യു.കെ.വാര്‍ത്തകള്‍

60 വര്‍ഷം പഴക്കമുള്ള 70 മൈല്‍ സ്പീഡ് ലിമിറ്റില്‍ മാറ്റം വരുത്തുവാന്‍ മാസ് പെറ്റീഷന്‍

റോഡുകളിലെ ഗതാഗത കുരുക്കുകളും യാത്രാ താമസവും ഒഴിവാക്കുവാന്‍ മോട്ടോര്‍വേകളിലേയും ഡ്യുവല്‍ കാര്യേജ് വേകളിലേയും വേഗതാ പരിധി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം. മോട്ടോര്‍വേകളില്‍ വേഗതാ പരിധി മണിക്കൂറില്‍ 100 മൈലും, ഡ്യുവല്‍ ഹൈവേകളില്‍ മണിക്കൂറില്‍ 80 മൈലും ആയി വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതിക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. നിലവിലെ വേഗതാ പരിധി നിശ്ചയിച്ചിട്ടുള്ളത് 60 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.

ജനുവരിയില്‍ ആയിരുന്നു ഈ ഓണ്‍ലൈന്‍ പരാതി ആദ്യമായി എത്തിയത്. നൂറുകണക്കിന് വാഹനമുടമകളാണ് ഇതിനോടകം തന്നെ ഇതില്‍ ഒപ്പിട്ടിരിക്കുന്നത്. നിലവിലെ വേഗതാ പരിധി, നീതീകരിക്കാന്‍ കഴിയാത്തതാണെന്നാണ് പരാതിക്ക് രൂപം നല്‍കിയ എലൂസി മാരി ഔള്‍ഡ് പറയുന്നത്. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മണിക്കൂറില്‍ 70 മൈല്‍ എന്ന പരിധി നിശ്ചയിച്ചത്. എന്നാല്‍, ആധുനിക വാഹനങ്ങള്‍ക്ക് വളരെയധികം മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. മാത്രമല്ല, വളരെ പെട്ടെന്ന് തന്നെ നിര്‍ത്താന്‍ കഴിയുന്ന മെച്ചപ്പെട്ട ബ്രേക്കിംഗ് സംവിധാനങ്ങളും ഉണ്ട് എന്ന് എലൂസി ചൂണ്ടിക്കാണിക്കുന്നു.


കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയാല്‍ അത് ചരക്കു ഗതാഗതത്തെയും സുഗമമാക്കും അതുവഴി വിതരണ ശൃംഖലയിലുള്ള പ്രശ്‌നങ്ങള്‍ക്ക് വലിയൊരു അളവില്‍ പരിഹാരം കാണാനുമാകുമെന്നും എലൂസി പറയുന്നു. ആധുനിക വാഹനങ്ങളിലെ ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം എന്നിവയ്ക്ക് വലിയൊരു പരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാനും കഴിയും. മാത്രമല്ല, ഗതാഗതം സുഗമമാകുന്നതോടേ ഗതാഗത കുരുക്കുകളും കാലതാമസവും ഒഴിവാക്കാന്‍ കഴിയും.


എങ്കിലും ഒരു വിഭാഗം ആളുകള്‍ ഈ പരാതിയെ സമൂഹ മാധ്യമങ്ങളില്‍ പരിഹസിക്കുകയാണ്. 100 മൈല്‍ വേഗതയില്‍ കാര്‍ എങ്ങനെ പെട്ടെന്ന് നിര്‍ത്താന്‍ കഴിയുമെന്നാണ് ആലോചിക്കുന്നത് എന്നായിരുന്നു പരാതി പങ്കുവച്ചുകൊണ്ട് ഒരാള്‍ ചോദിച്ചത്. കാറിന് 100 മൈല്‍ വേഗതയില്‍ എത്താന്‍ കഴിയില്ലെന്ന് മറ്റൊരാള്‍ പറയുന്നു. 2024 ജൂണ്‍ 13 വരെയാണ് പരാതിയില്‍ ഒപ്പിടാനുള്ള സമയം. 10,000 ഒപ്പുകള്‍ ശേഖരിക്കാന്‍ ആയാല്‍, ഈ വിഷയത്തില്‍ സര്‍ക്കാരിന് നിലപാട് വ്യക്തമാക്കേണ്ടി വരും.

  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions