വിദേശം

മോസ്‌കോ മടുത്തു; അസദിന്റെ ഭാര്യ വിവാഹ മോചനത്തിന് ; യുകെയിലേക്കെത്താന്‍ ശ്രമമെന്ന്

സിറിയയില്‍ നിന്ന് വിമത സേനയെ ഭയന്ന് രാജ്യം വിട്ട പ്രസിഡന്റ് അസദിന്റെ ഭാര്യ അസ്മ വിവാഹമോചനത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ ജീവിതത്തില്‍ അസംതൃപ്തമായ അസ്മ യുകെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മോസ്‌കോ വിടാനായി അസ്മ റഷ്യന്‍ കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍ജി റഷ്യന്‍ അധികൃതരുടെ പരിഗണനയിലാണ്.

വിമതരുടെ മുന്നേറ്റത്തെ തുടര്‍ന്ന് സിറിയയില്‍ നിന്ന് രക്ഷപ്പെട്ട ബശാറുല്‍ അസദും കുടുംബവും മോസ്‌കോയിലാണ് അഭയം തേടിയത്.

75ല്‍ സിറിയന്‍ ദമ്പതികളുടെ മകളായി ലണ്ടനിലാണ് അസ്മ ജനിച്ചത്. ബ്രിട്ടീഷ് , സിറിയന്‍ ഇരട്ട പൗരത്വമുണ്ട് ഇവര്‍ക്ക്. ലണ്ടനിലെ കിങ്‌സ് കോളജില്‍ നിന്നാണ് അസ്മ കമ്പ്യൂട്ടര്‍ സയന്‍സിലും ഫ്രഞ്ച് ലിറ്ററേച്ചറിലും ബിരുദം നേടിയത്. ശേഷമാണ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ ജോലി ആരംഭിച്ചത്. 2000 ഡിസംബറിലായിരുന്നു അസ്മയുടേയും അസദിന്റെയും വിവാഹം. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.

പ്രക്ഷോഭം തുടങ്ങി വൈകാതെ ഇവര്‍ സിറിയ വിടാന്‍ ആഗ്രഹിച്ചിരുന്നു. സിറിയയില്‍ 50 വര്‍ഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാര വാഴ്ച അവസാനിച്ചിരിക്കുകയാണ്. തീരുമാനത്തില്‍ യുകെയുടെയും റഷ്യയുടേയും നിലപാടുകള്‍ നിര്‍ണ്ണായകമാണ്.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions