വിദേശം

വസതിയില്‍ ഒറ്റയ്ക്ക് കുര്‍ബാന ചൊല്ലി ഫ്രാന്‍സിസ് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലാകമാനം കൊറോണ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. വത്തിക്കാനിലെ വസതിയില്‍ തിങ്കളാഴ്ച ഒറ്റയ്ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കുര്‍ബാനയര്‍പ്പിച്ചത്. ടെലിവിഷനിലൂടെ കുര്‍ബാന സംപ്രേക്ഷണംചെയ്തു. കോവിഡ് രോഗബാധിതരുടെ രോഗ വിമുക്തിക്കായി മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. കൊറോണ പ്രതിരോധ നീക്കങ്ങളുടെ ഭാഗമായി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് മാര്‍പാപ്പ ഒഴിവാക്കുകയാണ്.

കഴിഞ്ഞ ഞായറാഴ്ച ലൈവ് സ്ട്രീമിങ് വഴിയാണ് മാര്‍പാപ്പ പ്രാര്‍ത്ഥന നടത്തിയത്. വത്തിക്കാനില്‍ ഒരാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണ വൈറസ് ടെസ്റ്റ് നടത്തുകയും ടെസ്റ്റില്‍ കൊറോണയില്ലെന്ന് സ്ഥിരീകരിച്ചുവെന്നും കടുത്ത ചുമയെ തുടര്‍ന്നാണ് ടെസ്റ്റ് നടത്തിയതെന്നും ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ വത്തിക്കാന്‍ വക്താവ് തയ്യാറായിരുന്നില്ല.
ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് ഇറ്റലിയിലാണ്. ഇത്തവണത്തെ വിശുദ്ധനാട് തീര്‍ത്ഥാടനവും അനിശ്ചിതത്വത്തിലായി. യുകെയിലെ അടക്കം യൂറോപ്പിലെ വിശ്വാസികള്‍ വിശുദ്ധനാട് തീര്‍ത്ഥാടനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions