യു.കെ.വാര്‍ത്തകള്‍

എനര്‍ജി ബില്ലുകളില്‍ 200 പൗണ്ട് വര്‍ദ്ധന വരുന്നുവെന്ന് മുന്നറിയിപ്പ്

ബ്രിട്ടനില്‍ ഗ്യാസ് ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളുമായി ഗവണ്‍മെന്റ് മുന്നോട്ടുപോവുകയാണ്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം ജനങ്ങളുടെ എനര്‍ജി ബില്ലുകളില്‍ പ്രതിഫലിക്കുമെന്നാണ് മുന്നറിയിപ്പ്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ബില്‍ ഇനത്തില്‍ നൂറുകണക്കിന് പൗണ്ട് അധികം ചെലവ് വരുമെന്നാണ് മുന്നറിയിപ്പ്.

പവര്‍ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനായി വരുന്ന ചെലവാണ് ഒരു ദശകത്തോളം ബില്ലുകളില്‍ 200 പൗണ്ട് അധികം നല്‍കി ജനങ്ങള്‍ വഹിക്കേണ്ടി വരുമെന്ന് ഓറോറാ എനര്‍ജി റിസേര്‍ച്ച് പറയുന്നു. 2035-ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം അഞ്ചില്‍ നാലായി കുറയ്ക്കാനുള്ള ലക്ഷ്യം നേടാന്‍ പ്ലാന്റുകള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി റിഷി സുനാക് വ്യക്തമാക്കി.

കാലാവസ്ഥയെ ആശ്രയിച്ചുള്ള വൈദ്യുതി ഗ്രിഡില്‍ തുടര്‍ന്നാല്‍ കാറ്റ് വീശാത്തപ്പോഴും, സൂര്യന്‍ ജ്വലിക്കാത്തപ്പോഴും ഊര്‍ജ്ജത്തിന് മറ്റ് വഴികള്‍ തേടേണ്ടി വരുമെന്ന് എനര്‍ജി സെക്രട്ടറി ക്ലെയര്‍ കൗടിനോ പറഞ്ഞു. ഇതിന് പിന്തുണ നല്‍കാന്‍ ഗ്യാസ് ഉപയോഗിച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം തകരാറിലാകുന്നതിനെ അഭിമുഖീകരിക്കേണ്ടി വരും, കൗടിനോ പറഞ്ഞു.

ബ്രിട്ടന് നിലവില്‍ 32 ഗ്യാസ് ഊര്‍ജ്ജ പവര്‍ സ്റ്റേഷനുകളാണുള്ളത്. ഇവിടെ നിന്നും 20 മില്ല്യണ്‍ വീടുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ ആവശ്യമായ 27 ജിഗാവാട്ട് ഉത്പാനവും നടക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടെ ഉണ്ടായ എനര്‍ജി നയങ്ങളിലെ അനിശ്ചിതാവസ്ഥ മൂലം പുതിയവ നിര്‍മ്മിക്കപ്പെട്ടില്ല. പ്രായമേറിയ ഗ്യാസ് പ്ലാന്റുകളെയാണ് ഇപ്പോള്‍ ബ്രിട്ടന്‍ ആശ്രയിക്കുന്നത്.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടെ പകുതിയിലേറെ അടച്ച് പൂട്ടേണ്ടതായും വരും. ഇതോടെ വൈദ്യുതി ഉത്പാദനത്തിന്റെ അളവ് ക്രാമതീതമായി കുറയും. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ചെലവേറിയ പുതിയ സ്റ്റേഷനുകള്‍ അനിവാര്യമായി മാറുന്നത്.

  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions