Don't Miss

ജെയ് ഷെ തലവന്‍ പാകിസ്ഥാനിലുണ്ട്; പക്ഷെ രോഗശയ്യയിലാണെന്ന് മന്ത്രി


ലാഹോര്‍ : ഇന്ത്യ തേടുന്ന കൊടും ഭീകരന്‍ , ജെയ് ഷെ മുഹമ്മദ്ദ് തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് ഒടുവില്‍ സമ്മതിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി. എന്നാല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ വയ്യാത്ത തരത്തില്‍ അസുഖ ബാധിതനാണ് ജെയ് ഷെ തലവന്‍ എന്നാണ് പാക് മന്ത്രിയുടെ ന്യായീകരണം. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
പാകിസ്ഥാന്‍ കോടതിക്ക് സ്വീകാര്യമാകുന്ന തെളിവുകള്‍ ഇന്ത്യ നല്‍കിയാല്‍ മസൂദ് അസറിനെ അറസ്റ്റ് ചെയ്യുന്ന കാര്യം ആലോചിക്കാമെന്നാണ് ഖുറേഷി മാധ്യമത്തോട് പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെയുടെ പങ്ക് സംബന്ധിക്കുന്ന തെളിവ് ബുധനാഴ്ച പാക്കിസ്ഥാന് കൈമാറിയിരുന്നു.

ഇന്ത്യയുടെ പക്കല്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ നമുക്ക് ഇരുന്ന ചര്‍ച്ചകള്‍ നടത്താമെന്നും തങ്ങള്‍ സഹകരിക്കുമെന്നും അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. മസൂദ് അസര്‍ എവിടെയുണ്ടെന്ന ചോദ്യത്തിന് ഇതാദ്യമായാണ് പാകിസ്ഥാന്‍ പ്രതികരിക്കുന്നത്. പുല്‍വാമ, ഉറി, മുംബൈ, പാര്‍ലമെന്റ് മന്ദിരം എന്നിവിടങ്ങളിലെയൊക്കെ ആക്രമണത്തിന് പിന്നില്‍ ജെയ് ഷെ മുഹമ്മദ്ദ് ആയിരുന്നു.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions