വിദേശം

ഓസ്ട്രേലിയയില്‍ വിവാഹ ചടങ്ങിന് 5 പേര്‍ ;സംസ്കാരത്തിന് 10 പേര്‍

കൊറോണ വൈറസ് പ്രതിരോധത്തിനായി ഓസ്‌ട്രേലിയയിലെ ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഷോപ്പിംഗ് കേന്ദ്രങ്ങളും ചെറുകിട വില്‍പ്പനശാലകളും പോലുള്ള അവശ്യസേവനങ്ങള്‍ ഒഴികെ മറ്റെല്ലാം അടച്ചിടണമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ നിര്‍ദ്ദേശിച്ചു. രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 2,136 ആവുകയും ഒരു ദിവസം മാത്രം 427 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് കടുത്ത നിര്‍ദ്ദേശം. എട്ടു മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിവാഹചടങ്ങിനു പരമാവധി അഞ്ചു പേരും സംസ്കാര ചടങ്ങിനു പരമാവധി പത്തു പേരും മാത്രമേ പങ്കെടുക്കാവൂ എന്ന് നിര്‍ദ്ദേശമുണ്ട്
ബുധനാഴ്ച അര്‍ദ്ധരാത്രി മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്.

അടച്ചിടേണ്ട സ്ഥാപനങ്ങളും നിര്‍ത്തിവക്കേണ്ട സേവനങ്ങളും:
ഷോപ്പിംഗ് സെന്ററുകളിലെ ഫുഡ് കോര്‍ട്ടുകള്‍
റിയല്‍ എസ്റ്റേറ്റ് ലേലം, ഓപ്പണ്‍ ഹൗസ് പരിശോധനകള്‍
ബ്യൂട്ടി-മസാജ് പാര്‍ലറുകള്‍, സിനിമാ ഹാളുകള്‍, കാസിനോ, തിയറ്ററുകള്‍ , ഓഡിറ്റോറിയം
അമ്യൂസ്മെന്റ് പാര്‍ക്ക്, പ്ലേ സെന്ററുകള്‍, ജിമ്മുകള്‍, യോഗ കേന്ദ്രങ്ങള്‍
ബൂട്ട് ക്യാംപുകള്‍ പരമാവധി 10 പേര്‍ക്ക് മാത്രം
നീന്തല്‍കുളങ്ങള്‍, സ്റ്റേഡിയങ്ങള്‍,
സാമൂഹിക കായിക വിനോദങ്ങള്‍ - ക്രിക്കറ്റോ ഫുട്ബോളോ പോലുള്ള കളികള്‍ക്കായി ഒത്തുകൂടാന്‍ പാടില്ല
ലൈബ്രറികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍
ആരാധനാലയങ്ങള്‍

വിവാഹങ്ങള്‍ക്ക് പരമാവധി അഞ്ചു പേര്‍ മാത്രം- ദമ്പതികളും സെലിബ്രന്റും സാക്ഷികളും
മരണാനന്തര ചടങ്ങുകളും സംസ്കാരവും - പത്തുപേരില്‍ കൂടുതല്‍ പാടില്ല ഇത്തരം ചടങ്ങുകളിലും ഒന്നര മീറ്റര്‍ അകലവും, നാലു ചതുരശ്ര മീറ്ററില്‍ ഒരാള്‍ എന്നുമുള്ള സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണം.

പുതിയ നിര്‍ദ്ദേശങ്ങള്‍
അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം വീടിനു പുറത്തിറങ്ങുക
വ്യായാമം ചെയ്യാന്‍ പുറത്തു പോകാം. പക്ഷേ പരമാവധി അടുത്ത കുടുംബാംഗങ്ങള്‍ മാത്രം ഒരുമിച്ച്.
ഷോപ്പിംഗിന് പോകുന്നത് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ മാത്രം.
ജോലിക്ക് പോകുന്നത് വീട്ടില്‍ നിന്ന് ചെയ്യാന്‍ കഴിയാത്തപ്പോള്‍ മാത്രം
വീട്ടിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണവും ഏറ്റവും കുറച്ചു മാത്രമായി മിതപ്പെടുത്തണം
ജന്മദിന പാര്‍ട്ടികള്‍ പോലുള്ള ഒത്തുചേരലുകള്‍ ഒഴിവാക്കണം. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേരുന്നത് പോലും നിയന്ത്രണം.


നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്നത്

ഷോപ്പിംഗ് കേന്ദ്രങ്ങള്‍ , ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍, മറ്റു വില്‍പ്പനശാലകള്‍ - സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണം.
ബാര്‍ബര്‍ ഷോപ്പുകളും ഹെയര്‍ പാര്‍ലറുകളും –30 മിനിട്ടില്‍ കൂടുതല്‍ ഒരാള്‍ തുടര്‍ച്ചയായി അവിടെയുണ്ടാകാന്‍ പാടില്ല. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്പാലിക്കണം.
കഫെകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ടേക്ക് എവേ ആയി പ്രവര്‍ത്തിക്കാം. ഫുഡ് കോര്‍ട്ടുകള്‍ക്കും ടേക്ക് എവേ നല്‍കാം.

സ്കൂളുകള്‍ തല്‍ക്കാലം തുറന്നുപ്രവര്‍ത്തിക്കും

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions