യു.കെ.വാര്‍ത്തകള്‍

ഹീത്രു എയര്‍പോര്‍ട്ടില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടി

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഹീത്രു. ദിവസവും നൂറുകണക്കിന് വിമാനങ്ങള്‍ പറന്നുപൊങ്ങുന്ന വിമാനത്താവളമാണ് ലണ്ടനിലെ ഹീത്രൂവിലേത്. ഇപ്പോഴിതാ, എയര്‍പോര്‍ട്ടിലെ രണ്ടു വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടിയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. 121 യാത്രക്കാരുമായി പറക്കാന്‍ തുടങ്ങിയ ബ്രിട്ടീഷ് എയര്‍വേയ്‌സും മറ്റൊരിടത്തേക്ക് പാര്‍ക്കിംഗിനായി പോവുകയായിരുന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് എയര്‍ക്രാഫ്റ്റുമാണ് കൂട്ടിമുട്ടിയത്. സംഭവത്തില്‍ യാത്രക്കാര്‍ക്കാര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

കൂട്ടിയിടിയുടെ ആഘാതത്തില്‍ ബോയിംഗ് 787-9 വിമാനം ടെര്‍മിനല്‍ 3ലെ സ്റ്റാന്‍ഡില്‍ നിന്ന് വലിച്ചെറിയപ്പെട്ടതുപോലെയാണ് നിലതെറ്റിയത്. വിമാനം ലാന്‍ഡ് ചെയ്തശേഷം എയര്‍ഫീല്‍ഡിന്റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോകവേയാണ് ഇതു സംഭവിച്ചത്. വലിച്ചുകൊണ്ടുപോയ വിമാനത്തിന്റെ ചിറകുകളിലൊന്ന് മറ്റേ വിമാനത്തിന്റെ ചിറകില്‍ കൊളുത്തുകയായിരുന്നു.

ഘാനയിലെ അക്രയിലേക്ക് 12:40ന് പുറപ്പെടാനിരുന്ന വിമാനമായിരുന്നു ബ്രിട്ടീഷ് എയര്‍വേയ്സ്. അപകടത്തെ തുടര്‍ന്ന് അവര്‍ക്കായി മറ്റൊരു വിമാനം നല്‍കിയതായി ബ്രിട്ടീഷ് എയര്‍വേസ് പറഞ്ഞു. വൈകിട്ട് ആറുമണിയ്ക്ക് പുറപ്പെടുന്ന തരത്തിലേക്ക് അതു പുനഃക്രമീകരിച്ചാണ് സര്‍വ്വീസ് നടത്തിയത്. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തടസമുണ്ടായിട്ടില്ലായെന്ന് അധികൃതര്‍ അറിയിച്ചു.

വിര്‍ജിന്‍ അറ്റ്ലാന്റിക് കരാര്‍ പ്രകാരം ഒരു ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കമ്പനിയാണ് വിമാനത്തെ മറ്റൊരിടത്തിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യുവാന്‍ കൊണ്ടുപോയത്. സംഭവത്തില്‍ തങ്ങള്‍ അന്വേഷണം നടത്തിവരികയാണെന്നും സര്‍വീസ് നിര്‍ത്തിയ തങ്ങളുടെ വിമാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ടെന്നും വിര്‍ജിന്‍ അറ്റ്ലാന്റിക് അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കൂട്ടിയിടി നടന്നതിനു പിന്നാലെ എമര്‍ജന്‍സി വിഭാഗങ്ങള്‍ സ്ഥലത്തെത്തിയിരുന്നു.

  • എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു
  • അടിയന്തര ചികിത്സ വേണ്ട രോഗി ബെഡിനായി കാത്തിരിക്കേണ്ടിവരുന്നത് 24 മണിക്കൂര്‍
  • ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തുടങ്ങി വിദേശകാര്യ മന്ത്രാലയം
  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions