Don't Miss

'കൊടുത്താല്‍ കൊല്ലത്തും കിട്ടും' ശ്രീരാമകൃഷ്ണനോട് ജോപ്പന് പറയാനുള്ളത്...

അഞ്ചുവര്‍ഷം മുമ്പ് സരിതയെ മുന്‍നിര്‍ത്തി സ്പീക്കര്‍ ശ്രീരാമകൃഷ്‌ണനും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളാലും വേട്ടയാടപ്പെട്ടവരൊക്കെ ഇന്ന് വളരെ സന്തോഷത്തിലാണ്. കാരണം സരിതയ്ക്ക് പകരം ഇന്ന് സ്വപ്ന വന്നു. സരിതയുടേത് ധാര്‍മിക - ചൂഷണ പ്രശ്‌നമായിരുന്നെങ്കില്‍ സ്വപനയുള്‍പ്പെട്ടത് രാജ്യാന്തര കള്ളക്കടത്താണ്. സ്വപ്നയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്ന് ഏറ്റവും പഴികേള്‍ക്കുന്ന ആളാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കള്ളകടത്തു സംഘത്തിന്റെ ഇടത്താവളമായി മാറിയ വര്‍ക് ഷോപ്പ് ഉദ്ഘാടനം ചെയ്തത് തന്നെ ശ്രീരാമകൃഷ്ണനാണ്. ഇതടക്കം സ്വപ്‍നയ്ക്കൊപ്പം നിരവധി തവണ ഇടപെഴകിയ ആളായിരുന്നു സ്പീക്കര്‍. അതുകൊണ്ടുതന്നെ സ്വപ്ന കുടുങ്ങിയപ്പോള്‍ ആരോപണങ്ങള്‍ നീണ്ടത് സ്പീക്കര്‍ക്ക് നേരെകൂടിയാണ്. പ്രതിപക്ഷം സ്പരീക്കറുടെ രാജി ആവശ്യപ്പെട്ടു രംഗത്തുണ്ട്. പാര്‍ട്ടിയിലും ശ്രീരാമകൃഷ്ണനെതിരെ വിമര്‍ശനം ശക്തമാണ്. സ്വപ്‍നയെ വിശ്വസിച്ചത് തന്റെ പിഴവാണെന്നും
സ്വപ്‌നയുടെ തോളില്‍ തട്ടുന്നതിന് അശ്ലീല സ്വഭാവം തോന്നുന്നത് അത് തോന്നുവരുടെ മനസിന്റെ വൈകൃതമാണെന്നൊക്കെ ശ്രീരാമകൃഷ്ണന്‍ വിശദീകരിക്കുന്നു.

എന്നാല്‍ ഈ അവസരത്തില്‍ ശ്രീരാമകൃഷ്ണനോട് കുറെ ചോദ്യങ്ങളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പി.എ. ആയിരുന്ന ടെന്നി ജോപ്പന്‍ രംഗത്തെത്തിയത് ശ്രദ്ധേയമായിരിക്കുകയാണ്. സോളാര്‍ കേസ് ഉണ്ടായ സമയത്ത് ചാനലുകളില്‍ വന്നിരുന്നു എന്നെയും എന്റെ കുടുംബത്തെയും അടച്ച് ആക്ഷേപിച്ചത് എന്തിനായിരുന്നുവെന്ന് ജോപ്പന്‍ ചോദിക്കുന്നു. ഇപ്പോള്‍ ഒരു കേസ് അങ്ങേക്ക് നേരെ വന്നപ്പോള്‍ അങ്ങേക്ക് വേദനിച്ചു അല്ലേയെന്നും ജോപ്പന്‍ ചോദിക്കുന്നു.

ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും തന്നെയും കുടുംബത്തെയും വിടാതെ പിന്തുടരുകയാണല്ലോ നിങ്ങളെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു. ദൈവം എന്നൊരു മഹാശക്തി ഉണ്ടെന്നും അതിനെ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ലെന്നാണ് പഠിച്ചിട്ടുള്ളതെന്നും ജോപ്പന്‍ പറയുന്നു.

ടെന്നി ജോപ്പന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ബഹുമാനപെട്ട സ്പീക്കര്‍ സര്‍, അങ്ങയോടു ഒരു ചോദ്യം? എന്തിനായിരുന്നു അങ്ങ് സോളാര്‍ കേസ് ഉണ്ടായ സമയത്ത് ചാനലുകളില്‍ വന്നിരുന്നു എന്നെയും എന്റെ കുടുംബത്തെയും അടച്ചു ആക്ഷേപിച്ചത്? ഇപ്പോള്‍ ഒരു കേസ് വന്നപ്പോള്‍, അത് അങ്ങേക്ക് നേരെ വന്നപ്പോള്‍ അങ്ങേക്ക് വേദനിച്ചു അല്ലെ? (അങ്ങേയ്ക്ക് ഇതുമായി ബന്ധം ഉണ്ടോ ഇല്ലിയോ എന്ന് എനിക്കറിയില്ല ) ഇതാണ് സര്‍ എല്ലാവരുടെയും കാര്യം.
ഒരു സ്ത്രീയെ ഫോണ്‍ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാന്‍ ചെയ്തു എന്ന് പറയുന്ന കുറ്റം. അതിന്റെ പേരില്‍ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന, ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആര്‍ക്ക് മാറ്റാന്‍ കഴിയും സര്‍?
ഇനി കേസിലേക്ക് വരാം. അങ്ങ് ഉള്‍പ്പടെ എല്ലാരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്? അന്ന് എന്ത് നടപടി എടുത്ത് എന്ന്. 2013 ജൂണ്‍ 10ന് സോളാര്‍ കേസ് വരുന്നു. ജൂണ്‍ 15നു എന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. (ആര്‍ക്കെങ്കിലും സംശയം ഉണ്ടങ്കില്‍ പൊതു ഭരണ വകുപ്പില്‍ അതിന്റ കോപ്പി കിട്ടും). അന്ന് മുതല്‍ ഈ നിമിഷം വരെ ജീവിക്കാനായി കഷ്ടപ്പെടുകയാണ് ഞാനും എന്റെ കുടുംബവും. അങ്ങേക്ക് അറിയാമോ. അങ്ങനെ 67 ദിവസം ഞാന്‍ ജയിലില്‍ കിടന്നപ്പോഴും എന്നെ സഹായിക്കാന്‍ ഒരു പാര്‍ട്ടിക്കാരനെയും ഞാന്‍ കണ്ടില്ല.

എന്റെ കുടുംബം അല്ലാതെ. ഞാന്‍ ഈ എഴുതുന്നത് 7 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നെയും എന്റെ കുടുംബത്തെയും വിടാതെ പിന്തുടരുകയാണല്ലോ നിങ്ങള്‍ ഇപ്പോഴും? കോടതിയില്‍ കിടക്കുന്ന കേസ് ആയതു കൊണ്ട് എനിക്കു കൂടുതല്‍ ഒന്നും പറയാനില്ല. ബാക്കി കാര്യങ്ങള്‍ ബഹുമാനപെട്ട കോടതി തീരുമാനിക്കട്ടെ. ദൈവം എന്നൊരു മഹാശക്തി ഉണ്ട്. അതിനെ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. (ഒരുപാട് എഴുതണം എന്നുണ്ട്. എഴുതാന്‍ പറ്റുന്നില്ല. ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ).

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions