വിദേശം

ഗാസയില്‍ രാത്രി മുഴുവന്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍; പലസ്തീനികളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം

ഇസ്രായേല്‍- ഹമാസ് യുദ്ധം തുടരവേ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 ആയി.ജീവന്‍ നഷ്ടമായവരില്‍ 900 ഇസ്രായേലികളും 700 ഗാസ നിവാസികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ രാത്രി മുഴുവന്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഹമാസിന്റെ 1290 കേന്ദ്രങ്ങളില്‍ ഇതുവരെ ബോംബ് ഇട്ടതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. 1500 ഹമാസ് തീവ്രവാദികളുടെ ജഡങ്ങള്‍ കിട്ടിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. 30 ലെറെ ഇസ്രയേല്‍ പൗരന്മാര്‍ ബന്ദികളാക്കപ്പെട്ടതായും ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ലെബനന്‍ അതിര്‍ ത്തിയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികള്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.

അതിനിടെ ഇപ്പോള്‍ ഗാസയില്‍ നടത്തിയ വ്യോമാക്രണങ്ങള്‍ തുടക്കം മാത്രമാണെന്ന് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഹമാസ് ആക്രമികള്‍ ഇപ്പോഴും ഇസ്രായേലില്‍ ഉണ്ടെന്നും നെതന്വാഹു പറഞ്ഞു. യുദ്ധം തുടങ്ങിയത് ഇസ്രയേലല്ല. ഹമാസാണ് തുടങ്ങിവച്ചത് പക്ഷെ ഞങ്ങള്‍ ഇതവസാനിപ്പിക്കും എന്നായിരുന്നു നെതന്വാഹുവിന്റെ വാക്കുകള്‍.

ഹമാസിനെതിരെയുള്ള പ്രത്യാക്രമണത്തിനായി 3,00,000 സൈനികരെയാണ് ഇസ്രായേല്‍ അണിനിരത്തിയത്. 1973-ലെ യോം കിപ്പൂര്‍ യുദ്ധത്തിന് ശേഷം ഇസ്രായേല്‍ നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണിത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions