വിദേശം

ഇറാനും ഇസ്രയേലും സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയെന്ന് ട്രംപ്; വെടിനിര്‍ത്തല്‍ എക്കാലവും നിലനില്‍ക്കുന്നതെന്ന്

ഇറാനും, ഇസ്രയേലും വെടിനിര്‍ത്തലിന് സമ്മതിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാഴ്ച കാലമായി ഇരുരാജ്യങ്ങളും തമ്മില്‍ മിസൈലുകള്‍ തൊടുക്കുകയും, രണ്ട് ദിവസം മുന്‍പ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ യുഎസ് ഇറാന്റെ ആണവ ലാബുകള്‍ ബോംബിടുകയും ചെയ്ത ശേഷമാണ് ഈ നാടകീയ പ്രഖ്യാപനം.

12 ദിവസം നീണ്ട യുദ്ധം 24 മണിക്കൂറില്‍ അവസാനിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. എന്നാല്‍ ഭാവിയില്‍ അക്രമങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയും, ഇറാന്‍ മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ സൈനിക ബേസ് അക്രമിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രഖ്യാപനം.

ആറ് മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് വഴി ട്രംപ് അവകാശപ്പെട്ടു. ഇസ്രയേലും, ഇറാനും തമ്മില്‍ കരാറില്‍ എത്തിച്ചേര്‍ന്നുവോയെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും നടപടിയില്‍ ഉള്‍പ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയും, നിലവില്‍ നടന്നുവരുന്ന മിഷനുകള്‍ അവസാനിച്ചാല്‍ വെടിനിര്‍ത്തല്‍ നിലവിലെത്തുകയും ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി.

അതിനിടെ, ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ ഇസ്രയേലും ഇറാനും വീണ്ടും മിസൈലാക്രമണം നടത്തിയിരുന്നു.

  • വൈറ്റ് ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഒരു മരണം; അക്രമി യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
  • ട്രംപിന് ഷോക്ക്; ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍
  • 2025 ലെ മികച്ച എയര്‍ലൈന്‍സ് ആയി എമിറേറ്റ്‌സ്
  • ഒടുവില്‍ ആശ്വാസം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രായേല്‍
  • ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി
  • എച്ച്-1ബി വിസ വാര്‍ഷിക ഫീസ് 1 ലക്ഷം ഡോളറാക്കി ട്രംപ്; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
  • യുവജന പ്രതിഷേധം: നേപ്പാളില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു; രാജ്യത്തു രാഷ്ട്രീയ അനിശ്ചിതത്വം
  • വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം നല്‍കി മുന്‍ ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത വനിതയ്ക്ക് 33 വര്‍ഷം പരോളില്ലാതെ തടവ്
  • അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം; 600 പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക്
  • 5.5 കോടിയിലധികം കുടിയേറ്റ വിസകള്‍ പുനഃപരിശോധിക്കുന്നു; കൂട്ട നാടുകടത്തലിനൊരുങ്ങി അമേരിക്ക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions