Don't Miss

ഐസ്‌ക്രീമില്‍ മയക്കുമരുന്ന് ചേര്‍ത്ത് രാജധാനി എക്‌സ്പ്രസില്‍ വിദ്യാര്‍ത്ഥിനിയെ ടിടിആറും പാന്‍ട്രി ജീവനക്കാരനും പീഡിപ്പിച്ചു

ന്യുഡല്‍ഹി: ഡല്‍ഹി- റാഞ്ചി രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം. ട്രെയിനിലെ ടിക്കറ്റ് പരിശോധകനും പാന്‍ട്രിയിലെ ഒരു ജീവനക്കാരനും ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. ഐസ്‌ക്രീമില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി മയക്കിയ ശേഷമായിരുന്നു പീഡനം. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
വിദ്യാര്‍ത്ഥിനി കൂടിയാണ് പീഡനത്തിന് ഇരയായ യുവതി.

റെയില്‍വേ ജീവനക്കാരില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് ചൊവ്വാഴ്ച രാത്രി അവര്‍ ട്വീറ്റ് ചെയ്തിരുന്നു. ജീവനക്കാര്‍ക്കു നേരെ റെയില്‍വേ നടപടി എടുക്കുമോ അതോ എഫ്.ഐ.ആര്‍ പോലുമില്ലാതെ അയാളെ സ്വതന്ത്രനായി വിടുമോ മറ്റൊരു യാത്രക്കാരിയെ ഉപദ്രവിക്കാന്‍ എന്നായിരുന്നു യുവതിയുടെ ട്വീറ്റ്.

നിയമത്തിന്റെ ഏറ്റുമുട്ടലിലേക്ക് പോയാല്‍ തനിക്ക് സാധാരണ ജീവിതം സാധ്യമാകുമോ എന്ന ഭയവും യുവതി ട്വീറ്റില്‍ പങ്കുവയ്ക്കുന്നുണ്ട്. റെയിവേ മന്ത്രിക്കും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ടാഗ് ചെയ്തുകൊണ്ടാണ് അവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

ട്രെയിനില്‍ യാത്രക്കാരുടെ സംരക്ഷകരാവേണ്ടവര്‍ തന്നെ പീഡനത്തിന് മുതിര്‍ന്നു എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions