യു.കെ.വാര്‍ത്തകള്‍

വിദേശ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് പ്രഖ്യാപിച്ച ശമ്പള പരിധി പ്രാബല്യത്തില്‍

കുടിയേറ്റ കണക്കുകള്‍ കുറയ്ക്കാനുള്ള കര്‍ശനമായ നടപടികളുടെ ഭാഗമായി കൊണ്ടുവന്ന, വിദേശ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് പ്രഖ്യാപിച്ച ഉയര്‍ന്ന ശമ്പള പരിധി പ്രാബല്യത്തില്‍. ഇതോടെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസാ റൂട്ടില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതല്‍ ശമ്പള പരിധി 26,200 പൗണ്ടിന് പകരം 38,700 പൗണ്ടായിരിക്കും. 48 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇതിലുള്ളത്.

മാന്യവും, കൃത്യവുമായ നടപടികളുടെ ഭാഗമാണിതെന്ന് യുകെ ഹോം ഓഫീസ് പറഞ്ഞു. ഇതോടെ കഴിഞ്ഞ വര്‍ഷം യുകെയിലെത്തിയ 300,000 ആളുകള്‍ക്ക് സമാനമായ കുറവാണ് ഇനി വരിക. കൂടാതെ ചെലവ് കുറഞ്ഞ് വിദേശ ജോലിക്കാരെ നിയോഗിക്കുന്ന രീതിക്കും നിയന്ത്രണം വരും. 'വിദേശത്ത് നിന്നും ലാഭത്തില്‍ ജോലിക്കാരെ എത്തിക്കുന്നതിന് അവസാനം ആകുകയാണ്. കൂട്ടക്കുടിയേറ്റം സ്ഥിരതയില്ലാത്തതാണ്. ഇത് കഠിനാധ്വാനം ചെയ്യുന്ന ആളുകളുടെ വരുമാനം കുറയ്ക്കും', യുകെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു.

ബ്രിട്ടീഷ് ജോലിക്കാരെ ഒന്നാമതാക്കി വെച്ച് എംപ്ലോയേഴ്‌സും അവരുടെ പങ്ക് വഹിക്കണമെന്ന് ഹോം സെക്രട്ടറി ആവശ്യപ്പെടുന്നു. ഏപ്രില്‍ 1ന് വിദേശ അപേക്ഷകര്‍ക്ക് ഫാമിലി വിസയില്‍ ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരുന്നതിന് ആവശ്യമുള്ള ചുരുങ്ങിയ വരുമാനം 18,000 പൗണ്ടില്‍ നിന്നും 29,000 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം ഈ തുക സ്‌കില്‍ഡ് വര്‍ക്കര്‍ വിസ പരിധിയായ 38,700 പൗണ്ടിലേക്ക് ഉയര്‍ത്തും.

യുകെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ മുന്നിലുള്ള ഇന്ത്യന്‍ പൗരന്‍മാരെ ഈ മാറ്റം സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഒഎന്‍എസ് കണക്ക് പ്രകാരം 2022 സെപ്റ്റംബര്‍ മുതല്‍ 2023 വരെ സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടില്‍ ഇന്ത്യക്കാരുടെ എണ്ണം 11 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.


  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  • അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions