യു.കെ.വാര്‍ത്തകള്‍

ന്യുകാസിലിലെ 49 കാരിക്ക് കാന്‍സറിനെതിരെ ഇഞ്ചക്ഷന്‍ വഴി വാക്സിന്‍ നല്‍കി

കാന്‍സര്‍ ചികിത്സ രംഗത്ത് നാഴികല്ലായ മാറ്റം സൃഷ്ടിച്ച് ഇഞ്ചക്ഷന്‍ വഴി വാക്സിന്‍. ന്യു കാസിലിലെ ക്ലെയര്‍ മെക്ഹഗ് എന്ന 49 കാരിയാണ് ലോകത്തില്‍ ആദ്യമായി ഈ പുതിയ ചികിത്സ ഏറ്റുവാങ്ങി ചരിത്രത്തിന്റെ ഭാഗമായത്. കഴുത്തില്‍ വീക്കവും അതുപോലെ ശ്വസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും നേരിട്ടപ്പോള്‍ നടത്തിയ പരിശോധനയില്‍ 2021- ല്‍ ആയിരുന്നു ഇവര്‍ക്ക് ശ്വാസകോശത്തില്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്.

കാന്‍സര്‍ ആണെന്ന് കണ്ടെത്തിയപ്പോള്‍ തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് ക്ലെയര്‍ പറയുന്നു. ആ സമയത്ത് തന്റെ മകള്‍ ആദ്യ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. പേരക്കുട്ടികള്‍ക്ക് ഒപ്പമുള്ള ജീവിതം സ്വപ്നം കാണുന്ന സമയമായിരുന്നു അതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ന്യുകാസിലിലെ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ അവര്‍ കീമോതെറാപ്പിക്ക് വിധേയയായി. അതിനുശേഷം ഇമ്മ്യുണോ തെറാപ്പിക്ക് വിധേയയായി കൊണ്ടിരിക്കുകയായിരുന്നു

ഇമ്മ്യുണോ തെറാപ്പിയുടെ പ്രക്രിയകള്‍ ഏറെ അസൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ഇവര്‍ക്ക് ഒരു ആന്റി-കാന്‍സര്‍ ഇഞ്ചക്ഷന്‍ നല്‍കിയത്. മരുന്ന് ഒരു വാക്സിന്‍ ആയി, ഇഞ്ചക്ഷന്‍ വഴി നല്‍കുമ്പോള്‍ ഏറെ സമയം ലാഭിക്കാന്‍ കഴിയുമെന്ന് ഫ്രീമാന്‍ ഹോസ്പിറ്റല്‍ വക്താവ് പറയുന്നു. കാന്യുല വഴി മരുന്ന് നല്‍കുന്ന ഇമ്മ്യുണോ തെറാപ്പിക്ക് സാധാരണയായി 30 മിനിറ്റ് വരെ സമയം എടുക്കും. ഞരമ്പ് കണ്ടെത്താന്‍ വൈകിയാല്‍ സമയം ഇനിയും അധികമാകും.

ഇമ്യുണോതെറാപിയില്‍ ഉപയോഗിച്ചിരുന്ന അറ്റെസൊലിസുമാബ് എന്ന മരുന്ന് തന്നെയാണ് ഇപ്പോള്‍ ഇഞ്ചക്ഷന്‍ ആയി വെറും ഏഴ് മിനിറ്റ് കൊണ്ട് നല്‍കുന്നത്. പ്രക്രിയ പെട്ടെന്ന് പൂര്‍ത്തിയാകുന്നതിനാല്‍ അസൗകര്യങ്ങളും കുറവാണെന്ന് ക്ലെയര്‍ പറയുന്നു. ഇത്തരത്തില്‍ ചികിത്സ ലഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറയുന്നു.

  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions