യു.കെ.വാര്‍ത്തകള്‍

2019-ലെ വോട്ടര്‍മാരില്‍ ടോറികളെ ഇക്കുറി പിന്തുണയ്ക്കുക പത്തില്‍ നാല് പേര്‍ മാത്രം: വോട്ടുപോകുന്നത് റിഫോം പാര്‍ട്ടിക്കും ലേബറിനും

2024 പൊതുതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് മേല്‍ക്കൈ ലഭിക്കുക വലിയ പ്രായാസമുള്ള കാര്യമാണ്. എന്തെങ്കിലും അത്ഭുതം സംഭവച്ചാലേ സുനാക്കിനും കൂട്ടര്‍ക്കും പിടിച്ചു നില്‍ക്കാനാവൂ. അതുകൊണ്ട് തന്നെയാണ് ബജറ്റിലെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത് വരെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനുള്ള നീക്കത്തിനുള്ള പിന്നില്‍.

എന്നാല്‍ എത്രയൊക്കെ നീട്ടിയാലും അനിവാര്യമായ പതനം ഒഴിവാക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് സര്‍വ്വെകള്‍ നല്‍കുന്ന സൂചന. 2019 പൊതുതെരഞ്ഞെടുപ്പില്‍ ടോറികളെ പിന്തുണച്ച പത്തില്‍ നാല് വോട്ടര്‍മാര്‍ മാത്രമാണ് ഇക്കുറി കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്യുകയെന്നാണ് ഋഷി സുനാകിന്റെ പാര്‍ട്ടിക്ക് കടുത്ത മുന്നറിയിപ്പ് നല്‍കുന്ന പോള്‍ വ്യക്തമാക്കുന്നത്.

ബോറിസ് ജോണ്‍സണ്‍ നേതൃത്വം നല്‍കിയപ്പോള്‍ ടോറികളെ പിന്തുണച്ചവരില്‍ കേവലം 41% പേര്‍ മാത്രമാണ് അടുത്ത തവണ ഈ പിന്തുണ ആവര്‍ത്തിക്കുക. വര്‍ഷാന്ത്യത്തോടെ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് സുനാക് നല്‍കുന്ന സൂചനയെങ്കിലും ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ല.

ടോറികളെ കൈവിടുന്ന വോട്ടര്‍മാര്‍ റിഫോം പാര്‍ട്ടിക്കും, ലേബറിനും പിന്തുണ നല്‍കുമെന്നാണ് ഒപ്പീനിയം സര്‍വ്വെ കണ്ടെത്തുന്നത്. അതേസമയം കഴിഞ്ഞ തവണ കണ്‍സര്‍വേറ്റീവുകളെ തുണച്ച 23 ശതമാനം പേര്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുമില്ലെന്നത് ടോറികള്‍ക്ക് ആശ്വസിക്കാവുന്ന കാര്യമാണ്. വരും ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ടോറി പാര്‍ട്ടിയ്ക്ക് ഏറെ നിര്‍ണായമായിരിക്കും.

  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  • അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions