Don't Miss

17 വര്‍ഷം മുന്‍പ് നടന്ന ഇടപ്പള്ളിയിലെ ഇരട്ടക്കൊല: പ്രതി റിപ്പര്‍ ജയാനന്ദന്‍
കൊച്ചി : പതിനേഴ് വര്‍ഷം മുന്‍പ് നടന്ന ഇടപ്പള്ളി പോണേക്കര ഇരട്ടക്കൊലക്കേസില്‍ പ്രതി റിപ്പര്‍ ജയാനന്ദന്‍ അറസ്റ്റില്‍. 2004 മേയ് 30 ന് പോണേക്കരയില്‍ എഴുപത്തിനാലുകാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ബലാത്സംഗം ചെയ്യുകയും അവരുടെ സഹോദരിയുടെ മകനെ കൊല്ലുകയും ചെയ്ത കേസിലാണ് അറസ്റ്റ്. നിലവില്‍ മറ്റ് ആറ് കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ജയാനന്ദന്‍ സഹതടവുകാരനോട് കൊലപാതകത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് അറസ്റ്റിന് വഴിവച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അതീവസുരക്ഷാസെല്ലില്‍ ജീവപര്യന്തം ശിക്ഷയില്‍ കഴിയവെയാണ് റിപ്പര്‍ ജയാനന്ദന്‍ സഹതടവുകാരനോട് താന്‍ നടത്തിയ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജയാനന്ദന്റെ ആക്രമണത്തിന് ഇരയായിട്ടുളളവര്‍ പ്രായമായ ആളുകളാണ്. കൊലപാതകത്തിന് പിന്നാലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുക, കവര്‍ച്ച നടത്തുക എന്നതടക്കമാണ് ജയാനന്ദന്റെ രീതി. അതുകൊണ്ട് തന്നെ പോണേക്കര

More »

ലുധിയാന കോടതിയില്‍ സ്‌ഫോടനം; രണ്ട് മരണം
ചണ്ഡീഗഢ് : പഞ്ചാബിലെ ലുധിയാന ജില്ലാ കോടതി കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ രണ്ടാം നിലയിലെ കുളിമുറിയിലാണ് സ്ഫോടനമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കോടതി നടപടികള്‍ നടക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. സ്ഫോടനമുണ്ടായ മുറിയുടെ ജനല്‍ച്ചില്ലുകളും ഭിത്തിയും തകര്‍ന്നു കോടതി സമുച്ചയത്തിനുള്ളില്‍ നിന്നും പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെത്തിയതായി വിവരമുണ്ട്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും അഗ്‌നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തി കോടതി പരിസരത്തുനിന്നും എല്ലാവരേയും ഒഴിപ്പിച്ചു. സ്ഫോടനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സ്ഫോടനത്തില്‍ കുളിമുറിയുടെ ഭിത്തിയും തൊട്ടടുത്തുള്ള മുറികളിലെ ജനലുകളും തകര്‍ന്നു.

More »

'രോഗവും വേദനയും ഉള്ളിലൊതുക്കി പിറന്നാള്‍ ദിനത്തില്‍ ഫോട്ടോയ്ക്ക് ചിരിച്ചു'; പി ടിയെ അനുസ്മരിച്ചു ഡോ. എസ്എസ് ലാല്‍
വിടപറഞ്ഞ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പിടി തോമസിനെ അനുസ്മരിച്ച് ഡോ എസ് എസ് ലാല്‍. പത്ത് ദിവസം മുമ്പ് പിടിയുടെ ജന്‍മദിനത്തില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് എസ്എസ് ലാലിന്റെ കുറിപ്പ്. മനസ്സിനെ തൊട്ടറിയുന്ന നേതാവ്, ജേഷ്ഠ സഹോദരന്‍, സുഹൃത്ത്, തികഞ്ഞ നിസ്വാര്‍ത്ഥന്‍ തുടങ്ങി എല്ലാ നിലകളിലും പിടി തനിക്ക് പ്രിയപ്പെട്ടവനായിരുന്നെന്ന് എസ്എസ് ലാല്‍ പറയുന്നു. 'എടാ എന്ന് വിളിക്കുന്ന ഒരു നേതാവിന്റെ, ജ്യേഷ്ഠന്റെ, വിടവ് എന്നെയും തുറിച്ചു നോക്കുന്നുണ്ട്. പി.ടി യുടെ ഓര്‍മ്മകളും നിലപാടുകളും മരിക്കില്ല,' ഡോ എസ്എസ് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം, ഒരേയൊരു പി.ടി. പി.ടി യുടെ പത്ത് ദിവസം മുമ്പുള്ള ചിത്രമാണിത്. അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു അന്ന്. വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും ജന്മദിനം ഓര്‍മ്മിക്കാനുള്ള മകന്‍ വിവേകിന്റെ ആവശ്യത്തിന് അദ്ദേഹം വഴങ്ങി.

More »

കേരളത്തില്‍ ഒമിക്രോണ്‍ രോഗി മാളിലും റസ്റ്റോറന്റിലും കറങ്ങി നടന്നു; എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്തെ ഒമിക്രോണ്‍ നിരീക്ഷണത്തില്‍ വന്‍ പാളിച്ചയെന്ന കണ്ടെത്തല്‍. കോംഗോയില്‍ നിന്നെത്തിയ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും കറങ്ങിനടന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടിക അതിവിപുലമാണെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം സാംപിള്‍ ടെസ്റ്റ് റിപ്പോര്‍ട്ട് വന്ന് ഇയാള്‍ പോസിറ്റീവായതിനെ തുടര്‍ന്ന് സമ്പര്‍ക്ക പട്ടിക തയ്യാറെടുക്കുന്ന അവസരത്തിലാണ് പട്ടിക വളരെ വിപുലമാണെന്ന് അധികൃതര്‍ മനസിലാക്കുന്നത്. ഒമിക്രോണ്‍ വൈറസിന് മറ്റ് കൊവിഡ് വൈറസുകളെ അപേക്ഷിച്ച്‌ വ്യാപന ശേഷി കൂടുതലായതിനാല്‍ ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുക എന്നത് ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ച ഒരു വെല്ലുവിളിയാണ്. എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് കേന്ദ്ര

More »

ദുരൂഹതയുടെ നാല് വര്‍ഷങ്ങള്‍: ഉത്തരം ലഭിക്കാതെ ആ കാറും ദമ്പതികളും
കോട്ടയം : ദുരൂഹതയുടെ നാല് വര്‍ഷങ്ങള്‍ അടുക്കവേ കോട്ടയത്തെ ദമ്പതിമാര്‍ക്കും അവരുടെ കാറിനും എന്ത് സംഭവിച്ചെന്ന ചോദ്യത്തിന് ഉത്തരമായില്ല. അറുപറയില്‍ നിന്ന് 2017-ല്‍ കാണാതായ ദമ്പതിമാര്‍ക്കായി ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നാട്ടകം മറിയപ്പള്ളിക്ക് സമീപത്തെ പാറക്കുളത്തില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. 2017 ഏപ്രില്‍ ആറിന് ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42) ഭാര്യ ഹബീബ (37) എന്നിവരെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കോട്ടയം നഗരത്തില്‍ നിന്ന് ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞാണ് ദമ്പതിമാര്‍ വീട്ടില്‍നിന്നിറങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ രജിസ്റ്റര്‍ ചെയ്യാത്ത കാറിലായിരുന്നു യാത്ര. എന്നാല്‍ പിന്നീട് ഇവര്‍ തിരിച്ചെത്തിയില്ല. ആ പുതിയ കാറും ആരും കണ്ടില്ല. മൊബൈല്‍ ഫോണ്‍,

More »

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 19 കാരനെ കാണാന്‍ 16കാരി സ്വീഡനില്‍ നിന്ന് മുംബൈയില്‍
മുബൈ : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയത്തിലായ പത്തൊമ്പതുകാരനായ സുഹൃത്തിനെ കാണാന്‍ സ്വീഡിഷുകാരിയായ പതിനാറുകാരി മുംബൈയിലെത്തി. മുംബൈ പൊലീസ് തക്കസമയത്ത് ഇടപെട്ടതോടെ പെണ്‍കുട്ടിയെ കണ്ടെത്തി കുടുംബത്തോടൊപ്പം നാട്ടിലേക്കയച്ചു. മുംബൈ സ്വദേശിയുമായി പെണ്‍കുട്ടി കുറച്ചുനാളുകളായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നവംബറിലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. സ്വീഡനില്‍ നിന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഇന്റര്‍പോളില്‍ നിന്ന് യെല്ലോ നോട്ടീസ് മുംബൈ പൊലീസിന് ലഭിച്ചിരുന്നു. പെണ്‍കുട്ടി ഇന്ത്യയില്‍ എത്തിയെന്ന് വിവരം ലഭിച്ചതോടെ രാജ്യത്തെമ്പാടും വിവരം അറിയിച്ചിരുന്നു. ഇതോടെ മുംബൈ പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ

More »

നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ജയലളിതയുടെ വേദനിലയം മരുമക്കളായ ദീപയ്ക്കും ദീപകിനും കൈമാറി
ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ സ്വകാര്യ വസതിയായ പോയസ് ഗാര്‍ഡനിലെ വേദ നിലയം ജയലളിതയുടെ സഹോദര മക്കളായ ദീപ ജയകുമാറിനും ജെ.ദീപകിനും കൈമാറി. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ച ചെന്നൈ കളക്ടര്‍ വിജയറാണിയില്‍ നിന്ന് ഇരുവരും താക്കോല്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് പോയസ് ഗാർഡനിലെത്തി വേദനിലയം തുറന്നു. എഐ എഡിഎംകെ സര്‍ക്കാര്‍ ജയലളിതയുടെ കുടുംബത്തോട് കൂടിയാലോചിക്കാതെ വീട് ഏറ്റെടുക്കുകയും കെട്ടിടം സ്മാരകമാക്കി മാറ്റുകയും ചെയ്തിരുന്നു. ബംഗ്ലാവ് ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് ദീപയും സഹോദരന്‍ ദീപക്കും സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. ദീപയേയും ദീപകിനെയും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ജയലളിതയുടെ പിന്തുടര്‍ച്ചാവകാശികളായി കോടതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വേദനിലയം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി നിയമപരമായ

More »

കേന്ദ്രത്തെ മുട്ടുകുത്തിച്ച് കര്‍ഷക വീര്യം
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ ഒരുവര്‍ഷത്തിലേറയായി സമരം ചെയ്യുന്ന കര്‍ഷകര്‍ ഡിസംബര്‍ 11ന് സമരം അവസാനിപ്പിച്ച് തിരിച്ചു വീടുകളിലേക്ക് പോകും. കര്‍ഷക സംഘടനകള്‍ ഇന്ന് വിജയ പ്രാര്‍ത്ഥനയും ഡിസംബര്‍ 11 ന് രാവിലെ 9 മണിയോടെ ഡല്‍ഹി അതിര്‍ത്തിയിലെ സിംഘു , ടിക്‌റി സമരകേന്ദ്രങ്ങളില്‍ വിജയ മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബിലെ കര്‍ഷക നേതാക്കള്‍ ഡിസംബര്‍ 13ന് അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ പ്രണാമം അര്‍പ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച ഡിസംബര്‍ 15 ന് ഡല്‍ഹിയില്‍ മറ്റൊരു യോഗം നടത്തും. സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുക, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ച

More »

പ്രാക്ടിക്കല്‍ ക്ലാസെന്ന പേരില്‍ 17 വിദ്യാര്‍ത്ഥിനികളെ വിളിച്ചു വരുത്തി പീഡിപ്പിച്ചു
മീററ്റ് : പ്രാക്ടിക്കല്‍ ക്ലാസെന്ന പേരില്‍ 17 വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ വിളിച്ചു വരുത്തി ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. മുസാഫര്‍നഗറിലെ സ്വകാര്യ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ സ്‌കൂള്‍ ഉടമയും അധ്യാപകനും അടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 20നാണ് സംഭവം. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പെന്ന പേരില്‍ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ സ്‌കൂളിലേക്ക് വിളിപ്പിക്കുകയായിരുന്നു. ക്ലാസുകള്‍ കഴിയുമ്പോള്‍ വൈകുമെന്നും അന്നേദിവസം അവിടെ സ്റ്റേ ചെയ്യാനും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ക്ലാസില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ വിദ്യാര്‍ഥികളെ കൊന്നുകളയുമെന്ന് അധ്യാപകന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions