയുള്ള നിരക്കില്‍ വില്‍പ്പന
കോവിഡ് മഹാമാരിയ്ക്കു ശേഷം ഏറ്റവും തിരക്കേറിയ വീടുവില്‍പ്പന നടക്കുന്ന ഈ മാസത്തില്‍, യുകെയിലെ വീട്ടുടമസ്ഥര്‍ ചോദിക്കുന്ന ശരാശരി വിലയേക്കാള്‍ ഏകദേശം 16,000 പൗണ്ട് താഴെയുള്ള വിലയ്ക്ക് അവര്‍ക്കു വില്‍പ്പന നടത്തേണ്ടിവരുന്നു. ഇക്കാര്യം ഒരു പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മാസം വീടുകളുടെ വില്‍പ്പന 6% വര്‍ധിച്ചു. 13% കൂടുതല്‍ വീടുകള്‍ വിപണിയിലെത്തി, ഇത് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ചോയ്‌സ് നല്‍കുകയും പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു-സൂപ്ല കണ്ടെത്തി മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയുന്നതും വായ്പ നല്‍കുന്നവര്‍ താങ്ങാനാവുന്ന വില വിലയിരുത്തുന്ന രീതിയിലുള്ള മാറ്റങ്ങളും നാല് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വില്‍പ്പന നിരക്കിനെ സഹായിച്ചു - അതായത് ചില വാങ്ങലുകാര്‍ക്ക് 20% വരെ കൂടുതല്‍

More »

ഇന്ത്യക്കാര്‍ സജീവമായ മേഖലകളില്‍ സ്വന്തം പൗരന്മാര്‍ക്കായി പ്രത്യേക തൊഴില്‍ പരിശീലനം നല്‍കി യുകെ
ലണ്ടന്‍ : കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനായി യുകെയില്‍ വിവിധ തൊഴില്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് പരിശീലന പദ്ധതി. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള കുടിയേറ്റക്കാര്‍ സജീവമായ കണ്‍സ്ട്രക്ഷന്‍, എഞ്ചിനിയറിംഗ്, സോഷ്യല്‍ കെയര്‍ മേഖലകളിലാണ് ബ്രിട്ടീഷ് പൗരന്‍മാരെ പരിശീലിപ്പിക്കുന്നത്. 1.2 ലക്ഷം പേരെ പരിശീലിപ്പിക്കാന്‍ 300 കോടി പൗണ്ടിന്റെ (34.67 ലക്ഷം കോടി രൂപ) വന്‍ പദ്ധതിയാണ് യു.കെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ പരിശീലന രംഗത്ത് വലിയ വിപ്ലവമായാണ് ഈ പദ്ധതി വിശേഷിപ്പിക്കപ്പെടുന്നത്. വിദേശ തൊഴിലാളികള്‍ക്ക് ലെവി വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ ലെവിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് വിദേശ തൊഴിലാളികളെ നിയമിക്കുന്ന തൊഴില്‍ ഉടമകള്‍ നല്‍കേണ്ട ലെവി ചാര്‍ജുകള്‍ 32 ശതമാനം വര്‍ധിപ്പിച്ചു. നിലവില്‍ 16 നും 24 നും ഇടയില്‍ പ്രായമുള്ള യുകെ പൗരന്‍മാരില്‍

More »

യുകെയില്‍ വന്‍ നിക്ഷേപവുമായി കെ എഫ് സി; ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍
യുകെയിലും അയര്‍ലന്‍ഡിലും1.5 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപങ്ങള്‍ നടത്താന്‍ കെ എഫ് സി. ബ്രിട്ടനില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഫ്രൈഡ് ചിക്കന്‍ ആന്‍ഡ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ എഫ് സി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെ എഫ് സി യുകെയിലെ പ്രവര്‍ത്തനങ്ങളുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലാണ് നിക്ഷേപ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. നിലവിലുള്ള 1,000 ഔട്ട്‌ലെറ്റ് എസ്റ്റേറ്റ് വളര്‍ത്തുന്നതിനും നവീകരിക്കുന്നതിനുമായി 1.49 ബില്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുമ്പ് കെന്റക്കി ഫ്രൈഡ് ചിക്കന്‍ എന്നറിയപ്പെട്ടിരുന്ന കമ്പനി, യുകെയിലും അയര്‍ലന്‍ഡിലും 500 പുതിയ റെസ്റ്റോറന്റുകള്‍ തുറക്കുന്നതിന് 466 മില്യണ്‍ പൗണ്ട് നിക്ഷേപിക്കാനും ലക്ഷ്യമിടുന്നുണ്ട്. പുതിയ നിക്ഷേപത്തിന്റെ ഭാഗമായി നിലവിലുള്ള 200

More »

ഇംഗ്ലണ്ടിലെ അപ്രന്റീസ്ഷിപ്പുകള്‍ക്കുള്ള ധനസഹായം നിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍
ഇംഗ്ലണ്ടിലെ ബിരുദാനന്തര (ലെവല്‍ 7) അപ്രന്റീസ്ഷിപ്പുകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനുള്ള പദ്ധതികളുമായി ലേബര്‍ സര്‍ക്കാര്‍. ഇതോടെ 21 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം പരിമിതപ്പെടും. ബിരുദാനന്തര ബിരുദത്തിന് തുല്യമായ അപ്രന്റീസ്ഷിപ്പുകള്‍ക്ക് ഇനി തൊഴിലുടമകള്‍ പൂര്‍ണ്ണ ധനസഹായം നല്‍കേണ്ടതായി വരും. 21 വയസിന് താഴെയുള്ളവര്‍ക്ക് കൂടുതല്‍ പരിശീലന അവസരങ്ങള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടി വലിയവിമര്‍ശനങ്ങള്‍ ഇപ്പോള്‍ നേരിടുന്നുണ്ട്. നേരത്തെ ഇത്തരത്തിലുള്ള നടപടി വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ടോറി പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്‍ എച്ച് എസ് പോലുള്ള മേഖലകളിലെ നൂതന പരിശീലനത്തെ ദുര്‍ബലപ്പെടുത്തും എന്നും അവര്‍ പറഞ്ഞിരുന്നു. ഇംഗ്ലണ്ടില്‍ 16 വയസും അതില്‍

More »

തുര്‍ക്കിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുകെ സ്വദേശിനിയുടെ ഹൃദയം കാണാനില്ല!
തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുകെ സ്വദേശിനിയുടെ ഹൃദയം കാണാനില്ലെന്ന് പരാതി. പോര്‍ട്ട്സ്മൗത്ത് സ്വദേശിയായ ബെത്ത് മാര്‍ട്ടിന്റെ മൃതദേഹത്തിലാണ് ഹൃദയം കാണാനില്ലെന്ന് കുടുംബത്തിന്റെ ആരോപണം. എട്ടും അഞ്ചും വയസ്സ് പ്രായമുള്ള മക്കള്‍ക്കൊപ്പമാണ് ബെത്തും ഭര്‍ത്താവ് ലൂക്ക് മാര്‍ട്ടിനും തുര്‍ക്കിയിലേക്ക് അവധി ആഘോഷിക്കാനെത്തിയത്. തുര്‍ക്കിയില്‍ അവധി ആഘോഷിക്കാനെത്തിയ ബെത്തും കുടുംബവും ഇസ്താംബുളിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി ആശുപത്രിയിലായി. അടുത്ത ദിവസം യുവതി മരിച്ചതായി ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടും പുറത്തുവന്നു. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ബെത്ത് മാര്‍ട്ടിന്റെ യഥാര്‍ഥ മരണകാരണവും ഇതുവരെയും കണ്ടത്തിയിട്ടില്ലെന്നാണ് വിവരം. തുര്‍ക്കിയിലെ ആശുപത്രി അധികൃതര്‍ തങ്ങളോട് ഒരു തരത്തിലും സഹകരിച്ചില്ലെന്നും ആദ്യഘട്ടത്തില്‍ താന്‍

More »

ശമ്പള ഓഫറിന്റെ പേരില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സമരപാതയില്‍
എന്‍എച്ച്എസ് ശമ്പളവര്‍ധനവിന്റെ പേരില്‍ അഗ്നിപരീക്ഷ നേരിട്ട് ലേബര്‍ ഗവണ്‍മെന്റ്. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന് എതിരെ ജനവികാരം തിരിച്ചുവിടാന്‍ യൂണിയനുകളുടെ സമരങ്ങളെ ഉപയോഗിച്ച് അധികാരത്തിലെത്തിയ ശേഷം ഇവരെ തൃപ്തിപ്പെടുത്താന്‍ ലേബറിന് സാധിക്കുന്നില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞ വര്‍ഷം മറ്റ് യൂണിയനുകള്‍ സാമ്പത്തിക ഞെരുക്കം മനസ്സിലാക്കി സമരം അവസാനിപ്പിച്ചപ്പോഴും ലേബര്‍ അനുകൂലമായി തെരഞ്ഞെടുപ്പ് ദിവസം പോലും സമരം ചെയ്തവരാണ് റസിഡന്റ് ഡോക്ടര്‍മാര്‍. മുന്‍പ് ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്ന് വിളിച്ചിരുന്ന ഇവര്‍ക്ക് പുതിയ ശമ്പള വര്‍ദ്ധന ഓഫറില്‍ തൃപ്തിയില്ല. അതുകൊണ്ട് തന്നെ ഇവര്‍ സമരത്തിന് അനുകൂലമായി അംഗങ്ങള്‍ക്കിടയില്‍ നിന്നും പിന്തുണ ആര്‍ജ്ജിക്കാനായി ബാലറ്റിംഗ് നടത്തുകയാണ്. ആറ് മാസമെങ്കിലും സമരം നടത്താന്‍ അനുകൂലമായ പിന്തുണ വേണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍

More »

ഗാറ്റ്‌ വിക്ക് - ബാംഗ്ലൂര്‍ എയര്‍ ഇന്ത്യ വിമാനത്തിന് വൈകിയോട്ടത്തില്‍ ലോക റെക്കോര്‍ഡ്
സിവില്‍ ഏവിയേഷന്‍ അതോറിറ്റി നടത്തിയ ഒരു പുതിയ പഠനം പ്രകാരം വൈകിയോടുന്ന കാര്യത്തില്‍ ഗാറ്റ്‌വിക്ക് - ബാംഗ്ലൂര്‍ എയര്‍ ഇന്ത്യ വിമാനത്തിന് ലോക റെക്കോര്‍ഡ്. യുകെ വിമാനത്താവളങ്ങളില്‍ നിന്നും ഏറ്റവും വൈകി പുറപ്പെടുന്ന വിമാനങ്ങളുടെ പട്ടികയിലാണ് എയര്‍ ഇന്ത്യ ആദ്യ സ്ഥാനം നേടിയത്. 2024ല്‍ ഏതാണ്ട് 46 മിനിറ്റോളം വൈകിയാണ് വിമാനം പുറപ്പെട്ടത് എന്നാണ് കണക്കുകള്‍. 50 യാത്രകളുടെ കണക്കെടുത്താല്‍ ശരാശരി 80 മിനിറ്റോളമാണ് വിമാനം വൈകിയത്. ഇതാണ് യുകെയിലെ ഏറ്റവുമധികം വൈകുന്ന വിമാന റൂട്ടായി എയര്‍ ഇന്ത്യ ഇടംപിടിക്കുവാന്‍ കാരണമായത്. എയര്‍ ഇന്ത്യയുടെ ഈ സമീപനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കണ്‍സ്യൂമര്‍ മാസികയായ 'വിച്ചി'ന്റെ ട്രാവല്‍ എഡിറ്റര്‍ റോറി ബോളണ്ട് വ്യക്തമാക്കി. കണക്കുകള്‍ പ്രകാരം സമയനിഷ്ഠയില്‍ കൃത്യത പാലിക്കാത്ത രണ്ടാമത്തെ എയര്‍ലൈന്‍സ് ഗ്വെന്‍സി ആസ്ഥാനമായുള്ള ഓറിഗ്‌നി എയര്‍ലൈനാണ്. ശരാശരി അരമണിക്കൂറിലധികമാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions