യു.കെ.വാര്‍ത്തകള്‍

സമരങ്ങള്‍ക്കിടെയിലും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് താഴ്ന്നു!

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ക്കിടയിലും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ നേരിയ കുറവ്. ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹെല്‍ത്ത് സര്‍വീസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരം നടത്തിയതിന് പിന്നാലെയാണ് ഏവരെയും അതിശയിപ്പിച്ച് കണക്കുകള്‍ പുറത്തുവരുന്നത്. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് തുടര്‍ച്ചയായ നാലാം മാസവും താഴ്ന്നു. എന്‍എച്ച്എസില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന 6.32 മില്ല്യണ്‍ രോഗികള്‍ക്ക് ആവശ്യമുള്ള 7.60 മില്ല്യണ്‍ ചികിത്സകളാണ് ജനുവരി അവസാനത്തോടെ 7.58 മില്ല്യണിലേക്ക് ചുരുങ്ങിയത്. ജനുവരിയില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ ഇടിവ് എന്നതാണ് ശ്രദ്ധേയം .

അതേസമയം 18 മാസത്തിലേറെ ചികിത്സയ്ക്കായി കാത്തിരുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുള്ളതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഘട്ടത്തില്‍ ക്യാന്‍സര്‍ പരിചരണവും ലക്ഷ്യത്തില്‍ താഴെയാണ്. ആകെ വെയ്റ്റിംഗ് ലിസ്റ്റ് കുറഞ്ഞെങ്കിലും 18 മാസത്തിലേറെ കാത്തിരുന്ന രോഗികളുടെ എണ്ണം ഡിസംബര്‍ അവസാനത്തെ 13,164 എന്നതില്‍ നിന്നും 14,013-യിലേക്കാണ് ഉയര്‍ന്നത്.

2023 ഏപ്രിലിനകം 18 മാസത്തിലേറെയുള്ള കാത്തിരിപ്പുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടും, ഗവണ്‍മെന്റും ലക്ഷ്യമിട്ടത്. അതിസങ്കീര്‍ണ്ണമായ കേസുകളും, കൂടുതല്‍ തയ്യാറാകുന്ന രോഗികളെയും ഒഴിവാക്കി നിര്‍ത്തി ലക്ഷ്യം നേടാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ല.

ചികിത്സ ആരംഭിക്കാനായി 52 ആഴ്ചയില്‍ കൂടുതല്‍ കാത്തിരുന്ന രോഗികളുടെ എണ്ണം ഡിസംബറിലെ 337,450-ല്‍ നിന്നും 321,394-ലേക്കാണ് ഉയര്‍ന്നത്. ഒരു വര്‍ഷത്തിലേറെയുള്ള കാത്തിരിപ്പ് പട്ടിക 2025 മാര്‍ച്ചോടെ ഇല്ലാതാക്കാനായിരുന്നു പദ്ധതി. എന്‍എച്ച്എസിലെ സമരങ്ങളാണ് വെയ്റ്റിംഗ് ലിസ്റ്റ് പരിഹരിക്കുന്നതിന് പ്രധാന തടസ്സമെന്ന് മന്ത്രിമാര്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹെല്‍ത്ത് സര്‍വ്വീസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരം നടത്തിയതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവരുന്നത്. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള പ്രതിജ്ഞാബദ്ധയില്‍ നിന്നും പിന്നോട്ടില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് വ്യക്തമാക്കി. നിരവധി സമരങ്ങളും, തടസ്സങ്ങളും, റെക്കോര്‍ഡ് വിന്റര്‍ സമ്മര്‍ദങ്ങളും അതിജീവിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്, അവര്‍ ചൂണ്ടിക്കാണിച്ചു.

  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions