വിദേശം

ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു , സിംഹങ്ങള്‍ക്കുള്‍പ്പെടെ രോഗലക്ഷണം

ന്യൂയോര്‍ക്കില്‍ മൃഗശാലയില്‍ കടുവയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നയ്ഡ എന്ന നാലു വയസ്സുള്ള പെണ്‍കടുവയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃഗശാലയിലെ ജോലിക്കാരനില്‍ നിന്നാണ് കടുവയ്ക്ക് കൊവിഡ് പിടിപെട്ടതെന്നാണ് മൃഗശാലാ ആധികൃതര്‍ വ്യക്തമാക്കുന്നത്. ഈ കടുവയ്ക്ക് പുറമെ മറ്റു മൂന്ന് കടുവകള്‍ക്കും രണ്ട് ആഫ്രിക്കന്‍ സിംഹങ്ങള്‍ക്കും രോഗലക്ഷണമുണ്ട്. ഇവയുടെ ടെസ്റ്റ് റിസല്‍ട്ട് വന്നിട്ടില്ല.

ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ് എന്ന മൃഗശാലയിലെ കടുവയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭക്ഷണം കഴിക്കുന്നതില്‍ കുറവുണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും നിലവില്‍ കൊവിഡ് സ്ഥിരീകരിച്ച കടുവയക്കും നിരീക്ഷണത്തിലുള്ള 5 മൃഗങ്ങള്‍ക്കും ഇല്ലെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി.

അതേസമയം കൊറോണ വൈറസ് എങ്ങനെയാണ് ഈ മൃഗങ്ങളുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നതില്‍ വ്യക്തതയില്ലെന്നും മൃഗശാല അധികൃതര്‍ പറയുന്നു. ഓരോ ജീവികളുടെയും ശരീരത്തില്‍ വ്യത്യസ്തമായാണ് ഈ വൈറസ് ബാധ പ്രവര്‍ത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍. മൃഗശാലയിലെ എല്ലാ മൃഗങ്ങളെയും നിരീക്ഷിക്കുമെന്നും ഇവര്‍ പറയുന്നു. അതേ സമയം മൃഗങ്ങളില്‍ നിന്ന് കൊവിഡ്-19 മനുഷ്യരിലേക്ക് പടരുമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions